"സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 61:
ചെറുപ്പം മുതലേ മുഹമ്മദിന്റെ മനസ്സിൽ അടക്കി വെച്ച ആഗ്രഹമായിരുന്നു [[ബൈസന്റൈൻ]] സാമ്രാജ്യം തലസ്ഥാനമായ [[കോൺസ്റ്റാന്റിനോപ്പിൾ]] കീഴടക്കണം എന്നുള്ളത് . ഇതിനു കാരണമായി പറയുന്നത് [[മുഹമ്മദ് നബി]]യുടെ പ്രവചനമാണ്.[[അബൂ അയ്യൂബുൽ അൻസ്വാരി]]യടക്കമുള്ള ശിഷ്യരോട് [[മുഹമ്മദ് നബി]] ''കാലങ്ങൾ കഴിഞ്ഞാൽ ഉത്തമനായ ഒരു നേതാവിന്റെ കീഴിലുള്ള മഹത്തായ ഒരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന്'' പ്രവചനം നടത്തിയിരുന്നു. സുൽത്താൻ മുഹമ്മദ് തന്റെ [[സൂഫി]] ഗുരുവായ [[മുഹമ്മദ് ഷംസ് അൽദീൻ]] നോട് സൂഫിസത്തിലേക്കു പൂർണ്ണമായും മുഴുകാൻ ആഗ്രഹം പ്രകടിപ്പിച്ച സമയം '''ഷംസ്''' ഈ പ്രവചനം ചൂണ്ടി കാട്ടി [[കോൺസ്റ്റാന്റിനോപ്പിൾ]] കീഴടക്കുന്ന ആ നേതാവ് നീ യാണെന്ന് അറിയിച്ചത്രെ. അത് മുതലാണ് [[കോൺസ്റ്റാന്റിനോപ്പിൾ]] കീഴടക്കാനുള്ള ആഗ്രഹം സുൽത്താൻ മുഹമ്മദിൽ ഉദിച്ചുയരുന്നത്. രണ്ടാം അധികാരാരോഹണത്തിനു ശേഷം സർവ്വവും ത്യജിച്ചു അദ്ദേഹം പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി ,സൈനികരെ പുനം സംഘടിപ്പിച്ചു, [[ബോസ്ഫറസ്]] കടലിടുക്കിൽ ആദ്യമുണ്ടായ കോട്ടയ്ക്കു മറുവശമായി പുതിയതായി ഒന്ന് കൂടി പണിതു, യൂറോപ്പിൽ നിന്നും സഹായത്തിനു കപ്പൽ പട വന്നാൽ അവരെ തുരത്തിയോടിക്കുന്നതിനായിരുന്നു ഇത്. ശേഷം ബൈസന്റൈൻ രാജ പ്രവിശ്യയിലെ തന്നെ ഏറ്റവും മിടുക്കനായ റോമൻ ആയുധ നിർമ്മാതാവ് ഓർബാൻറെ വരുത്തി ലോകത്തിലെ ഏറ്റവും വലിയ പീരങ്കി നിർമ്മാണവും തുടങ്ങി. അതോടൊപ്പം നാവിക സേനയുടെ വ്യാപ്തിയും കൂട്ടി.
