"ഇവനെക്കൂടി (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
 
1986ൽ വൈലോപ്പിള്ളി ശ്രീധരമേനോൻറെ നിര്യാണം മലയാള കവിതയ്ക്ക് തീരാനഷ്ടമാണ്ണ്ടാക്കിയത്. അദ്ദേഹത്തിൻറെ മരണത്തിനു ശേഷം പ്രസംഗങ്ങളും ഔപചാരിക അനുശോചനങ്ങളും അനുസ്മരണങ്ങളും നടന്നു. ഇതെല്ലം അടങ്ങിയത്തിനു ശേഷമാണ് സച്ചിദാനന്ദൻ ഈ കവിത പ്രസിധികരിക്കുന്നത്. സാന്ദ്രമായ ഒഴുക്കും ശ്രദ്ധാപൂർവ്വമുള്ള സംയമവും ഈ കവിതയുടെ മേന്മയായി നിരൂപകർ പറഞ്ഞുപോരുന്നു.
 
== കവിത ==
'''(മഹാകവി വൈലോപ്പിള്ളിക്ക് അന്ത്യപ്രണാമം''')<blockquote>ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താൽ</blockquote><blockquote>മെലിഞ്ഞ കുളിർനീരിൻ കൈകളാൽ നിളാനദീ!</blockquote><blockquote>ഇവനായുയർത്തുക</blockquote><blockquote>തുമ്പിക്കൈ പഞ്ചാരിക്കു</blockquote><blockquote>ചെവിയാട്ടിടുമാലിൻ-</blockquote><blockquote>ചോട്ടിലെപ്പൂരക്കാറ്റേ!</blockquote><blockquote>മൂടുക തിരുവില്വാ-</blockquote><blockquote>മലയിൽ പുനർജനി</blockquote><blockquote>നൂണെത്തും നിലാവിനാ-</blockquote><blockquote>ലീ ജഡം ധനുരാവേ!</blockquote><blockquote>കുനിയൂ സ്വപ്നാസ്വസ്ഥ-</blockquote><blockquote>മീ നെറ്റി ചുംബിക്കുവാൻ</blockquote><blockquote>നിളയേയുമയായ</blockquote><blockquote>ദേവതാത്മാവാം സഹ്യൻ!</blockquote><blockquote>ഇവനേ ഞങ്ങൾക്കോണ-</blockquote><blockquote>പ്പാട്ടിനു ചോടായ്, കന്നി-</blockquote><blockquote>വയലിൽ നെല്ലിൻ പാലായ്,</blockquote><blockquote>വീര്യമായ് തെക്കൻ പാട്ടിൽ,</blockquote><blockquote>ഇവനേ നിറച്ചു തേൻ</blockquote><blockquote>പാതിരാപ്പൂവിൽ, കാക്ക-</blockquote><blockquote>ച്ചിറകിൽ സൂര്യോത്സവം,</blockquote><blockquote>ശൈശവമിളനീരിൽ,</blockquote><blockquote>അറിവിൽ പച്ച, കൈത-</blockquote><blockquote>പ്പൂവിലാതിരാച്ചന്ദ്രൻ,</blockquote><blockquote>മുറിവിൽ മൂർച്ച, മുള-</blockquote><blockquote>ങ്കാടിന്നു കുറുങ്കുഴൽ.</blockquote><blockquote>ഇവനെക്കൂടിസ്സ്വീകരിക്കുക കപിലർതൻ</blockquote><blockquote>മരുതുമിലഞ്ഞിയും നനച്ചൊരെൻ തായ്‌നദീ!</blockquote><blockquote>ഒരുനാൾ പിതാവിൻ തോൾ</blockquote><blockquote>വിട്ടിറങ്ങി നീ, നീല-</blockquote><blockquote>ക്കുറിഞ്ഞിക്കാടിൻ മിന്നൽ-</blockquote><blockquote>പ്പിണർപോലുറവയായ്</blockquote><blockquote>മഞ്ഞിന്റെ പടവുക-</blockquote><blockquote>ളിറങ്ങീ ചിലമ്പൊലി,</blockquote><blockquote>പുള്ളുവക്കുടം കാട്ടിൽ,</blockquote><blockquote>ചുരത്തിൽ പാണത്തുടി.