"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് ഐതിഹ്യം. "എന്നിങ്ങനെ" എന്നര്‍ഥം വരുന്ന "ഇതി" എന്ന പദവും "പോല്‍" എന്നര്‍ഥമുള്ള "ഹ" എന്ന ശബ്ദവും തമ്മില്‍ചേരുമ്പോള്‍ കിട്ടുന്ന "ഇതിഹ" എന്ന വാക്കില്‍നിന്നാണ് ഐതീഹ്യശബ്ദത്തിന്റെ നിഷ്പാദനം. 'പാരമ്പര്യോപദേശം' എന്ന് ''അമരകോശത്തില്‍'' ഇതിന് അര്‍ഥം പറഞ്ഞുകാണുന്നു.<ref name="mep">Malayalm Encyclopaedia vol-5, Page 469-493 (1979); State Institute of Encyclopaedic Publications, Trivandrum.</ref>
വരി 23:
ചരിത്രപുരുഷന്മാര്‍, ദേശീയ നേതാക്കന്മാര്‍, ദേവാലയങ്ങള്‍, പക്ഷിമൃഗാതികള്‍, വൃക്ഷലതാദികള്‍, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പ്രപഞ്ചസൃഷ്ടി, ജനനം, മരണം, ആചാരാനുഷ്ടാനങ്ങള്‍ എന്നു തുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. മതം, കല, ദര്‍ശനം എന്നിവയുടെ ഉദ്ഭവംപോലും ഐതിഹ്യത്തില്‍ തേടുന്നവരെ കാണാം. അദ്ഭുതഭയശോകാതി വിഭിന്ന വികാരങ്ങള്‍ മനുഷ്യനില്‍ ഉണര്‍ത്തിപ്പോന്നിട്ടുള്ള കാലത്തെയും അതില്‍ പുരുഷത്വം ആരോപിച്ച കാലനേയും സംബന്ധിക്കുന്ന പല കഥകളും ഉണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്ക്കടാഭിവാഞ്ചയാണ് കാലനെ തോല്പിക്കുന്ന കഥകളുടെ കാതല്‍. സത്യവാന്റെ ജീവനെ വീണ്ടെടുത്ത സാവിത്രിയുടെയും നിത്യയൗവനം നേടിയ മാര്‍ക്കണ്ഡേയന്റെയും കഥകള് ഈ തരത്തില്‍ ഉള്ളവയാണ്. ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയോട് അസംതൃപ്തി തോന്നുമ്പോള്‍ ഇതവസാനിക്കണമെന്ന വിചാരം ഉയരുന്നു. വ്യക്തിതലത്തില്‍ മരണത്തിന്റെ ആവശ്യകതയും സമഷ്ടിതലത്തില്‍ പ്രളയത്തിന്റെ അനിവാര്യതയും അഗീകരിക്കുന്ന കഥകള്‍ ഇങ്ങനെ ആവിര്‍ഭവിക്കുന്നു.
ലോകം എങ്ങനെ, എന്ന്, ഉണ്ടായി? ഇതു നശിച്ചുപോകുമോ? നശിക്കാത്ത ഒന്നും ഇതില്‍ അവശേഷിക്കയില്ലേ? ലോകത്തില്‍ മനുഷ്യന്റെ സ്ഥിതിയെന്താണ്? ജനനത്തിനു മുമ്പും മരണത്തിനു ശേഷവും മനുഷ്യനു സത്തയുണ്ടോ? പൂപോലെ വിടര്‍ന്നു കൊഴിയുന്ന ക്ഷണികമായ പ്രതിഭാസമാണോ ജീവിതം? തത്വചിന്തയില്‍ ഉയര്‍ത്തപ്പെടാറുള്ള ഇത്തരം ചോദ്യങ്ങള്‍ ഐതിഹ്യം തനതായ ശൈലിയി കൈകാര്യം ചെയ്യാറുണ്ട്.
