"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
== വംശം ==
[[കുരുവംശം|കുരുവംശത്തിലെ]] [[പാണ്ഡു]] മഹാരാജാവിന്റെ മകനാണ് അർജ്ജുനൻ.ഇത് പ്രശസ്തമായ ചന്ദ്രവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാഖയാണ് . ഈ വംശം ചന്ദ്രനിൽ നിന്നും ആരംഭിച്ചതിനാൽ [[ചന്ദ്രവംശം|ചന്ദ്രവംശം]] എന്നറിയപ്പെടുന്നു . ഭഗവാൻ കൃഷ്ണനും ചന്ദ്രവംശത്തിലെ മറ്റൊരു ശാഖയിലെ അംഗമായിരുന്നു .
 
== ജനനം ==
മക്കളില്ലാത്തതിനാൽ [[പാണ്ഡു|പാണ്ഡുവിന്റെ]] ആജ്ഞ അനുസരിച്ച് [[കുന്തി|കുന്തി]] മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജ്ജുനൻ . അതിനാൽ പഞ്ചപാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ . [[വായു|വായുദേവനിൽ]] നിന്നും [[ഭീമൻ|ഭീമസേനൻ]] ജനിച്ചതിനു ശേഷം അതിമാനുഷനും ശ്രേഷ്ഠനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടാകണമെന്നു പാണ്ഡു മഹാരാജാവ് ആഗ്രഹിച്ചു . തുടർന്ന് മുനിഗണങ്ങളുമായി പാണ്ഡു വലിയൊരു കൂടിയാലോചന നടത്തുകയുണ്ടായി . മുനിമാരിൽ നിന്നും കിട്ടിയ അറിവ് പ്രകാരം ദേവാധിപനായ സാക്ഷാൽ ഇന്ദ്രനിൽ ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നു പാണ്ഡു മനസ്സിലാക്കി . തുടർന്ന് മനോ-വാക്ക് കർമ്മങ്ങളാൽ ആ പുത്രനുവേണ്ടി [[ഇന്ദ്രൻ|ഇന്ദ്രപ്രീതിക്കായി]] തപസ്സിൽ മുഴുകുവാൻ പാണ്ഡു തീരുമാനിച്ചു . കൂടാതെ ധർമ്മപത്നിയായ കുന്തിയോട് ഒരു വര്ഷം നീണ്ടു നില്ക്കുന്നതായ ഒരു മംഗളവൃതം ആചരിക്കുവാനും പാണ്ഡു നിര്ദ്ദേശിക്കുകയുണ്ടായി .പാണ്ഡു മഹാരാജാവ് ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു സമാധിയിൽ പ്രവേശിച്ചു . ദേവരാജാവായ ഇന്ദ്രനെ പ്രീതനാക്കി കൊടും തപസ്സിൽ പാണ്ഡു സൂര്യനെപ്പോലെ ജ്വലിച്ചു . കുറച്ചു നാളുകൾക്കു ശേഷം ഇന്ദ്രൻ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു . " ത്രിലോകങ്ങളിൽ പുകൽപ്പെടുന്നവനും ശത്രുഹന്താവും പരമധാർമ്മികനും ബന്ധുക്കൾക്ക് ആനന്ദം നൽകുന്നവനുമായ ഒരു പുത്രനെ ഞാൻ അങ്ങേക്ക് തരുന്നതായിരിക്കും ". ഇതുകേട്ട് പാണ്ഡു സന്തുഷ്ടനാവുകയും , ഇന്ദ്രനെ സ്തുതിക്കുകയും ചെയ്തു . തുടർന്ന് തപസ്സു മതിയാക്കിയ പാണ്ഡു കുന്തിയോട് ഇന്ദ്രന്റെ വചനങ്ങളെക്കുറിച്ച് പറഞ്ഞു .തുടർന്ന് കുന്തി സന്താനലബ്ധിക്കായി ദുർവ്വാസ്സാവ്മഹർഷി നല്കിയ മന്ത്രത്താൽ ഇന്ദ്രനെ ആവാഹിക്കുന്നു .മന്ത്രപ്രഭാവത്താൽ ദേവാധിപൻ പ്രത്യക്ഷനായി കുന്തിയിൽ പുത്രോല്പ്പാദനം ചെയ്തു . അങ്ങനെ അർജ്ജുനൻ പിറന്നു . അർജ്ജുനകുമാരൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ട്ടമായി കേട്ടു. " അല്ലയോ കുന്തീ.നിന്റെ ഈ പുത്രൻ കാര്ത്തവീര്യനുതുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും . അജയ്യനായ ഇന്ദ്രൻ അദിതിക്ക്‌ വേണ്ടിയെന്നതുപോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതുപോലെ നിനക്ക് ഇവൻ ആഹ്ളാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ഡവവനം ഭക്ഷിച്ച് അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും . ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണുസമാനനായ അതിസാഹസികനാകുന്നതാണ് . സർവ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും . ഈ അശരീരി കേട്ടിട്ട് മുനിമാരെല്ലാം സന്തോഷിച്ചു . ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു . സർവ്വദേവന്മാരും , മുനിമാരും അർജ്ജുനന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു . അവരിൽ കാദ്രവേയർ [ നാഗങ്ങൾ ], പക്ഷീന്ദ്രന്മാർ , അപ്സരസ്സുകൾ , ഗന്ധർവ്വന്മാർ , സപ്തർഷികൾ , പ്രജാപതിമാർ , ഭരദ്വാജൻ , കശ്യപൻ, ഗൌതമൻ , വിശ്വാമിത്രാൻ , ജമദഗ്നി , [[വസിഷ്ഠൻ|വസിഷ്ഠൻ]], [[അത്രി|അത്രി]] , [[മരീചി|മരീചി]] , [[അംഗിരസ്സ്|അഗിംരസ്സ്]] , [[പുലസ്ത്യൻ|പുലസ്ത്യൻ]] , [[പുലഹൻ|പുലഹൻ]], [[ക്രതു|ക്രതു]] , ദക്ഷൻ തുടങ്ങി എല്ലാപേരും സന്നിഹിതരായിരുന്നു . ദിവ്യാഭരണങ്ങൾ അണിഞ്ഞുവന്ന അപ്സരസ്സുകൾ അർജ്ജുനനു ചുറ്റും നൃത്തം ചെയ്തു . ഉർവ്വശി , രംഭ , തിലോത്തമ തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു . ഇതുകൂടാതെ 12 ആദിത്യന്മാരും ,കാർക്കോടകൻ, തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ നാഗങ്ങളും , എണ്ണിക്കൂടാത്ത അസംഖ്യം ദേവന്മാരും , അവിടെയെത്തിച്ചേർന്നു . എല്ലാപേരും അർജ്ജുനനെ ദർശിച്ചു സന്തുഷ്ടരായി . ഇതെല്ലാം ദർശിച്ചു മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു .[ വ്യാസ മഹാഭാരതം , ആദിപര്വ്വം , സംഭവ - ഉപ പര്വ്വം ,അദ്ധ്യായം 123, ശ്ളോകങ്ങൾ 20 മുതൽ 75 വരെ ]
 
