"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 7:
അഭിനയ സംഗീതം,ഭാവ സംഗീതം എന്നീ നിലകലിൽ ശ്രദ്ധേയമായ കഥകളി സംഗീതം കേരളത്തിന്റെ തനതു സംഗീത പദ്ധതികളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്നു. കഥകളി സംഗീതം എന്നതിനേക്കാ‍ൾ കഥകളിപാട്ട് എന്ന് വിശേഷിപ്പിക്കുന്നതാണു കൂടുതൽ ശരി എന്നു അഭിപ്രായമുണ്ട്. സോപാന സംഗീതവുമായി ചേർന്നു നിൽക്കുന്ന പ്രത്യേക ബാണി ഉള്ള കഥകളി പാട്ടിലൂടെ കലാസ്നേഹികളുടെ ആരാധനക്കു പാ‍ത്രമായ ഒരു കഥകളി ഗായകനാണു് '''കലാമണ്ഡലം തിരൂർ നമ്പീശൻ'''. മറ്റു സംഗീത പദ്ധതികളിൽ നിന്നും വ്യത്യസ്തമായി കഥകളി സംഗീതത്തിനു ഉണ്ടായിരുന്ന പ്രത്യേക ബാണി അഥവാ ശൈലി നമ്പീശന്റെ സംഗിതത്തിനു ഉണ്ടായിരുന്നു. കഥകളി എന്ന കലാരൂപത്തിനു യോജിക്കും വിധം അതിലെ കഥാപാത്രത്തെ ഉൾക്കൊണ്ട് ആ കഥാപത്രങ്ങളുടെ ഭാവപ്രകടനത്തിനു സഹായകം ആകും വിധം ചിട്ടപ്പെടുത്തിയ കഥകളി സംഗീതം ആണു അദ്ദേഹം പഠിച്ചതും പാടിയതും.ഉച്ചാരണ ശുദ്ധിയും , കഥകളിയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ ഭാവം കൊടുത്തുകൊണ്ടുള്ള മധുരമായ ആലാപനവും കൊണ്ട് ശ്രദ്ധേയമാണു ഇദ്ദേഹത്തിന്റ് ആലാപനം. ഇതര സംഗീത സമ്പ്രദായത്തിലെ വിശേഷിച്ചും കർണ്ണാടക സംഗീതത്തിലെ ബ്രുഗപ്രയോഗങ്ങൾ നിറഞ്ഞ സംഗീതത്തിനു പകരം ഗമകങ്ങൽ കൊണ്ടു സമ്പുഷ്ടമാക്കപ്പെട്ട് ഭാവത്തിനു ഊന്നൽ നൽകി കൊണ്ടുള്ള ആലാപനശൈലിയിലൂടെ കഥകളി സംഗീതത്തിന്റെ തനിമ നിലനിർത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. പൂർവ സൂരികൾ ചിട്ടപ്പെടുത്തിയ രാഗങ്ങൾ മാറ്റാതെ തന്നെ കഥാപാത്രത്തിനു അനുയോജ്യമായ ഭാവം നൽകാൻ കഴിയും എന്നു സ്വന്തം ആലാപനത്തിലൂടെ തെളിയിച്ച അദ്ദേഹം രാഗമാറ്റങ്ങളെ ഗായകന്റെ കഴിവുകേടായാണു വിലയിരുത്തിയതു.കഥകളിയിലെ കഥാപാത്രത്തിന്റ്റെ ശബ്ദമാവുക- ഭാവമാവുക എന്ന ധർമ്മം നിർവഹിക്കുന്നതിനുള്ള സംഗീതം എന്ന നിലയിൽ സമ്പൂർണമാണു കഥകളി സംഗീതം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതു കൊണ്ട് തന്നെ കഥകളി സംഗീതരംഗത്ത് നിലനില്പിനായോ പ്രചരണത്തിനായോ നടന്ന ചില ശ്രമങ്ങളുടെ ഭാഗമാവാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
 
ആധുനിക കഥകളി സംഗീതത്തിന്റെ അമരക്കാരനും, കരുത്തരായ നിരവധി ശിഷ്യരെ കഥകളി സംഗീതത്തിനു സംഭാവന ചെയ്ത മഹാഗായകനും ആയ സാക്ഷാൽ ശ്രീ [[കലാമണ്ഡലം നീല കണ്ഠൻ നമ്പീശൻ]] ന്റെ പ്രഗത്ഭപ്രഗല്ഭ ശിഷ്യനാണു ശ്രീ . തിരൂർ നമ്പീശൻ.ശ്രീ ശിവരാമൻ നായർ, കാവുങ്ങൽ മാധവപ്പണിക്കർ എന്നിവരായിരുന്നു മറ്റു ഗുരുനാഥന്മാർ.ആലാപനത്തിലൂടെ കഥാപാത്രത്തിനു ഭാവം നൽകുന്നതിനൊപ്പം കഥകളി അരങ്ങിനെ മുഴുവനായി നിയന്ത്രിക്കുന്ന കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ ആർജ്ജവം അതേ പടി പകർന്നു കിട്ടിയ ശിഷ്യനാ‍ാണു തിരൂറ് നമ്പീശൻ.ചിട്ടപ്രധാനമായ കഥകൾ ഉൽപ്പെടെ കളരിയിൽ ചൊല്ലിയാടിക്കുന്നതിലും നമ്പീശന്റെ വൈഭവം ഒന്നു വേറെയാണ്.
