"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 123:
====ഇന്ദിര കാലഘട്ടം (1966-84)====
====രാജീവ് ഗാന്ധി, നരസിംഹ റാവു കാലഘട്ടം (1985-98)====
ഇന്ദിരാ ഗാന്ധിയുടെ മരണശേഷം മകൻ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായും ഇന്ദിരാ കോൺഗ്രസ് പാർട്ടി പ്രസിഡന്റുമായി. ഇന്ദിരാ വധം ഉയർത്തിയ സഹതാപതരംഗത്തിന്റെ പിൻബലത്തിൽ 1984-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. രാജീവിന്റെ ഭരണം ആദ്യ നാളുകളിൽ സുഗമമായിരുന്നു. രാജീവ് സർക്കാരിന്റെ അവസാന നാളുകളിൽ കോൺഗ്രസ്- ഐവൻ പ്രതിസന്ധിയിലായി. ബോഫോഴ്സ് പീരങ്കി അഴിമതി ആരോപണം പാർട്ടിയെ ഉലച്ചു. ഉന്നതരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഫെയർ ഫാക്സ് സ്ഥാപനത്തെ നിയമിച്ചതിന്റെപേരിൽ പ്രധാനമന്ത്രിയ്ക്കു് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകളുയർന്ന പശ്ചാത്തലത്തിൽ രാജീവ് ഗാന്ധി ധനകാര്യ മന്ത്രിയായിരുന്ന വി.പി. സിംഹിനെ പ്രതിരോധ മന്ത്രിസ്ഥാനത്തേയ്കു്കു് മാറ്റി. ജർമൻ മുങ്ങിക്കപ്പൽ ഇടപാടിൽ 8ശതമാനം കമ്മീഷൻആർക്കോ പോകന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ ഡിപ്പാര്ട്ടുമെന്റൽ അന്വേഷണത്തിനു് ഉത്തരവുനല്കിയ ശേഷം പ്രതിരോധ മന്ത്രിസ്ഥാനം വി.പി. സിംഹ് രാജിവയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ഇന്ദിരാ കോൺഗ്രസ് പ്രസിഡന്റുമായ രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം വി.പി. സിംഹിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു് ജനമോർച്ച രൂപവൽകരിച്ചു. ജനമോർച്ചയും ജനതാ പാർട്ടിയും ലോക് ദളും ചേർന്നുണ്ടായ [[ജനതാദളം]] രാഷ്ട്രീയശക്തിയായിമാറി.
1989-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തായി. വി.പി. സിംഹിന്റെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാർ അധികാരത്തിലെത്തി.
ഭാരതീയ ജനതാ പാർട്ടി (ഭാജപ) പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായ വി.പി. സിംഹ് നേതൃസ്ഥാനമൊഴിയണമെന്നു് പ്രധാനനേതാക്കൾ ആവശ്യപ്പെട്ടതോടെ ജനതാദളം പിളർന്നു. വി.പി. സിംഹിന്റെ പ്രധാനമന്ത്രിസ്ഥാനം തെറിച്ചു. ജനതാദൾ (സമാജവാദി) നേതാവു് ചന്ദ്രശേഖറിന് സർക്കാർ രൂപവത്കരിക്കാൻ ഇന്ദിരാ കോൺഗ്രസ് പുറത്തു് നിന്നു പിന്തുണ നൽകി. പെട്ടെന്ന് മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടിയുടെ ആത്മവിശ്വാസക്കുറവായിരുന്നു ഈ നടപടിക്കു പിന്നിൽ. ഏതായാലും ഏഴുമാസക്കാലമേ ഈ ഭരണം നീണ്ടു നിന്നുള്ളൂ. രാജീവ് ഗാന്ധിയെ നിരീക്ഷിക്കാൻ ചാരന്മാരെ നിയോഗിച്ചു എന്നാരോപിച്ച് കോൺഗ്രസ് ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ നാലുമാസം കഴിഞ്ഞപ്പോൾ പിൻവലിച്ചു.
1991-ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മെയ്മാസത്തിൽ രാജീവ് ഗാന്ധിയെ തമിഴ് പുലികൾ വധിച്ചു. പി.വി. നരസിംഹ റാവു ഇന്ദിരാ കോൺഗ്രസ് പ്രസിഡന്റായി. രാജീവിന്റെ മരണം ഇന്ദിരാ കോൺഗ്രസിൽ നേതൃപ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ സഹതാപതരംഗമുണർത്തി വിജയിക്കുന്നതിന് ഇത് സഹായകമായെന്നു പറയാം. (രാജീവ് മരിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിരുന്നു).
ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാതിരുന്ന പശ്ചാത്തലത്തിൽ ന്യൂനപക്ഷ സർക്കാരുണ്ടാക്കാൻ ഇന്ദിരാ കോൺഗ്രസിനു് കഴിഞ്ഞു. ആന്ധ്രാ പ്രദേശത്തു് നിന്നുള്ള പി.വി. നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഭാരതീയ ജനതാ പാർട്ടി (ഭാജപ) ഇതര കക്ഷികൾ പാർലമെന്റിൽ നിന്നു് പ്രതിഷേധിച്ചു് ഇറങ്ങിപ്പോയി സഹകരിച്ചതുകൊണ്ടാണു് സർക്കാരിനു് പാർലമെന്റിൽ വിശ്വാസം തെളിയിയ്ക്കാൻകഴിഞ്ഞതു്. രാഷ്ട്രീയ കൌശലങ്ങളുടെ ബലത്തിൽ റാവു സർക്കാർ അഞ്ചു വർഷം തികച്ചു. ഈ കാലയളവിലാണ് ഇന്ത്യയിൽ ആഗോളവല്ക്കരണം തുടങ്ങിയത്. അദ്വാനി നടത്തിയ രഥയാത്രയുടെ അവസാനം കർസേവകർ ബാബറി മസ്ജിദ് പൊളിച്ചതും അക്കാലത്താണു്.
====ആധുനിക കാലഘട്ടം====
|