"മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5.108.98.232 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 22:
|influenced = [[മുഹമ്മദ് അശ്ശൈബാനി]], [[അബൂ യൂസുഫ്]], [[അഹമ്മദ് ബ്നു മുഹമ്മദ് അത്തഹാവി]], [[അഹ്മദ് സർഹിന്ദി]], [[ശാഹ് വലിയുല്ലാഹ്]]
}}
[[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബുമായി]] ചേർത്തിപ്പറയുന്ന ഇസ്‌ലാമിക പണ്ഡിതനാണ് '''മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ''' (ക്രി.വ. 767-820). '''ഇമാം ശാഫി‌ഈ''' എന്ന പേരിലാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്.
[ൈബതുൽ മുഖദ്ദസിനടുത്ത് ‘ഗസ്സത്ത്’ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ൽ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂർണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രണ്ടാം വയസ്സിൽ ഇമാം ശാഫിഈ (റ) യെ മക്കയിൽ കൊണ്ടുപോയി. അനാഥനായിരുന്ന ഇമാം ശാഫിഈ (റ) ഉമ്മയുടെ നിയന്ത്രണത്തിലായിരുന്നു വളർന്നത്.”ഏഴാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) പത്താം വയസ്സിൽ ഇമാം മാലികി (റ) ന്റെ മുവത്വയും ഹൃദിസ്ഥമാക്കി” (താരീഖുബഗ്ദാദ്: വാ:2, പേ:63). ചെറു പ്രായത്തിൽ ദാരിദ്യ്രം കൊണ്ട് കഷ്ടപ്പെടുമ്പോഴും വിജ്ഞാനത്തിന്റെ ഉറവ തേടി ചുറ്റിത്തിരിയുന്നതിലായിരുന്നു ആ മഹാനുഭാവന്റെ ശ്രദ്ധ മുഴുവനും.
 
ഖുറൈഷ് ഗോത്രത്തിലെ മുത്വലിബ് വംശത്തിൽ [[ഗാസ|ഗാസയിൽ]] ജനിച്ച ശാഫി‌ഈ പത്തു വയസ്സിനോടടുത്ത് [[മക്ക|മക്കയിലേക്ക്]] നീങ്ങി. അവിടെ കുറച്ചുകാലത്തെ പഠനത്തിനുശേഷം മദീനയിലേക്കു പോയ അദ്ദേഹം [[മാലികിബ്‌നു അനസ്]] ഉൾപ്പെടെയുള്ളവരുടെ കീഴിൽ മതപഠനം നടത്തി. മുഹമ്മദിബ്‌നുൽ ഹസൻ അശ്ശയ്ബാനി ആയിരുന്നു ശാഫി‌ഈയുടെ ബഗ്‌ദാദിലെ പ്രധാന ഗുരു. [[ഹാറൂൻ അൽ റഷീദ്]] ഖലീഫയായിരുന്ന കാലത്ത് [[യമൻ|യമനിലെ]] നജ്‌റാനിൽ ന്യായാധിപനായി നിയമിക്കപ്പെട്ടു.
കുട്ടിക്കാലത്ത് തന്നെ പണ്ഢിതരുമായി ബന്ധപ്പെട്ട് അവരിൽ നിന്ന് ശേഖരിക്കുന്ന വിജ്ഞാനങ്ങൾ എല്ലിലും കല്ലിലുമൊക്കെ അവർ എഴുതി വെക്കുമായിരുന്നു. പന്ത്രണ്ടായിരം ഹദീസുകൾ ക്രോഡീകരിച്ച ഇമാം മാലികി (റ) ന്റെ മുവത്വ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) തന്റെ പതിമൂന്നാം വയസ്സിൽ ഇമാം മാലികി (റ) ന്റെ സന്നിധാനത്തിലേക്ക് ഉപരിപഠനാർഥം യാത്രയായി. മദീനയിലായിരുന്നു ഇമാം മാലികി (റ) ന്റെ വിജ്ഞാന കേന്ദ്രം.
 
നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കർമ്മശാസ്ത്രത്തെക്കുറിച്ചുള്ള [[രിസാല (ഫിഖ്‌ഹ്)|രിസാല]] ആണ്‌ പ്രധാന ഗ്രന്ഥം. മുസ്‌നദ് അശ്ശാഫി‌ഈ എന്ന ഹദീസ് സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. അൽ ഉമ്മ് എന്ന പേരിൽ വിശാലമായ ഒരു കർമശാസ്ത്ര ഗ്രന്ഥവും ഉണ്ട്.
തന്റെ രചനയായ മുവത്വ ഇമാം ശാഫിഈ (റ) നിഷ്പ്രയാസം കാണാതെ പാരായണം ചെയ്തപ്പോൾ ഇമാം മാലികി (റ) ന് പുതിയ ശിഷ്യനിൽ എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവുമുണ്ടായി. അവിടുന്ന് ശാഫിഈ (റ) യോട് ഇപ്രകാരം ഉപദേശിച്ചു:
 
“നിങ്ങൾക്ക് സ്തുത്യർഹമായ സ്ഥാനങ്ങൾ കൈവരും. അതിനാൽ അല്ലാഹു നൽകുന്ന പ്രഭയെ ദോഷങ്ങൾ കൊണ്ട് കെടുത്തിക്കളയരുത്”(ശറഹുൽ മുഹദ്ദബ്: വാ:1, പേ: 8).
 
ഇമാം മാലികി (റ) ന്റെ വഫാത്തിനു ശേഷം ഇമാം ശാഫിഈ (റ) മദീന വിട്ട് യമനിൽ താമസമാക്കി. അവിടെ ഖാളിയായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇറാഖിലേക്ക് പോവുകയും അബൂഹനീഫ (റ) ന്റെ അസ്വ്ഹാബിൽ പ്രധാനികളായ മുഹമ്മദ്ബ്നു ഹസൻ (റ) (ഇവർ ഇമാം ശാഫിഈ (റ) യുടെ ഉസ്താദും കൂടിയാണ്) അടക്കമുള്ള മഹാരഥന്മാരുമായി വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തിരുന്നു.
 
