"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
No edit summary |
||
വരി 1:
[[തൃശ്ശൂർ|തൃശൂർ]] നഗരത്തിൽ നിന്ന് [[എറണാകുളം|എറണാകുളത്തേക്കുള്ള]] യാത്രാമദ്ധ്യേ [[ദക്ഷിണേന്ത്യ|തെന്നിന്ത്യൻ]] സിനിമയിലെ ഒരു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്ത
== കേസിന്റെ പശ്ചാത്തലം ==
വരി 6:
സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ [[ലാൽ|ലാലിന്റെ]] ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി പൊലീസിൽ വിവരമറിയിക്കാൻ സന്നദ്ധയാകുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി [[ആലുവ]] ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടിയിരുന്നു. നടൻ [[മുകേഷ്]] ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ നേരത്തേതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്കു നൽകിയിരുന്ന ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നൽകുവാൻ പീഡനത്തിനിരയായ പെൺകുട്ടി തയ്യാറായി.
നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായവരിൽ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ [[കൊരട്ടി]] സ്വദേശി മാർട്ടിൻ, [[തിരുവല്ല]] സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു,
ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി.
വരി 19:
== പിൽക്കാല സംഭവവികാസങ്ങൾ ==
ഈ കേസിൽ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാടാണ് കേരളാ സർക്കാരും കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/actress-attack-government-supports-demand-for-woman-judge-and-spl-court/articleshow/65108317.cms|title=Actress attack: Government supports demand for woman woman judge and Spl. Court|access-date=|last=|first=|date=|website=|publisher=}}</ref>
കോളിളക്കം സൃഷ്ടിച്ച ഈ സംഭവം നടന്നിട്ട് ഏകദേശം ഒന്നര വർഷത്തോളമായിട്ടും വിചാരണ ഇതുവരെ തുടങ്ങുവാൻ സാധിച്ചിട്ടില്ല. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട കേസായതിനാൽ രാജ്യം ഉറ്റുനോക്കിയിരിക്കുന്ന ഒരു കേസാണിത്. കേസിലെ പ്രതികളായ അഭിഭാഷകർ സമർപ്പിച്ച വിടുതൽ ഹർജി തള്ളിക്കൊണ്ട് കോടതി ചില നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. അഭിഭാഷകർ എന്ന നിലയിലാണ് ഈ കേസിൽ ബന്ധപ്പെട്ടതെന്നും മറ്റു വാദങ്ങൾ തെറ്റാണെന്നും അഭിഭാഷകരായ പ്രതികൾ സമർത്ഥിച്ചു. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്നതാണ് അഭിഭാഷകർക്കെതിരായ പ്രധാന കുറ്റം. പൾസർ സുനി ഇവരെയാണ് ഫോൺ ഏൽപ്പിച്ചത് എന്നു പറയപ്പെടുന്നു. ഇരുവരെയും വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുണ്ടെന്ന് വ്യക്തമാക്കിയ ബഹുമാനപ്പെട്ട കോടതി ഹർജി തള്ളുകയാണുണ്ടായത്. മനഃപൂർവം വിചാരണ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന കോടതിയുടെ ഒരു നിരീക്ഷണവുമുണ്ടായി. പ്രതികൾ തുടർച്ചയായി ഹർജികൾ സമർപ്പിക്കുന്നതും കേസ് വൈകിപ്പിക്കുന്നതിന്റെ ഒരു കാരണമാണ്. അതുപോലെ കേസിൽ പ്രതികളുടെ നിസ്സഹകരണവും നിരീക്ഷിക്കപ്പെട്ടു.
|