== വിദ്യാഭ്യാസം ==
കൗരവഗുരുവായ [[കൃപർ|കൃപരുടെ]] കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ [[ദ്രോണർ]]പിന്നീട് അർജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു [[മുതല]]യിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായി. അർജ്ജുനന്റെ ഗുരുത്വവും അസ്ത്രവിദ്യയിലുള്ള താല്പര്യവും കണ്ടു പ്രസന്നനായ ദ്രോണാചാര്യർ ഇദ്ദേഹത്തിന് മഹത്തായ ബ്രഹ്മശിരസ്സ് എന്ന ദിവ്യാസ്ത്രം പ്രദാനം ചെയ്യുകയുണ്ടായി . ഗുരുദക്ഷിണയായി ദ്രോണാചാര്യരുടെ ശത്രുവായ [[ദ്രുപദൻ|ദ്രുപദ മഹാരാജാവിനെ]] അർജ്ജുനൻ കീഴ്‌പ്പെടുത്തി ദ്രോണർക്കു സമർപ്പിക്കുകയും അദ്ദേഹത്തിന്റെ പാഞ്ചാലരാജ്യത്തെ രണ്ടായി പകുത്ത് ദക്ഷിണപാഞ്ചാലത്തിന്റെ അധിപതിയായി മാറുവാൻ ദ്രോണരെ സഹായിക്കുകയും ചെയ്തു .
 
