"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 91:
1978 ഓഗസ്റ്റ് 6-ന് പോൾ ആറാമൻ മാർപ്പാപ്പ കാലം ചെയ്തു. തുടർന്ന് ലോകത്തുള്ള കർദ്ദിനാളുമാരെല്ലാവരും കൂടി റോമിലെത്തി നടത്തിയ കോൺക്ലേവിൽ ഇറ്റാലിക്കാരനായിരുന്ന കർദ്ദിനാൾ അൽബിനോ ലൂസിയാനി പുതിയ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമികളായിരുന്ന [[ജോൺ ഇരുപത്തിമൂന്നാമൻ|ജോൺ ഇരുപത്തിമൂന്നാമനോടും]] പോൾ ആറാമനോടുമുള്ള ആദരസൂചകമായി 'ജോൺ പോൾ' എന്ന ഇരട്ടനാമം സ്വീകരിച്ച അദ്ദേഹത്തിന് (ഇരട്ടനാമം സ്വീകരിച്ച ആദ്യ മാർപ്പാപ്പയായിരുന്നു അദ്ദേഹം), നിർഭാഗ്യവശാൽ 33 ദിവസമേ അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. 1978 സെപ്റ്റംബർ 28-ന് ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ കാലം ചെയ്തു. പിറ്റേന്ന് രാവിലെ അദ്ദേഹത്തിന് കാപ്പി കൊടുക്കാൻ വന്ന പരിചാരകനാണ് അദ്ദേഹത്തെ കാലം ചെയ്ത നിലയിൽ കണ്ടെത്തിയത്. [[ഹൃദയസ്തംഭനം|ഹൃദയസ്തംഭനമായിരുന്നു]] ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ മരണകാരണം.
'ചിരിയ്ക്കുന്ന മാർപ്പാപ്പ' എന്ന പേരിൽ വെറും 33 ദിവസം കൊണ്ട് ശ്രദ്ധേയനായി മാറിയ പുതിയ മാർപ്പാപ്പയുടെ അപ്രതീക്ഷിതവിയോഗം ലോകത്തെ നടുക്കി. കർദ്ദിനാളുമാർ വീണ്ടും റോമിലേയ്ക്ക് പുറപ്പെട്ടു. ഒക്ടോബർ 14-ന് കോൺക്ലേവ് ഹാളിൽ യോഗം കൂടി. അതിന് മുന്നോടിയായി ഹാൾ അകത്തുനിന്നും പുറത്തുനിന്നും പൂട്ടി. വാർത്താമാധ്യമ ഉപാധികളും ഫോണുകളുമെല്ലാം എടുത്തുമാറ്റി. അടുത്ത ദിവസമായിരുന്നു വോട്ടെടുപ്പിന്റെ ആരംഭം.
ആദ്യം പാപ്പാസ്ഥാനത്തേയ്ക്ക് പറഞ്ഞുകേട്ടിരുന്നത് [[ജനീവ|ജനീവയിൽ]] നിന്നുള്ള കർദ്ദിനാൾ ജുസപ്പേ സീരിയുടെയും [[ഫ്ലോറൻസ്|ഫ്ലോറൻസിൽ]] നിന്നുള്ള കർദ്ദിനാൾ ജിയോവന്നി ബെനെല്ലിയുടെയും പേരുകളാണ്. രണ്ടുപേരും ഇറ്റലിക്കാരായിരുന്നു. എന്നാൽ, ഇറ്റലിയ്ക്ക് പുറത്തേയ്ക്ക് പോകാനുള്ള സാധ്യതയും അപ്പോൾ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. പിന്നീട് പാപ്പയായ ജർമ്മനിക്കാരൻ കർദ്ദിനാൾ [[ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ|ജോസഫ് റാറ്റ്സിങ്ങർ]] (ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ) അഭിപ്രായപ്പെട്ടത് പുതിയ പാപ്പയുടെ മരണം ഒരു മുന്നറിയിപ്പായാണ്.
ആദ്യഘട്ട പോളിങ്ങിൽ കർദ്ദിനാൾ സീരിയ്ക്കും കർദ്ദിനാൾ ബെനെല്ലിയ്ക്കും 30 വീതം വോട്ടുകൾ ലഭിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ബാലറ്റ് പേപ്പർ മുഴുവൻ കത്തിച്ചു. പുറത്ത് ചിമ്മിനിയിൽ കറുത്ത പുക ഉയർന്നുവന്നു. രണ്ടാമത്തെ വോട്ടിങ്ങിൽ അവരുടെ വോട്ടുകളുടെ എണ്ണം കൂടി. എന്നാൽ ഉച്ചകഴിഞ്ഞ് സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് ചെയർമാൻ കർദ്ദിനാൾ യൂഗേ പോളിറ്റി മുപ്പത് വോട്ടുകൾ നേടി. എന്നാൽ, ഫലമുണ്ടായില്ല. വീണ്ടും കറുത്ത പുക ഉയർന്നു. നാലാമത്തെ വോട്ടിങ്ങിൽ കർദ്ദിനാൾ പെരിക്കിൾ ഫെലിച്ചിയ്ക്കായിരുന്നു കൂടുതൽ വോട്ട്. അങ്ങനെ ആർക്കും ഭൂരിപക്ഷമില്ലാതെ ഒന്നാം ദിവസം അവസാനിച്ചു.
അടുത്ത ദിവസം (ഒക്ടോബർ 16) രാവിലെ നടന്ന അഞ്ചാം ഘട്ട വോട്ടിങ്ങിൽ 27 ഇറ്റാലിയൻ കർദ്ദിനാൾമാർക്കായി വോട്ട് ചിതറിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ഇറ്റലിക്കാർക്ക് വിശേഷിച്ചും കാര്യങ്ങൾ ഏതാണ്ട് മനസ്സിലായിത്തുടങ്ങി. തുടർന്നങ്ങോട്ട് കർദ്ദിനാൾ വോയ്റ്റീലയുടെ പ്രയാണമായിരുന്നു. അവസാനത്തെ വോട്ടിങ്ങിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ വോയ്റ്റീല ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനായി. [[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] ശിഷ്യനായ [[പത്രോസ് ശ്ലീഹാ]] തുടങ്ങിവച്ചതെന്ന് പറയുന്ന കത്തോലിക്കാസഭയുടെ 264-ആമത്തെ തലവനായിരുന്നു വോയ്റ്റീല. പോളണ്ടിൽ നിന്നുള്ള ആദ്യ മാർപ്പാപ്പ, 455 വർഷങ്ങൾക്കുശേഷം വരുന്ന ഇറ്റലിക്കാരനല്ലാത്ത ആദ്യ മാർപ്പാപ്പ, സമീപ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാർപ്പാപ്പ (58 വയസ്സ്) - അങ്ങനെ നിരവധി പ്രത്യേകതകൾ അദ്ദേഹത്തിനുണ്ടായിരുന്നു. 33 ദിവസം മാത്രം അധികാരത്തിലിരുന്ന തന്റെ മുൻഗാമിയോടുള്ള ആദരസൂചകമായി അദ്ദേഹം ജോൺ പോൾ രണ്ടാമൻ എന്ന പേര് സ്വീകരിച്ചു.
=== വധശ്രമങ്ങൾ ===
|