ഇറാഖിൽ ശാഫിഈ ഇമാം (റ) വളരെ വലിയ പ്രശസ്തി നേടിയെടുത്തു. അവിടെ ഹദീസ് പഠനം വ്യാപകമാകാൻ ഇമാം ശാഫിഈ (റ) കാരണമായി. മുഹമ്മദ് ബിൻ ഹസൻ (റ) ഒരിക്കൽ പറയുകയുണ്ടായി. “ശാഫിഈ ഇമാം ഒരവസരത്തിൽ ഇമാം അബൂഹനീഫ (റ) യുടെ കിതാബുൽ ഔസ്വത്ത് എന്നിൽ നിന്ന് വായ്പ വാങ്ങി. ഒരു രാപ്പകൽ കൊണ്ട് അവർ അത് മനഃപാഠമാക്കിയിരുന്നു”.
 
ഇറാഖിൽ വെച്ചാണ് ഖദീമുകൾ രേഖപ്പെടുത്തിയ കിതാബുകൾ രചിക്കുന്നത്. ശേഷം 199 ൽ ഈ ജിപ്തിൽ വരികയും അവിടെ വെച്ച് ജദീദുകൾ രേഖപ്പെടുത്തിയ കിതാബുകൾ രചിക്കുകയും ചെയ്തു. (മിർഖാത്ത്: വാ:1, പേ:19).
 
ഖുർആനിലും ഹദീസിലും അനുബന്ധ വിജ്ഞാന ശാഖകളിലും അതുല്യമാം വിധം അവഗാഹം നേടിയ ശാഫിഈ (റ) വലിയൊരു ഭാഷാ പണ്ഢിതൻ കൂടിയായിരുന്നു. അറബി ഭാഷയിൽ തന്റെ വാക്കുകൾ തെളിവായി ഗണിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ അറബി ഭാഷയുടെ തറവാടായി അറിയപ്പെടുന്ന ഖുറൈശി തറവാട്ടിൽ ജനിച്ച ഇമാം ശാഫിഈ (റ) ഭാഷാ പഠനത്തിനു വേണ്ടി മാത്രം ഇരുപതു വർഷക്കാലം നീക്കിവെച്ചു.
 
ഹദീസ് പാണ്ഢിത്യത്തിൽ ഇമാം ശാഫിഈയുടെ നൈപുണ്യം വർണ്ണിക്കാനാകാതെ പണ്ഢിതർ കുഴങ്ങുകയാണ്. ഹസനുബിൻ മുഹമ്മദ് സഅ്ഫറാനി (റ) പറയുന്നു: “ഹദീസ് പണ്ഢിതന്മാർ ഉറക്കിലായിരുന്നു. ഇമാം ശാഫിഈ (റ) യാണ് അവരെ തട്ടി ഉണർത്തിയത്. അഹ്മദ് ബ്നു ഹമ്പലി (റ) ന്റെ വാക്കുകളിൽ വിജ്ഞാനത്തിൽ ഇമാം ശാഫിഈ (റ) യുടെ സംഭാവന അതുല്യമായതിനാൽ അവരോട് കടപ്പാടില്ലാതെ ഒരാളും പേനയും മഷിയും സ്പർശിച്ചിട്ടില്ല”.
 
ഹദീസ് വിജ്ഞാനത്തിലെ ഔന്നത്യം നിമിത്തം ‘നാസ്വിറുൽ ഹദീസ്’ എന്ന അപര നാമധേയത്തിലായിരുന്നു ഇറാഖിൽ ഇമാം ശാഫിഈ (റ) പ്രസിദ്ധി നേടിയത്. അവരുടെ മദ്ഹബ് സ്വീകരിച്ചവർക്ക് ‘അസ്വ്ഹാബുൽ ഹദീസ്’ എന്ന സ്ഥാനപ്പേര് നൽകപ്പെട്ടിരുന്നു.
 
‘ഇമാമുൽ അഇമ്മ’ എന്ന പേരിൽ പ്രസിദ്ധനായ ഇബ്നു ഖുസൈമ (റ) ഹദീസ് മനഃപാഠത്തിൽ അതുല്യനായിരുന്നു. ഇമാം ശാഫിഈ (റ) യുടെ ഗ്രന്ഥങ്ങളിൽ സൂക്ഷിക്കപ്പെടാത്ത ഏതെങ്കിലും ഹദീസുകൾ താങ്കൾക്കറിയുമോ? എന്ന ചോദ്യത്തിനു ഇല്ലെന്നാണ് അവിടുന്ന് ഉത്തരം നൽകിയത്. ഇമാം ശാഫിഈ (റ) ഇരുന്നൂറോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്ന് ഇബ്നു സൌലാഖ് (റ) പറഞ്ഞതായി ‘ശദറാതുദ്ദഹബ്’:വാ:2, പേ:10 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിദാന ശാസ്ത്രത്തിലും മറ്റുമുള്ള ഗ്രന്ഥങ്ങൾ കൂടാതെ തന്നെ കർമ്മ ശാസ്ത്രത്തിൽ മാത്രം നൂറ്റി ഇരുപത് ഗ്രന്ഥങ്ങൾ ഇമാം ശാഫിഈ (റ) രചിച്ചിട്ടുണ്ട്. (അൽഫവാഇദുൽ മദനിയ്യ: പേ:242). ചുരുക്കത്തിൽ ഖുർആൻ ഹദീസ് പഠനത്തിൽ തന്റെ അയൽപക്കത്തു പോലും മറ്റാരുമുണ്ടായുരുന്നില്ല.
 
