"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 13:
 
==ഇന്ത്യയിൽ==
2004 ലാണ് കേന്ദ്രം പുതിയ പങ്കാളിത്ത പെൻഷൻ സമ്പ്രദായം കൊണ്ടുവന്നത്. 2004 മുതൽ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങൾക്ക് ഇത് ബാധകമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ നിർബന്ധിക്കുകയും ചെയ്തു. കേന്ദ്ര പങ്കാളിത്ത പെൻഷനിൽ വരുന്നവർക്ക് ജനറൽ പ്രോവിഡൻറ് ഫണ്ടും ബാധകമല്ല. ഈ സമ്പ്രദായത്തിന് നിയമപ്രാബല്യം നൽകാൻ 2011ൽ രൂപം നൽകിയ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റിയുടെ അഭിപ്രായത്തിന് വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ചനിർദ്ദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാനോ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനോ കഴിഞ്ഞിട്ടില്ല. ജൂണിൽ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനിരുന്നെങ്കിലും സഖ്യകക്ഷികളുടെ എതിർപ്പുകാരണം മാറ്റിവെച്ചു. തൃണമൂൽകോൺഗ്രസ് നേതാവ് മമതാ ബാനർജിയാണ് ഇതിനെ ശക്തിയായി എതിർത്തത്.
 
രണ്ട് തരം പദ്ധതികളാണ് കേന്ദ്ര പദ്ധതിയിലുള്ളത്. ടയർ ഒന്നും രണ്ടും. പദ്ധതി നടത്താൻ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസിയുണ്ടാകും ( സി.ആർ.എ). പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയും വരും.
വരി 29:
2013 ഏപ്രിൽ 1 ന് ശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വിഹിതം പിടിക്കുകയോ സർക്കാർ വിഹിതം അടക്കുകയോ ചെയ്തില്ല.{{തെളിവ്}}
 
[[തമിഴ്‌നാട്|തമിഴ്‌നാടും]] [[കർണാടക|കർണാടകയും]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശും]] കേന്ദ്രം നിർദേശിച്ചനിർദ്ദേശിച്ച മാതൃകയിലാണ് ഇത് നടപ്പാക്കിയത്. എന്നാൽ പെൻഷൻ പ്രായം അതത് സർക്കാരുകളാണ് തീരുമാനിച്ചത്. രണ്ടാം തട്ടിലുള്ള സമ്പാദ്യ പദ്ധതി തുടങ്ങിയിട്ടില്ല. കേന്ദ്രനിയമം നടപ്പാക്കാത്തതുകൊണ്ടാണിത്.
 
====ഫണ്ടിന്റെ വിനിയോഗം====
വരി 65:
 
==== 2013 ലെ അനിശ്ചിതകാല പണിമുടക്ക്====
*പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2013 ജനവരി എട്ടുമുതൽ സംസ്ഥാന ജീവനക്കാരിലെ ഒരു വിഭാഗം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.<ref>http://www.deshabhimani.com/newscontent.php?id=248343</ref> സമരത്തെ നേരിടാൻ സർക്കാർ ഡയസ് നോൺ<ref>വേല ചെയ്യാത്തവർക്ക് കൂലിയില്ല എന്ന തത്വത്തിനടിസ്ഥാനമാക്കിതത്ത്വത്തിനടിസ്ഥാനമാക്കി സമരത്തിൽ പങ്കെടുക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിച്ചുവെക്കുന്ന രീതി</ref> പ്രഖ്യാപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളായത്.<ref>{{cite web|title=പണിമുടക്ക് തുടങ്ങി; ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിക്കും|url=http://www.deshabhimani.com/newscontent.php?id=248343|publisher=ദേശാഭിമാനി|accessdate=8 ജനുവരി 2013}}</ref>പലയിടത്തും സമരാനുകൂലികൾ ആക്രമം നടത്തി.<ref>മാതൃഭൂമി ദിനപ്പത്രം-ജനുവരി 9</ref> ഓരോ ദിവസം കഴിയുന്തോറും സർക്കാർ ഓഫീസുകളിൽ ഹാജർനില കൂടിവരുന്നതായി സർക്കാർ അവകാശപ്പെട്ടു.<ref>മാതൃഭൂമി ദിനപ്പത്രം-ജനുവരി 10</ref><ref>മാതൃഭൂമി ദിനപ്പത്രം-ജനുവരി 11</ref> ആറു ദിവസം നീണ്ട പണിമുടക്ക് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.<ref>http://www.mathrubhumi.com/story.php?id=332139</ref>പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് വിശദമായ മാർഗരേഖ ധനവകുപ്പ് തയാറാക്കി. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പ് ഇതിലുണ്ട്.<ref>http://www.madhyamam.com/news/208697/130114</ref> അഞ്ച്‌ കാര്യങ്ങളിൽ ധാരണയായതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്.<ref>http://beta.mangalam.com/latest-news/24963</ref> പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെങ്കിലും കുറഞ്ഞ പെൻഷൻ കാര്യം ഉറപ്പാക്കുമെന്നും ഇതിനായി പെൻഷൻ വിഹിതം ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തോട്‌ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി [[ഉമ്മൻചാണ്ടി]] വ്യക്തമാക്കി<ref>http://beta.mangalam.com/latest-news/24963</ref>. പങ്കാളിത്ത പെൻഷൻ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്‌.
കെ.എസ്.ആർ ഭാഗം മൂന്നിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരെയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ പദ്ധതിയുടെ ഭാഗമാക്കാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. {{തെളിവ്}}
 
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്