"കേരളത്തിലെ വെള്ളപ്പൊക്കം (2018)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→തൃശ്ശൂർ: +തൃശ്ശൂർ ജില്ലയിലെ വെള്ളക്കെട്ട് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 108:
=== തൃശ്ശൂർ ===
ആദ്യ നാളിൽ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തൃശൂരും തിരുവനന്തപുരവും കോഴിക്കോടും അലർട്ട് പ്രഖ്യാപിച്ചിരുനില്ല്യ. പിന്നീട് തൃശൂർ ജില്ലയിൽ [[ചാലക്കുടിപ്പുഴ]] കരകവിഞ്ഞൊഴുകിയതാണ് തൃശൂർ ജില്ലയുടെ തെക്കുഭാഗത്തെ ദുരിതത്തിലാഴ്ത്തിയത്. പെരിയാറിനൊപ്പം ചാലക്കുടിപ്പുഴയും കരകവിഞ്ഞൊഴുകിയതോടെ ഇരുനദികളുടെയും സംഗമസ്ഥാനത്താണ് വെള്ളപ്പൊക്കം ഏറ്റവുമധികം നീണ്ടുനിന്നത്. ചാലക്കുടിപ്പുഴയുടെ മുകൾഭാഗത്തുള്ള എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടത് മൂലമാണ് പുഴ കരകവിയാൻ കാരണമായത്. ചാലക്കുടി പട്ടണവും സമീപത്തുള്ള നിരവധി ഗ്രാമങ്ങളും ഇതിലൂടെ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാതയും റെയിൽപ്പാതയും മറ്റ് റോഡുകളും വെള്ളം കയറി തടസപ്പെട്ടതോടെ ചാലക്കുടി പട്ടണവും മറ്റ് പല ഗ്രാമങ്ങളും ദിവസങ്ങളോളം ഒറ്റപ്പെട്ടു.
തൃശ്ശൂർ ജില്ലയിലെ പീച്ചി അണക്കെട്ട് തുറന്നു വിട്ടത്തിനാൽ മണലി പുഴ കരകവിഞ് ഒഴികി ആമ്പല്ലൂർ കല്ലുർ ഗ്രാമങ്ങൾ വെള്ളക്കെട്ട് കൊണ്ട് വലഞു. പട്ടിക്കാട് ഭാഗത്ത് മലകൾ ഇടിഞ്ഞു നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
=== പാലക്കാട് ===
|