==അർജ്ജുനനും ഏകലവ്യനും==
[മഹാഭാരതം , ആദിപര്വ്വം , സംഭവപർവ്വം , 132 ആം അദ്ധ്യായം ]
Line 32 ⟶ 29:
അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അർജ്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 ,48 ,49]. ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി .
 
കൗന്തേയസ്ത്വർജ്ജുനോ രാജന്നേകലവ്യമനുസ്മരൻ<br/>
രഹോ ദ്രോണ സമാസാദ്യ പ്രണയാദിദമബ്രവീത് (47 )<br/>
 
രഹോ ദ്രോണ സമാസാദ്യ പ്രണയാദിദമബ്രവീത് (47 )
 
(വൈശമ്പായന മുനി ജനമേജയ രാജാവിനോട് ഏകലവ്യന്റെ കഥ പറയുന്നതാണ് സന്ദർഭം .)
'''(ഭാഷാ അർത്ഥം)'''
രാജാവേ , കൗന്തേയനായ അർജ്ജുനൻ ഏകലവ്യനെ ഓർത്തു . തുടർന്ന് രഹസ്യമായി ദ്രോണരുടെയടുത്തു ചെന്നിട്ട് സസ്നേഹം ഇങ്ങനെ പറഞ്ഞു .
 
തദാഹം പരിരഭ്യൈകഃ പ്രീതിപൂർവ്വമിദം വചഃ<br/>
ഭവതോക്തോ നമേ ശിഷ്യസത്വ ദ്വിശിഷ്ടോ ഭവിഷ്യതി (48)<br/>
 
'''(ഭാഷാ അർത്ഥം)'''
ഭവതോക്തോ നമേ ശിഷ്യസത്വ ദ്വിശിഷ്ടോ ഭവിഷ്യതി (48)
 
(ഭാഷാ അർത്ഥം)
അങ്ങ് ഒരിക്കൽ എന്നെ സന്തോഷത്തോടെ തഴുകിക്കൊണ്ട് അങ്ങയുടെ ശിഷ്യരിൽ ആരും എനിക്ക് തുല്യനാവുകയില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നു .
 
അഥ കസ്മാൻ മദ്വിഷിഷ്ടോ ലോകാദപി ച വീര്യവാൻ<br/>
അന്യോസ്ഥി ഭവത ശിഷ്യോ നിഷാദാധിപതേ സുതഃ (49 )<br/>
അന്യോസ്ഥി ഭവത ശിഷ്യോ നിഷാദാധിപതേ സുതഃ (49 )
 
'''(ഭാഷാ അർത്ഥം)'''
എന്നിട്ട് എന്തേ ? ഇന്ന് എന്നെക്കാൾ ശ്രേഷ്ഠനാണെന്നു മാത്രമല്ല ലോകത്തിൽത്തന്നെ ഏറ്റവും ഉത്തമനായി മറ്റൊരുവൻ - ഭവാന്റെ ശിഷ്യനായിട്ടുണ്ടെന്നറിയുന്നു . നിഷാദാധിപതിയുടെ മകൻ !.
Line 62 ⟶ 53:
തുടർന്ന് [[വ്യാസൻ|വ്യാസമുനി]] ഇങ്ങനെ വർണ്ണിക്കുന്നു
 
തതോർജ്ജുന പ്രീതമനാ ബഭൂവ വിഗതജ്വരഃ<br/>
 
ദ്രോണശ്ച സത്യവാഗാസിന്നാന്യോഭിഭവിതാർജ്ജുനം<br/> [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകം -60 ]
'''(ഭാഷാ അർത്ഥം)''' ഇത്തരത്തിൽ അർജ്ജുനൻ അദ്ദേഹത്തിൻറെ വിഗതജ്വരം(ഉൾച്ചൂട്) വിട്ടു പ്രീതനായി . അർജ്ജുനന് തുല്യനായി മറ്റാരുമുണ്ടാകില്ലെന്ന ദ്രോണരുടെ വാക്കുകൾ സത്യമായി .
 