==ആദിബിംബനിര്‍മിതി.==
വരി 47:
ഓരോ ദേശത്തും അവിടത്തെ വീരന്മാരുടെ അപദാനങ്ങള്‍ പാടുന്ന കഥകള്‍ കാണാം. കേരളത്തില്‍ [[വടക്കന്‍പാട്ട്]], [[മാപ്പിളപ്പാട്ട്]], [[തെക്കന്‍പാട്ട്]] എന്നിങ്ങനെയുള്ള നാടന്‍ കഥാഗാനങ്ങളും മറ്റ് പലതരം നാടോടിപാട്ടുകളും പ്രചരിച്ചിട്ടുണ്ട്. വീരന്മാരായ പുരുഷകേസരികളേയും ധീരകളായ തരുണീമണികളെയും കേന്ദ്രീകരിച്ചുള്ള കഥകള്‍ക്ക് ഇവയില്‍ പ്രാമുഖ്യമുണ്ട്. ഇവയില്‍ പ്രധാനമായി പ്രതിപദിക്കാറുള്ള ശൃംഗാരവീര രസങ്ങള്‍ ഇവയെ സര്‍വാകര്‍ഷകമാക്കി മാറ്റിയിരിക്കുന്നു. ഗ്രീക്കുദൈവങ്ങളെ ആധാരമാക്കിയുള്ള പലകഥകളും ഹോമറിന്റെ [[ഇലിയഡ്]], [[ഒഡീസി]] എന്നീ ഇതിഹാസങ്ങളില്‍ കാണാം. ബൈബിളിന്റെ പഴയ നിയമത്തിലും പുതിയ നിയമത്തിലും അനേകം കഥകള്‍ ഉണ്ട്. ജൂതന്മാരുടെ വിശുദ്ധഗ്രന്ഥമായ താല്‍മൂദിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. [[ഭാരതം]] കഥകളുടെ നാടാണെന്നു പറയാം. ഗുണാഢ്യന്റെ ബൃഹത്കഥയില്‍ അന്നു പ്രചരിച്ചിരുന്ന കഥകള്‍ ആയിരിക്കണം സംഗ്രഹിക്കപ്പെട്ടിട്ടുള്ളത്. പൈശാചിയെന്ന പ്രാകൃതഭാഷയില്‍ എഴുതപ്പെട്ട ഈ കൃതി മൂലരൂപത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും ഇതിലെ കഥകള്‍ ക്ഷേമേന്ദ്രന്റെ
[[ബൃഹത്കഥാമഞ്ജരി]], സോമദേവന്റെ [[കഥാസരിത് സാഗരം]] എന്നീ ഗ്രന്ഥങ്ങളിലൂടെ പ്രചരിച്ചുവരുന്നു. ബൗദ്ധന്മാരുടെ ജാതകകഥകള്‍ക്കും' കൃസ്തുവിന്റെ സാരോപദേശ കഥകള്‍ക്കും (parables) സാദൃശ്യമുണ്ട്. വിക്രമാദിത്യനെപ്പറ്റിയുള്ള കഥകളാണ് വേതാള പഞ്ചവിംശതിയില്‍ കാണുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഐതിഹ്യ കഥകളെ ആധാരമാക്കി രചിക്കപ്പെട്ട [[ശുകസപ്തതി]], [[ഹിതോപദേശം]], [[പഞ്ചതന്ത്രം]] എന്നിവക്ക് കഥാസാമ്രാജ്യത്തില്‍ സമുന്നതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. പഞ്ചതന്ത്രവും ഹിതോപദേശവും അറബികഥകളെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നത്.
