"യമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലിങ്കുകള്‍
വരി 2:
ഭാരതീയ ഇതിഹാസങ്ങളിലെ മരണദേവനാണ് '''യമന്‍''' അഥവാ '''കാലന്‍'''. [[ബ്രഹ്മാവ്]] ജീവജാലങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആയുസ്സ് തീരുമ്പോള്‍ കാലന്‍ ദൂതന്മാരെ അയച്ച് അവരുടെ ആത്മാവിനെ കാലപുരിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് പുണ്യാത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്കും പാപികളെ നരകത്തിലേക്കും അയക്കുന്നു.
 
കാലനില്ലാത്ത മൂന്ന് കാലങ്ങളെ പറ്റി പുരാണങ്ങളില്‍ പറയുന്നുണ്ട്.കാലന്റെ ഭാര്യയുടെ പേര്‍ [[ധൂമോര്‍ണ്ണ]] എന്നാണ്. [[ഇന്ദ്രന്‍]] കാലനെ പിതൃക്കളുടെ രാജാവാക്കി. കാലന്‍ ബ്രഹ്മസഭയിലെ ഒരു അംഗമാണ്.
 
===കാലന്റെ ജനനം===
[[സൂര്യന്‍]] വിശ്വകര്‍മ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളില്‍ [[മനു]],[[യമന്‍]],[[യമി]] എന്നീ 3 കുട്ടികള്‍ ജനിച്ചു. അവരില്‍ യമന്‍ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലന്‍ എന്ന പേരു കൂടി ലഭിച്ചു.
===കാലപുരി===
 
[[കാലപുരി|കാലപുരിക്ക്]] ആയിരം [[യോജന]] വിസ്താ‍രമുണ്ട്. നാലു വശങ്ങളിലും ഓരോ പ്രവേശനദ്വാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. ആ പട്ടണത്തിന്റെ ഒരു വശത്ത് [[ചിത്രഗുപ്തന്‍|ചിത്രഗുപ്തന്റെ]] മന്ദിരം കാണാം. പട്ടണത്തിനു ചുറ്റുമുള്ള കോട്ട ഇരുമ്പുകൊണ്ടാണ്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. കാലപുരിയില്‍ നൂറ് തെരുവുകളുണ്ട്. ആ തെരുവുകളെല്ലാം കൊടിക്കൂറകള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും ശോഭിക്കുന്നു. [[ചിത്രഗുപ്തമന്ദിരം|ചിത്രഗുപ്തമന്ദിരത്തില്‍]] ഒരു സംഘം ആള്‍ക്കാരുണ്ട്. മനുഷ്യരുടെ ആയുസ്സ് കണക്കുകൂട്ടുകയാണ്‍ അവരുടെ തൊഴില്‍. മനുഷ്യര്‍ ചെയ്യുന്ന സുകൃതങ്ങളും ദുഷ്കൃതങ്ങളും അവര്‍ പരിഗണിക്കുന്നു. ചിത്രഗുപ്താലയത്തിന്റെ തെക്കുഭാഗത്തായി [[ജ്വരമന്ദിരം]] ഉണ്ട്. അതിനോടു ചേര്‍ന്ന് എല്ലാ വിധ രോഗങ്ങളുടെയും മന്ദിരങ്ങള്‍ പ്രത്യേകം പ്രത്യേകമായി സ്ഥിതി ചെയ്യുന്നു. ചിത്രഗുപ്താലയത്തില്‍ നിന്ന് ഇരുപത് യോജന അകലെയാണ്‍ കാലന്റെ ഭവനം. ആ ഭവനത്തിന്‍ ഇരുനൂറ് യോജന വിസ്താരവും അന്‍പത് യോജന പൊക്കവും ഉണ്ട്. ആ മന്ദിരം ആയിരം സ്തംഭങ്ങളാല്‍ വഹിക്കപ്പെടുന്നു. അതിന്റെ ഒരു വശത്ത് വിശാലമാ‍യ ഒരു സഭയുണ്ട്. ലോകജീവിതത്തില്‍ പുണ്യം ചെയ്തവര്‍ വസിക്കുന്നത് ഈ സഭയിലാണ്‍. അവര്‍ സ്വര്‍ഗ്ഗീയ സുഖം അനുഭവിച്ചുകൊണ്ട് നിത്യന്മാരായി അവിടെ കഴിഞ്ഞുകൂടുന്നു. <ref> ഗരുഡപുരാണം - പതിനാലാം അദ്ധ്യായം</ref>.
 
===യമ സഭ===
"https://ml.wikipedia.org/wiki/യമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്