==ജീവിതരേഖ==
നാരായണൻ നമ്പീശൻ എന്ന യഥാർഥ പേര്. പിൽക്കാലത്ത് കലാമണ്ഡലം തിരൂർ നമ്പീശൻ എന്നു അറിയപ്പെട്ടു.മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് ഏഴൂരിൽ1116 ചിങ്ങം 10( asper records 14.05.1942) നു ജനിച്ചു.പിതാവു പുളിയിൽ ദാമോദരൻ നമ്പിശൻ.മാതാവ് നങ്ങേലി ബ്രാഹ്മണി അമ്മ..കലാ പാരമ്പര്യമുള്ള തറവാട്. നാടകം സംഗീതം എന്നിവയിൽ തല്പരനായ പിതാവു. അമ്മാവൻ ശങ്കരപുരത്ത് ശങ്കുണ്ണി നമ്പീശൻ സംഗീതജ്ഞനായിരുന്നു.പിതാവിനും സഹോദരി ഉമാദേവിക്കും ഒപ്പം ഏഴാം വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങി . സംഗീതത്തിലെ ആദ്യഗുരു എൻ. കെ. വാസുദേവപ്പണിക്കർ.പത്താം വയസ്സിൽ മാതാവിന്റെ ദുർമരണത്തെ തുടർന്നു സംഗീതാഭസനം നിലച്ചു.എങ്കിലും സ്കൂൾ കലാ പ്രവർത്തനങ്ങളിൽ സജീവം ആയിരുന്നു.തിരൂർ ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസം . 3 അനുജന്മാരുടെ മരണം, പിതാവിന്റെ രണ്ടാം വേളി,പിതാവിന്റ് നാടു വിടൽ, രോഗഗ്രസ്തനായി തിരിച്ചെത്തുന്ന പിതാവിന്റെ മരണം. തറവാട്ടിലെ ദുരന്ത പരമ്പരകൾ തുടർന്നുകൊണ്ടേയിരുന്നു. ഇവയെല്ലാം ആ ബാലമനസ്സിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഈ അവസരത്തിൽ , ആദ്യ ഗുരുനാഥൻ ആയ ശ്രീ ഏൻ കെ വാസുദേവപ്പണിക്കർ തന്നെ ആണു ബാലന് കലയുടെ ലോകത്തേക്ക് വഴികാണിക്കുന്നത്. അങ്ങനെ തേറ്ഡ് ഫോം( എട്ടാം ക്ലാസ്സ്) വിദ്യാർത്ഥി ആയിരിക്കെ ബന്ധുജനങ്ങളുടെ എതിർപ്പിനിടയിലും കലാമണ്ഡലത്തിൽ കഥകളി സംഗീഠ വിദ്യാർത്ഥി ആയി ചേർന്നു. കുലത്തൊഴിലായ കഴകം( അമ്പലത്തിലെ മാലകെട്ട് ഇത്യാദി) ഉപേക്ഷിച്ച് കലയുടെ ലോകത്തേക്കുള്ള യാത്രയായിരുന്നു അത്
വരി 13:
.1957 ആഗസ്റ്റ് 14 നാണ് കലാമണ്ടലത്തിൽ ചേരുന്നത്. സഹപാഠി ആയി മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും അന്നേ ദിവമാണു ചേരുന്നത്. ഹൈദരാലി[[ കലാമണ്ഡലം ഹൈദരാലി]], ശങ്കരൻ എമ്പ്രാന്തിരി [[കലാമൺഡലം ശങ്കരൻഎമ്പ്രാന്തിരി]] എന്നിവരും അതേ വർഷം തന്നെ സഹപാഠികളായി എത്തി.കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ശിവരാമൻ നായർ, കാവുങ്ങൾ മാധവപ്പണിക്കഋ എന്നീ ആചാര്യന്മാർക്കു കീഴിൽ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനം. പഠനത്തിൽ മികവു പുലർത്തിയിരുന്ന ഇദ്ദേഹത്തിനു പഠന കാലത്തു തന്നെ പൊന്നാനി ആയി പാടിത്തുടങ്ങിയിരുന്നു.എട്ട് വർഷത്തെ പഠനം പൂർത്തിയാക്കുമ്പോൾ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായവരിൽ ഒരാൾ നമ്പീശൻ ആയിരുന്നു.പഠനം കഴിഞ്ഞു പുരത്തിറങ്ങിയവർ പല വഴി പിരിഞ്ഞു . പല തട്ടുകളിൽ ചെന്നു പറ്റീ. ഇക്കാലത്ത് ഇളയ സഹോദരി കൂടി ദുർമരണത്തിന്ന് ഇടയായതോടെ നമ്പീശൻ ഏകനായി.
