"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 18:
|}}
{{ഇസ്‌ലാം‌മതം}}
ഇസ്‌ലാമിക [[ഖിലാഫത്ത്|ഖിലാഫത്തിലെ]] രണ്ടാമത്തെ [[ഖലീഫ|ഖലീഫയാണ്]] '''ഉമർ ബിൻ ഖതാബ്‌''' അഥവാ '''ഖലീഫ ഉമർ'''. പ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെമുഹമ്മദ് നബി(സ)യുടെ]] സഹചാരിയായിരുന്ന അദ്ദേഹം ഒന്നാം [[ഖലീഫ]] [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്കറിന്]] ശേഷം 10 വർഷത്തോളം ഭരണം നടത്തി<ref>[http://archive.org/stream/UmarIbnAl-khattabHisLifeAndTimes/Umar-Ibn-Al-khattab-Volume-2#page/n394/mode/1up ഉമർ ബിൻ ഖത്താബ്; ഹിസ് ലൈഫ് ആൻഡ് ടൈംസ്, പേജ് 397]</ref>. അദ്ദേഹത്തിന്റെ കാലത്ത് ഈജിപ്തും, പേർഷ്യയും, കോൺസ്റ്റാന്റിനോപ്പിളും കീഴടക്കി<ref>http://www.mideastweb.org/islamhistory.htm</ref>.
 
== ജനനം ==
വരി 31:
== നബിയുമായുള്ള വ്യക്തിബന്ധം ==
ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് നബിയുടെ കടുത്ത ശത്രുവായിരുന്ന ഉമർ,മുസ്ലിമായതിനു ശേഷം നബിയുടെ അടുത്ത സുഹൃത്തും അനുയായിയും ആയി മാറി. ഉമറിന്റെ വിധവയായിരുന്ന മകൾ ഹഫ്സയെ നബി വിവാഹം കഴിക്കുക വഴി ഉമർ നബിയുടെ ഭാര്യാപിതാവു കൂടിയായി.
"തനിക്കു ശേഷം ഒരു പ്രവാചകനുണ്ടായിരുന്നെങ്കിൽ അത് ഉമറാകുമായിരുന്നു" എന്ന നബിവചനം നബിക്ക് ഉമറിനോടുള്ള ആദരവ് വ്യക്തമാക്കുന്നു. ഭരണപരമായ കാര്യങ്ങളിൽ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുർആൻ അവതരിക്കപ്പെട്ടു. ഒരുദാഹരണം , കപടനായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന വ്യക്തി മരണമടഞ്ഞപ്പോൾ മുഹമ്മദ് നബി അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഉമർ ഇതിന് എതിരായിരുന്നു. താമസിയാതെ ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് [[ഖുർആൻ]] അവതരിക്കപ്പെട്ടു. '''അവരിൽ നിന്ന് (കപടന്മാരിൽ നിന്ന്) ആർ തന്നെ മരിച്ചാലും അവനു വേണ്ടി നീ ഒരിക്കലും പ്രാർത്ഥിക്കരുത്. അവന്റെ ഖബറിന്നരികിൽ ചെന്നു നിൽക്കുകയും ചെയ്യരുത്'''.<ref>ഖുർആൻ അത്തൗബ:84(9/84)</ref> ''"ഉമറിന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട്"'' എന്ന നബിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദർശനമാണ്.മറ്റൊരിക്കൽ [[മുഹമ്മദ്|മുഹമ്മദ് നബി]](സ) അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു: ''"ദൈവം ഉമറിന്റെ നാവിലൂടെയും മനസ്സിലൂടെയും സത്യം അനാവരണം ചെയ്യുന്നു, അദ്ദേഹം സത്യാസത്യ വിവേചകനാണ്(അൽ ഫാറൂഖ്).ദൈവം ഉമറിലൂടെ അത് പ്രകാശനം ചെയ്യുന്നു"''. നബിയുമായുള്ള നിരന്തരസഹവാസവും അറിവുനേടാൻ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുർആന്റെ ആഴവും അർഥവും നന്നായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു.
<ref>[[മുഹമ്മദ്‌]] ,ഹൈക്കൽ -വിവ: കെ. പി. കമാലുദ്ദീൻ -പ്രസാ: [[ഐ.പി.എച്]] കോഴിക്കോട്</ref>
 
"https://ml.wikipedia.org/wiki/ഖലീഫ_ഉമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്