"വില്യം ടോബിയാസ് റിംഗിൾടോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 20:
കേരളത്തിലെത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷണറിയാണ് '''വില്യം ടോബിയാസ് റിംഗിൾടോബ്'''. 1770 ആഗസ്റ്റ് 8-ന് ജർമനിയിലെ സിലിഷ്യയിൽ ജനിച്ചു. ഹാല്ലെ സർവകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ലൂഥറൻ വിശ്വാസിയായിരുന്ന ഇദ്ദേഹം 1797-ൽ എസ്.പി.സി.കെ (സൊസൈറ്റി ഫോർ ദ് പ്രൊപഗേഷൻ ഒഫ് ക്രിസ്റ്റ്യൻ നോളജ്) യുടെ മിഷണറിയായി കൽക്കത്തയിൽ (ഇപ്പോൾ കൊൽക്കത്ത) വന്നുവെങ്കിലും ഇംഗ്ലണ്ടിലേക്ക് വൈകാതെ മടങ്ങിപ്പോകേണ്ടിവന്നു. 1803-ൽ എൽ.എം.എസ്. (ലൻ മിഷൻ സൊസൈറ്റി) അംഗമാകുകയും 1804-ൽ വീണ്ടും ഇന്ത്യയിൽ മിഷണറിപ്രവർത്തനങ്ങൾക്കായി എത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ശരിയായ നാമം വില്യം ടോബിയാസ് റിംഗിൾ ടോബ് (william Tobias Ringeltaube) എന്നാണ്.
ദക്ഷിണേന്ത്യയിൽ തരങ്കംപാടി (Tranquebar)യിലെ എസ്. പി.സി.കെ. യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഇദ്ദേഹം, തിരുവിതാംകൂറിലെ ആദ്യകാല ക്രൈസ്തവരിലൊരാളായ വേദമാണിക്കത്തിന്റെ അഭ്യർഥനയനുസരിച്ച് 1806 ഏ. -ൽ മൈലാടി ഗ്രാമത്തിലെത്തി. അവിടെ ഒരു ക്രൈസ്തവദേവാലയം പണിയുന്നതിനായി ദിവാന്റെ അനുമതിക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്മൂലം മൈലാടിയിൽ നിന്ന് പാളയംകോട്ടയിലേക്കുപോയി. അവിടെ മൂന്ന് വർഷം ചെലവഴിച്ചു. 1809-ൽ വീണ്ടും മൈലാടിയിലെത്തി. അധികാരികളുടെ സമീപനത്തിൽ പിന്നീട് വന്ന മാറ്റം
അനാരോഗ്യംമൂലം ഇദ്ദേഹം കേരളത്തിലെ പ്രവർത്തനങ്ങൾക്ക് വേദമാണിക്കത്തെ ചുമതലപ്പെടുത്തിയതിനുശേഷം 1816-ൽ കൊളംബി (ശ്രീലങ്ക)ലേക്കും പിന്നീട് മലാക്കയിലേക്കും പോയി. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മലയായിലെ കിരാതജാതിക്കാർ ഇദ്ദേഹത്തെ കൊന്നുവെന്നും, മധ്യ ആഫ്രിക്കയിലെ നരഭോജികൾ 1820-ൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും, ഈ രണ്ടുവിധത്തിലുമല്ല, ഒരു കപ്പൽ യാത്രാമധ്യേ ഇദ്ദേഹം മരിക്കുകയാണുണ്ടായതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
|