ജീവിതത്തേയും കലയേയും ഒരുമിച്ചു കൊണ്ടു പോകുന്നതിന്റെ ഭാഗമായി അദ്ദേഹം ബോംബേ, ഡൽഹിയിലെ ഇന്റർ നാഷണൽ കഥകളി സെന്റ്ർ, പേരൂർ ഗാന്ധിസേവാസദനം, ഇരിങ്ങാലക്കുറ്റ ഉണ്ണായി വാരിയർ സ്മാരക കലാനിലയം , പറശ്ശിനിക്കടവു മുത്തപ്പൻ കഥകളി യോഗം, കേരള കലാമണ്ഡലം, പെരിങ്ങോട് തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചു. പിൽക്കാലത്ത് സ്വതന്ത്ര കലാകാരനായി നില കൊണ്ട അദ്ദേഹം കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തോളം കളിയരങ്ങുകളെ സംഗീത സാന്ദ്രമാക്കി. സദനം ജ്യോതി, സദനം രാധാക്രിഷ്ണൻ, പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാട്,വെള്ളിനേഴി അച്ചുതൻ കുട്ടി എന്നിവർ ഉൾപ്പെടെ ഇദ്ദേഹം സേവനം അനൗഷ്ഠിച്ച വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഇദ്ദെഹത്തിന്റെ ശിഷ്യന്മാരാണു.
[[ നാലു പതിറ്റാണ്ടിൽ താഴെ മാത്രം വരുന്ന ഇദ്ദേഹത്തിന്റെ കലാ ജീവിതത്തിൽ ഗുരുവിനൊപ്പവും, അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കൊപ്പവും പ്രവർത്തിച്ചു. കലാമണ്ഡലം ഉണ്ണിക്രിഷ്ണക്കുറുപ്പും ഒന്നിച്ചുള്ള അദ്ദേഹത്തിന്റെ കച്ചേരികൾ ജനശ്രദ്ധ ആകർഷിച്ചു.കാസറ്റ് സംഗീതതിനോട് ഒട്ടും തന്നെ പ്രതിപത്തി ഉണ്ടായിരുന്നില്ല. ആകാശവാണി കോഴിക്കോട് നിലയത്തിൽ കഥകളി പദം അവതരിപ്പിക്കുക പതിവായിരുന്നു. കഥകളി അരങ്ങുകളിൽ നിന്നും ശബ്ദലെഖനം ചെയ്ത അദ്ദേഹത്തിന്റെ കഥകളി പദങ്ങൾ ആസ്വാദകർ തങ്ങളുടെ സ്വകാര്യ ശെഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അവയിൽ ചിലതെല്ലാം കഥകളിപദം. .കോം \ യു റ്റ്യൂബ് പോലുള്ള വെബ് സൈറ്റിൽ ലഭ്യമാണു.1994 ആഗസ്റ്റ് 10 നു അദ്ദേഹം തന്റെ ജീവിതത്തിനു ധനാശി പാടിയതോടെ ആ മധുര നാദം നിലച്ചു എങ്കിലും ആസ്വാദകർ ഹ്രുദയത്തിൽ ഏറ്റിയ ആസംഗീതം അടുത്ത തലമുറക്കായി ഇന്നും കൈ മാറിക്കൊണ്ടിരിക്കുന്നു. തന്റെ കലയിൽ അടിയുറച്ച ആത്മവിശ്വാസമുണ്ടായിരുന്ന നമ്പീശൻ അവസരങ്ങൾക്കോ അംഗീകാരങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ പിറകേ സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടില്ല.ഓരോ കളിയരങ്ങിലേയും ആസ്വാദകരുറ്റെ നിറഞ്ഞ മനസ്സു തന്നെയാനു തനിക്കുള്ള ഏറ്റവും വലിയ അംഗീകാരം എന്നു അദ്ദേഹം വിശ്വസിച്ചു. പുതുമകൾ സ്രുഷ്ടിച്ച് മാധ്യമശ്രദ്ധ പിറ്റിച്ച് പറ്റുന്നതിൽ വിമുഖനായിരുന്ന അദ്ദേഹം ആത്മാർഥമായി തന്റെ സപര്യ തുടർന്നു. ശൈലിയിലും ചിട്ടയിലും അരങ്ങു നിയന്ത്രണത്തിലും പ്രധാന ഗുരു ആയിരുന്ന ശ്രീ നീലകണ്ഠൻ നമ്പീശന്റെ പാതയിലൂടെ സഞ്ചരിച്ച ഇദ്ദേഹം കേവലം അവകാശവാദങ്ങൾക്കപ്പുറം പ്രവർത്തിയിലൂടെഗുരുവിന്റെപ്രവൃത്തിയിലൂടെഗുരുവിന്റെ യഥാർത്ഥ പിന്തുടർച്ചക്കരനായി മാറുകയായിരുന്നു. സ്വന്തം ജീവിതത്തിൽ വ്യസനങ്ങൾ മാത്രം ലഭിച്ചിട്ടും മരണം വരേയും കലക്കു മുമ്പിൽ വിട്റ്റുവീഴ്ച ചെയ്യാതെ ഉള്ള ഒറ്റയാൻ പോരാട്ടം തന്നെ ആയിരുന്നു ആ ജീവിതം >]]. .
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്