<ref name="pct">Edward B. Tylor, Primitive Culture (1924).</ref>
==അലങ്കാരസന്നിവേശം==
Line 54 ⟶ 55:
==ഐതിഹ്യം സാഹിത്യത്തില്‍==
ഐതിഹ്യം സാഹിത്യത്തെ ജനിപ്പിച്ചിട്ടുണ്ട്. 'ഇലിയട്ടിലും [[രാമായണം|രാമായണത്തിലും]] അതിന്റെ പ്രേരകശക്തി പ്രവര്‍ത്തിക്കുന്നു. [[വിക്ടര്‍ഹ്യൂഗൊ]] ുരാണൈതിഹ്യങ്ങളില്‍ മെനഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമത്രേ നൂറ്റാണ്ടുകളുടെ ഐതിഹ്യം (The legend of the centuries). ആധുനിക കവികള്‍പോലും ഐതിഹ്യങ്ങളില്‍ നിന്നും പ്രചോദനം നേടി കവിത രചിക്കുന്നതിനു തെളിവാണ് വള്ളത്തോളിന്റെ ആ മോതിരം. [[ഷേക്സ്പിയര്‍]], സ്കോട്ട്, സ്പെന്‍സര്‍, ചോസര്‍ തുടങ്ങിയവരുടെ കൃതികളില്‍ ഐതിഹ്യസ്വാധീനത പ്രകടമായി കാണാം. <ref name="tgb">James G. Frazer, The Golden Bough, 13 Vols., 3rd Edition (1954).</ref>
വെണ്മണി അച്ഛന്‍, വെണ്മണി മഹന്‍, കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ തുടങ്ങിയവര്‍ മലയാളസാഹിത്യത്തില്‍ പ്രകടിപ്പിച്ച പ്രതിഭാവൈഭവത്തിന്റെ രഹസ്യം ഒരു യക്ഷിയോടു കടപ്പെട്ടതാണെന്നു ചിലര്‍ വിശ്വസിച്ചു പോരുന്നു.
ക്ഷേമേന്ദ്രന്റെയും സോമദേവന്റെയും ബൃഹത് കഥാപാത്രങ്ങളില്‍ വിക്രമാദിത്യ പ്രശസ്തി വാഴ്ത്തപ്പെടുന്നു. ഈ കഥകള്‍ക്ക് ഇംഗ്ലീഷില്‍ എഫ്. എസ്. ഗര്‍ട്ടിന്റെ വിവര്‍ത്തനമുണ്ടായി. 32 സാലഭഞ്ജികകള്‍ ഓരോരുത്തരായി വിക്രമാതിത്യ പ്രശസ്തിയെ വര്‍ണിച്ചുകൊണ്ടു പറയുന്ന 32 കഥകളും സാഹിത്യ സുന്ദരമാണ്.
Line 64 ⟶ 65:
==ഐതിഹ്യം ചരിത്രത്തില്‍.==
പ്രാചീന കേരളചരിത്രം അടുത്തകാലം വരെ ഐതിഹ്യത്തിന്റെ പിടിയിലമര്‍ന്നിരുന്നു. ശാസ്ത്രീയ ഗവേഷണം വളര്‍ന്നതോടുകൂടിയാണ് ഇതിനു മാറ്റം വന്നത്. എന്നാല്‍ ഐതിഹ്യകൃതികള്‍ ചരിത്ര ഗവേഷണത്തിന്റെ കരുക്കള്‍ എന്നനിലയില്‍ ഇന്നും പ്രാധാന്യം അര്‍ഹിക്കുന്നു. [[കേരളോത്പത്തി]] യും [[
''വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ,<br>ഹൂങ്കാരി ഭൂകമ്പമിയന്നുയര്‍ന്നോ,<br>മുന്‍കാലമിക്കേരളകൊങ്കണങ്ങള്‍,<br>മണ്‍കാഴ്ചയായെന്നു ചിലര്‍ക്കുപക്ഷം.''
