"ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 76:
==ബ്രിട്ടീഷ്കാരുടെ അമിതമായ ഇടപെടൽ==
 
ബ്രിട്ടീഷ് ആധിപത്യം അംഗീകരിച്ച നാട്ടുരാജ്യങ്ങൾ താത്ത്വികമായി ആഭ്യന്തര പരമാധികാരം നിലനിർത്തിപ്പോന്നെങ്കിലും പ്രായോഗികതലത്തിൽ റസിഡന്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ ആശങ്കാജനകമായ സ്ഥിതിവിശേഷമുളവാക്കി; തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായ കേണൽ മെക്കാളെയുടെ അമിതമായ ഇടപെടലായിരുന്നു ബ്രിട്ടീഷ് ആധിപത്യത്തെ എതിർക്കാൻ വേലുത്തമ്പി ദളവയെ പ്രേരിപ്പിച്ചത്. വിദേശശക്തിയെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോസ്ഥരിൽനിന്നും രാജ്യത്തെ ഭരണനിർവാഹകരായി റസിഡന്റുമാർ ക്രമേണ രൂപാന്തരപ്പെട്ടതോടെ അവരുടെ നിർദേശമനുസരിച്ചായിനിർദ്ദേശമനുസരിച്ചായി തിരുവിതാംകൂറും കൊച്ചിയുമടക്കം മിക്ക നാട്ടുരാജ്യങ്ങളിലെയും ഭരണം. തിരുവിതാംകൂർ രാജാവ് സ്വാതിതിരുനാളിന്റെ ഭരണകാലത്ത് (1829-47) ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ കല്ലൻ രാജാവിന്റെമേൽ സമ്മർദം ചെലുത്തി അദ്ദേഹത്തിന്റെ വിശ്വസ്തനായ ദിവാനുപകരം തനിക്ക് സമ്മതനായ ദിവാൻ കൃഷ്ണറാവുവിനെ നിയമിച്ചതും, പുതിയ ദിവാൻ രാജാവിന്റെ നിർദേശങ്ങളെനിർദ്ദേശങ്ങളെ അവഗണിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.
 
==ദത്താപഹാരനയം==
വരി 99:
==വ്യാപകബ്രിട്ടിഷ് ഇടപെടൽ==
 
ഭരണാധികാരം കമ്പനിയിൽ നിന്നും ചക്രവർത്തിയിലേക്ക് മാറിയത് നാട്ടുരാജാക്കന്മാർക്ക് സുരക്ഷിതത്വം നൽകിയെങ്കിലും ഈ അധികാരമാറ്റത്തിന്റെ അനന്തരഫലമായി നാട്ടുരാജ്യങ്ങളിലെ ബ്രിട്ടീഷ് ഇടപെടൽ വ്യാപകമായി. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ അവകാശത്തിന് നീതീകരണവും അടിസ്ഥാനവുമായി വർത്തിച്ചത് പരമാധികാര തത്ത്വമായിരുന്നു. 1857-ന് മുൻപ് അപ്രാപ്തരായ നാട്ടുരാജാക്കന്മാരോട് കമ്പനി മൌനം ദീക്ഷിച്ചിരുന്നു. അത്യപൂർവമായ സന്ദർഭങ്ങളിൽ മാത്രമാണ് ദുർഭരണത്തിന്റെ പേരിൽ രാജ്യങ്ങളെ ബ്രിട്ടീഷ് ഭരണത്തിൽ ലയിപ്പിച്ചത്. കലാപത്തിനുശേഷം ദുർഭരണത്തിന്റെ പേരിൽ രാജ്യത്തെ പിടിച്ചെടുക്കുന്ന നയം ഉപേക്ഷിച്ച ബ്രിട്ടീഷുകാർ ദുർഭരണം നടത്തുന്ന ഭരണാധികാരിയെ ശിക്ഷിക്കുക അല്ലെങ്കിൽ സ്ഥാനഭ്രഷ്ടനാക്കുകയെന്ന നയമാണ് അവലംബിച്ചത്. മാത്രമല്ല ബ്രിട്ടീഷ് പരമാധികാരശക്തിയുടെ കീഴിൽ ഉന്നതനിലവാരത്തിലുള്ള ഭരണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വംഉത്തരവാദിത്തം നാട്ടുരാജ്യങ്ങൾക്കായി. എന്നാൽ ഇതിൽ പരാജയപ്പെടുന്നപക്ഷം പരമാധികാരശക്തി എന്നനിലയിൽ ആഭ്യന്തരഭരണത്തിൽ ഇടപെടാനും പരിഹാരനടപടികൾ കൈകൊള്ളാനുമുള്ള അധികാരം ബ്രിട്ടീഷ് ചക്രവർത്തിക്കായിരുന്നു. നാട്ടുരാജ്യങ്ങളിൽ പുരോഗമനപരവും ക്ഷേമോന്മുഖവുമായ ഭരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആധുനികഭരണ നിർവഹണരീതികൾ സ്വീകരിക്കാനും ബാഹ്യലോകവുമായി അടുത്തിടപഴകാനും ബ്രിട്ടീഷ് അധികാരികൾ നാട്ടുരാജാന്മാരെ പ്രേരിപ്പിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയുമായുള്ള സമ്പർക്കം നാട്ടുരാജാക്കന്മാരുടെ വീക്ഷണത്തിലും നയരൂപീകരണത്തിലും ഗണ്യമായ സ്വാധീനമാണ് ചെലുത്തിയത്. പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കിയ ബറോഡ രാജാവ് ഗയക്വാഡ്, മൈസൂറിന്റെ വ്യാവസായിക വളർച്ചയ്ക്ക് അടിത്തറയിട്ട മൈസൂർ രാജാവ് കൃഷ്ണരാജാ, ഇന്ത്യയിൽ ആദ്യമായി പിന്നോക്ക സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ 50 ശ.മാ. സംവരണം നൽകിയ കോൽഹാപൂർ മഹാരാജാ രാജർഷിഷാഹുജി തുടങ്ങിയവർ സാമൂഹികവും രാഷ്ട്രീയവുമായ പ്രബുദ്ധത പ്രദർശിപ്പിച്ച ഭരണാധികാരികളായിരുന്നു. ആധുനികതയെയും പാരമ്പര്യത്തെയും വിജയകരമായി സന്നിവേശിപ്പിച്ച മൈസൂർ, തിരുവിതാംകൂർ, കൊച്ചി പോലുള്ള നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് ഇന്ത്യയെ വിസ്മയിപ്പിക്കുന്ന ഭരണമാണ് കാഴ്ചവച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ മാതൃകയിൽ ഒരു നിയമസംഹിത ക്രോഡീകരിച്ച ആദ്യത്തെ നാട്ടുരാജ്യം തിരുവിതാംകൂറാണ്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിമയനിർമാണസഭനിമയനിർമ്മാണസഭ രൂപംകൊണ്ടത് മൈസൂറിലാണ്. ബഡ്ജറ്റിനെക്കുറിച്ച് ചർച്ച നടത്താനും, ഭരണവൈകല്യങ്ങൾ ചൂണ്ടിക്കാണിക്കാനും മാത്രമായി ഇവയുടെ അധികാരം പരിമിതപ്പെട്ടിരുന്നെങ്കിലും, ജനങ്ങളുടെ അധികാരത്തെ വികസിപ്പിക്കുന്നതിനുള്ള ആദ്യത്തെ ചുവടുവയ്പായിരുന്നു ഈ സഭകൾ. എന്നിരുന്നാലും അധികാരം പൂർണമായും ജനങ്ങളിലേക്ക് കൈമാറാൻ നാട്ടുരാജ്യങ്ങൾ തയ്യാറായിരുന്നില്ല. മാത്രമല്ല നാട്ടുരാജാക്കന്മാർ പലപ്പോഴും [[ഏകാധിപത്യം|ഏകാധിപത്യപരവും]] [[ജനാധിപത്യം|ജനാധിപത്യവിരുദ്ധവുമായ]] തലങ്ങളിലേക്ക് നീങ്ങിയതുനിമിത്തം നാട്ടുരാജ്യങ്ങളിൽ നിയമവാഴ്ച എന്നതൊക്കെ ഒരു പ്രഹസനമായി മാറിയിരുന്നു. [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ]] ഒരു രാജകീയ വിളംബരത്തിന്റെ പിൻബലത്തിൽ തിരുവിതാംകൂറിൽനിന്നും നാടുകടത്തിയത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടതാണ്.
