"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അവലംബം |
(ചെ.)No edit summary |
||
വരി 1:
ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് ഐതിഹ്യം. "എന്നിങ്ങനെ" എന്നര്‍ഥം വരുന്ന "ഇതി" എന്ന പദവും "പോല്‍" എന്നര്‍ഥമുള്ള "ഹ" എന്ന ശബ്ദവും തമ്മില്‍ചേരുമ്പോള്‍ കിട്ടുന്ന "ഇതിഹ" എന്ന വാക്കില്‍നിന്നാണ് ഐതീഹ്യശബ്ദത്തിന്റെ നിഷ്പാദനം. 'പാരമ്പര്യോപദേശം' എന്ന് ''അമരകോശത്തില്‍'' ഇതിന് അര്‍ഥം പറഞ്ഞുകാണുന്നു.<ref name="mep">Malayalm Encyclopaedia vol-5, Page 469-493 (1979); State Institute of Encyclopaedic Publications, Trivandrum.</ref> കേട്ടുകേഴ്വി അടിസ്ഥാനമാക്കി കഥ പറയുമ്പോള്‍''അങ്ങനെയാണത്രേ'' എന്നു ചേര്‍ക്കാറുള്ളതിനെയാണ് പദനിഷ്പത്തി സൂചിപ്പിക്കുന്നത്.
'പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടന്‍(1600) ''മനമേയോദയ''ത്തില്‍പ്രസ്താവിച്ചിട്ടുണ്ട്.
▲'പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടന്‍(1600) ''മനമേയോദയ''ത്തില്‍പ്രസ്താവിച്ചിട്ടുണ്ട്. {{തെളിവ്}} ''പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെ''ന്ന നിലയ്ക്ക് അതിശയോക്തികളും അര്‍ധസത്യങ്ങളും അതില്‍ഏറിയിരിക്കും; ചാരത്തില്‍കനല്‍പോലെ കാതലായ ഒരു സത്യം അന്തര്‍ഭവിച്ചിരിക്കുകയും ചെയ്യും. അമാനുഷിക വ്യക്തികള്‍, സ്ഥലകാലങ്ങള്‍, സംഭവങ്ങള്‍എന്നിവയെപ്പറ്റിയെല്ലാം ഐതിഹ്യമുണ്ട്. പുരാതന വിശ്വാസങ്ങള്‍, സംസ്കാരങ്ങള്‍, ആചാരമര്യാദകള്‍, സാമൂഹികസ്ഥിതിഗതികള്‍എന്നിവ ഐതിഹ്യങ്ങളില്‍കടന്നുകൂടുന്നു. പുരാണങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കും മൂലകാരണമായി നിന്നിട്ടുള്ളതും ഐതിഹ്യമാണ്.
''ധര്‍മാര്‍ഥകാമമോക്ഷാണാ-<br>മുപദേശസമന്വിതം<br>പൂര്‍വവൃത്തം കഥായുക്ത്-<br>മിതിഹാസം പ്രചക്ഷതേ''.
Line 23 ⟶ 21:
ചരിത്രപുരുഷന്മാര്‍, ദേശീയ നേതാക്കന്മാര്‍, ദേവാലയങ്ങള്‍, പക്ഷിമൃഗാതികള്‍, വൃക്ഷലതാദികള്‍, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രപഞ്ചസൃഷ്ടി, ജനനം, മരണം, ആചാരാനുഷ്ടാനങ്ങള്‍ എന്നു തുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. മതം, കല, ദര്‍ശനം എന്നിവയുടെ ഉദ്ഭവംപോലും ഐതിഹ്യത്തില്‍ തേടുന്നവരെ കാണാം. അദ്ഭുതഭയശോകാതി വിഭിന്ന വികാരങ്ങള്‍ മനുഷ്യനില്‍ ഉണര്‍ത്തിപ്പോന്നിട്ടുള്ള കാലത്തെയും അതില്‍ പുരുഷത്വം ആരോപിച്ച കാലനേയും സംബന്ധിക്കുന്ന പല കഥകളും ഉണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്ക്കടാഭിവാഞ്ചയാണ് കാലനെ തോല്പിക്കുന്ന കഥകളുടെ കാതല്‍. സത്യവാന്റെ ജീവനെ വീണ്ടെടുത്ത സാവിത്രിയുടെയും നിത്യയൗവനം നേടിയ മാര്‍ക്കണ്ഡേയന്റെയും കഥകള് ഈ തരത്തില്‍ ഉള്ളവയാണ്. ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയോട് അസംതൃപ്തി തോന്നുമ്പോള്‍ ഇതവസാനിക്കണമെന്ന വിചാരം ഉയരുന്നു. വ്യക്തിതലത്തില്‍ മരണത്തിന്റെ ആവശ്യകതയും സമഷ്ടിതലത്തില്‍ പ്രളയത്തിന്റെ അനിവാര്യതയും അഗീകരിക്കുന്ന കഥകള്‍ ഇങ്ങനെ ആവിര്‍ഭവിക്കുന്നു.
ലോകം എങ്ങനെ, എന്ന്, ഉണ്ടായി? ഇതു നശിച്ചുപോകുമോ? നശിക്കാത്ത ഒന്നും ഇതില്‍ അവശേഷിക്കയില്ലേ? ലോകത്തില്‍ മനുഷ്യന്റെ സ്ഥിതിയെന്താണ്? ജനനത്തിനു മുമ്പും മരണത്തിനു ശേഷവും മനുഷ്യനു സത്തയുണ്ടോ? പൂപോലെ വിടര്‍ന്നു കൊഴിയുന്ന ക്ഷണികമായ പ്രതിഭാസമാണോ ജീവിതം? തത്വചിന്തയില്‍ ഉയര്‍ത്തപ്പെടാറുള്ള ഇത്തരം ചോദ്യങ്ങള്‍ ഐതിഹ്യം തനതായ ശൈലിയി കൈകാര്യം ചെയ്യാറുണ്ട്. <ref
==ആദിബിംബനിര്‍മിതി.==
Line 89 ⟶ 87:
==അവലംബം==
2.
3.
4.
5.
6. Gertrude Joves, ''Dictionary of Mythology, Folklore and Symbols'', 2 Vols. (1961).
▲6. Malayalm Encyclopaedia vol-5, Page 469-493 (1979); State Institute of Encyclopaedic Publications, Trivandrum.
|