AD1453 നു ഇരുപത്തിയൊന്നാം വയസ്സിൽ സുൽത്താൻ മുഹമ്മദ് അതിഭീമാകാരമായ പീരങ്കിയും, ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിൽ വരുന്ന പടയാളികളും, 320 കപ്പൽ വ്യൂഹങ്ങളുമായി [[കോൺസ്റ്റാന്റിനോപ്പിൾ]] കീഴടക്കാൻ പുറപ്പെട്ടു. 40 ദിവസത്തെ ആക്രമണത്തിന് ശേഷവും ബലവത്തായ കോട്ട ഭേദിക്കാനാവാതെ വിഷണ്ണനായ സുൽത്താൻ ആക്രമണം നിർത്തി . കടലിൽ ഭീമൻ ചങ്ങലകൾ വലിച്ചു പ്രതിരോധം തീർത്തതിനാൽ കപ്പലുകൾക്ക് മറു ഭാഗത്തെത്തി ആക്രമണം നടത്താനും കഴിഞ്ഞിരുന്നില്ല. പ്രതീക്ഷ കൈവിട്ട മുഹമ്മദ് രണ്ടാമൻ മൂന്ന് ദിവസത്തോളം തമ്പിൽ നിന്നും പുറത്തിറങ്ങിയില്ല . ഈ സമയം അവിടെ ആഗതനായ ഗുരു [[മുഹമ്മദ് ഷംസ് അൽദീൻ]] സുൽത്താൻ പട്ടണം കീഴടക്കുമെന്ന് ഉറപ്പിച്ചു പറയുകയും പ്രവാചക ശിഷ്യനായ [[
(AD 672 ഖലീഫ മുആവിയയുടെ കാലത്തു റോമൻ സൈന്യവുമായി യുദ്ധമുണ്ടായ സമയം മരണാസനായി കിടക്കുന്ന [[അബൂ അയ്യൂബുൽ അൻസ്വാരി]] അന്ന് അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിൾ പട്ടണത്തിലേക്കു കടക്കുന്ന മതിലിനരികെ അടക്കം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും മുആവി സൈന്യം അത് നിറവേറ്റി കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു)
ഗുരുവിനോടൊപ്പം പോയ സുൽത്താൻ മുഹമ്മദ് മണ്ണിനടിയിൽ പൂണ്ടു പോയ അൻസാരിയുടെ ശവകുടീരം കണ്ടെടുത്തു. ഇതോടു കൂടി ശുഭാപ്തി വിശ്വാസം തിരികെ കിട്ടിയ സുൽത്താൻഉരുണ്ട മരക്കഷ്ണങ്ങൾ അടുക്കിവെച്ച് കപ്പലുകൾ കരയിലൂടെ വലിച്ചു കയറ്റി മൂന്ന് മൈൽ ദൂരം ശത്രുക്കളുടെ കണ്ണുകളെ വെട്ടിച്ച് സഞ്ചരിച്ചു കോട്ടയുടെ ബലഹീനമായ ഭാഗത്തെ കടലിലേക്കെത്തിച്ചു. അപ്പോഴേക്ക് 56 ദിവസം പിന്നിട്ടിരുന്നു, ആക്രമണം പുനരാരംഭിക്കുവാൻ പോകുന്ന തലേ രാത്രി പോരാട്ട വീര്യം ജ്വലിപ്പിക്കുന്ന പ്രഭാഷണങ്ങൾ നടത്തി സൈനികരിൽ ആത്മ വീര്യം വളർത്തിയ മുഹമ്മദ് രണ്ടാമൻ പിറ്റേന്ന് വ്രതമെടുത്തു ആക്രമണം പുനരാരംഭിക്കുവാൻ സൈന്യത്തോട് കൽപ്പിച്ചു. യുദ്ധത്തിന്റെ അമ്പത്തേഴാം നാൾ കരയിൽ നിന്നും, കടലിൽ നിന്നും, തുരങ്കം വഴിയുമുള്ള തുടർച്ചയായ ആക്രമണത്താൽ ക്രിമു 1453 മേയ്29 തീയതി ഓട്ടോമൻ സൈന്യം ബലവത്തായ കോട്ട തകർക്കുകയും [[കോൺസ്റ്റാന്റിനോപ്പിൾ]] കീഴടക്കുകയും ചെയ്തു.തുടർന്ന് ഫത്താഹ് (കീഴടക്കിയവൻ ) എന്ന വിശേഷണ നാമം സുൽത്താൻ മുഹമ്മദ് സ്വന്തം പേരിനോടൊപ്പം കൂട്ടി ചേർത്തു.
|