"മാങ്കുളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Mankulam Gramapanchayat}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[ദേവികുളം താലൂക്ക്|ദേവികുളം താലൂക്കിൽ]] [[ദേവികുളം ബ്ലോക്ക് പഞ്ചായത്ത്|ദേവികുളം ബ്ലോക്കിലാണ്]] '''മാങ്കുളം ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. 2000 ഓക്ടോബർ 2-ാം തിയതി രൂപീകൃതമായ ഈ പഞ്ചായത്ത് മാങ്കുളം വില്ലേജ് പരിധിയിൽ ഉൾപ്പെടുന്നു. 123 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[മൂന്നാർ ഗ്രാമപഞ്ചായത്ത്|മൂന്നാർ പഞ്ചായത്തും]], തെക്കുഭാഗത്ത് [[അടിമാലി ഗ്രാമപഞ്ചായത്ത്|അടിമാലി പഞ്ചായത്തും]], കിഴക്കുഭാഗത്ത് [[മൂന്നാർ ഗ്രാമപഞ്ചായത്ത്|മൂന്നാർ]], [[പള്ളിവാസൽ ഗ്രാമപഞ്ചായത്ത്|പള്ളിവാസൽ]] പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് [[കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്|കുട്ടമ്പുഴ]], [[അടിമാലി ഗ്രാമപഞ്ചായത്ത്|അടിമാലി]] പഞ്ചായത്തുകളുമാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്ന മാങ്കുളം പഞ്ചായത്തിലെ പ്രധാന വിളകൾ റബ്ബർ, കൊക്കോ, കവുങ്ങ്, ഏലം, ജാതി, കാപ്പി, കൊടി, തെങ്ങ് മുതലായവയാണ്. '''നല്ലതണ്ണിപ്പുഴ, മാങ്കുളം പുഴ, ഈറ്റചോല പുഴ''' എന്നിവ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളാണ്.
=
സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിച്ചു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വൈദ്യുതി ഗ്രിഡിലേക്ക് വിൽക്കുന്ന ആദ്യത്തെ പഞ്ചായത്ത് ആണ് '''മാങ്കുളം ഗ്രാമപഞ്ചായത്ത്'''.
Line 14 ⟶ 15:
മാങ്കുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മററ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാർത്ഥത്തിൽ വനത്തിനുളളിലെ പറുദീസ തന്നെയാണ്. മലകളാൽ ചുറ്റപ്പെട്ട് പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെളളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്റെ സ്പർശനത്താൽ കുളിരണിഞ്ഞ് നിൽക്കുന്ന മാങ്കുളം മൂന്നാറിനോട് ചേർന്നു കിടക്കുന്ന, അറിയപ്പെടേണ്ടുന്ന എന്നാൽ അറിയാൻ ബാക്കി വച്ച പ്രകൃതി സൗന്ദര്യത്തിന്റെ ഒരു തുരുത്താണ്.
= യാത്ര സൗകര്യം
കല്ലാറ്റിൽ നിന്നു തുടങ്ങിയ യാത്രയിൽ മാങ്കുളത്തേക്ക് പതിനേഴ് കിലോമീറ്റർ എന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോർഡ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. വീതി കൂടിയ ദേശീയ പാതയിൽ നിന്നും ഇടുങ്ങിയതും ഗട്ടറുകൾ നിറഞ്ഞതുമായ പതിനേഴ് കിലോമീറ്റർ ദൂരം താണ്ടുക എന്നതാണ് യാത്രയ്ക്കിടയിലെ പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ വന്നു പോകുന്ന സ്വകാര്യ ബസുകളാണ് പ്രദേശത്തേക്കുളള തരക്കേടില്ലാത്ത യാത്രാ സംവിധാനം. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡിലൂടെ കുരിശുപാറയും പീച്ചാടും പിന്നിട്ടാൽ മറ്റൊരു ലോകമായി. മാനം മുട്ടെ വളർന്നു നിൽക്കുന്ന വന്മരങ്ങൾക്കിടയിലൂടെ നുരഞ്ഞൊഴുകു കാട്ടാറിനരികിലൂടെ സുഗന്ധം പൊഴിക്കുന്ന ഏലച്ചെടികൾക്കിടയിലൂടെയുളള യാത്ര ഏതൊരു സൗന്ദര്യാസ്വാദകന്റയും മനസ്സിൽ എണ്ണമറ്റ പൂക്കൾ വിരിയിക്കും. വലിയ മരങ്ങൾ പിന്നിട്ട് റോഡിനിരുവശവും പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലൂടെയാണ് പിന്നീടുളള സഞ്ചാരം. നിരനിരയായി വെട്ടി നിർത്തിയിരിക്കുന്ന തേയില ചെടികൾക്കിടയിൽ വളർന്നു നിൽക്കുന്ന ചൗക്ക മരങ്ങളും കരിവീരന്റെ ഗാംഭീര്യത്തോടെ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളും മണ്ണിലേക്ക് പെയ്തിറങ്ങാൻ വെമ്പുന്ന മഞ്ഞു കണങ്ങളും അങ്ങനെ
Line 20 ⟶ 22:
മൂന്നാറിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണെങ്കിലും ആഡംബരത്തിന്റെ വലിയ റിസോർട്ടുകളോ മുന്തിയ ഹോട്ടലുകളോ വാഹനങ്ങളുടെ തിരക്കോ ഒന്നും ഈ ഗ്രാമത്തിൽ കാണാൻ കഴിയില്ല. പകരം എവിടേക്ക് നോക്കിയാലും മാനം മുട്ട ഉയർന്നു നിൽക്കുന്ന മലകളും മലകൾക്കപ്പുറം മാനത്തെ തഴുകുന്ന മേഘ പാളികളും മാത്രം. താമസ സൗകര്യത്തിനായി വിരലിലെണ്ണാവുന്ന ഏതാനും ചില ലോഡ്ജുകളെ ആശ്രയിക്കുക എന്നതാണ് മാങ്കുളത്തെത്തിയാൽ ചെയ്യേണ്ട ആദ്യ ജോലി. ദീർഘ നേരത്തെ യാത്രാക്ഷീണം ഒഴിവാക്കാൻ ഗ്രാമത്തിലെ തണുത്ത വായു മാത്രം ശ്വസിച്ചാൽ മതിയാവും. 123 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള ഗ്രാമത്തിൽ 12000 ജനസംഖ്യ മാത്രമാണുള്ളത്. ചരിത്രം പരിശോധിച്ചാൽ പൂഞ്ഞാർ രാജാക്കന്മാരുടെ കീഴിലായിരുന്നു ഈ പ്രദേശമെന്നു മനസ്സിലാക്കാം. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആഢത്വം വിളിച്ചോതുന്ന അവശേഷിപ്പുകൾ ഇന്ന് മാങ്കുളത്ത് ബാക്കിയായിട്ടുണ്ട്. ജനവാസ മേഖലകളെക്കാളും വനപ്രദേശമാണ് ഗ്രാമത്തിൽ അധികമായുളളത് എന്നതാണ് മാങ്കുളത്തിന്റെ വലിയ സവിശേഷതകളിൽ ഒന്ന്.
▲ = കാലാവസ്ഥ =
വ്യത്യസ്തങ്ങളായ മൂന്ന് തരത്തിലുളള കാലാവസ്ഥയാണ് മാങ്കുളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നവംബർ-ഡിസംബർ മാസങ്ങളിൽ പൂജ്യത്തിലും താഴെ അന്തരീക്ഷ ഊഷ്മാവ് എത്തുന്ന വിരിപ്പാറ, തണുപ്പും ചൂടും സമിശ്രമായ മാങ്കുളം, ചൂടേറെയുളള ആനക്കുളം; ഏതാണ്ട് പതിനഞ്ച് കിലോമീറ്റർ ദൂരത്തിനുളളിൽ തന്നെ വ്യത്യസ്തങ്ങളായ ഈ മൂന്നു കാലാവസ്ഥയും അനുഭവിക്കാൻ കഴിയും. മാങ്കുളത്തെത്തിയാൽ ആശ്രയിക്കാവുന്ന ഏറ്റവും നല്ല വാഹനം ജീപ്പ് തന്നെയാണ്. മണ്ണും കല്ലും നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാൻ ഇതിലും ഉചിതമായ മറ്റൊരു വാഹനം അവിടെ കിട്ടാനില്ലായെന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. മാങ്കുളത്തിന്റെ വിവിധ മേഖലകളിലേക്കു സഞ്ചരിക്കാൻ തയ്യാറായി കിടക്കുന്ന ടാക്‌സി ജീപ്പുകൾ അവിടെ കാണാം.