പതിനഞ്ചാം വയസ്സിൽ തന്നെ ഇമാം ശാഫിഈ (റ) ക്ക് ഇജ്തിഹാദ് പട്ടം നൽകപ്പെട്ടിരുന്നു. ഈ കാലയളവിൽ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം അവഗാഹം നേടിയെടുത്തിരുന്നു. മക്കയിലെ അന്നത്തെ മുഫ്തിയും ഇമാമുമായിരുന്ന മുസ്ലിമുബിൻ ഖാലിദ് (റ) ആണ് മഹാനു “ഇജ്തിഹാദിനു അനുവാദം നൽകിയത്. അദ്ദേഹം ശാഫിഈ (റ) ഇമാമിന്റെ ഗുരുനാഥൻ കൂടിയാണ്”.ശറഹുൽ മുഹദ്ദബ്:വാ:1,പേ:10, തഹ്ദീബുൽ അസ്മാഇവല്ലുഗാത്: വാ:1,പേ:51, സിയറ്: വാ:10,പേ:54, തദ്കിറതുൽ ഹുഫ്ഫാള്: വാ:1,പേ:362 എന്നിവ നോക്കുക. ഇതു കൊണ്ടാണ് ഇമാം ശാഫിഈ (റ) യിൽ നിന്ന് ഹദീസുദ്ധരിച്ചപ്പോൾ ഇമാം ഹുമൈദി (റ) ഇമാം ശാഫിഈ (റ) യെ ഇപ്രകാരം വർണ്ണിച്ചത്. തന്റെ കാലത്തെ പണ്ഢിതന്മാരുടെ നേതാവായ മുഹമ്മദുബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നോട് ഹദീസ് പറഞ്ഞു. ഇബ്നു അദിയ്യി (റ) ന്റെ കാമിൽ വാ:1, പേ:115 നോക്കുക. സ്വഹീഹുൽ ബുഖാരിയുടെ ആദ്യ ഹദീസിന്റെ ആദ്യ റിപ്പോർട്ടറാണ് ഹുമൈദി (റ). ഇമാം ശാഫിഈ (റ) യുടെ ശിഷ്യനായ ഹുമൈദി ഇമാം ബുഖാരി (റ) യുടെ ഉസ്താദാണെന്ന് ചുരുക്കം.
 
ഇമാം ബൈഹഖി (റ), ദൈലമി(റ), ഖത്തീബ്(റ) എന്നിവർ അഹ്മദ്ബ്നു ഹമ്പലി (റ) ൽ നിന്ന് നിവേദനം: “ഹദീസ് കാണാത്ത ഏതെങ്കിലും മസ്അലയെ കുറിച്ച് എന്നോട് ചോദിക്കപ്പെട്ടാൽ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായത്തിനോട് യോജിച്ച് ഞാൻ മറുപടി പറയും. എല്ലാ നൂറ്റാണ്ടിന്റെയും ആരംഭത്തിൽ നബി (സ്വ) യുടെ സുന്നത്ത് പഠിപ്പിക്കുന്ന ഒരു വ്യക്തിയെ അല്ലാഹു നിശ്ചയിക്കുമെന്ന് ഹദീസിൽ ഞാൻ കണ്ടിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിൽ പരാമൃഷ്ട വ്യക്തി ഇമാം ശാഫിഈ (റ) ആയതിനാലാണ് അവരെ അവലംബിക്കാൻ കാരണം”. (അൽ-‏ദുർറുൽ മൻസൂർ: വാ:1,പേ:321, സിയറ്:വാ:10,പേ:42, താരീഖു ബഗ്ദാദ്:വാ:2, പേ:62, ഹിൽയത്ത്:വാ:9,പേ:97, താരീഖുബ്നി അസാകിർ:വാ:2,പേ:412, ഇമാം ബൈഹഖി (റ) യുടെ മനാഖിബുശ്ശാഫിഈ:വാ:1,പേ:54).
 
