"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
അതിനുശേഷം അദ്ദേഹം ആകാശഗംഗയിൽ സ്നാനം ചെയ്യുകയും മനുഷ്യദേഹം നഷ്ടപ്പെട്ടു ദിവ്യരൂപം പ്രാപിക്കുകയും ചെയ്തു . അപ്പോൾ അദ്ദേഹത്തിൻറെ ദുര്യോധനനോടുള്ള വൈരം നശിച്ചു .
തുടർന്ന് സഹോദരന്മാരിരിക്കുന്ന സ്വർഗ്ഗം അദ്ദേഹത്തിന് ഇന്ദ്രൻ കാട്ടിക്കൊടുത്തു . സ്വർഗ്ഗത്തിൽ അദ്ദേഹം ബന്ധുക്കളെയെല്ലാം ദർശിച്ചു .(വ്യാസഭാരതം).
 
==യുധിഷ്ഠിരൻ അജാതശത്രുവായത്==
[[രാജസൂയയാഗം|രാജസൂയയാഗം]] സമാപിച്ചതിനു തൊട്ടടുത്ത നിമിഷത്തിൽ വ്യാസമുനി യുധിഷ്ഠിരനെ കണ്ടു . അദ്ദേഹം യുധിഷ്ഠിരനോട് ഇങ്ങനെ പറഞ്ഞു . " അല്ലയോ ധർമ്മപുത്രാ , ഭാവിയിൽ കൊടിയ വിനാശമാണ് ഞാൻ കാണുന്നത് . രാജ്യം മൂലം ക്ഷത്രിയരെല്ലാം നശിക്കും . ദുര്യോധനന്റെയും ശകുനിയുടെയും ദുർനയങ്ങളാണ് അതിനു കാരണമാവുക . കുലത്തിനുള്ളിൽ കടുത്ത സ്പർദ്ധയുണ്ടാകും . ബന്ധുക്കൾ പരസ്പരം കൊന്നു കുലം മുടിക്കും . അതിനാൽ ഭവാൻ യഥോചിതം പ്രവർത്തിച്ചാലും .ഞാൻ വളരെയേറെ ദുർനിമിത്തങ്ങൾ കാണുന്നു .പതിമൂന്നു കൊല്ലക്കാലം ഇതിനു പ്രസക്തിയുണ്ട് . " ഈ വാക്കുകൾ കേട്ട് യുധിഷ്ഠിരൻ വല്ലാതെ ഭയന്നുപോയി . അദ്ദേഹത്തിന് ജീവിതാശ കെട്ട മട്ടായി . അന്ന് മുതൽ അദ്ദേഹം കടുത്തൊരു തീരുമാനമെടുത്തു . " ഇനി ഒരിക്കലും ഞാൻ ആരെയും ശത്രുവായി കാണുകയില്ല . വരുന്ന പതിമൂന്നു കൊല്ലക്കാലം ഞാൻ മൗനിയായും , ആരെയും വെറുക്കാതെയും , ആർക്കും അഹിതം പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാതെയും കഴിഞ്ഞുകൂടും . ദുഷ്ടനായ ദുര്യോധനനോട് പോലും ക്ഷമിക്കും " . ഈ പ്രതിജ്ഞയെ തുടർന്നാണ് അദ്ദേഹത്തിന് '''അജാതശത്രു''' എന്ന് പേരുണ്ടായത് . ''അജാതശത്രു എന്നാൽ ശത്രുവായി ആരുമില്ലാത്തവൻ എന്നർത്ഥം'' .
 
==അവലംബം==
"https://ml.wikipedia.org/wiki/യുധിഷ്ഠിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്