"തിരുവത്താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുവത്താഴം
 
No edit summary
വരി 1:
ക്രിസ്തു തന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അത്താഴം ആണു തിരുവത്താഴം എന്നു അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴമെന്നും പെസഹാ ഭക്ഷണം എന്നും ഇത് അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച മത്തായി, മാര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളില്‍ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
ക്രിസ്തുവിന്റെ കാലത്തിനു മുമ്പു തന്നെ യഹൂദര്‍ ആചരിച്ചിരുന്ന ഒരു പെരുന്നാളാണ് പെസഹാ ഭക്ഷണം. യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാന്‍ മാസത്തിലെ 14-ാം തീയതിയാണ് പെസഹാ ഭക്ഷണം കഴിച്ചിരുന്നത്. അന്നേ ദിവസം യഹൂദ ദേവാലയങ്ങളില്‍ കുഞ്ഞാടുകളെ ബലി അര്‍പ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്നും ഈ നാള്‍ അറിയപ്പെട്ടിരുന്നു.
 
എ.ഡി. 33-ല്‍ (ചിലരുടെ അഭിപ്രായത്തില്‍ എ.ഡി. 29-ല്‍) നിസ്സാന്‍ മാസത്തിലെ 14-ാം തീയതി ഒരു വ്യാഴാഴ്ചയായിരുന്നു. ആ ദിവസത്തില്‍ ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം എവിടെയാണ് ഒരുക്കേണ്ടതെന്ന് ശിഷ്യന്മാര്‍ അദ്ദേഹത്തോടു ചോദിച്ചു. അത് ഒരുക്കാനുള്ള സ്ഥലവും ക്രിസ്തു നിര്‍ദേശിച്ചു. അരിമത്യയിലെ ധനാഢ്യനായ ജോസഫ് എന്നയാളിന്റെ ഭവനത്തിലെ വിശാലമായൊരു ഹാളിലാണ് ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം ഒരുക്കിയത്. ഇത് ഒരുക്കുവാന്‍ പത്രോസ്, യോഹന്നാന്‍ എന്നീ ശിഷ്യന്മാരെ ക്രിസ്തു നിയോഗിച്ചതായും കാണുന്നു. അന്നു വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴ ശാലയില്‍ പ്രവേശിച്ചു. ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായൊരു സംഭവമായിരുന്നു ഈ അത്താഴം.
"https://ml.wikipedia.org/wiki/തിരുവത്താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്