"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 26:
കുന്തിയുടെ രണ്ടാമത്തെ പുത്രനായിരുന്ന ധർമ്മപുത്രർ പഞ്ചപാണ്ഡവരിൽ മൂത്തവനും ലോകത്തിലെ ധാർമ്മികരിൽ വച്ച് ശ്രഷ്ഠനുമായിരുന്നെന്ന് വ്യാസമുനി വ്യക്തമാക്കുന്നുണ്ട് . ചെറുപ്പത്തിൽ തന്നെ പിതാവായ പാണ്ഡു വനത്തിൽ വച്ച് കാലഗതി പ്രാപിച്ചതിനെത്തുടർന്ന് സഹോദരങ്ങളോടും മാതാവിനോടുമൊപ്പം അദ്ദേഹം ഹസ്തിനപുരിയിലെത്തി കൗരവരോടൊപ്പം വാസം തുടങ്ങി . അവിടെ വച്ച് ഭീമൻ കൗരവരിൽ സ്പർദ്ധയുണ്ടാക്കിവച്ചു . അതുകാരണം കൗരവ ജ്യേഷ്ഠനായ ദുര്യോധനൻ പാണ്ഡവരോട് എന്നും ദ്രോഹം പ്രവർത്തിച്ചു പോന്നു .ദ്രോണരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം , ഇദ്ദേഹം യുവരാജാവായി അഭിഷേകം ചെയ്യപ്പെട്ടു . എന്നാൽ പാണ്ഡവരിൽ സ്പർദ്ധയുള്ള ദുര്യോധനൻ പാണ്ഡവരെ അരക്കില്ലത്തിൽ പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ധർമ്മപുത്രർ സഹോദരങ്ങളോടൊപ്പം അവിടെ നിന്നും രക്ഷപ്പെടുകയും ഘോരമായ വനത്തിലെത്തിച്ചേർന്നു വസിക്കുകയും ചെയ്തു
. അവിടെവച്ചു അവരെല്ലാം ഭീമന്റെ ശക്തിയെ ആശ്രയിച്ചു കഴിഞ്ഞുകൂടി . ഭീമൻ ഹിഡിംബി എന്ന രാക്ഷസിയെ വിവാഹം ചെയ്യുകയും അവർക്കു ഘടോൽക്കചൻ എന്ന പുത്രൻ ജനിക്കുകയും ചെയ്തു . അതോടെ ഘടോൽക്കചന്റെ അനുയായികളായ രാക്ഷസന്മാരും പാണ്ഡവരുടെ സഹായികളായി . തുടർന്ന് ചില രാക്ഷസന്മാരെ അവർ വധിച്ചു .അവിടെ ഒരു ബ്രാഹ്മണ ഭവനത്തിൽ വസിച്ചു വരവേ , അവർ പാഞ്ചാലിയുടെ സ്വയംവരവാർത്ത കേൾക്കുകയും , ഉടനെ പാഞ്ചാലത്തിലെത്തി പാഞ്ചാലിയെ വേൽക്കുകയും ചെയ്തു .
പാഞ്ചാലിയെ വേട്ടതിനു ശേഷം ധർമ്മപുത്രർ വീണ്ടും പാതിരാജ്യത്തിന്റെ രാജാവായി മാറി . തുടർന്ന് അദ്ദേഹം ഒരു രാജസൂയം നടത്തുകയും അസുരശില്പിയായ മയൻ നിർമ്മിച്ചു നൽകിയ ഇന്ദ്രപ്രസ്ഥത്തിലെ ദിവ്യസഭയിലിരുന്ന് ഭരണം നിർവ്വഹിക്കുകയും ചെയ്തു . അതിനെത്തുടർന്നായിരുന്നു ദുര്യോധനനും ശകുനിയും നടത്തിയ ഒരു ചൂതുകളിയിൽ പങ്കെടുത്തു സർവ്വസമ്പത്തുകളും അദ്ദേഹത്തിന് വിട്ടൊഴിയേണ്ടി വന്നത്. അവസാന വട്ടവും തോറ്റ ധര്മപുത്രർക്ക്, പണയ വസ്തുവായി വേറൊന്നും നല്കാനില്ലാഞ്ഞതിനാൽ ദുര്യോധനൻ ദ്രൗപദിയെ പിടിച്ചു കെട്ടി കൊണ്ടുവരാൻ ആജ്ഞാപിക്കുന്നു. രജസ്വലയായ ദ്രൗപദി