ഇമാം സുബ്കി (റ) ത്വബഖാതിൽ പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ വിജ്ഞാനവും യോ ഗ്യതയും വിശ്വസ്തതയും മറ്റു ശ്രേഷ്ഠതകളുമൊക്കെ എല്ലാ രാജ്യങ്ങളിലും വ്യാപകമായി അറിയപ്പെടുന്നതാണ്. അവർക്ക് പിശക് സംഭവിക്കുക വളരെ അപൂർവ്വമാണ്. എന്നാൽ അബൂസർഅ (റ) പറയുന്നതു പിശക് സംഭവിച്ച ഒരു ഹദീസും ഇമാം ശാഫിഈ (റ) യുടെ അരികിലില്ലെന്നാണ്. പിശക് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ (റ) ക്ക് ഉള്ളതായി ഞാനറിയില്ലെന്നാണ് അബൂദാവൂദ് (റ) പറയുന്നത്. എന്നിരിക്കെ ഹദീസിൽ ഇമാം ശാഫിഈ (റ) യോഗ്യനല്ലെന്ന് ഇബ്നു മഈൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിനെക്കുറിച്ച് ദഹബി പറയുന്നു: “ഇതു കൊണ്ട് സ്വശരീരത്തെ തന്നെയാണ് ഇബ്നു മഈൻ വിഷമിപ്പിച്ചിരിക്കുന്നത്. ആരും തന്നെ ഇബ്നു മഈനിന്റെ ഈ പരാമർശത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇമാം ശാഫിഈ (റ) യെക്കുറിച്ച് വളരെ നന്നായി ദഹബി നീട്ടി സംസാരിച്ചതിന്റെ അവസാന ഭാഗത്ത് ഇപ്രകാരം തുടരുന്നു:” ഇമാം ശാഫിഈ (റ) പ്രമുഖ ഹദീസ് പണ്ഢിതരിൽപെട്ട ആളാണ്. ഹദീസ് പഠനാവശ്യാർഥം മക്ക, മദീന, ഇറാഖ്, യമൻ, മിസ്വ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ബഗ്ദാദിൽ നാസ്വിറുൽ ഹദീസ് എന്നാണവരുടെ സ്ഥാനപ്പേര്. പിഴവ് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ (റ) ക്കുള്ളതായി എത്തിക്കപ്പെട്ടിട്ടില്ല. സ്വാർഥ താത്പര്യമൊ അജ്ഞതയൊ മൂലം ആരോപണം ഉന്നയിക്കുന്നവരെ അല്ലാഹു വിചാരണ ചെയ്തുകൊള്ളും. പക്ഷേ, ഹദീസ് വിജ്ഞാനത്തിൽ യഹ്യൽ ഖത്വാൻ, ഇബ്നു മഹ്ദി, അഹ്മദുബ്നു ഹമ്പൽ (റ), ഇബ്നുൽ മദീനി (റ) തുടങ്ങിയവരുടെ താഴെയാണ് ഇമാം ശാഫിഈ (റ) യുടെ സ്ഥാനം”. ദഹബിയുടെ ഈ പരാമർശത്തെ കുറിച്ച് തന്റെ ശിഷ്യൻ ഇമാം സുബ്കി (റ) എഴുതുന്നു:” ഇമാം ശാഫിഈ( റ) ഹദീസ് പാണ്ഢിത്യത്തിൽ അവർക്ക് താഴെയാണെന്ന വാദം ശരിയല്ല. ഇമാം ശാഫിഈ (റ) ക്ക് പിഴവ് സംഭവിച്ച ഒരു ഹദീസ് പോലുമില്ലെന്ന മുഹദ്ദിസീങ്ങളുടെ സാക്ഷ്യപ്പെടുത്തൽ തന്നെ ഇമാം ശാഫിഈ (റ) യുടെ സ്ഥാനം തെളിയിക്കാൻ ധാരാളം മതി”. ത്വബഖാത്: വാ:5,പേ:220, 221, തദ്കിറതുൽ ഹുഫ്ഫാള്: വാ:1,പേ:362, താരീഖു ഇബ്നിഅസാകിർ: വാ:2,പേ:15, സിയറ്: വാ:10,പേ:48 എന്നിവ നോക്കുക. ഇബ്നു മഈനിന്റെ മേൽ പരാമർശത്തെക്കുറിച്ച് ഹാഫിളുബ്നു അബ്ദിൽ ബർറ് (റ) പറയുന്നതു ശ്രദ്ധേയമാണ്. “ഇമാം ശാഫിഈ (റ) യെ കുറിച്ചുള്ള മേൽ പരാമർശം കാരണം ഇബ്നു മഈനി (റ) നെ ആക്ഷേപിക്കപ്പെട്ടതും വിമർശിക്കപ്പെട്ടതുമാണ്. അഹ്മദുബ്നു ഹമ്പൽ (റ) ഇപ്രകാരം പറഞ്ഞതായി ഇബ്നു അബ് ദുൽ ബർറ് (റ) ഉദ്ധരിക്കുന്നു. യഹ്യബ്നു മഈൻ ഇമാം ശാഫിഈ (റ) യെ എവിടെ നിന്നാണറിയുക? ഇമാം ശാഫിഈ (റ) യെയും അവരുടെ അഭിപ്രായങ്ങളേയും അറിയുന്ന വ്യക്തിയല്ല യഹ്യബ്നു മഈൻ. ഒരു വസ്തുവിനെക്കുറിച്ച് അറിയാത്തവൻ ആ വസ്തുവിന്റെ ശത്രുവാണല്ലോ? ഈ വാക്കുകളുദ്ധരിച്ച ശേഷം ഇമാം സുബ്കി (റ) ഇപ്രകാരം തുടരുന്നു. “എന്നാൽ യഹ്യബ്നു മഈൻ ഉദ്ദേശിച്ചത് ഇമാം ശാഫിഈ (റ) യെ അല്ലെന്നും പ്രത്യുത ഇമാം ശാഫിഈ (റ) യുടെ ഇളയുപ്പയുടെ മകനെയാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉസ്താദ് അബൂമൻസൂറി (റ) നെക്കുറിച്ചുള്ള ചരിത്രത്തിൽ നാം അതുദ്ധരിക്കാൻ പോകുന്നുണ്ട്. ഇനി ഇമാം ശാഫിഈ (റ) യെ തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സങ്കൽപിച്ചാൽ തന്നെ ഇബ്നു മഈനി (റ) ന്റെ പരാമർ ശത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. അത് ഇബ്നു മഈനിനു അപമാനമായിട്ടാണ് വരുന്നത്. മുഅതസിലിയായ മഅ്മൂൻ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദഗതിയിലേക്ക് ഇബ്നു മഈനി (റ) നെ വിളിച്ചപ്പോൾ മഅ്മൂനിനു വഴങ്ങേണ്ടിവന്ന കാരണത്താൽ ഇബ്നു മഈനിനു അങ്ങേയറ്റം ഖേദിക്കേണ്ടി വന്നു. ഇമാമുകളുടെ ഇമാമായ ശാഫിഈ ഇമാമിൽ ഇബ്നു മഈൻ പരാമർശിച്ചതിന്റെ പ്രത്യാഘാതമായിരുന്നു അത്” (ത്വബഖാത്:വാ:1, പേ:188,189).
 
യഹ്യബ്നു മഈൻ ഇമാം ശാഫിഈ (റ) യെ അല്ല ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കയാണ് ത്വബഖാത്: വാ:5, പേ:220 ൽ. യഹ്യബ്നു മഈൻ തന്നെ ഇമാം ശാഫിഈ (റ) യിൽ യാതൊരു പന്തികേടുമില്ലെന്ന് പ്രസ്താവിച്ചതായി സിയറ്: വാ:10, പേ:47 ലും ഹിൽയത്ത്: വാ:9, പേ:97 ലും ഉദ്ധരിച്ചതു ത്വബഖാതിൽ പറഞ്ഞതിന്ന് ഉപോൽബലകമാണ്.
 
ഇമാം ശാഫിഈ (റ) യുടെ ശിഷ്യൻ കൂടിയായ മുസ്നി (റ) പറയുന്നു:” ഇമാം ശാഫിഈ (റ) ക്ക് പിശക് സംഭവിച്ചതായി സ്ഥിരപ്പെടുത്താൻ അല്ലാഹുവിന്റെ സൃഷ്ടികളിൽ നിന്നാരെങ്കിലും എന്നോട് വാദപ്രതിവാദം നടത്താനുദ്ദേശിക്കുന്നുവെങ്കിൽ ഇമാം ശാഫിഈ (റ) ക്കല്ല പിശക് സംഭവിച്ചതെന്നും അവരിൽ നിന്ന് ഹദീസ് പകർത്തിയെടുത്ത വ്യക്തിക്കാണ് പിശക് സംഭവിച്ചിട്ടുള്ള തെന്നും ഞാൻ സ്ഥിരപ്പെടുത്തും” (ബൈഹഖി (റ) യുടെ ബയാനു ഖത്വഇ മൻ അഖ്ത്വഅ അലശ്ശാഫിഈ: പേ:96).
 