Line 70 ⟶ 71:
മക്കന്‍സി മാനുസ്ക്രിപ്റ്റില്‍ കേരളമുള്‍പ്പെട്ട പണ്ടത്തെ തമിഴ്നാട്ടിന്റെ ഐതിഹ്യം കാണാം. 50 ചേരരാജാക്കന്മാരുടെയും 66 ചോളരാജാകന്മാരുടെയും വിവരങ്ങള്‍ അതില്‍ കാണുന്നു. 'മൂഷികവംശകാവ്യത്തില് ഒന്നാമത്തെ പെരുമാള്‍ രാമഘടമൂഷികന്‍ മുതല്‍ 50-ം മത്തെ ചേരന്‍രാജവര്‍മന്‍ അഥവാ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള ചേരരുടെ ഐതിഹ്യം വിവരിച്ചിരിക്കുന്നു. ആദിയില്‍ 36-ഉം പിന്നിട് 22-ഉം പെരുമാക്കന്മാര്‍ കേരളം വാണെന്നാണു നാടോടി ഐതിഹ്യം. ആദ്യം പറഞ്ഞവരെപ്പറ്റി കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ [[കേരളം]] പ്രസ്താവിക്കുന്നു; [[കേരളോത്പത്തി]] ഒടുവിലത്തെ വ്യക്തികളെപ്പറ്റിയും. തമിഴ് സംഘകാവ്യത്തില് ([[പതിറ്റുപ്പത്ത്]], [[പുറനാനൂറു]] മുതലായവ) വര്‍ണിക്കപ്പെടുന്ന ചേരന്മാര്‍, മൂഷികവംശം കാവ്യത്തില്‍ കേരളോത്പത്തിയില്‍, മക്കന്‍സി മാനുസ്ക്രിപ്റ്റില്‍ പ്രസ്തുതരായ ചേരന്മാര്‍, ഇവരെക്കുറിച്ചെല്ലാമുള്ള വ്യത്യസ്ത ഐതിഹ്യങ്ങള്‍ കേരളചരിത്രരചനയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. മൂന്നു തമിഴ് സംഘങ്ങളും കൂടി 9,950 വര്‍ഷം നിലനിന്നുവെന്നും 8,598 കവികള്‍ ആകാലത്തിനു പ്രധിനിധീഭവിച്ചിരുന്നു എന്നും അവരില്‍ ചിലര്‍ [[ശിവന്‍]], [[സുബ്രഹ്മണ്യന്‍]] തുടങ്ങിയ ദേവന്മാരായിരുന്നു എന്നും ഐതിഹ്യങ്ങള്‍ ഉദ്ഘോഷിക്കുന്നു.
[[മാല്യങ്കര]] യില്‍ ([[കൊടുങ്ങല്ലൂര്‍]]) കപ്പലിറങ്ങിയ സെയിന്റ് തോമസ് ബ്രഹ്മണരെ മതപരിവര്‍ത്തനം ചെയ്യിച്ചുവെന്ന ഐതിഹ്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. [[മല്യങ്കര]], [[പാലയൂര്‍]], [[കോട്ടക്കാവ്]], [[കോക്കമംഗലം]], [[കൊല്ലം]], [[നിരണം]], [[ചായല്‍]] ഇവിടങ്ങളില് 7 പള്ളികള്‍ സ്ഥാപിച്ചെന്നും മതം മാറിയ നമ്പൂതിരിമാരോടുള്ള പ്രധിഷേധ പ്രകടനമായി മറ്റു നമ്പൂതിരിമാര്‍ പാലയൂര്‍ ഗ്രാമത്തെ ശപിച്ചുകൊണ്ടു നാടുവിട്ടെന്നും ക്രമേണ അതു ശാപക്കാടായി (ചാവക്കാട്) അറിയപ്പെട്ടുവെന്നുമുള്ള ഐതിഹ്യത്തിനു വളരെ സാമൂഹിക പ്രാധാന്യമുണ്ട്.<ref name="tmg">Joseph Campbell, The Masks of Gold (1959).</ref>
കേരളചരിത്ര ഗവേഷണവിഷയത്തില്‍ 2-ം ചേരസാമ്രാജ്യം (മഹോദയപുരം, കുലശേഖര സാമ്രാജ്യം) തെളിഞ്ഞുവന്നതോടെ മക്കത്തുപോയ ചേരമാന്‍പെരുമാളെ സംബന്ധിച്ച ഐതിഹ്യം കെട്ടുകഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.