 
==നരേന്ദ്രമണ്ഡല രൂപീകരണം==
വരി 107:
==ബട്ട്‌ലർ കമ്മിറ്റി റിപ്പോർട്ട്==
 
1917-ൽ ബ്രിട്ടീഷ് ഗവൺമെന്റ് നടപ്പിലാക്കിയ ഭരണപരിഷ്കരണങ്ങൾ ബ്രിട്ടീഷിന്ത്യ കൂടുതൽ ജനാധിപത്യപരമാകും എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടിയത്. ഇന്ത്യയിൽ ഒരു ജനാധിപത്യ ഗവൺമെന്റ് സ്ഥാപിതമാകുന്നപക്ഷം പരമാധികാരം പുതിയ ഗവൺമെന്റിലേക്ക് സംക്രമിക്കണം എന്ന ദേശീയവാദികളുടെ നിലപാട് നാട്ടുരാജാക്കന്മാരിൽ അരക്ഷിതാവസ്ഥ ഉളവാക്കി. തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ബ്രിട്ടന്റെ വർധിച്ചസഹകരണംനേടിയ ഇവർ പരമാധികാരശക്തിയും ഇന്ത്യൻ രാജാക്കന്മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു. പരമാധികാര ശക്തിയും ഇന്ത്യൻ നാട്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട ബട്ട്ലർ കമ്മിറ്റി 1927-ൽ സമർപ്പിച്ച റിപ്പോർട്ട് വിവാദമായി. പരമാധികാരശക്തിയും നാട്ടുരാജാക്കന്മാരും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ പശ്ചാത്തലംവച്ചുനോക്കുമ്പോൾ ഇന്ത്യൻ നിയമസഭയോട് ഉത്തരവാദപ്പെട്ട ഒരു ഇന്ത്യാ ഗവൺമെന്റ് രൂപംകൊള്ളുന്ന സന്ദർഭത്തിൽ, നാട്ടുരാജ്യങ്ങളെ അവയുടെ സമ്മതംകൂടാതെ പുതിയ ഗവൺമെന്റുമായുള്ള ബന്ധത്തിലേക്ക് സംക്രമിപ്പിക്കുവാൻ പാടുള്ളതല്ല എന്ന പ്രധാന ശിപാർശ ദേശീയവാദികളുടെ നിശിതമായവിമർശനത്തിനു പാത്രമായി. ബ്രിട്ടീഷ് ഇന്ത്യയിൽ ശക്തിപ്രാപിച്ചുവന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽനിന്നും നാട്ടുരാജ്യങ്ങളെ അകറ്റിനിർത്താനും നാട്ടുരാജാക്കന്മാരെ പ്രീതിപ്പെടുത്താനുമുള്ള നീക്കമായിട്ടാണ് ഈ ശുപാർശയെ അവർ വിലയിരുത്തിയത്. ബ്രിട്ടീഷിന്ത്യയും ഇന്ത്യൻ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്ന ചരിത്രപരവും മതപരവും, സാമൂഹികവുമായ അഭേദ്യബന്ധത്തിന്റെ പശ്ചാത്തലത്തിൽ രണ്ടിന്ത്യകളും ഉൾപ്പെട്ട ഒരു ഫെഡറേഷൻ നിലവിൽവരണമെന്നാണ് ഇന്ത്യക്ക് ഒരു പുതിയ ഭരണഘടന രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട നെഹ്റു കമ്മിറ്റി നിർദേശിച്ചത്നിർദ്ദേശിച്ചത് 1919-ലെ മൊൺടേഗ് പരിഷ്കാരങ്ങളെ വിലയിരുത്താനും പുതിയ ഭരണപരിഷ്കരണങ്ങൾ നിർദേശിക്കാനുംനിർദ്ദേശിക്കാനും നിയോഗിക്കപ്പെട്ട സൈമൺ കമ്മീഷനും നാട്ടുരാജ്യങ്ങളും ബ്രിട്ടീഷിന്ത്യയും ഉൾപ്പെട്ട ഒരഖിലേന്ത്യാ ഫെഡറേഷനാണ് ശിപാർശ ചെയ്തത്.
