മാണിക്യക്കല്ല് എന്ന സ്ഥലത്തിനു വേണ്ടി നടന്ന പോരാട്ടത്തെക്കുറിച്ച് ചാമുണ്ഡി ശ്രീപോർക്കലിയോട് പറയുന്നു. ഏറെനാൾ നീണ്ടുനിന്ന [[യുദ്ധം]] മനുഷ്യരാൽ തീർക്കാൻ പറ്റില്ലെന്നു മനസിലാക്കിയമനസ്സിലാക്കിയ ചാമുണ്ഡി, പടവീരൻ, [[വേട്ടയ്‌ക്കൊരുമകൻ]] എന്നീ ദേവതകളേയും കൂട്ടി വേഷപ്രച്ഛന്നരായി യുദ്ധക്കളത്തിലെത്തുന്നു. അവരുടെ ലക്ഷ്യം ഭൂമിയുടെ യഥാർത്ഥ അവകാശികളായിരുന്ന ഇളംകുറ്റി സ്വരുപത്തെ സഹായിക്കുക എന്നതായിരുന്നു. എന്നാൽ യുദ്ധത്തിന്റെ നിർണായകമായ ഒരു ഘട്ടത്തിൽ ചില പ്രലോഭനങ്ങൾക്കു വശംവദനായി വേട്ടയ്‌ക്കൊരുമകൻ കൂറുമാറി അള്ളടസ്വരൂപത്തിനൊപ്പം ചേരുന്നു. ഈ നീക്കം കണ്ട ഒരു മുസ്ലീം യുവാവ് അക്കാര്യം വിളിച്ചു പറയുന്നു. ഇതുകേട്ട ചാമുണ്ഡി വേട്ടയ്‌ക്കൊരുമകനെ യുദ്ധക്കളത്തിൽ വെച്ച് പിടികൂടുകയും തന്റെ കണ്ണെത്താത്ത ദൂരത്തേക്ക് പ്രാണനും കൊണ്ട് രക്ഷപ്പെട്ടോളൂ എന്നും പറഞ്ഞ് വേട്ടയ്‌ക്കൊരുമകനെ തുരത്തി ഓടിക്കുന്നു. പിന്നീട് നടന്ന ഘോരയുദ്ധത്തിൽ ഇടങ്കുറ്റി സ്വരൂപം വിജയിക്കുന്നു. ഈ ഒരു ഐതിഹ്യത്തിന്റെ വീരസ്‌മരണയാണ് ശാലിയ പൊറാട്ടിലൂടെ രംഗത്ത് എത്തുന്നത്.