[[പേര്‍ഷ്യന്‍]] ഐതിഹ്യത്തിലെ സോറാബും റുസ്തവുമായുള്ള ദ്വന്ദ്വയുദ്ധം, ചൈനയിലെ ലി-ചിങ്ങും ഹോ-ചയുമായുണ്ടായതിനോടു സാദൃശ്യം വഹിക്കുന്നു. രണ്ടിടത്തും മത്സരം പുത്രനും പിതാവും തമ്മിലാണ്. ബൈബിളിലെ ഐതിഹ്യങ്ങള്‍ക്ക് സദൃശങ്ങളായ സംഭവങ്ങള് ഈജിപ്ത്, ബാബിലോണിയ, ഗ്രീസ് ഇവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. ഋഗ്വേദത്തിലെ രോദസിക്കു ഗ്രീക്ക് ഐതിഹ്യത്തിലെ രുഹിദേസിനോടു സാമ്യം ഉള്ളതായി കാണാം. ഹെലിയോസ് (സൂര്യ) ദേവന്റെ പത്നി രോദോസ് ഏഴുപുത്രന്മാരെ രോദേസ് ദ്വീപില്‍ വച്ചു പ്രസവിച്ചു. രവി (സൂര്യന്‍) ലോകമെന്നു കേരളത്തിനു പേരുണ്ടായിരുന്നതായി മുകുന്ദമാലയില്‍ പ്രസ്താവമുണ്ട്. അറബിദേശത്തിലെ നജ്ദില്‍ അനാവൃഷ്ടിമൂലം ബെതിഹെലാന്‍ വര്‍ഗക്കാര്‍ സിറിയയിലേക്കും ഈജിപ്തിലേക്കും കുടിയേറ്റം നടത്തി. ഹിലാന്‍ (ചന്ദ്രന്‍, സോമന്‍) ആദിത്യന്മാരിലൊന്നായി ഗണിക്കപ്പെട്ടിരുന്നു. ആകയാല്‍ ബെതിഹെലാന്‍ വര്‍ഗക്കാര്‍ സൂര്യവംശക്കാരായി. ബെദുവിന്‍, [[അറബി]] ഐതിഹ്യത്തിലെ അഅദ് (ആദ്) എന്ന ദിക്കില്‍ ഉദ്ഭവിച്ചതിനാലും ആദിത്യന്മാരായി. ആദിത്യന്മാരുടെ കുലനാഥനായ ''ഋഗ്വേദസംഹിത''യിലെ അദിതിക്കും അറബികളുടെ സൂര്യദേവിയായ അല്‍ഇലാഹത് എന്ന ദേവിക്കും തമ്മില്‍ വളരെ അടുത്ത സാമ്യമുണ്ട്. ഈജിപ്ത്കാരുടെ സൂര്യദേവനത്രേ ആതോന്‍. പ്രാചീന തമിഴകത്തെ ചേരരാജാക്കന്മാര്‍ക്കു ആതന്‍ എന്ന ബിരുദമുണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തില്‍ ആതന്‍ എന്നതു രവിയായി മാറുന്നു. ഭാരതീയരുടെ മത്സ്യാവതാരകഥക്ക് ഗ്രീക്കുകാരുടെ ഒവാണ സാദൃശ്യം വഹിക്കുന്നു. ഈ ദേവന്‍ പകല്‍ മനുഷ്യര്‍ക്കു ദിവ്യോപദേശം ചെയ്തിട്ടു രാത്രി ഉറങ്ങാന്‍ കടലിലേക്കു പോകുന്നു. വിഷ്ണുവും ജലശായിയാണ്. പരശുരാമന്‍ മാതാവിന്റെ ശിരച്ഛേദം ചെയ്തു; പ്രാചീന ഈജിപ്തുകാരുടെ ഐതിഹ്യത്തിലെ ഹോറസും തന്റെ മാതാവായ ഐസിസിനെ ശിരച്ഛേദം ചെയ്തിട്ടുണ്ട്. പ്രൊമൊഥിയൂസ് സ്വര്‍ഗത്തില്‍നിന്നു മനുഷ്യരുടെ ഇടയ്ക്ക് ആദ്യമായി അഗ്നിയെ കൊണ്ടുവന്നുവെന്ന് ഭാരതീയൈതീഹ്യം (''ത്വമഗ്നേ, പ്രഥമോമാതരീശ്വാന'' എന്നു തുടങ്ങുന്ന ഋഗ്വേത മന്ത്രം). ലാബറിന്തിലെ മിനോട്ടോര്‍ എന്ന ഭീകരസത്വത്തിനു ആണ്ടുതോറും 7 ആണുങ്ങളെയും 7 പെണ്ണുങ്ങളെയും മീനോസ് രാജാവ് ഭക്ഷണമായി കൊടുക്കാറുണ്ടായിരുന്നു. ഏതന്‍സിലെ തെസിയൂസ് ഈ ആണുങ്ങളില്‍ ഒരുത്തനായി ലാബറിന്തിലെത്തി മിനോട്ടോറിന്റെ കഥ കഴിച്ചു. ഭാരതീയരുടെ ഭീമന്റെ ബകവധം ഇതിനു സാമ്യം വഹിക്കുന്നു.<ref name="taf">Thomas Bulfinch, The Age of Fable (1959).</ref>