 
==ഇന്ത്യയുടെ ഭാവിഭരണഘടന==
വരി 115:
ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റം നാട്ടുരാജ്യങ്ങളിൽ വിപ്ലവകരമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു; ജനാധിപത്യം, ഉത്തരവാദ സർക്കാർ, പൌരാവകാശം എന്നീ പുരോഗമനാശയങ്ങൾ ചെലുത്തിയ സ്വാധീനംമൂലം ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള നീക്കങ്ങൾ നാട്ടുരാജ്യങ്ങളിൽ ശക്തിയാർജിച്ചു. ഉത്തരവാദഭരണത്തിനുവേണ്ടി വാദിച്ച നാട്ടുരാജ്യങ്ങളിലെ സംഘടനകൾ ''പ്രജാമണ്ഡലം'' എന്ന പേരിലാണ് അറിയപ്പെട്ടത്. നാട്ടുരാജാക്കന്മാരുടെ ഭരിക്കാനുള്ള അവകാശത്തെയല്ല മറിച്ച്, അവരുടെ പേരിൽ ദിവാനും അവരുടെ അനുയായികളായ ജന്മിമാരും നടത്തിയ ദുർഭരണത്തെയാണ് പ്രധാനമായും ഈ സംഘടനകൾ എതിർത്തത്. 1930-കളുടെ അവസാനംവരെ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയത്തിൽനിന്നും വിട്ടുനിൽക്കുന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചതെങ്കിലും നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്കിടയിലുണ്ടായ പുതിയ ഉണർവിന്റെ പശ്ചാത്തലത്തിൽ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ സമരത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്താങ്ങാൻ തുടങ്ങി.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] ബ്രിട്ടന്റെ യുദ്ധയത്നങ്ങളുമായി സഹകരിക്കുന്നതിന് ബ്രിട്ടീഷ്ഇന്ത്യ വിസമ്മതിച്ചപ്പോൾ ആളും അർഥവും നൽകികൊണ്ട് നാട്ടുരാജ്യങ്ങൾ ബ്രിട്ടന്റെ യുദ്ധയത്നങ്ങളിൽ പങ്കാളികളായി. പകരം ഇന്ത്യയുടെ ഭാവി ഭരണഘടനയിൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവച്ചത്. യുദ്ധരംഗം വഷളായതോടെ ഇന്ത്യാക്കാരുടെ സഹകരണം ഉറപ്പാക്കുന്നതിനുവേണ്ടി ബ്രിട്ടൻ നിയോഗിച്ച സർ ക്രിപ്സ് നാട്ടുരാജ്യങ്ങളുടെ പ്രശ്നത്തിൽ സ്വീകരിച്ച സമീപനം നാട്ടുരാജാക്കന്മാരിൽ ആശങ്ക ഉളവാക്കാൻ പര്യാപ്തമായിരുന്നു. പുതിയ ഇന്ത്യൻ യൂണിയൻ രൂപീകരിക്കുക എന്നതായിരുന്നു ക്രിപ്സിന്റെ പ്രധാന നിർദേശംനിർദ്ദേശം. പുതിയ ഇന്ത്യൻ യൂണിയൻ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കു എല്ലാവിധ പിന്തുണയും നാട്ടുരാജ്യങ്ങൾ വാഗ്ദാനം ചെയ്തു. അതേസമയം യൂണിയനിൽ ചേരാത്ത നാട്ടുരാജ്യങ്ങൾക്കു തങ്ങളുടേതായ ഒരു യൂണിയൻ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിക്കുന്ന പ്രവശ്യകൾക്കു സ്വന്തമായ യൂണിയൻ രൂപീകരിക്കുവാൻ വ്യവസ്ഥ ചെയ്ത ക്രിപ്സ് നിർദേശംനിർദ്ദേശം. പക്ഷേ നാട്ടുരാജ്യങ്ങളുടെ അതേ ആവശ്യത്തെ തിരസ്കരിച്ചത് അവർക്ക് തിരിച്ചടിയായി. ഇന്ത്യയുടെ ഭാവി ഭരണഘടനയിൽ ബ്രിട്ടീഷ് ഇന്ത്യയുടെ താത്പര്യങ്ങൾക്കായിരിക്കും മുൻഗണന എന്ന ചിന്ത ക്രിപ്സിന്റെ സന്ദർശനത്തോടെ അവരിൽ രൂഢമായി. ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കു പരിഹാരമായി നിർദേശിക്കപ്പെടുന്നനിർദ്ദേശിക്കപ്പെടുന്ന ഏതൊരു ഒത്തുതീർപ്പിന്റെയും ചട്ടക്കൂടിനുള്ളിൽ തങ്ങൾക്കു ഒതുങ്ങേണ്ടിവരുമെന്ന് അവർ വ്യാകുലപ്പെട്ടു. മാത്രമല്ല, നാട്ടുരാജ്യങ്ങളിലെ ജനങ്ങളുടെ ന്യായമായ അവകാശങ്ങളും പരാതികളും പൊതുശ്രദ്ധയിൽകൊണ്ടുവരാനുള്ള ഒരു സംവിധാനം നാട്ടുരാജ്യങ്ങളിൽ പ്രാബല്യത്തിൽ വരുത്തണമെന്ന ക്രിപ്സിന്റെ നിർദേശവുംനിർദ്ദേശവും ഇവർക്ക് അസ്വീകാര്യമായിരുന്നു. ഇതിനിടെ, ബ്രിട്ടീഷ് ചക്രവർത്തിയും നാട്ടുരാജ്യങ്ങളും തമ്മിൽ ഏർപ്പെട്ടിരുന്ന ഉടമ്പടി കരാറുകൾ റദ്ദ് ചെയ്യണമെന്ന നെഹ്റുവിന്റെ പ്രസ്താവന തങ്ങളുടെ രാഷ്ട്രീയഭാവിയെക്കുറിച്ച് അവരിൽ സന്ദേഹമുണ്ടാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ താത്പര്യങ്ങൾ ബലികഴിക്കപ്പെടില്ല എന്ന നിയതമായ ഉറപ്പ് ബ്രിട്ടീഷ് സർക്കാരിൽനിന്നും കിട്ടാനുള്ള ശ്രമങ്ങളിൽ 1942-44 കാലയളവിൽ അവർ ഏർപ്പെട്ടു. നാട്ടുരാജാക്കന്മാരുടെ സമ്മതം കൂടാതെ അവരും ബ്രിട്ടീഷ് ചക്രവർത്തിയുമായുള്ള ബന്ധത്തിൽ ഭാവിയിൽ യാതൊരു മാറ്റവും വരുത്തുകയില്ല; അത് മറ്റൊരു അധികാരശക്തിക്കും കൈമാറുകയില്ല എന്ന വേവൽ പ്രഭു നല്കിയ ഉറപ്പ് ബ്രിട്ടീഷുകാർ തുടർന്നും തങ്ങളെ സംരക്ഷിച്ചുപോരും എന്ന പ്രതീക്ഷ അവരിലുളവാക്കി.
 
==ഇന്ത്യാക്കാർക്ക് അധികാരം കൈമാറാനുള്ള വ്യവസ്ഥകൾ==
വരി 125:
#തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ബ്രിട്ടീഷിന്ത്യയുടെ ഇടപെടൽ ഉണ്ടാകാവുന്നതല്ല.