ദഹബി തന്നെ പറയട്ടെ: “അല്ലാഹുവാണു സത്യം. സത്യസന്ധതയിലും ശ്രേഷ്ഠതയിലും വിജ്ഞാനത്തിന്റെ വിസ്തീർണതയിലും പരിധിക്കപ്പുറമുള്ള ി കൂർമ്മബുദ്ധിയിലും സത്യത്തെ സഹായിക്കുന്നതിലും കീർത്തനത്തിന്റെ ആധിക്യത്തിലും ഇമാം ശാഫിഈ (റ) യെ പോലെ ആരാണുള്ളത്?” (സിയറ്: വാ:10, പേ:95).
 
ഖുറൈശി വംശത്തിൽ ഒരു പണ്ഢിതൻ ഭൂതലം മുഴുക്കയും വിജ്ഞാനം കൊണ്ട് നിറക്കുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. ഈ പണ്ഢിതൻ ശാഫിഈ ഇമാമാണെന്നാണ് പണ്ഢിത പക്ഷം. സ്വഹാബത്തടക്കമുള്ള ഖുറൈശി കുടുംബത്തിൽപെട്ട ആരും ഇമാം ശാഫിഈ(റ) യോളം പാണ്ഢിത്യമുള്ളവരായിരുന്നില്ലെന്ന് ഇതിനു തെളിവായി അവർ പറയുന്നു. ശറഹുൽമുഹദ്ദബ്: വാ:1, പേ:11, താരീഖുബഗ്ദാദ്: വാ:1, പേ: 61, ത്വബഖാത്: വാ:1, പേ:102,103, ഹിൽയത്:വാ:9,പേ: 65, ബൈഹഖിയുടെ മനാഖിബുശ്ശാഫിഈ: വാ:1, പേ:26, ബയാനു ഖത്വഇ മൻ അഖ്ത്വഅ അലശ്ശാഫിഈ: പേ:94 എന്നിവ നോക്കുക.
 
ഈ മഹാനുഭാവനാണ് പുത്തൻ കൂറ്റുകാരുടെ കാഴ്ചപ്പാടിൽ ഹദീസ് ലഭിക്കാത്ത നിർഭാഗ്യവാൻ. ഇവർ എഴുതിയ താഴെ വരികൾ കൂടി വായനക്കാർ കാണുക: “ഇമാം ശാഫിഈ വിനയാന്വിതനായിരുന്നു. ഹദീസുകൾ മുഴുവനും തനിക്ക് ശേഖരിക്കാൻ സാധിക്കാത്ത കുറവിനെക്കുറിച്ചും ന്യൂനതയെ കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു”.
 
ഇമാം ശാഫിഈ (റ) യെ കുറിച്ചുള്ള അജ്ഞത മൂലമൊ, ദേഹേച്ഛ പ്രകാരമൊ ആണീ പരാമർശമെന്നും അതിന്ന് വേണ്ട നടപടി അല്ലാഹു സ്വീകരിച്ച് കൊള്ളട്ടെയെന്നും ഹാഫിളുദ്ദഹബി പറഞ്ഞതു പോലെത്തന്നെയാണ് നമുക്കും പറയാനുള്ളത്.
 
അഹ്ലുസ്സുന്നത്തിനോടുള്ള പക്ഷപാതവും ഹമ്പലീ മദ്ഹബിലുള്ള തീവ്രതയും ഉണ്ടായിട്ടു പോലും ലോകം സമ്മതിച്ച യാഥാർഥ്യം മറച്ചുവെച്ചാൽ കണ്ണു ചിമ്മി ഇരുട്ടാക്കുന്നതു പോലെയാകുമെന്ന് ഭയപ്പെട്ടിട്ടാവാം ദഹബി പോലും ഇമാം ശാഫിഈ (റ)യെ വാനോളം പുകഴ്ത്തിയത്. ഇകഴ്ത്തിപ്പറയാൻ യാതൊന്നും ഇല്ലാതായപ്പോൾ ഹദീസ് പാണ്ഢിത്യത്തിൽ അഹ്മദ്ബ്നു ഹമ്പൽ പോലെയുള്ളവരുടെ താഴെയാണന്ന് മാത്രം പറഞ്ഞ് മതിയാക്കുകയായിരുന്നു ദഹബി. ദഹബിയെ ശിരസ്സിലേറ്റി നടക്കുന്നവർുണ്ടൊ ദഹബിയെ സംബന്ധിച്ച് തന്നെ വല്ല പിടിപാടും. പിന്നെയല്ലെ ഇമാം ശാഫിഈ (റ) യെക്കുറിച്ച് അവർ പറയുക.
യഥാർഥത്തിൽ രേഖ കണ്ടെത്താത്ത വിഷയങ്ങൾക്കുള്ള രേഖകൾ ഇമാം ശാഫിഈ (റ) യിൽ നിന്ന് അന്വേഷിക്കുകയായിരുന്നു ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ).
 
ഹാഫിള് ഖതീബുൽ ബഗ്ദാദി (റ) അബൂ അയ്യൂബുൽ ബസ്വരി( റ) യിൽ നിന്ന് നിവേദനം : “അവർ പറഞ്ഞു: ഞങ്ങൾ അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ അരികിൽ വെച്ച് ഒരു മസ്അലയിൽ ചർച്ച നടത്തി. അപ്പോൾ ഒരു വ്യക്തി ഇമാം അഹ്മദി (റ) നോട് ഇപ്രകാരം പറഞ്ഞു. ഈ വിഷയത്തിൽ ഹദീസൊന്നും സ്വഹീഹായി വന്നിട്ടില്ലല്ലൊ. ഇമാം അഹ്മദ് (റ) പറഞ്ഞു. തൽവിഷയത്തിൽ ഹദീസ് സ്വഹീഹായി വന്നിട്ടില്ലെങ്കിൽ തന്നെ അതിൽ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായമിന്നതാണ്. തൽവിഷയത്തിലുള്ള അവരുടെ രേഖ ഏറ്റവും സുദൃഢവും ആണ്.
 