മനുഷ്യോത്പത്തിയെ പറ്റി ഡാര്‍വിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന പ്രാചീനൈതിഹ്യങ്ങള്‍ ഉണ്ട്. കുരങ്ങുകള്‍ ഒരുകാലത്തെ മനുഷ്യരായിരുന്നെന്ന് മധ്യഅമേരിക്കന്‍ പുരാണങ്ങള്‍ ഘോഷിക്കുന്നു. കുരങ്ങ് എന്നര്‍ഥമുള്ള വാക്കു കൊണ്ടാണ് തെക്കുകിഴക്കന്‍ ആഫ്രിക്കക്കാര്‍ തങ്ങളുടെ പൂര്‍വികരെ അറിഞ്ഞിരുന്നത്. ദക്ഷിണേഷ്യയിലെ മറവര്‍ രാമന്റെ സില്‍ബന്തികളായ വാനരന്മാരുടെ പിന്മുറയാണെന്നു അഭിമാനം കൊള്ളുന്നു; രജപുത്ര വര്‍ഗത്തില്പ്പെട്ട ജെയിറ്റുവാ വംശക്കാര്‍ക്കും ഇതേ വിശ്വാസമുണ്ട്.
Line 82 ⟶ 83:
==ഐതിഹ്യപഠനം==
പാശ്ചാത്യരുടെ ഇടയില്‍ ഐതിഹ്യ പഠനത്തിനു വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടുണ്ട്; അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. നാടോടിക്കഥകളെയും കലകളെയും അവര്‍ ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താന്‍ ശ്രമിക്കുന്നു. 19-ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ജര്‍മന്‍ ഇന്തോളജിസ്റ്റായ മാക്സ്മുള്ളറാണ് ഇന്ത്യയില്‍ ഐതിഹ്യപഠനത്തിന് അടിത്തറ പാകിയതെന്നു പറയാം. ഇതിനായി ചില സംഘടനകള്‍ ഇന്ന് പാശ്ചാത്യരുടെ ഇടയില്‍ നിലവിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ നാടന്‍ കഥകള്‍ സമാഹരിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍ ഇംഗ്ലീഷില്‍ സുലഭമാണ്. പി. സി. റോയ് ചൗധരിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ നാടന്‍ കഥകള്‍ 20 പുസ്തകങ്ങളായി അച്ചടിച്ചിട്ടുണ്ട്. ഇതില്‍ കാശ്മീര്‍, തമിഴ് നാട്, ആസാം, ഒറീസ, ഗുജറാത്ത്, ബീഹാര്‍, നീഫ, കേരളം, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, രാജസ്താന്‍, ഹിമാചല്‍പ്രദേശ്, മൈസൂര്‍, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും പ്രചരിക്കുന്ന കഥകളാണ് ശേഖരിച്ചിട്ടുള്ളത്.<ref name="dom">Gertrude Joves, Dictionary of Mythology, Folklore and Symbols, 2 Vols. (1961).</ref>
ഐതിഹ്യങ്ങളടക്കമുള്ള നാടന്‍ സാഹിത്യം പഠനാര്‍ഹമായിട്ടുതന്നെ മലയാളികളും കരുതുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രചരിക്കുന്ന കഥകള്‍ മലയാളത്തില്‍ പല കാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ''മലയാളഗ്രന്ധസൂചി'' (1974 രണ്ടാം വാല്യം) യില്‍ ഏകദേശം നൂറോളം പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദേശിച്ചുകാണുന്നു. ഇവയില്‍ ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ളത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ എട്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള (1909-34) ''ഐതിഹ്യമാല'' യ്ക്കാണ്.
==അവലംബം==
Line 93 ⟶ 94:
4. Thomas Bulfinch, ''The Age of Fable'' (1959).
5. Gertrude Joves, ''Dictionary of Mythology, Folklore and Symbols'', 2 Vols. (1961).
6. Malayalm Encyclopaedia vol-5, Page 469-493 (1979); State Institute of Encyclopaedic Publications, Trivandrum.
|