 
==ഇന്ത്യൻ യൂണിയൻ നിർദേശിക്കപ്പെട്ടുനിർദ്ദേശിക്കപ്പെട്ടു==
 
ഇന്ത്യയിലെ ഇതര കക്ഷികളുമായും നടത്തിയ ചർച്ചകൾക്കുശേഷം ഇന്ത്യയുടെ ഭാവിഭരണ സംവിധാനത്തിന്റെ രൂപരേഖ നൽകികൊണ്ടുള്ള ഒരു റിപ്പോർട്ട് ക്യാബിനറ്റ് മിഷൻ പുറത്തിറക്കി. നാട്ടുരാജ്യങ്ങളും ബ്രിട്ടീഷിന്ത്യയും ഉൾപ്പെട്ട ഒരു ഇന്ത്യൻ യൂണിയനാണ് ഇവർ നിർദേശിച്ചത്നിർദ്ദേശിച്ചത്. നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കിരീടവുമായി ഇന്നോളം നിലനിന്നബന്ധം ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും തുടരുക അസാധ്യമാണ് എന്ന് പ്രസ്താവിച്ച മിഷൻ പരമാധികാരം ബ്രിട്ടീഷ് കിരീടത്തിന് നിലനിർത്താനോ പുതിയ ഒരു സർക്കാരിനു കൈമാറാനോ കഴിയില്ല എന്ന് വ്യക്തമാക്കി. നാട്ടുരാജ്യങ്ങൾ ഒരു ഭാഗത്തും ബ്രിട്ടീഷ് രാജാവ് മറുഭാഗത്തും ചേർന്നുണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ സംവിധാനങ്ങൾ അവസാനിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് ഇന്ത്യയിൽ തുടർന്ന് സ്ഥാപിതമാകുന്ന പുതിയ ഗവൺമെന്റുമായോ, ഗവൺമെന്റുകളുമായോ നാട്ടുരാജ്യങ്ങൾ ഫെഡറൽ ബന്ധം സ്ഥാപിക്കേണ്ടതാണ് എന്ന് കമ്മീഷൻ നിരീക്ഷിച്ചു. ചില ഉപാധികളുടെ അടിസ്ഥാനത്തിൽ ക്യാബിനറ്റ് പദ്ധതി അംഗീകരിക്കുന്നതിന് നാട്ടുരാജ്യങ്ങൾ സന്നദ്ധരായി. (യൂണിയനിൽ നാട്ടുരാജ്യങ്ങൾ ചേരുന്നത് കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. നാട്ടുരാജ്യങ്ങൾ അധീശാധികാരത്തിനു കീഴടക്കിയ എല്ലാ അധികാരങ്ങളും നാട്ടുരാജ്യങ്ങൾക്കു തിരികെ ലഭിക്കേണ്ടതാണ്. ഓരോ നാട്ടുരാജ്യത്തിന്റെയും ഭരണഘടന, ഭൂപരമായ അതിർത്തി, രാജവംശത്തിന്റെ പിന്തുടർച്ച എന്നീ കാര്യങ്ങളിൽ യൂണിയൻ ഇടപെടാൻ പാടില്ല എന്നിവയായിരുന്നു നാട്ടുരാജ്യങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ). എന്നാൽ രാജ്യത്തെ ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള മൌണ്ട്ബാറ്റന്റെ പ്രഖ്യാപനത്തെത്തുടർന്ന് 1947 ജൂൺ 3 ഏകീകൃത ഇന്ത്യയുടെ അടിസ്ഥാനത്തിൽ തങ്ങൾ അംഗീകരിച്ച ക്യാബിനറ്റ് മിഷൻ പദ്ധതി സ്വീകരിക്കുവാൻ ഹൈദരാബാദ്, തിരുവിതാംകൂർ തുടങ്ങിയ ചില നാട്ടുരാജ്യങ്ങൾ വിസമ്മതിച്ചു. പാകിസ്താനിലോ ഇന്ത്യയിലോ ചേരാതെ സ്വതന്ത്രമായി നിൽക്കാനാണ് ഈ നാട്ടുരാജ്യങ്ങൾ ആഗ്രഹിച്ചത്. ജൂൺ 11-ന് തിരുവിതാംകൂർ രാജാവും ജൂൺ 12-ന് നൈസാമും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിനെ കോൺഗ്രസ് ഗൌരവമായാണ് വീക്ഷിച്ചത് (മുൻ പൊലിസ് ഐ.ജി. കരീം സാഹിബിനെ പാകിസ്താനിലെ അംബാസിഡറായി നിയമിക്കുന്നതാണ് എന്ന പ്രഖ്യാപനവും സി.പി. രാമസ്വാമി അയ്യർ നടത്തി). മറ്റ് നാട്ടുരാജ്യങ്ങൾ ഇവരുടെ മാതൃക പിന്തുടർന്നാൽ അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഗുരുതരമായ ഭീഷണിയായിത്തീരുമെന്ന കാരണത്താൽ ഇന്ത്യയിൽനിന്നും ഒറ്റപ്പെട്ടുനിൽക്കാനുള്ള ഇവരുടെ തീരുമാനത്തെ ഇന്ത്യാചരിത്രത്തിന്റെ നിഷേധമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.