പിന്നീട് അഹ്മദ് (റ) ഇപ്രകാരം തുടർന്നു. “ഞാൻ ഈ മസ്അലയെ സംബന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിച്ചപ്പോൾ മഹാനവർകൾ എനിക്ക് മറുപടി തന്നു. അപ്പോൾ ഞാൻ ചോദിച്ചു. താങ്കൾ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിത് പറയുന്നത്? ഈ വിഷയത്തിൽ ഖുർആനിന്റെയോ ഹദീസിന്റെയോ രേഖയുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ, അങ്ങനെ തൽവിഷയത്തെ സംബന്ധിച്ച് നബി (സ്വ) യിൽ നിന്നുള്ള ഒരു ഹദീസ് അവർ ഉദ്ധരിച്ചു. ആ ഹദീസ് വിഷയത്തിനു വ്യക്തമായ രേഖയായിരുന്നു” (താരീഖു ബഗ്ദാദ്: വാ:2, പേ:66,67).
 
ഇപ്രകാരമുള്ള ലക്ഷ്യങ്ങളുടെ വെളിച്ചത്തിലാണ് ഹദീസ് പാണ്ഢിത്യത്തിൽ ഇമാം ശാഫിഈ (റ) അഹ്മദ്ബ്നു ഹമ്പൽ (റ) ന്റെ താഴെക്കിടയിലാണെന്ന ദഹബിയുടെ പരാമർശത്തെ ഇമാം സുബ്കി (റ) തന്റെ ത്വബഖാതിൽ ഖണ്ഡിച്ചത്.
 
ഇമാം ബൈഹഖി (റ) അബൂബകറിൽ ഇസ്റമിൽ (റ) നിന്ന് നിവേദനം. അവർ പറഞ്ഞു: “ഇമാം ശാഫിഈ (റ) ഹദീസ് പണ്ഢിതനായിരുന്നുവോ? എന്ന് ഞാൻ അഹ്മദ്ബ്നു ഹമ്പലി (റ) നോട് ചോദിച്ചു. അവിടുന്നുള്ള മറുപടി ഇപ്രകാരമായിരുന്നു. അല്ലാഹുവാണ് സത്യം. ഇമാം ശാഫിഈ (റ) ഹദീസ് പണ്ഢിതൻ തന്നെയാണ്”. (ബയാൻ ഖ്വത്വഇ മൻ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:97).
 
എന്നാൽ ഇമാം ബുഖാരി(റ) യും മുസ്ലിമും (റ) അവരുടെ സ്വഹീഹുകളിൽ ഇമാം ശാഫിഈ (റ) യിൽ നിന്ന് എന്തു കൊണ്ടാണ് ഹദീസുകളുദ്ധരിക്കാതിരുന്നത്? എന്ന സംശയത്തിനുള്ള മറുപടി ഖത്വീബുൽ ബഗ്ദാദി (റ) യിൽ നിന്ന് ദഹബി ഉദ്ധരിക്കുന്നു. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്.
 
ഇമാം ശാഫിഈ (റ) യിൽ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകളുദ്ധരിക്കാതിരുന്നത് ഇമാം ശാഫിഈ (റ) അയോഗ്യനാണെന്ന് വെച്ചല്ല. ഇമാം ശാഫിഈ (റ) യെക്കാൾ പ്രായം കൂടിയവരെ ഇമാം ബുഖാരി (റ) കണ്ടിട്ടുണ്ട്. ഉബൈദുല്ലാഹിബ്നു മൂസ, ഇബ്നു ആസ്വിം (റ) തുടങ്ങിയവർ അവരിൽ ചിലരാണ്. ഇവരെല്ലാമാണെങ്കിൽ താബിഉകളിൽ നിന്ന് തന്നെ നേരെ ഹദീസുകൾ കേട്ടവരാണ്. എന്നാൽ ഇമാം ശാഫിഈ (റ) യുമായി ഇമാം ബുഖാരി (റ) കണ്ടുമുട്ടിയിട്ടുമില്ല. എങ്കിലും ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരിൽ നിന്ന് ഹദീസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അപ്പോൾ പിന്നെ ഒരുപടി ഇറങ്ങിക്കൊണ്ട് ആ ഹദീസുകൾ ഇമാം ശാഫിഈ (റ) വഴിക്ക് റിപ്പോർട്ട് ചെയ്യേണ്ട ആവശ്യം ഇമാം ബുഖാരി (റ) ക്ക് നേരിട്ടില്ല” (സിയറ്: വാ:10,പേ:96).
 
ഇമാം സുബ്കി (റ) പറയുന്നു:: “സഅ്ഫറാനി, അബൂസൌറ്, കറാബസി (റ) തുടങ്ങിയവരിൽ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകൾ കേട്ടിട്ടുണ്ട്. ഉമൈദി (റ) യിൽ നിന്നാണ് ഇമാം ബുഖാരി (റ) ഫിഖ്ഹ് പഠിച്ചത്. ഇപ്പറഞ്ഞവരെല്ലാമാണെങ്കിൽ ഇമാം ശാഫിഈ( റ) യുടെ അസ്വ്ഹാബുകളാണ്. എന്നാൽ ഇമാം ശാഫിഈ (റ) യിൽ നിന്ന് തന്റെ സ്വഹീഹിൽ ഹദീസുകളുദ്ധരിച്ചില്ല. ഇമാം ശാഫിഈ( റ) യുടെ കാലക്കാരുമായി ഇമാം ബുഖാരി (റ) നേരിൽ കണ്ടുമുട്ടിയതും മധ്യവയസ്കനായപ്പോൾ തന്നെ ഇമാം ശാഫിഈ (റ) വഫാത്തായതു കൊണ്ട് അവരെ കണ്ടുമുട്ടാത്തതുമാണിതിനു കാരണം. അതിനാൽ ഇമാം ശാഫിഈ (റ) യിൽ നിന്ന് കിട്ടേണ്ട ഹദീസുകൾ അവരുടെ സമകാലികരിൽ നിന്ന് ലഭിച്ചപ്പോൾ ഒരുപടി ഇറങ്ങിക്കൊണ്ട് മറ്റൊരാൾ മാധ്യമമായി ഇമാം ശാഫിഈ (റ) വഴിക്ക് ഹദീസുകൾ റിപ്പോർട്ടു ചെയ്യേണ്ടന്ന് വെച്ചു” (ത്വബഖാത്: വാ:2, പേ:4)
 
