"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:തമിഴ് ഗായകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.)No edit summary |
||
വരി 27:
നിരന്തരമായ സാധനകൊണ്ട് [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിന്റെ]] ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു '''എം എസ് സുബ്ബലക്ഷ്മി''' [Tamil:எம்.எஸ். சுப்புலட்சுமி] ([[സെപ്റ്റംബർ 16]], 1916 - [[ഡിസംബർ 11]], 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന '''മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി'''.<ref name="manoramaonline-ക">{{cite news|title=വൃന്ദാവനത്തിലെ തുളസി|url=http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17568255&tabId=4&BV_ID=@@@|accessdate=16 സെപ്റ്റംബർ 2014|newspaper=മലയാളമനോരമ|date=16 സെപ്റ്റംബർ 2014|author=എൽസ ട്രീസ ജോസ്|archiveurl=http://web.archive.org/web/20140916131736/http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=17568255&tabId=4&BV_ID=@@@|archivedate=2014-09-16 13:17:36|language=മലയാളം|format=പത്രലേഖനം}}</ref> ''വെങ്കടേശ്വര സുപ്രഭാതം'' എന്ന കീർത്തനത്തിലൂടെ [[ഇന്ത്യ|ഇന്ത്യക്കാരുടെ]] പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ് ഗാന്ധി]] ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.<ref name="manoramaonline-ക" />
വിലക്കപ്പെട്ട സമൂഹമായ [[ദേവദാസി|ദേവദാസികളുടെ]] ഇടയിൽനിന്ന് സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ് സുബ്ബലക്ഷ്മിയുടേത്. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക് സധൈര്യം കടന്നുവന്ന്
== ജീവിതരേഖ ==
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തിൽ 1916 സെപ്റ്റംബർ 16-നാണ് സുബ്ബലക്ഷ്മി ജനിച്ചത്. അമ്മ [[മധുരൈ ഷൺമുഖവടിവു|ഷൺമുഖവടിവു]]വിൽനിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീട് മധുരൈ ശ്രീനിവാസ അയ്യങ്കാർ, [[ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ]] എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം
പതിനേഴാം
<!--[[ചിത്രം:Mshus.jpg|thumb|right|150px|സുബലക്ഷ്മി ഭർത്താവ് സദാശിവത്തോടൊപ്പം]]
-->
സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും [[സി. രാജഗോപാലാചാരി|രാജാജിയുടെ]] അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത് സുബ്ബലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്. എം എസിൽ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാൻ ഈ ബന്ധം നിമിത്തമായി. 1940-ൽ ഇവർ വിവാഹിതരായി.
സദാശിവവുമായുള്ള ബന്ധം [[മഹാത്മാഗാന്ധി|ഗാന്ധിജി]], [[ജവഹർലാൽ നെഹ്‌റു|നെഹ്‌റു]] തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ''ഹരി തും ഹരോ ജാൻ കി ഭീർ'' എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ് ഗാന്ധിജി ആശ്വസിപ്പിച്ചത്.
1952
== രാജ്യാന്തര വേദികളിൽ ==
ഒട്ടേറെ രാജ്യാന്തര വേദികളിലും സുബ്ബലക്ഷ്മി പാടി. 1966ലെ [[ഐക്യരാഷ്ട്ര സഭ|ഐക്യ രാഷ്ട്ര സഭാദിനത്തിൽ]] ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നിൽ പാടാനും അവർക്ക് നിയോഗമുണ്ടായി. 1977-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] കർണീഗ് ഹാളിലെ കച്ചേരിയും 1987-ൽ ഇന്ത്യയുടെയും
== ചലച്ചിത്ര രംഗം ==
[[പ്രമാണം:Shakunthala 1940 film 1.jpg|thumb|left|200px|സുബലക്ഷ്മി
[[File:Sevasadhanam 1938film.jpg|thumb|right|200px|സുബ്ബലക്ഷ്മി(ഇടത്) എസ്. വരലക്ഷ്മിയുമൊന്നിച്ച്, സേവാസദനം(1938)]]
എം എസ് വളരെക്കുറച്ച് സിനിമകളിലേ പാടിയിട്ടുള്ളു. സേവാസദനം എന്ന ചിത്രത്തിലായിരുന്നു എം.എസ് ആദ്യമായി അഭിനയിച്ചത്. ഏതാനും ചിത്രങ്ങളിൽ പാടി അഭിനയിച്ചിട്ടുമുണ്ട്. ''സാവിത്രി, ശകുന്തള, മീര'' എന്നിവയാണവ. 1945-ൽ പുറത്തിറങ്ങിയ മീരയിലെ ഭക്തമീരയെ എം എസ് അനശ്വരയാക്കി. ഈ സിനിമയിലെ മീരാഭജനകൾ എം എസിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ഈ വൻവിജയത്തിനുശേഷം അവർ സിനിമകളിൽ അഭിനയിച്ചിട്ടില്ല. അഭിനേത്രി എന്നതിനേക്കാൾ സംഗീതക്കച്ചേരികളുമായി ഉലകം ചുറ്റുന്നതിലാണ് എം എസ് ആനന്ദം കണ്ടെത്തിയത്.
== പുരസ്കാരങ്ങൾ, പ്രശംസകൾ ==
സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാൻ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി. 'വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവക്ക് നൽകുന്നു' എന്നാണു എം.എസ്സിനെപ്പറ്റി [[സരോജിനി നായിഡു]] പറഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ [[ഉസ്താദ് ഗുലാം അലി ഖാൻ]] 'സ്വരലക്ഷ്മി' എന്നാണ് എം എസിനെ വിശേഷിപ്പിച്ചിരുന്നത്. കിഷോർ അമോൻകർ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. [[ലതാ മങ്കേഷ്കർ|ലതാ മങ്കേഷ്കർക്ക്]] എം എസ് 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതവേദികളിൽ എം എസ് എന്നാൽ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു.
ഒട്ടേറെ പുരസ്കാരങ്ങളും
1997-ൽ ഭർത്താവ് സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത് അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനവും ന്യുമോണിയയും മൂലം 2004 [[ഡിസംബർ 11]]-ന് ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.<ref>http://www.tamilnation.org/hundredtamils/mssubbulakshmi.htm</ref>
|