വീണ്ടും പതിനെട്ടു കൊല്ലം കഴിഞ്ഞു .അതിനിടെയാണ് ഭീമന്റെ ഭർത്സനത്തെ തുടർന്നു മനസ്സ് വിഷമിച്ച ഗാന്ധാരിയും ധൃതരാഷ്ട്രരും വനവാസത്തിനു പോകാനൊരുങ്ങിയത് . പാണ്ഡവരുടെ അനുനയങ്ങൾക്കൊന്നും അതിനെ തടയാനായില്ല . എന്നാൽ ഏറ്റവും വലിയ ദുരിതം അതല്ലായിരുന്നു . അത് പാണ്ഡവമാതാവായ കുന്തിയും , ഇളയച്ഛനായ വിദുരരും കൂടെ ധൃതരാഷ്ട്രര്ക്കൊപ്പം വനവാസത്തിനു പോയതായിരുന്നു . മൂത്തപുത്രനായ കർണ്ണൻ മരിച്ചതാണ് കുന്തിയെ അതിനു പ്രേരിപ്പിച്ചത് . തുടർന്ന് പാണ്ഡവർ യുദ്ധത്തിൽ മരണപ്പെട്ട എല്ലാരുടെയും ശ്രാദ്ധം നടത്തുകയും ഗുരുജനങ്ങളെ വനവാസത്തിനു അനുവദിക്കുകയും ചെയ്തു . മൂന്നുകൊല്ലം കഴിഞ്ഞു , വനത്തിൽ വച്ച് ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയുമെല്ലാം കാട്ടുതീയിൽപ്പെട്ടു മരണമടഞ്ഞു . ഇതും പാണ്ഡവരുടെ ദുഃഖം വർദ്ധിപ്പിച്ചു . തുടർന്ന് പതിനഞ്ചു കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു കൃഷ്ണന്റെ ദ്വാരക കടലിൽ മുങ്ങിയതും യാദവർ കൊല്ലപ്പെട്ടതും . കൃഷ്ണന്റെയും ബാലരാമന്റെയും മരണം പാണ്ഡവരെ വല്ലാതെ തളർത്തിക്കളഞ്ഞു . അർജ്ജുനൻ ദ്വാരകയിൽ പോയി കൃഷ്ണന്റെയും ബാലരാമന്റെയും ശവദാഹകർമ്മം നടത്തി തിരിച്ചു വരികയും ദ്വാരക കടലിൽ മുങ്ങുകയും ചെയ്തതിനെ തുടർന്ന് പാണ്ഡവർ രാജയത്തെ യുയുത്സുവിനെ ഏൽപ്പിക്കുകയും അടുത്ത രാജാവായി പരീക്ഷിത്തിനെ നിശ്ചയിക്കുകയും ചെയ്തിട്ട് വനവാസത്തിനായി പുറപ്പെട്ടു . മഹാപ്രസ്ഥാനത്തിന്റെ ആ വഴിയിൽ പാണ്ഡവരും ദ്രൗപദിയും മുറയനുസരിച്ച് നടന്നു . ദ്രൗപദി ഏറ്റവും പിറകിലും പിന്നീട് സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ ഏറ്റവും മുന്നിലായി യുധിഷ്ഠിരൻ ഇങ്ങനെ അവർ യാത്ര തുടർന്നു .തുടർന്ന് മുറയനുസരിച്ച് ഓരോരുത്തരായി ഭൂമിയിൽ വീണു തുടങ്ങി . ഏറ്റവും അവസാനമായി ഭീമൻ വീണു . അപ്പോഴും യുധിഷ്ഠിരൻ വീണില്ല . ധർമ്മത്തിന്റെ മൂർത്തിസ്വരൂപമായ അദ്ദേഹത്തിന് ഒരിക്കലും ക്ഷീണമുണ്ടാവുകയില്ല . അദ്ദേഹം യാത്ര തുടർന്നു . ആ സമയം ഒരു നായ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരുന്നു . അദ്ദേഹവും നായയും സുഹൃത്തുക്കളെപ്പോലെ തിരിഞ്ഞുനോക്കാതെ യാത്ര തുടർന്നു . ഒരു വ്യാഴവട്ടക്കാലം അദ്ദേഹം ഏകനായി നടന്നു . അദ്ദേഹത്തിന് ഭൂമിയിൽ വാഴാനുള്ള സമയം കഴിഞ്ഞിട്ടും മരണം അദ്ദേഹത്തെ ബാധിച്ചില്ല . ഒടുവിൽ ഇന്ദ്രൻ ഒരു തേരുമായി വഴിയിൽ വന്നുനിന്നു അദ്ദേഹത്തോട് തേരിലേറി സ്വർഗ്ഗത്തിലേക്ക് പോരുവാൻ പറഞ്ഞു . എന്നാൽ തന്റെ അനുയായിയായ ആ നായയെ ഉപേക്ഷിച്ചു സ്വർഗ്ഗത്തിലേക്ക് താനില്ലെന്ന് യുധിഷ്ഠിരൻ പറഞ്ഞു . സ്വർഗത്തിൽ നായയെ പ്രവേശിപ്പിക്കാനാകില്ലെന്നു ഇന്ദ്രൻ പറഞ്ഞു . എങ്കിൽ സ്വർഗ്ഗം തനിക്കു വേണ്ടെന്നും യുധിഷ്ഠിരൻ പറഞ്ഞു . ആ സമയം അവിടെ നിന്നിരുന്ന നായ വേഷം മാറുകയും ധർമ്മദേവന്റെ രൂപത്തിൽ പ്രത്യക്ഷനായി യുധിഷ്ഠിരനെ അനുഗ്രഹിക്കുകയും ചെയ്തു . തുടർന്ന് അദ്ദേഹം ഇന്ദ്രനോടൊത്തു സ്വർഗ്ഗത്തിലേക്ക് യാത്രയായി .
|