"മദാം ഡി പോമ്പദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
സപ്തവത്സരയുദ്ധത്തിൽ ഫ്രാൻസിനുണ്ടായ പരാജയവും യുദ്ധം മൂലമുണ്ടായ സാമ്പത്തികത്തളർച്ചയും പോമ്പദൂറിനെതിരെയുള്ള ജനാഭിപ്രായം ബലപ്പെടുത്തി. ഫ്രാൻസിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് അവർ കണ്ടെത്തിയ ആശ്വാസം “എനിക്കുശേഷം പ്രളയം വന്നാലെന്ത്?” എന്ന പ്രസിദ്ധമായ നിരീക്ഷണമായിരുന്നു. വിമർശനങ്ങളെ അതിജീവിച്ചും അവർ മരണം വരെ രാജാവുമായി സൗഹൃദത്തിലിരിക്കുകയും ഭരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. 1764-ൽ 42 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ മരണം. ഒരു വർഷദിനത്തിൽ കാമുകിയുടെ ശവമഞ്ചം കടന്നുപോകുന്നതു നോക്കി കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന രാജാവ്, “പ്രഭ്വിക്ക് കാലാവസ്ഥ നല്ലതല്ല” എന്നു നിരീക്ഷിച്ചതായി പറയപ്പെടുന്നു. അവരുടെ മരണവാർത്ത അഗാധമായി ദുഖിച്ച വോൾട്ടയർ ഇങ്ങനെ എഴുതി:-
 
{{Cquote|“മദാം പോമ്പദൂറിന്റെ മരണം എന്നെ തീവ്രദുഖത്തിലാഴ്ത്തിയിരിക്കുന്നു. അവരോട് കടപ്പെട്ടിരിക്കുന്ന ഞാൻ നന്ദിപൂർവം അനുശോചിക്കുന്നു. എഴുന്നേറ്റുനടക്കാൻ പോലും കഴിവില്ലാത്ത എന്നെപ്പോലൊരു കിഴവൻ പേനയുന്തി (ancient pen-pusher) ജീവിച്ചിരിക്കെ ഓജസ്സുള്ള ജീവിതത്തിന്റെ മദ്ധ്യത്തിൽ നാല്പതാം വയസ്സിൽ സുന്ദരിയായ ഒരു സ്ത്രീ മരിക്കുന്നത് എത്ര അസംബന്ധമായിരിക്കുന്നു.”}}
 
==അവലംബം==
"https://ml.wikipedia.org/wiki/മദാം_ഡി_പോമ്പദൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്