ഇമാം അസ്നവി (റ) യുടെ വാക്കുകൾ കാണുക: “നിശ്ചയം അഗ്രേസരായ ഹദീസ് പണ്ഢിതരൊക്കെ ഒരു പക്ഷേ, ഇമാം ശാഫിഈ (റ) യിൽ നിന്നു നേരെ ഹദീസുകൾ സ്വീകരിച്ച അസ്വ് ഹാബുകളൊ അവരിൽ നിന്ന് ഹദീസ് സ്വീകരിച്ചവരൊ ആണ്. ഇമാം അഹ്മദ്, തിർമുദി, നസാഈ, ഇബ്നു മാജ, ഇബ്നുൽ മുൻദിർ, ഇബ്നു ഹിബ്ബാൻ, ഇബ്നു ഖുസൈമ, ബൈഹഖി, ഹാകിം, ഖ്വത്വാബി, ഖ്വത്വീബുൽ ബഗ്ദാദി, അബൂനുഐം (റ:ഹും) തുടങ്ങിയവരും മറ്റും രണ്ടാലൊരു വിഭാഗത്തിൽ പെട്ടവരാണ്. അല്ലെങ്കിൽ വലിയ ഹദീസ് പണ്ഢിതന്മാർ ഇമാം ശാഫിഈ (റ) യുടെ (ഹദീസുകളുദ്ധരിച്ചിട്ടില്ലെങ്കിലും) അഭിപ്രായങ്ങളോട് യോജിപ്പുള്ളവരും. അതുകൊ ണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നവരുമാണ്. ഇമാം ബുഖാരി (റ) യും മറ്റും ഈ ഇനത്തചന്റ പെട്ടവരത്രെ. എന്നാൽ ഇമാം ശാഫിഈ (റ) യിൽ നിന്ന് ഇമാം ബുഖാരി (റ) ഹദീസുകളുദ്ധരിക്കാതിരുന്നത് എല്ലാ ഹദീസ് പണ്ഢിതരും മുൻഗാമികളിൽ നിന്ന് ഹദീസുകളുദ്ധരിക്കുന്നതിൽ അത്യാഗ്രഹികളായതു കൊണ്ടാണ്. നിവേദക പരമ്പരയുടെ മഹത്വം കണക്കിലെടുത്താണിത്. ഇമാം ശാഫിഈ (റ) ദീർഘകാലം ജീവിച്ചിട്ടില്ല. അമ്പത്തി നാലാമത്തെ വയസ്സിൽ (ഹിജ്റ 204ൽ) അവർ വഫാത്താവുകയാണുണ്ടായത്. ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരും അവരുടെ സമകാലികരും ഇമാം ബുഖാരി (റ) വഫാത്താകുന്നതിന്റെ അടുത്ത കാലം വരെ ജീവിച്ചിരിപ്പുള്ളവരായിരുന്നുതാനും” (അസ്നവി (റ) യുടെ ത്വബഖാതുശ്ശാഫിഇയ്യ: വാ:1, പേ:5).
 
ഇമാം ബൈഹഖി (റ) പറയുന്നു. (ഇമാം ശാഫിഈ വഫാത്താകുമ്പോൾ പത്തു വയസ്സു മാത്രം പ്രായമുള്ള) “ഇമാം ബുഖാരി (റ) ക്ക് ഇമാം ശാഫിഈ (റ) യുമായി കണ്ടുമുട്ടാൻ കഴിഞ്ഞില്ല. ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരെയും സമകാലികരെയും നേരിൽ കണ്ടുമുട്ടുകയും ചെയ്തു. ഇമാം ശാഫിഈ (റ) യിൽ നിന്ന് ഹദീസുകളുദ്ധരിക്കുന്നപക്ഷം അവ മറ്റൊരാൾ മാധ്യമമായിട്ടാവാനെ നിർവ്വാഹമുള്ളൂ. ആ ഹദീസുകളാണെങ്കിൽ ഇമാം ശാഫിഈ (റ) യുടെ ഉസ്താദുമാരിൽ നിന്നൊ സമകാലികരിൽ നിന്നൊ ഇമാം ബുഖാരി (റ) ക്ക് നേരിൽ കിട്ടിയതുമാണ്. അപ്പോൾ ഒരുപടി ഇറങ്ങിക്കൊണ്ട് ഹദീസുകളുദ്ധരിക്കുന്നതിൽ ഏറെ ഉത്തമം ആ ഹദീസുകൾ അവരുടെ ഉസ്താദുമാരിൽ നിന്നൊ സമകാലികരിൽ നിന്നൊ സ്വീകരിക്കലാണ്. ഇതിന്ന് കാരണം നിവേദക പരമ്പരയിൽ കഴിവതും റിപ്പോർട്ടർമാരുടെ എണ്ണം ചുരുക്കുകയെന്ന നയം ഹദീസ് പണ്ഢിതരെല്ലാം സ്വീകരിച്ചതാണ്. (പരമ്പര നീളും തോറും നബി (സ്വ) യുമായി ദൂരം കൂടുകയാണല്ലൊ) ഇതു തന്നെയാണ് പരമ്പരയിൽ എണ്ണം ചുരുങ്ങുന്നതിനു ‘ഉലുവ്വുൽ ഇസ് നാദ്’ (പരമ്പരയുടെ ഉയർച്ച) എന്ന് പറയപ്പെടുന്നത്.
 