</blockquote><blockquote>പ്രായമായ് കരിമ്പന-</blockquote><blockquote>നടുവിൽ തീണ്ടാനാഴി</blockquote><blockquote>സീതപോൽ വിറയ്ക്കുന്ന</blockquote><blockquote>മലവാരത്തിൽ; നീറി</blockquote><blockquote>നീ വിജനതകളിൽ</blockquote><blockquote>ദമയന്തിതൻ കീറ-</blockquote><blockquote>ച്ചേലയിൽ, സാനുക്കളി-</blockquote><blockquote>ലലഞ്ഞു പൊരുൾ തേടി.</blockquote><blockquote>പൂതത്തെ മുലപ്പാലാൽ</blockquote><blockquote>വെന്നു, പാതിരാകളിൽ</blockquote><blockquote>നൂണു നീ നരകത്തിൻ</blockquote><blockquote>പാലങ്ങൾ നരിച്ചീർപോൽ.</blockquote><blockquote>അപ്പോഴാണിവനെത്തീ-</blockquote><blockquote>യെട്ടുകെട്ടുകൾ കത്തും</blockquote><blockquote>പട്ടട വെണ്ണീറിൽ തൻ</blockquote><blockquote>നെല്ലിക്കു നീർ കോരുവാൻ.</blockquote><blockquote>ആചമിച്ചുതന്നുള്ള-</blockquote><blockquote>ങ്കൈയിൻ നിൻ തീരക്കണ്ണീർ-</blockquote><blockquote>പ്പാടം: തൻ തടവറ</blockquote><blockquote>ക്കിണ്ണത്തിലിന്നിൻ കാള-</blockquote><blockquote>കൂടമുണ്ടിവൻ നാളെ-</blockquote><blockquote>ക്കുഞ്ഞുങ്ങൾക്കമൃതാകാൻ,</blockquote><blockquote>വീടൊഴിഞ്ഞവരുടെ</blockquote><blockquote>വേവിന്നാൽത്തണലാകാൻ.</blockquote><blockquote>ഇവനെക്കൂടിസ്സ്വീകരിക്കുക, യാറാട്ടിന്നു</blockquote><blockquote>വരവായിവൻ, നിരാഭരണൻ, നാദാകാരൻ.</blockquote><blockquote>ഇവന്നു കൊടി പനി-</blockquote><blockquote>നീർ മുള്ളിൽ പടർന്നേറു-</blockquote><blockquote>മൊരു കയ്പവല്ലരി,</blockquote><blockquote>വാഹനം കടൽക്കാക്ക,</blockquote><blockquote>പുലി നേർക്കുമ്പോളോണ-</blockquote><blockquote>വില്ലാണു ദിവ്യായുധം</blockquote><blockquote>കുരുത്തോലയും കൊടി-</blockquote><blockquote>ത്തൂവ്വയും തിരുവാട,</blockquote><blockquote>കനലാഴിയിൽ നൃത്തം,</blockquote><blockquote>വചനമപ്പം, കുരു-</blockquote><blockquote>മുളകാൽ നിറമാല,</blockquote><blockquote>പൂജിക്കാൻ കുറവന്മാർ,</blockquote><blockquote>മലയ്ക്കു മകൻ, വിളി-</blockquote><blockquote>പ്പുറത്തു മുറിവേറ്റ</blockquote><blockquote>വനങ്ങൾ, മനങ്ങൾ തൻ</blockquote><blockquote>മൃഗങ്ങൾ വിളിക്കുകിൽ</blockquote><blockquote>പെരുമാളിവൻ നേരാം</blockquote><blockquote>വാക്കിനും വടക്കിനും:</blockquote><blockquote>ഇവന്നു പ്രിയമേറ്റം</blockquote><blockquote>കലികാലത്തിൻ തോറ്റം.