"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 3:
|name = ദീപിക
|image = Dpika newspaper.jpg
|type =
|format = [[Broadsheet]]
|foundation = [[ഏപ്രിൽ 15]], [[1887]]
വരി 15:
[[നിധീരിക്കൽ മാണിക്കത്തനാർ]] എന്ന [[ കത്തോലിക്കാ]] പുരോഹിതനാണ് ഒരു നൂറ്റാണ്ടിനു മുൻപ് ''നസ്രാണി ദീപിക'' എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ പഴയകൂർ-പുത്തൻകൂർ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട [[നസ്രാണി ജാത്യൈക്യസംഘം]] എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങൾക്കെല്ലാം കൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. 'പൊതുവായ പത്രം' എന്ന പദ്ധതി നടപ്പായില്ലെങ്കിലും സംഘത്തിലെ കത്തോലിക്കർ 30-ലധികം വൈദികരുടെയും അത്മായ പ്രതിനിധികളുടെയും നേതൃത്വത്തിൽ അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന മാർ സലീനോസിനെ സന്ദർശിച്ച് ഒരു പത്രം തുടങ്ങുന്നതിനുള്ള അനുമതി നേടിയെടുത്തു. 1887 ഏപ്രിൽ 15-നാണ് പത്രത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്. കോട്ടയത്തിനടുത്തുള്ള മാന്നാനത്തെ സെന്റ്. ജോസഫ് അച്ചടിശാലയിലെ തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് പത്രം അച്ചടിച്ചിരുന്നത്. [[നിധീരിക്കൽ മാണിക്കത്തനാർ|നിധീരിക്കൽ മാണിക്കത്തനാരായിരുന്നു]] ആദ്യ ചീഫ് എഡിറ്റർ.
അല്പകാലത്തിനകം നസ്രാണി ദീപിക പത്രം ജാത്യൈക്യസംഘവുമായി പിരിഞ്ഞു മാന്നാനം ആശ്രമത്തിന്റെ നേരിട്ടുള്ള ചുമതലയിലായി. പിന്നീട് ഒരു നൂറ്റാണ്ട് കത്തോലിക്കാ സഭയുടെ കീഴിലുള്ള [[കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്|സി.എം.ഐ സന്യാസ സമൂഹത്തിന്റെ]] ഉടമസ്ഥതയിലായിരുന്ന്. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലാണ് ദീപികക്ക് ഏറ്റവുമധികം പ്രചാരം ഉണ്ടായിരുന്നത്. കർഷകർക്കും അവശ വിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാടുകൾ ദീപിക സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തിൽ മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറങ്ങിയിരുന്ന നസ്രാണി ദീപിക മാസത്തിൽ മൂന്ന്, ആഴ്ചയിൽ മൂന്ന് എന്നിങ്ങനെ പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ കടന്ന് 1927 ജനുവരി മുതൽ
1989-ൽ ദീപിക
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ മാത്യു അറക്കൽ ചെയർമാനായതിനെ തുടർന്ന് 2005ൽ കമ്പനിയുടെ ഓഹരികളിൽ ഏറിയപങ്കും ചില വ്യക്തികൾ വാങ്ങിയതും പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള സ്ഥിര ജീവനക്കാരെ നിർബന്ധിത വിരമിക്കൽ പദ്ധതി ഏർപ്പെടുത്തി പുറത്താക്കിയതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.
വരി 23:
ദീപിക [[സി.ഐ.എ.|സി.ഐ.എയിൽ]] നിന്ന് പണം പറ്റുന്നതായുള്ള മുഖ്യമന്ത്രി [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്യുതാനന്ദന്റെ]] ആരോപണം കോളിളക്കം സൃഷ്ടിച്ചിരുന്നു. അരോപണം തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ നൽകാമെന്ന് പത്രം പ്രഖ്യാപിക്കുകയുണ്ടായി. കമ്പനിക്ക് കീഴിൽ വാർത്ത എന്ന പേരിൽ പുതിയ പത്രം തുടങ്ങാനുള്ള നീക്കവും വിവാദമുയർത്തിയിരുന്നു.
മതപരമായ ചട്ടക്കൂടുകളിലായിരുന്നപ്പോൾപോലും മലയാള പത്രപ്രവർത്തനത്തിൽ പല പുതിയ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും തുടക്കം കുറിക്കുന്നതിൽ ദീപിക വിജയം വരിച്ചു. കായിക രംഗത്തിനായി ഒരു പുറം മുഴുവൻ നീക്കിവെച്ച ആദ്യ മലയാള പത്രം, [[ഇന്റർനെറ്റ്]] പതിപ്പ് ഇറക്കിയ ആദ്യ മലയാള
27 ഓഗസ്റ്റ് 2007 നു ദീപിക വീണ്ടും കേരള കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ ആയി{{fact}}. ദീപിക വായനക്കാരെ ഉൾപ്പെടുത്തിയുള്ള ദീപിക ഫ്രണ്ട്സ് ക്ലബ് 2015ൽ പ്രവർത്തനം തുടങ്ങിയിരുന്നു.
|