ഇപ്രകാരം ഇമാം മുസ്ലിമും (റ) ഇമാം ശാഫിഈ (റ) യിൽ നിന്ന് ഹദീസുകളുദ്ധരിക്കാതിരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. എങ്കിലും ഇമാം ശാഫിഈ (റ) യെ പ്രകീർത്തിച്ച് കൊണ്ട് ഇമാം ബുഖാരി (റ) തന്റെ താരീഖുൽ കബീറിലും സ്വഹീഹിൽ രണ്ടു സ്ഥലങ്ങളിലുമായി പരാമർശിച്ചിട്ടുണ്ട്. (ബയാനു ഖ്വത്വഇ മൻ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:334).
 
ഇമാം ബുഖാരി (റ) യുടെ അത്താരീഖുൽ കബീർ: വാ:1, പേ:42 ലാണ് ഇമാം ശാഫിഈ (റ) യെ പ്രകീർത്തിച്ച് പറഞ്ഞിട്ടുള്ളത്. സ്വഹീഹിലെ പ്രസ്തുത സ്ഥലങ്ങൾ ഇവയാണ്. (1).’ബാബുൻ ഫിർരികാസി അൽ ഖുമുസു’, (2). ‘ബാബു തഫ്സീരിൽ അറായ’. ഈ രണ്ട് സ്ഥലങ്ങളിലും ‘ഇബ്നു ഇദ്രീസ് പ്രസ്താവിച്ചു’ എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഈ ഇബ്നു ഇദ്രീസ് കൊണ്ട് വിവക്ഷ ഇമാം ശാഫിഈ (റ) ആണെന്നാണ് പണ്ഢിത മതം. ഫത്ഹുൽ ബാരി: വാ:3, പേ:465, വാ:4,പേ:492, ഐനി (റ) യുടെ ഉംദതുൽ ഖാരി: വാ:9, പേ:99, വാ:11, പേ:306, ഖ്വസ്ത്വല്ലാനി (റ) യുടെ ഇർശാദുസ്സാരി: വാ:4, പേ:86, സുബ്കി (റ) യുടെ ഥ്വബഖാത്: വാ:2, പേ:4, അസ്നവി (റ) യുടെ ത്വബഖാത്: വാ:1, പ:5 എന്നിവ നോക്കുക.
 
ചുരുക്കത്തിൽ ഇമാം ശാഫിഈ (റ) യുടെ ഹദീസുകൾ ഇമാം ബുഖാരി (റ) യും മുസ്ലിമും (റ) അവരുടെ സ്വഹീഹുകളിൽ ഉദ്ധരിക്കാതിരുന്നത് ഇമാം ശാഫിഈ (റ) അയോഗ്യനാണെന്ന് അവർക്ക് ധാരണയുള്ളതു കൊണ്ടല്ല. അങ്ങനെ ആരെങ്കിലും മനസ്സിലാക്കുന്നുവെങ്കിൽ ഇമാം ബുഖാരി (റ), മുസ്ലിം എന്നിവരെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാത്രമാണ്. ഇമാം ബൈഹഖി (റ)യുടെ വാക്കുകൾ ശ്രദ്ധേയമാണ്.
 
“മുൻകാല ഹദീസ് പണ്ഢിതരാരും തന്നെ ഈ രണ്ട് ഇമാമുകളെ കുറിച്ച്, ഇമാം ബുഖാരി (റ) മുസ്ലിം (റ) അവരോടനുയോജ്യമാകാത്ത വിധം ഇമാം ശാഫിഈ (റ) യുടെ കാര്യത്തിൽ അവർ വല്ല തെറ്റിദ്ധാരണയും വെച്ച് പുലർത്തുന്നവരായിരുന്നുവെന്ന് വിശ്വസിച്ചവരായിരുന്നില്ല. മാത്രമല്ല, അവരാരും എല്ലാ വിജ്ഞാന ശാഖകളിലും ഇമാം ശാഫിഈ (റ) ക്കുള്ള അവഗാഹം സ്ഥിരപ്പെടുത്തുന്നതിൽ പിൽകാല പണ്ഢിറ്റുകളുടെ സാക്ഷി പത്രങ്ങളിലേക്ക് ആവശ്യമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്തിട്ടില്ല”. (ബയാനു ഖ്വത്വഇ മൻ അഖ്വ്ത്വഅ അലശ്ശാഫിഈ: പേ:335).
 
ഇമാം സുയൂഥി (റ) പറയുന്നു: “ഉപര്യുക്ത ഹദീസ് പണ്ഢിതന്മാരേക്കാളൊക്കെയും മേലെയാണ് ഇമാം ശാഫിഈ (റ) എന്നതിൽ ആരും സംശയിക്കുകയില്ല. അവർക്ക് മുൻഗണന നൽകാൻ പ്രചോദകമായ സൽഗുണങ്ങൾ മേളിച്ചതാണിതിന്നു കാരണം. അതു പോലെത്തന്നെ ആരേക്കാളും അവർക്കുള്ള ദാർഢ്യതയെ കുറിച്ചും ചരിത്രമറിയുന്നവർ സംശയിക്കാനിടയില്ല. കാരണം വലിയ ഹദീസ് പണ്ഢിതരൊക്കെ അവരുടെ അരികിൽ വന്ന് തങ്ങൾക്ക് സംശയമുള്ള ഹദീസുകൾ സംബന്ധിച്ച് ചർച്ച നടത്താറുണ്ടായിരുന്നു. അവിടുന്ന് സംശയ നിവാരണം നൽകുകയും നിവേദക പരമ്പരയിലെ അവ്യക്തമായ വൈകല്യങ്ങളെ അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു. അവർ ഇതു കേൾക്കുമ്പോൾ അത്ഭുതത്തോടെ എഴുന്നേറ്റു നിൽക്കുമായിരുന്നു. അശ്രദ്ധവാനും പാമരനുമല്ലാതെ ഈ വിഷയത്തിലൊന്നും തർക്കിക്കില്ല” (തദ്രീബുർറാവി: വാ:1, പേ:81).
 
Visit:muslimpath.com
{{islam-stub}}
== അവലംബം ==
{{reflist}}
 
{{muslimpath.com}}
 
[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
"https://ml.wikipedia.org/wiki/മുഹമ്മദിബ്‌നു_ഇദ്‌രീസിശ്ശാഫിഈ" എന്ന താളിൽനിന്ന് ശേഖരിച്ചത്