</blockquote><blockquote>ഇവനെക്കൂടിസ്സ്വീകരിക്കുക, നീർ താണാലും</blockquote><blockquote>വരളാതിന്നും കടൽ തേടുന്ന നിളാനദീ!</blockquote><blockquote>പുരങ്ങൾ നിന്നിൽ വിഷം</blockquote><blockquote>തുപ്പുന്നു; പരണന്റെ</blockquote><blockquote>ചുരപ്പുന്നയും പ്ലാശും</blockquote><blockquote>പയ്നിയും തളരുന്നു.</blockquote><blockquote>കുരച്ചുനിൽക്കും മൃത്യു</blockquote><blockquote>വളയും ഗ്രാമങ്ങളെ</blockquote><blockquote>മയക്കുവെടിവെച്ചു</blockquote><blockquote>വീഴ്ത്തുന്നു നായാട്ടുകാർ.</blockquote><blockquote>ഏറുന്നു വീണ്ടും നമ്മ-</blockquote><blockquote>ളൊഴിച്ച പിശാചുകൾ</blockquote><blockquote>കാവിയിൽ, വെളുപ്പി-</blockquote><blockquote>ലാത്മാക്കൾക്കു വിലപേശി.</blockquote><blockquote>ഓണത്തിലുണരുന്നു</blockquote><blockquote>വാമനൻ; വിഷുക്കണി</blockquote><blockquote>പാളത്തിലെന്നും വീഴു-</blockquote><blockquote>മസ്വസ്ഥയുവരക്തം.</blockquote><blockquote>ആതിരാ രാവിൻ രുദ്ര-</blockquote><blockquote>കീർത്തനങ്ങൾ തൻ തൂക്കി-</blockquote><blockquote>ലാടുന്ന പൊന്നുണ്ണിക്കു</blockquote><blockquote>ദംഷ്ട്രയും നെറ്റിക്കണ്ണും.</blockquote><blockquote>പാരുഷ്യം പെരുകുന്നു</blockquote><blockquote>വാക്കിലും മനസ്സിലും.</blockquote><blockquote>മാതുലാ, പൊറുത്താലും-</blockquote><blockquote>തീർന്നു മാമ്പഴക്കാലം.</blockquote><blockquote>മിടിപ്പു താഴുന്നതെൻ</blockquote><blockquote>ഭാഷതൻ നെഞ്ചിന്നല്ലോ</blockquote><blockquote>ഇറക്കിക്കിടത്തിയ-</blockquote><blockquote>തെന്റെ യൗവനമല്ലോ</blockquote><blockquote>തിരുമ്മിയടച്ചതു</blockquote><blockquote>നീതി തൻ മിഴിയല്ലോ</blockquote><blockquote>തഴുതിട്ടതോ, സ്നേഹ-</blockquote><blockquote>നീലമാം കലവറ.</blockquote><blockquote>ചിതയിൽപ്പൊട്ടുന്നതെൻ</blockquote><blockquote>നാടിന്റെ നട്ടെല്ലല്ലോ,</blockquote><blockquote>മണലിലെരിഞ്ഞമ-</blockquote><blockquote>രുന്നതോ മലർകാലം.</blockquote><blockquote>താഴുന്നു വെയിൽ, തണു-</blockquote><blockquote>പ്പേറുന്നൂ; ഒടുക്കത്തെ</blockquote><blockquote>മാവിൽ കൂടണയു-</blockquote><blockquote>മൊറ്റക്കിളി ചിലയ്ക്കുന്നു:</blockquote><blockquote>ʻപാവമീ നാടിൻ സ്വർണക്കിണ്ണമായിരുന്നിവൻ:</blockquote><blockquote>ദാ, നോക്കു വാനിൽ: പൂർണചന്ദ്രനായവൻ വീണ്ടും.ʼ</blockquote>
 
== കവിതാസാരം ==
"https://ml.wikipedia.org/wiki/ഇവനെക്കൂടി_(കവിത)" എന്ന താളിൽനിന്ന് ശേഖരിച്ചത്