"കുന്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 6:
പുഴ മഴക്കാടുകളെ രണ്ടുഭാഗമായി തിരിച്ചുകൊണ്ടാണ് ഒഴുകുന്നത്. വൻമരങ്ങൾ കുടപിടിക്കുന്ന വഴിയിലൂടെ അടിക്കാടുകൾ വകഞ്ഞു മാറ്റി നടക്കുക പുഴയുടെ ഓരം ചേർന്ന്. അനുഭൂതിദായകമാണ്. പുഴയുടെ കിഴക്കേ കരയിൽ രണ്ടു കിലോമീറ്ററും പടിഞ്ഞാറെ കരയിൽ അഞ്ചു കിലോമീറ്ററുമാണ് വനഭൂമി, സൈലന്റ് വാലി ദേശീയോദ്യാനം. കണ്ണീരുപോലുള്ള വെള്ളമാണ് കുന്തിപ്പുഴയുടെ പ്രത്യേകത. താഴ്‌വരയുടെ കിഴക്കൻ ചെരിവിൽ നിന്നുത്ഭവിക്കുന്ന കുന്തൻ ചോലപ്പുഴ, കരിങ്ങാത്തോടു, മദ്രിമാരൻ തോട്, വലിയപാറത്തോട്, കുമ്മൻന്തൻ തോട് എന്നീ ചോലകൾ പുഴയെ പുഷ്ടിപ്പെടുത്തുന്നു. ആഴം നന്നെ കുറവാണ് പുഴക്ക്. വെള്ളപ്പൊക്കം പോലുള്ള കെടുതികളില്ല. പശ്ചിമഘട്ടനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശം കുന്തിപ്പുഴക്കു മാത്രം സ്വന്തം. പന്ത്രണ്ടു കിലോമീറ്ററോളം പുഴയുടെ തീരം കുത്തനെ ചരിഞ്ഞാണ് പോകുന്നത്. 1861 മീറ്റർ മുതൽ 900 മീറ്റർ വരെ പുഴമ്പള്ളം ചായുന്നു. അവസാനത്തെ എട്ടുകിലോമീറ്റർ അറുപതുമീറ്ററോളം ചരിഞ്ഞാണ് കിടക്കുന്നത്.
മാമരങ്ങൾ കുടപിടിക്കുന്ന മഴക്കാട് കണ്ടെത്തിയ ബ്രിട്ടീഷുകാരാണ് സൈലന്റ് വാലി എന്ന് ഈ മനോഹരതാഴ്‌വരയ്‌ക്ക് പേര് കൽപ്പിച്ചു കൊടുത്തതത്രെ. കാടുകളെ ശബ്ദമുഖരിതമാക്കുന്ന മണ്ണട്ടകളുടേയും ചീവീടുകളുടേയും ചിലപ്പ് ഇവിടെ ഇല്ല. മഹാമൗനത്തിൽ ആണ്ടുകിടക്കുന്ന താഴ്‌വരയെ അവർ സൈലന്റ് വാലി എന്നു വിളിച്ചു. എന്നാൽ, ഈ പ്രദേശത്തിന്റെ മലയാളത്തിലെ പേർ സൈരന്ധ്രിവനം എന്നായിരുന്നു. പാണ്ഡവരുടെ വനവാസകാലവുമായാണ് ഈ പേരിനു ബന്ധം. പാണ്ഡവരും പത്‌നി ദ്രൗപദിയും ഇവിടെ പുഴക്കരികിലുള്ള ഗുഹയിൽ തങ്ങിയിരുന്നു എന്നാണ് കഥ. മനോഹരമായ ഈ താഴ്‌വര അവരെ തെല്ലൊന്നുമല്ല ആകർഷിച്ചത്. ചാഞ്ഞിറങ്ങുന്ന പുൽമേടുകൾ താഴവരയിലെ മരക്കൂട്ടങ്ങളിൽ ചെന്നു ലയിക്കുന്നു...ഇടതിങ്ങിയ വനത്തിനുള്ളിലൂടെ തുളളിപ്പുളച്ചൊഴുകുന്ന കണ്ണീർപ്പുഴ. അതിരാവിലെയും സായാഹ്നങ്ങളും ആനയും പുലിയും ഒന്നിച്ചു തന്നെ ഇവിടെ നിന്നു ദാഹം തീർക്കുന്നു...എല്ലാ ജീവികളും സഹവർത്തിത്തോടെ കഴിയുന്ന താഴ്‌വര മനുഷ്യസ്‌പർശമില്ലാത്തതുമായിരുന്നു. ദ്രൗപതി പേരായ സൈരന്ധ്രി എന്ന വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവമത്രെ.
|