 
==ഇന്ത്യ സ്വതന്ത്രയായി==
വരി 136:
 
വിദേശകാര്യം, രാജ്യരക്ഷ, വാർത്താവിനിമയം എന്നീ മൂന്നു വിഷയങ്ങളിൽ ഇന്ത്യൻ യൂണിയനോട് വിധേയത്വം പുലർത്താൻ
നാടുവാഴികളോട് ആവശ്യപ്പെടുന്ന ഒരു പദ്ധതിയാണ് സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റ് തയ്യാറാക്കിയത്. ഇന്ത്യൻ യൂണിയനിൽ ചേരാൻ രാജാക്കന്മാരോട് അഭ്യർഥിച്ച പട്ടേൽ യൂണിയനിൽനിന്ന് ഒറ്റപ്പെട്ടുനിന്നാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചൂണ്ടിക്കാണിച്ചു. ''ഞങ്ങളിൽനിന്നും സ്വതന്ത്രരായിട്ടുള്ള നിങ്ങളുടെ നിലനില്പ് അസാധ്യമെന്ന് സ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ സന്ദേശത്തെ'' അതിന്റെ സമഗ്രതയിൽ ഉൾകൊള്ളാൻ ഭൂരിപക്ഷം നാട്ടുരാജ്യങ്ങൾക്കും കഴിഞ്ഞത് ഡിപ്പാർട്ടുമെന്റിന്റെ ദൌത്യം സുഗമമാക്കി. അവസാനനിമിഷത്തിലും ലയനപദ്ധതിക്കു തുരങ്കംവയ്ക്കാൻ [[ജിന്ന|ജിന്നയും]] പൊളിറ്റിക്കൽ അഡ്വൈസർ കോൺറാഡും ശ്രമിച്ചെങ്കിലും പട്ടേലിന്റെയും വി.പി. മേനോന്റെയും ശ്രമങ്ങൾക്കു മൌണ്ട് ബാറ്റൺ നൽകിയ പിന്തുണ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ പ്രധാന പങ്കാണ് വഹിച്ചത്. വാർത്താവിനിമയം, രാജ്യരക്ഷ, വിദേശകാര്യം എന്നീ മൂന്നു വിഷയങ്ങൾ നാട്ടുരാജ്യങ്ങൾക്ക് സ്വന്തമായനിലയിൽ കൈകാര്യം ചെയ്യാൻ പ്രയാസമായതിനാൽ ഈ വിഷയങ്ങളിൽ ഇന്ത്യൻ യൂണിയനോട് വിധേയത്വം പുലർത്താൻ നാട്ടുരാജ്യങ്ങളെ ഇദ്ദേഹം പ്രേരിപ്പിച്ചു. ഇന്ത്യയിലോ, [[പാകിസ്താൻ|പാകിസ്താനിലോ]] ചേരാൻ നാട്ടുരാജ്യങ്ങൾക്കു അവകാശമുണ്ടെങ്കിലും, ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും [[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപരമായി]] ഇന്ത്യയുമായിട്ടാണ് കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നത് എന്ന മൌണ്ട് ബാറ്റണിന്റെ നിരീക്ഷണവും യഥോചിതമായിരുന്നു. മൌണ്ട് ബാറ്റണിന്റെ മാസ്മരിക വ്യക്തിത്വവും, നാട്ടുരാജാക്കന്മാരുമായുള്ള അടുത്ത സൌഹൃദവും ഇന്ത്യയ്ക്കനുകൂലമായ നിലപാടെടുക്കാൻ നാട്ടുരാജ്യങ്ങളെ പ്രേരിപ്പിച്ച പ്രധാന ഘടകമായിരുന്നു. സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിന്റെയും മൌണ്ട് ബാറ്റൺ പ്രഭുവിന്റെയും നിർദേശമനുസരിച്ച്നിർദ്ദേശമനുസരിച്ച് ചില നാട്ടുരാജ്യങ്ങളൊഴികെ മറ്റെല്ലാം സംയോജന നിയമമനുസരിച്ച് ഇന്ത്യൻ യൂണിയനിൽ ചേർന്നു. തിരുവിതാംകൂർ, ഇൻഡോർ, ഭോപ്പാൽ, ഹൈദരാബാദ്, ജുനഗഡ്, കാശ്മീർ എന്നീ രാജ്യങ്ങളാണ് ലയനക്കരാറിൽനിന്നും വിട്ടുനിന്നത്. മൌണ്ട് ബാറ്റൺ പ്രഭു നടത്തിയ സുദീർഘമായ ചർച്ചകൾക്കുശേഷം ആഗസ്റ്റ് 15-ന് മുൻപ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ ഇൻഡോർ, ഭോപ്പാൽ, ജോധ്പൂർ, തിരുവിതാംകൂർ എന്നീ രാജ്യങ്ങൾ തയ്യാറായി.
