"മെഹബൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അവലംബം |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 25:
പ്രശസ്ത ഗസൽ ഗായകൻ [[പങ്കജ് മല്ലിക്ക്]] മെഹബൂബിലെ ഗായകനെ തിരിച്ചറിയുകയും അദ്ദേഹത്തെ [[മുഹമ്മദ് റഫി|മുഹമ്മദ് റാഫി]] കൺസേർട്ടുകളിലും കച്ചേരികളിലും പങ്കെടുപ്പിക്കുകയും ചെയ്തു.<ref name="profile"/> ബോംബേയിലെ ബാർവാലകളുടെ ഇടയിൽ പോലും മെഹബൂബ് പ്രശസ്തനായി. ഫോർട്ടു കൊച്ചിയിൽ താമസിച്ചിരുന്ന വെള്ളക്കാർക്ക് പോലും മെഹബൂബിന്റെ ഗാനങ്ങൾ ഹരമായിരുന്നു. മട്ടാഞ്ചേരിയിലെ തന്നെ സംഗീതപ്രേമികളുടെ ഒരു വലിയ സൗഹൃദവൃന്ദം മെഹബൂബിനുണ്ടായിരുന്നു.
മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ [[ജീവിതനൗക]]യിലാണ് മെഹബൂബ് ആദ്യമായി പാടുന്നത്. സുഹൃത്തും നടനുമായ [[ടി. എസ്. മുത്തയ്യ]]യാണ് അദ്ദേഹത്തെ ഈ ചിത്രത്തിനായി ശുപാർശ ചെയ്തത്. മുഹമ്മദ് റാഫിയുടെ അതിപ്രശസ്തമായ "സുഹാനി രാത് ഢൽ ചുക്കി" എന്ന ഗാനത്തിന്റെ മലയാളം പതിപ്പിനു ഓർക്കസ്റ്റ്രേഷൻ ഒരുക്കിയത് [[ദക്ഷിണാമൂർത്തി]]യായിരുന്നു.<ref>{{cite web|url=http://www.hindu.com/mp/2008/08/16/stories/2008081653751300.htm |title=Jeevitha Nauka 1951|language=[[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]|author=ബി. വിജയകുമാർ|publisher=''ദ് ഹിന്ദു''|date=ആഗസ്റ്റ് 16, 2008|accessdate=മേയ് 1, 2011}}</ref> ഈ ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും [[നീലക്കുയിൽ|നീലക്കുയിലിലെ]] "മാനെന്നും വിളിക്കില്ല" എന്ന ഗാനമാണ് ഒരു ഗായകൻ എന്ന നിലയിൽ മലയാളികളുടെ ഇടയിൽ മെഹബൂബിന് ഇടം നൽകിയത്.<ref>{{cite web|url=http://www.madhyamam.com/news/13568|title=മലയാളഗാനങ്ങളെ മാറ്റിമറിച്ച നീലക്കുയിൽ|publisher=''മാധ്യമം''|date=ഫെബ്രുവരി 11, 2010|accessdate=മേയ് 1, 2011}}</ref><ref>{{cite web|url=http://www.hindu.com/mp/2008/11/01/stories/2008110150781100.htm|title=Neelakuyil 1954|language=[[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]|author=ബി. വിജയകുമാർ|publisher=''ദ് ഹിന്ദു''|date=നവംബർ 1, 2008|accessdate=മേയ് 1, 2011}}</ref> തുടർന്ന് [[ബാബുരാജ്]], [[കെ. രാഘവൻ]], [[ദേവരാജൻ]], [[ആർ. കെ. ശേഖർ]] തുടങ്ങി
ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ഗായകനായിരുന്ന മെഹബൂബ് പക്ഷേ ജീവിതത്തിൽ ഒരു പരാജിതനായിരുന്നു. ചരിത്രകാരന്മാർ മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു. വളരെ താഴ്ന്ന നിലയിൽ ജീവിച്ച സമനിലയിൽ കഴിഞ്ഞ സുഹൃത്തുക്കളുമായി ലയിച്ചു കഴിഞ്ഞ ആളായിരുന്നു മെഹബൂബ്. എഴുപതുകളുടെ അവസാനം തന്നെ ചലച്ചിത്രരംഗത്തോടു വിട പറഞ്ഞ മെഹബൂബ് പിന്നെ കച്ചേരികളിലും സ്വകാര്യവേദികളുലും മാത്രമായി ഒതുങ്ങിക്കൂടി.<ref name="Bio"/> അവസാനകാലത്ത് രോഗങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന അദ്ദേഹം 1981 ഏപ്രിൽ 22ന് അന്തരിച്ചു.
|