(ഭാഷാ അർത്ഥം) ഇത്തരത്തിൽ അർജ്ജുനൻ അദ്ദേഹത്തിൻറെ വിഗതജ്വരം(ഉൾച്ചൂട്) വിട്ടു പ്രീതനായി . അർജ്ജുനന് തുല്യനായി മറ്റാരുമുണ്ടാകില്ലെന്ന ദ്രോണരുടെ വാക്കുകൾ സത്യമായി .
 
==അർജ്ജുനനും പാശുപതവും==
 
പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ യുധിഷ്ഠിരനിൽ നിന്നും മന്ത്രം സ്വീകരിച്ചു, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്ര സമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു കിരാതന്റെ രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനനെ പരീക്ഷിച്ചു അദ്ദേഹത്തിന്റെ വീര്യം ബോധ്യപ്പെട്ട ശേഷം [[പാശുപതാസ്ത്രം|പാശുപതാസ്ത്രം]] നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു . " അർജ്ജുനാ , [[ഇന്ദ്രൻ|ഇന്ദ്രൻ]] , [[യമൻ|യമൻ]] , [[വരുണൻ|വരുണൻ]] , [[കുബേരൻ|കുബേരൻ]] , [[വായുദേവൻ|വായു]] തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ". തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു . ശിവൻ നിന്നും മഹത്തായ അസ്ത്രം അർജ്ജുനൻ നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു .
 
Line 76 ⟶ 65:
ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 11 , 12 ,13 ശ്രദ്ധിക്കുക .
 
സാമരാനാപി ലോകാംസ്ത്രീൻ സർവ്വാൻ സ്ഥാവര ജംഗമാൻ<br/>
ഭൂതം ഭവ്യം ഭവിഷ്യം ച നിമേഷാദിതി മേ മതി : ( 11)<br/>
 
യദ് തദ്‌ ഘോരം പശുപതി പ്രദാദസത്രം മഹന്മമ<br/>
ഭൂതം ഭവ്യം ഭവിഷ്യം ച നിമേഷാദിതി മേ മതി : ( 11)
കൈരാതെ ദ്വന്ദ്വയുദ്ധേ തു തദിദം മയി വർത്തതേ ( 12 )<br/>
 
യദ് തദ്‌ ഘോരംയുഗാന്തേ പശുപതി : സർവ്വ പ്രദാദസത്രംഭൂതാനി മഹന്മമസംഹരൻ<br/>
പ്രയുക്തേ പുരുഷവ്യാഘ്ര തദിദം മയി വർത്തതേ ( 13 )<br/>
 
'''(ഭാഷാ അർത്ഥം )'''
കൈരാതെ ദ്വന്ദ്വയുദ്ധേ തു തദിദം മയി വർത്തതേ ( 12 )
 
യദ് യുഗാന്തേ പശുപതി : സർവ്വ ഭൂതാനി സംഹരൻ
 
പ്രയുക്തേ പുരുഷവ്യാഘ്ര തദിദം മയി വർത്തതേ ( 13 )
 
(ഭാഷാ അർത്ഥം )
(അർജ്ജുനൻ യുധിഷ്ഠിരനോട് പറയുന്നു )
" ദേവന്മാരുൾപ്പെടെയുള്ള ( സാമരാനാപി = അമരന്മാർ ( ദേവന്മാർ ) ഉൾപ്പെടെ ) മൂന്നു ലോകവും സകല ചരാചരങ്ങളേയും , ഭൂതം ഭവ്യം ഭവിഷ്യത്തും ഒരു നിമിഷം കൊണ്ട് എനിക്ക് മുടിക്കുവാൻ സാധിക്കും . അതിനു തക്കതായ ഘോരമായ അസ്ത്രം - പശുപതിയായ ശിവൻ നൽകിയത് എന്റെ കൈവശമുണ്ട് . കൈരാത ദ്വന്ദ്വയുദ്ധത്തിൽ എനിക്ക് ലഭിച്ചതാണത് . യുഗാന്തത്തിൽ പശുപതിയായ ശിവൻ സർവ്വ ഭൂതങ്ങളേയും സംഹരിക്കാനാണ് ആ അസ്ത്രം ഉപയോഗിക്കുന്നത് . അത് എന്റെ കൈവശമുണ്ട് " .
Line 169 ⟶ 152:
പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു .
 
