"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
യേശുവിനെ മരണശിക്ഷയിൽനിന്നു രക്ഷിക്കാൻ പീലാത്തോസ് ശ്രമിച്ചതായും, യഹൂദനേതൃത്വത്തിന്റേ നിർബ്ബന്ധത്തിനും ജനക്കൂട്ടത്തിന്റെ മുറവിളിക്കും വഴങ്ങി മനസ്സിലാമനസ്സോടെ മാത്രം അതിനു സമ്മതിച്ചതായുമാണ് സുവിശേഷങ്ങളുടെ സാക്ഷ്യം. യേശുവിന്റെ വധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പീലാത്തോസ് പണിപ്പെട്ടതായി എല്ലാ സുവിശേഷങ്ങളും പറയുന്നു. "ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല" എന്നു പറഞ്ഞ് പീലാത്തോസ് കൈകഴുകുന്ന നാടകീയരംഗവും [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുണ്ട്]].
 
യേശുവിന്റെ വധത്തിൽ റോമൻ ഭരണകൂടത്തിന്റേയും അതിന്റെ പ്രതിനിധി പീലാത്തോസിന്റേയും പങ്കിനെപ്പറ്റിയുള്ള സുവിശേഷസാക്ഷ്യത്തിന്റെ വിശ്വസനീയത തർക്കവിഷയമാണ്. ഈ ആഖ്യാനങ്ങൾ എഴുത്തുകാരുടെ വീക്ഷണഗതിയുടേയും അവരെ സ്വാധീനിച്ച രാഷ്ട്രീയസാഹചര്യങ്ങളുടേയും സൃഷ്ടിയാകാം എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ വധത്തിന്റെ മുഴുവൻ ഉത്തരാവാദിത്വവും യഹൂദനേതൃത്വത്തിൽ ചുമത്തുന്ന സുവിശേഷാഖ്യാനംസുവിശേഷഭാഷ്യം, തുടർന്നുവന്ന നൂറ്റാണ്ടുകളിൽ ക്രൈസ്തവലോകത്തെ ഗ്രസിച്ച [[ജൂതവിരോധം|ജൂതവിരുദ്ധതയിൽ]] വഹിച്ച പങ്കിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും, അതിൽ തെളിയുന്ന പീലാത്തോസിന്റെ ചിത്രം പുനഃപരിശോധിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ തടവിലാക്കിയത് ഒരു റോമൻ സേനാഗണമായിരുന്നെന്നും, യഹുദന്മാരുടെ രക്ഷകപ്രതീക്ഷയേയും വിമോചനവാഞ്ചയേയും റോമൻ ഭരണകൂടം തന്നെയാകാം കുരിശേറ്റലിനു മുൻകൈ എടുത്തിരിക്കുകയെന്നും യഹൂദരുടെ അധികാരസമിതിയായ സെൻഹിദ്രിൻ യേശുവിന്റെ കാര്യം പരിഗണിക്കാൻ കൂടിച്ചേർന്നിട്ടു തന്നെ ഉണ്ടാവില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>പന്തിയോസ് പീലാത്തോസ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 594-95)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പന്തിയോസ്_പീലാത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്