അതിശയിപ്പിക്കുന്ന ഉയരത്തിൽ നിന്നും ഇടതടവില്ലാതെ നുരഞ്ഞ് പതഞ്ഞ് താഴേക്ക് പതിക്കുന്ന ഒന്നിലധികം വെളളച്ചാട്ടങ്ങളാൽ സമ്പന്നമാണ് ഇവിടം. ചിന്നാർ വെളളച്ചാട്ടം, വിരിപ്പാറ വെളളച്ചാട്ടം, കോഴിവാലൻക്കുത്ത്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത് തുടങ്ങി അരഡസനിലധികം വെളളച്ചാട്ടങ്ങൾ മാങ്കുളത്തുണ്ട്. അവയിലേറെയും ഇരുന്നൂറ് ഇരുന്നൂറ്റമ്പത് അടിക്കുമേൽ ഉയരത്തിൽ നിന്നുമാണ് വെള്ളം താഴേക്കു പതിക്കുന്നത്. കലർപ്പില്ലാത്ത ശുദ്ധജലമാണ് എന്നു മാത്രമല്ല ശരീരം കോച്ചുന്നത്ര തണുപ്പുമാണ് അതിന്. വെളളച്ചാട്ടങ്ങളാൽ സമ്പന്നമായതിനാലാവണം സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോർഡിന് വിൽപ്പന നടത്തുന്ന സംസ്ഥാനത്തെ ഏക പഞ്ചായത്ത് എന്ന ബഹുമതി മാങ്കുളത്തിനുണ്ട്. നക്ഷത്രകുത്തിനോട് ചേർന്നാണ് ഇത്തരത്തിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പവർഹൗസും മറ്റ് അനുബന്ധ ഉപകരണങ്ങളും.
കാട്ടാനക്കൂട്ടം പതിവായി വെളളം കുടിക്കാനെത്തുന്ന ആനക്കുളമാണ് മാങ്കുളത്തിന്റെ ഏറ്റവും ആകർഷീയമായ കേന്ദ്രം. ഈ അപൂർവ സുന്ദര കാഴ്ച കാണാൻ ദിവസവും ഒട്ടേറെ സഞ്ചാരികൾ ആനക്കുളത്തെത്താറുണ്ട്. ആനക്കുളത്ത് വനത്തിനോട് ചേർന്നു കിടക്കുന്ന പുഴയിലാണ് ഗജവീരന്മാറരുടെ നീരാട്ട.വേനൽക്കാലമാകുന്നതോടെ ഉൾവനങ്ങളിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടും. ഈ സമയത്ത് കുടിക്കാനും കുളിക്കാനുമുളള വെളളം തേടിയാണ് കാട്ടാനക്കൂട്ടം ആനക്കുളത്തെത്താറുളളത്. പുഴയിലെ ഒരു പാറയുടെ കീഴിൽ നിന്നുയരുന്ന കുമിളകൾക്ക് ഉപ്പ് രസം ഉണ്ടെന്നും ഓര് എന്ന് പ്രദേശവാസികൾ വിളിക്കുന്ന ഈ ഓര് വെളളം ആനകൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് കുടിക്കുവാനായാണ് ദിവസേന നിരവധിയായ ആനകൾ ഇവിടേക്ക് എത്തുന്നതെന്നും പറയപ്പെടുന്നു. മുപ്പത് ആനകൾ വരെ കൂട്ടമായി എത്തിയ ദിവസങ്ങൾ ഉണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. ഈ കാട്ടാന കൂട്ടത്തിന്റെ സാമീപ്യം മൂന്ന് നാല് മാസത്തോളം ഇവിടെയുണ്ടാകും. മഴക്കാലം ആരംഭിക്കുമ്പോൾ മാത്രമാണ് ഇവ തിരികെ ഉൾവനങ്ങളിലേക്ക് പോകാറുളളത്രേ. കുട്ടിയാനകൾ മുതൽ കൊലകൊമ്പന്മാാർ വരെ പുഴയിൽ കളിച്ച് തിമിർക്കുമ്പോൾ പുഴയോട് ചേർന്നുളള വലിയ മൈതാനത്ത് കുട്ടികൾ കാൽപ്പന്ത് കളിക്കുന്നത് ഏറെ കൗതുകത്തോടെ മാത്രമേ കാണാൻ കഴിയൂ. വെളളം കുടിക്കാൻ എത്തുന്ന ആനകൾ പുഴ കടന്ന് ജനവാസ മേഖലയിലേക്ക് വരികയോ ആളുകളെ ഉപദ്രവിക്കുകയോ ചെയ്യാറില്ല എന്നും ഇവിടുത്തുകാർ പറഞ്ഞു. ആനക്കൂട്ടം വിഹരിക്കുന്ന ആനക്കുളം ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുളള ഈ വനമേഖലയും സഞ്ചാരികളെ ത്രസിപ്പിക്കുതാണ്. പച്ചപ്പ് നിറഞ്ഞ പുൽമൈതാനത്താണ് ആനകളെ കാണാൻ സഞ്ചാരികൾ തമ്പടിക്കാറ്. വൻ മരങ്ങളാലും ജൈവസമ്പത്താലും അനുഗൃഹീതമായ ഈ വന മേഖലയിൽ അപൂർവ ഇനത്തിൽപ്പെട്ട വേഴാമ്പൽ ഉൾപ്പെടെയുളള പക്ഷികളുടെ സംരക്ഷിത മേഖല കൂടിയാണ്.