 
ജുനഗഡ്, കാശ്മീർ, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങൾ മാത്രമാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഇന്ത്യയിൽ ലയിക്കാതെ അവശേഷിച്ചത്. ഭൂമിശാസ്ത്രപരമായി പാകിസ്താനിൽ നിന്നും അകന്നു കിടന്ന ജുനഗഡിനെ പാകിസ്താനിൽ ലയിപ്പിക്കാൻ അവിടത്തെ നവാബ് തീരുമാനിച്ചെങ്കിലും, ഇതിനെതിരെയുണ്ടായ ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ നവാബ് പാകിസ്താനിലേക്ക് പലായനം ചെയ്തതോടുകൂടി ജുനഗഡ് ഇന്ത്യയിൽ ലയിച്ചു.
വരി 144:
ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചതോടെ ഇന്ത്യയുടെ ഏകീകരണം പൂർത്തിയാവുകയും ഇന്ത്യാചരിത്രത്തിലെ ഒരു പുതിയ യുഗം ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ യൂണിയനുമായുള്ള നാട്ടുരാജ്യങ്ങളുടെ ലയനം ഇന്ത്യാചരിത്രത്തിലെ യഥാർഥ രക്തരഹിത വിപ്ലവമെന്നാണ് വിശേഷിക്കപ്പെട്ടത്. വിഭജനം ഇന്ത്യയുടെ ആത്മാവിൽ ഏല്പിച്ച ആഘാതത്തിൽനിന്നും ഒരു പരിധിവരെ മോചനംനേടാൻ ലയനത്തിലൂടെ രാജ്യത്തിനു കഴിഞ്ഞു.
 
ലയനത്തിനുശേഷം ചെറിയ നാട്ടുരാജ്യങ്ങളെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ ലയിപ്പിച്ചും നാട്ടുരാജ്യങ്ങളെ തമ്മിൽ സംയോജിപ്പിച്ചും അവയുടെ എണ്ണം ഗണ്യമായി കുറക്കാൻ കേന്ദ്ര ഗവൺമെന്റിന് സാധിച്ചു (തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടത് 1949 ജൂലൈ ഒന്നിനാണ്). പഴയ ഘടനയുടെ നവീകരണത്തിനു സമാന്തരമായി ആഭ്യന്തര ഘടനയിൽ നടന്ന പരിവർത്തനങ്ങളുടെ ഫലമായി നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്വഭരണംഉത്തരവാദിത്തഭരണം സ്ഥാപിക്കപ്പെടുകയും അങ്ങനെ അധികാരം ജനങ്ങളിലേക്കു സംക്രമിക്കുകയും ചെയ്തു.
 
നാട്ടുരാജ്യങ്ങളുടെ സംയോജനത്തോടെ ഇന്ത്യയിലെ ഭരണ യൂണിറ്റുകളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. പഴയ ബ്രിട്ടീഷ് പ്രവിശ്യകൾ പാർട്ട് എ സംസ്ഥാനങ്ങളായും നാട്ടുരാജ്യങ്ങൾ സംയോജിച്ചുണ്ടായ പുതിയ പ്രാദേശിക ഘടകങ്ങൾ പാർട്ട് ബി, പാർട്ട് സി സംസ്ഥാനങ്ങളായും പുനഃസംഘടിപ്പിക്കപ്പെട്ടു.