"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.204.114.19 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 1:
{{Prettyurl | Thiruvairanikulam Mahadeva Temple}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[ആലുവ|ആലുവാ]] താലുക്കിലാണ് '''തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം''' സ്ഥിതി ചെയ്യുന്നത്. [[മഹാദേവൻ|മഹാദേവനാണിവിടെ]] പ്രധാന മൂർത്തി. [[ശിവൻ|സദാശിവനെ]] കിഴക്കുഭാഗത്തേക്കുംകിഴക്ക് ഭാഗത്തേക്കും[[പാർവ്വതി|ശ്രീപാർവതിയെ]] പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. [[ധനു|ധനുമാസത്തിൽ]] [[തിരുവാതിര|തിരുവാതിരനാൾ]] മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തർ അധികവും സ്ത്രീകളാണ്. അതിനാൽ ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു. <ref name=സ്ത്രീകളുടെ ശബരിമല>[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല</ref>
==ഐതിഹ്യം==
പ്രശസ്തമായ അകവൂർ മനയിൽ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർ ജില്ലയിലെ [[ഐരാണിക്കുളം മഹാദേവക്ഷേത്രം|ഐരാണിക്കുളം ക്ഷേത്രത്തിൽ]] നിത്യവും കുളിച്ചുതൊഴൽകുളിച്ചു തൊഴൽ പതിവുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴൽ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചുപോന്നു. ഒരിക്കൽ പ്രാർത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം <ref name=തിരുവൈരാണിക്കുളം>[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം ഐതിഹ്യം</ref>
വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് . ദേവന്റെ നാളായ ധനു മാസത്തിലെ തിരുവാതിര മുതലുള്ള 12 നാളാണ് ദേവിയുടെ നട തുറക്കുന്ന ദിവസങ്ങൾ. ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുൻപ് എല്ലാദിവസവും ഇവിടെ ദേവിയുടെ നട തുറന്നിരുന്നു. അന്ന് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കൽ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്റെ വാതിൽ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോൾ സർവ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി 'അമ്മേ! സർവ്വേശ്വരി!' എന്നു വിളിച്ചുപോകുകയും ചെയ്തുവിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി. , തുടർന്ന് ഭക്തന്റെ യാചനയുടെ ഫലമായി വർഷത്തിൽ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങൾക്ക് ദർശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളിൽ ദേവിയുടെ സാന്നിധ്യം ഭക്തർ അറിയുന്നു.<ref name=നടതുറപ്പിന്റെ ഐതിഹ്യം >[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം നടതുറപ്പിന്റെ ഐതിഹ്യം</ref>
==ക്ഷേത്രം==
[[പെരിയാർ|പെരിയാറിന്റെ]] വടക്കേക്കരയിൽ [[വെള്ളാരപ്പള്ളി]] എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കുകിഴക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും ഓഡിറ്റോറിയവും സംഗീത-നൃത്തകലാപീഠവുമൊക്കെയാണ്. തൊട്ടടുത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു ചെമ്പുകൊടിമരമുണ്ട്. പ്രധാന ശ്രീകോവിൽ വൃത്താകൃതിയിലാണ്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാട്ട് ദർശനമായി പാർവ്വതിയും സ്ഥിതിചെയ്യുന്നു. രണ്ടുനടകളിലേയ്ക്കും കടക്കാൻ പ്രത്യേകം വാതിലുകളുണ്ട്. ശിവന്റെ നടയ്ക്കുമുന്നിൽ ഒരു ചെറിയ നമസ്കാരമണ്ഡപമുണ്ട്. ഇതിൽ ഭഗവദ്വാഹനമായ [[നന്തി]]യെ കാണാം. ശ്രീകോവിലിന് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി [[ഗണപതി]]പ്രതിഷ്ഠയുമുണ്ട്. തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി. നാലമ്പലത്തിനുപുറത്ത് ഉപദേവതകളായി [[സതീദേവി]], [[നാഗദൈവങ്ങൾ]], [[മഹാവിഷ്ണു]], [[സുബ്രഹ്മണ്യൻ]], [[ഭദ്രകാളി]], [[അയ്യപ്പൻ]] എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. അകവൂർ മന വകയാണ് ക്ഷേത്രം.
 
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളും നടക്കുന്ന ഈ മഹാക്ഷേത്രത്തിൽ [[കുംഭം|കുംഭമാസത്തിൽ]] [[ഉത്രട്ടാതി]]നാളിൽ കൊടിയേറി [[തിരുവാതിര]]നാളിൽ ആറാട്ടുവരത്തക്കവണ്ണം എട്ടുദിവസം ഉത്സവം നടന്നുവരുന്നു. [[അങ്കുരാദി]], [[ധ്വജാദി]], [[പടഹാദി]] എന്നിവയിൽ അങ്കുരാദി ഉത്സവമാണ് ഇവിടെ നടത്തപ്പെടുന്നത്. ഈ ഉത്സവവും ദേവിയുടെ നടതുറപ്പും കൂടാതെ [[ശിവരാത്രി]], [[നവരാത്രി]], [[മണ്ഡലകാലം]], [[വിഷുക്കണി]], [[തിരുവോണം]] എന്നിവയും ക്ഷേത്രത്തിൽ ആചരിച്ചുവരുന്നു.
 
==എത്തിച്ചേരാനുള്ള വഴി==
*ആലുവയിൽ നിന്നും ചൊവ്വര ദേശം വഴി പോകുന്ന ഏതൊരു ബസ്സിൽ പോയാലും തിരുവൈരാണിക്കുള​ ക്ഷേത്രത്തിൽ എത്താനായി കഴിയും. കൂടാതെ ക്ഷേത്രത്തിന്റെ അടുക്കലേക്ക് ധാരാളം ബസ്സുകളും നടതുറപ്പു മഹോത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്താറുണ്ട്.