"കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
||
വരി 123:
13-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപം ആസ്ഥാനം വന്നേരിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു. അവർക്ക് തിരുവഞ്ചിക്കുളത്തിലും കൊട്ടാരം ഉണ്ടായിരുന്നു. പിന്നീട് [[സാമൂതിരി]] [[വള്ളുവനാട്]] ആക്രമിച്ചപ്പോൾ പെരുമ്പടപ്പ് തിരുവഞ്ചിക്കുളത്തേക്കും 14 ആം നൂറ്റാണ്ടിലെ അവസാനത്തോട് കൂടി സാമൂതിരി തൃക്കണാമതിലകം പിടിച്ചതോടെ സ്വരൂപം അവരുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 1341-ൽ [[പെരിയാർ നദി|പെരിയാറിലുണ്ടായ]] വെള്ളപ്പൊക്കം മുസിരിസിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്പിച്ചുകൊണ്ട് വൻ എക്കൽ മലകൾ അഴിമുഖത്ത് അടിക്കുകയും കപ്പലുകൾക്ക് സഞ്ചാരം ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഇത് തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് [[കുരുമുളക്]], [[ഏലക്ക]], [[ഗ്രാമ്പൂ]] തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു.
1965ൽ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ ഗസറ്റിയറിൽ 1341-ലെ പ്രളയത്തെക്കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെക്കുറിച്ചും വിവരിച്ചിരിക്കുന്നു.
{|class="wikitable" cellpadding="2" cellspacing="0" width="250" style="font-size: 0.85em; float: right; margin: 0 0 1em 1em; border: 1px solid #DEE8F1;"
വരി 152:
|-
|[[ക്രി.വ.1663]]
|ഡച്ചുകാർ പോർട്ടുഗീസുകാരെ തോല്പിച്ച് കൊച്ചി പിടിച്ചടക്കുന്നു
|-
|[[ക്രി.വ. 1773]]
വരി 176:
പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തന്നെ രാഷ്ട്രീയാധിപത്യത്തിനായുള്ള വടംവലികൾ [[സാമൂതിരി|സാമൂതിരിയുടെ]] ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്നു. ഇക്കാലമായപ്പോഴേക്കും പെരുമ്പടപ്പ് സ്വരൂപം മൂത്തതാവഴി, എളയതാവഴി, പള്ളുരുത്തിതാവഴി, മുരിങ്ങൂർതാവഴി, ചാഴൂർ താവഴി എന്നിങ്ങനെ അഞ്ചു താവഴികളായി പിരിഞ്ഞു. ഒരോ താവഴിയിലേയും മൂത്തവർ അടുത്ത അവകാശിയായിത്തീർന്നിരുന്നു. ഇത് ആഭ്യന്തര കലഹങ്ങൾക്ക് വഴിയൊരുക്കുകയും പോർട്ടുഗീസുകാരുടെ വരവോടെ വളരെ വിഘടിതമായി രൂപപ്പെടുകയും ചെയ്തിരുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് പോർച്ചുഗീസുകാരുടെ വരവ്. അതിനുമുൻപ് വന്നവരിൽ നിന്നും വ്യത്യസ്തമായി വ്യാപാരത്തോടൊപ്പം അധിനിവേശവും ലക്ഷ്യമാക്കിയാണ് പോർച്ചുഗീസുകാരെത്തിയത്. [[സാമൂതിരി|കോഴിക്കോട് സാമൂതിരിക്കെതിരെ]] ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയിൽ കൊച്ചി രാജാക്കന്മാർ പോർച്ചുഗീസുകാരെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തു. ക്രിസ്തു വർഷം 1503ൽ പോർച്ചുഗീസ് വൈസ്രോയി അഫോൻസോ ആൽബ്യുക്കർക്ക് ഇന്ത്യയിലെ ആദ്യത്തെ വിദേശതാവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോർട്ട് മാനുവൽ (മാനുവൽ കോട്ട) ഇവിടെ പണികഴിച്ചു.
കൊച്ചിയിലെ യഹൂദരുടെ സാന്നിധ്യവും കൊടുങ്ങല്ലൂരിന്റെ തകർച്ചയോടെ തുടങ്ങിയതാണെന്ന് കരുതുന്നു. യഹൂദ വ്യാപാരികൾക്ക് 1565 മുതൽ 1601 വരെ കൊച്ചി ഭരിച്ചിരുന്ന കേശവ രാമവർമ്മ രാജാവിൽ നിന്ന് ഏറെ സഹായവും ലഭിച്ചു.
വരി 183:
1653ലാണ് ഡച്ച് അധിനിവേശം ആരംഭിക്കുന്നത്. പത്തുവർഷം കൊണ്ട് ഡച്ചുകാർ പോർച്ചുഗീസുകാർക്കുമേൽ സമ്പൂർണ്ണ ആധിപത്യം നേടി. മാനുവൽ കോട്ടയ്ക്കു പകരം ഡച്ചുകാർ ഇവിടെ ഫോർട്ട് വില്യംസ് പണികഴിപ്പിക്കുകയും ചെയ്തു.
1814-ൽ നിലവിൽ വന്ന ആംഗ്ലോ-ഡച്ച് ഉടമ്പടിയോടെ കൊച്ചി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇന്തോനേഷ്യയിലെ ബാങ്കാ ദ്വീപിനു പകരമായി കൊച്ചിയുടെ അവകാശം ബ്രിട്ടീഷുകാർക്കു നൽകുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. ബ്രിട്ടീഷ് ഭരണാധികാരി [[സർ റോബർട്ട് ബ്രിസ്റ്റോ]]
സ്വാതന്ത്ര്യത്തിനു ശേഷം ഈ നഗരം കൊച്ചി, തിരുവതാംകൂർ, മലബാർ എന്നിവയുടെ ഭാഗങ്ങൾ ചേർത്തു രൂപം നൽകിയ എറണാകുളം ജില്ലയുടെ ഭാഗമായി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം,പള്ളൂരുത്തി എന്നീ പ്രദേശങ്ങൾ ചേർത്ത് 1967-ൽ കൊച്ചി കോർപറേഷൻ നിലവിൽ വന്നു.
|