പ്രകൃതിയുമായി ഏറെ അടുത്തിടപ്പഴകുന്ന ആദിവാസി വിഭാഗങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിയാൻ മാങ്കുളത്തേക്കുളള യാത്ര സഹായിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ജനസാന്ദ്രത നന്നേ കുറഞ്ഞ മാങ്കുളത്ത് ഏകദേശം ഇരുപത്തഞ്ച് ശതമാനത്തോളം ആദിവാസി ജനതയാണ് ഉളളത്. പ്ലാമലക്കുടി, താളുകണ്ടം കുടി, വിരിപാറ ആദിവാസി സെറ്റിൽമെന്റ്, കോഴിയിളക്കുടി, ചിക്കണംകുടി, ശേവലുക്കുടി, കളളക്കൂട്ടി കുടി തുടങ്ങിയ മേഖലകളിലാണ് ആദിവാസി ജനത ജീവിച്ച് വരുന്നത്. മുതുവാൻ, മാൻ സമുദായത്തിൽപ്പെടുന്ന ‘ ആദിവാസി വിഭാഗങ്ങളെയാണ് ഇവിടെ കണ്ട് വരുന്നത്. ഉൾക്കാടുകളിൽ തങ്ങളുടേതായ പാരമ്പര്യ ജീവിത ശൈലി നയിക്കുന്ന ഇവർ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാണ് പുറംലോകവുമായി ബന്ധപ്പെടാറ്. ഭാഷ, വസ്ത്രധാരണ രീതി, ആചാരങ്ങൾ, ഭക്ഷണം, പണ സമ്പാദനം എന്നിവയിലൊക്കെ ഏറെ കൗതുകകരമായ കാഴ്ചകളാണ് ഈ ആദിവാസി ജനത കാണിച്ച് തരുന്നത്. തമിഴ് മിശ്രമായ മലയാള ഭാഷയാണ് പൊതുവായി ഇവർ ഉപയോഗിക്കുന്നത് എങ്കിൽ കൂടിയും ഈ വിഭാഗത്തിന്റെ തനതായ ഭാഷയ്ക്ക് ലിപി ഇല്ലയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കടുംനിറത്തിലുളള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഇവർ ധാരാളമായി ആഭരണങ്ങളും അണിയാറുണ്ട്. വെറ്റില കൂട്ടി മുറുക്കുക എന്നത് ഇവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പുരുഷന്മാർ പലരും മുടി നീട്ടി വളർത്തിയിട്ടുണ്ടാകും. വന വിഭവങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാർഗം. മൂർച്ചയുള്ള ഒരായുധം ഇവർ എപ്പോഴും കൈയ്യിൽ കരുതും. പ്രായപൂർത്തിയായ ആൺകുട്ടികളും പെൺകുട്ടികളും വീടുകളിൽ നിന്നും മാറി വനത്തിനുള്ളിൽ വെവ്വേറെ വീടുകൾ നിർമ്മിച്ചാണ് താമസിക്കാറ്. ഗോത്രത്തിനുള്ളിലെ പ്രശ്‌ന പരിഹാരത്തിനായി ഊരു മൂപ്പൻ ഇവർക്കു ണ്ടായിരിക്കും. ആർത്തവ സമയങ്ങളിൽ ഈ വിഭാഗത്തിലെ സ്ത്രീകൾ ‘വാലായ്മപ്പുരകൾ’ എന്നു പേരിട്ടിരിക്കുന്ന കുടിലുകളിൽ മാറിയാണ് താമസിക്കാറ്. ഗോത്രത്തിനകത്തും ഗോത്രത്തിനുപുറത്തും ഉള്ള അന്യപുരുഷന്മാരുടെ മുമ്പിൽ കഴിവതും ഈ വിഭാഗത്തിലെ സ്ത്രീകൾ വരാറില്ല. മരച്ചീനി, ചേമ്പ് ,തിന ,ചോളം , തുവര എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന കൃഷികൾ. ഈറ്റ ഉപയോഗിച്ച് തീർത്ത വയായിരിക്കും ഇവരുടെ കുടിലുകൾ. തെറ്റ് ചെയ്താൽ ഊര് വിലക്കുൾപ്പെടെയുള്ള ശക്തമായ ശിക്ഷാവിധികളും ഈ ജനവിഭാഗം പിന്തുടർന്നു വരുന്നുണ്ട്. ഇത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു ജനവിഭാഗത്തെ അടുത്തറിയാനുള്ള ഒരു സാഹചര്യവും മാങ്കുളത്തേക്കുള്ള യാത്രയിലൂടെ സാധിച്ചെടുത്തു.
|