"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 24:
അയിത്തമായത് അറിയാതെ ഭക്ഷണം കഴിക്കുകയും എന്നാല്‍ പിന്നീട് അത് അറിയുകയും ചെയ്താല്‍ ചെയ്യേണ്ട പ്രായശ്ചിത്തമാണ് ഘൃതപ്രാശനം അഥവാ നെയ്യ് ഭക്ഷിക്കല്‍
==അയിത്തത്തെ കുറിച്ച്, പുസ്തകങ്ങളില്‍==
നമ്പൂതിരിമാരുടെ ഇടയിലുള്ള ശുദ്ധം, അശുദ്ധം എന്നിവയെക്കുറിച്ചുള്ള അനേകം നിയമങ്ങളെയും ചിട്ടകളെയും കുറിച്ച് ആധികാരികമായ പുസ്തകങ്ങള്‍ [[കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്]] എഴുതിയ പുസ്തകങ്ങളായ ആത്മകഥയായ “എന്റെ സ്മരണകള്‍” (ആത്മകഥ, ജാതിവ്യവസ്ഥ, അശുദ്ധം, ശുദ്ധിവരുത്തല്‍ എന്നിവയെക്കുറിച്ചുള്ള നിയമങ്ങളെയും ചിട്ടകളെയും പ്രതിപാദിക്കുന്നു), നായന്മാരുടെ പൂര്‍വ്വചരിതം I, II വാല്യങ്ങള്‍, ഇളംകുളത്തിന്റെ നമ്പൂരിശകാരം ([[ഇളംകുളം കുഞ്ഞന്‍പിള്ള]] ബ്രാഹ്മണരുടെ ആചാരങ്ങളെ വിമര്‍ശിച്ച് എഴുതിയതിന് ഒരു വിമര്‍ശനം) എന്നിവയാണ്. (ഇതെല്ലാം കുന്നംകുളത്തുള്ള [[പഞ്ചാംഗം പ്രസ്|പഞ്ചാംഗം പ്രസ്സില്‍]] നിന്ന് പ്രസിദ്ധീകരിച്ചു). കേരളത്തിലെ വിവിധ സമുദായങ്ങളിലെ ജാതിവ്യവസ്ഥയെ അന്തരിച്ച കമ്യൂണിസ്റ്റ് നേതാവായ [[ചെറുകാട്|ചെറുകാടിന്റെ]] ആത്മകഥയും വിവരിക്കുന്നു.
==അയിത്തോച്ചാടനം==
ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു. ഇദ്ദേഹത്തിന് ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍ ശിഷ്യരായുണ്ടായിരുന്നു. തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളില്‍ "പന്തിഭോജനം" നടത്തി വന്നതില്‍ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ് തന്നെ ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍ ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോ വരണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന എല്ലാ ചൂഷണങ്ങളേയും അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത് സവര്‍ണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു. എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ എതൃക്കാനാര്‍ക്കും കഴിഞ്ഞില്ല. അയ്യാസ്വാമിയെ മേല്‍ജാതിക്കാര്‍ "പറയന്‍,പാണ്ടിപ്പറയന്‍" എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതില്‍ വിഷമം തോന്നിയ മൂത്ത പുത്രന്‍ ലോകനാഥപണിക്കര്‍ വിമര്‍ശിച്ചവരുടെ പേരില്‍ കേസ്സു കോടുക്കുകയും മദ്രാസ്സില്‍ നിന്നും ചെമ്പുപട്ടയം ഹാജരാക്കി തെളിവു നല്‍കി കോടതിയില്‍ നിന്നു "വെള്ളാളര്‍" എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിര്‍ത്ത ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പല്‍ പോലും ഇന്നവശേഷിക്കുന്നില്ല. "ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍,ഒരേ ഒരു മതം താന്‍,ഒരേ ഒരു കടവുള്‍ താന്‍" എന്നുശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെ വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.അദ്ദേഹം തന്‍റെ സിദ്ധാന്തം ശിഷ്യരില്‍ കൂടിയും ലോകത്തെ പഠിപ്പിച്ചു. ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം" ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി പടപൊരുതി.കുളത്തൂര്‍ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം ചെയ്തു. മേല്‍ജാതിക്കാരില്‍ നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടും അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍ ലോകരെ പഠിപ്പിച്ചു. പുലയ മഹാസഭയുടെ സംഘാടകനായ ശ്രെ വെങ്ങാലൂര്‍ അയ്യങ്കാളിയും തൈക്കാടെത്തി തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.
[൧൯൬൦} ല്‍ പുറത്തിറക്കിയ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികള്‍" എന്ന ഗ്രന്ഥത്തിലെ{൧൧൪-൧൧൫) പേജുകള്‍. ൧൯൯൭ ലിറങ്ങിറങ്ങിയ അടുത്ത പതിപ്പില്‍ ഈ അദ്ധ്യായം കാണുന്നില്ല.
==പ്രമാണാധാരസൂചി==
|