അഥാവതീർണ്ണേ ഭൂതാനാമീശ്വരേ സുമഹാത്മനി<br/>
കപിരന്തർദ്ധേ ദിവ്യോ ധ്വജോ ഗാണ്ടീവധന്വന (12)<br/>
സ ദഗ്ദ്ധോ ദ്രോണ കർണ്ണാഭ്യാം ദിവ്യൈരസ്ത്രൈർ മഹാരഥ:<br/>
കപിരന്തർദ്ധേ ദിവ്യോ ധ്വജോ ഗാണ്ടീവധന്വന (12)
അഥ ദീപ്‌തോരഗ്നിനാ ഹ്യാശു പ്രജ്വല മഹീപതേ(13)<br/>
സ ദഗ്ദ്ധോ ദ്രോണ കർണ്ണാഭ്യാം ദിവ്യൈരസ്ത്രൈർ മഹാരഥ:
 
അഥ ദീപ്‌തോരഗ്നിനാ ഹ്യാശു പ്രജ്വല മഹീപതേ(13)
[മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI Critical Edition Mahabharatham-പ്രകാരം , അദ്ധ്യായം 61 ; ശ്ളോകങ്ങൾ 12 ,13 ]
 
Line 201 ⟶ 181:
[മഹാഭാരതം മൗസലപർവ്വം അദ്ധ്യായം 8 , ശ്ളോകങ്ങൾ 21,22 ,23 ]
 
പ്രദഹൻ രിപു സൈന്യാനി ന പശ്യാമ്യഹമച്യുതമം<br/>
യേന പൂർവ്വം പ്രദഗ്‌ധാനി ശത്രൂസൈന്യാനി തേജസാ (21)<br/>
 
ശരൗഗാണ്ഡീവനിമുർക്തൈരഹം പാശ്ചാച്ച നാശയം<br/>
യേന പൂർവ്വം പ്രദഗ്‌ധാനി ശത്രൂസൈന്യാനി തേജസാ (21)
തമപശ്യൻ വിഷീദാമി ധൂർണ്ണാമിവ ച സത്തമഃ (22)<br/>
 
വിനാ ജനാർദ്ദനം വീരം നാഹം ജീവിത മുത്സ്മഹേ<br/>
ശരൗഗാണ്ഡീവനിമുർക്തൈരഹം പാശ്ചാച്ച നാശയം
ശ്രുത്വൈവ ഹി ഗതം വിഷ്ണും മമാപി മുമുഹുർദ്ദിശ (23)<br/>
തമപശ്യൻ വിഷീദാമി ധൂർണ്ണാമിവ ച സത്തമഃ (22)
 
വിനാ ജനാർദ്ദനം വീരം നാഹം ജീവിത മുത്സ്മഹേ
ശ്രുത്വൈവ ഹി ഗതം വിഷ്ണും മമാപി മുമുഹുർദ്ദിശ (23)
 
(ഭാഷാ അർത്ഥം)
Line 234 ⟶ 209:
യുധിഷ്ഠിരൻ പറഞ്ഞു:
 
ഏകാഹ്‌നാ നിദർഹേയം വൈ ശത്രൂനിത്യര്ജ്ജുനോബ്രവീത്<br/>
ന ച തത് കൃതവാനേഷ ശൂരമാനി തതോ പതത് ( 21)<br/>
 
അവമേനേ ധനുർഗ്രാഹാനേഷ സർവ്വാംശ്ച ഫാൽഗുന<br/>
ന ച തത് കൃതവാനേഷ ശൂരമാനി തതോ പതത് ( 21)
തഥാ ചൈതത്ര തു തഥാ കർത്തവ്യം ഭൂതിമിച്ഛതാ (22)<br/>
 
അവമേനേ ധനുർഗ്രാഹാനേഷ സർവ്വാംശ്ച ഫാൽഗുന
 
തഥാ ചൈതത്ര തു തഥാ കർത്തവ്യം ഭൂതിമിച്ഛതാ (22)
[മഹാഭാരതം , മഹാപ്രസ്ഥാനപർവ്വം , അദ്ധ്യായം 2 , ശ്ളോകങ്ങൾ 21 , 22 ]
 
"https://ml.wikipedia.org/wiki/അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്