"ണായകുമാരചരിഉ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
സര്‍വ്വവിജ്ഞാനകോശത്തില്‍ നിന്നും കോപ്പി അടിക്കുന്നു (ജി.എഫ്.ഡി.എല്‍ പ്രകാരം :-) ) |
No edit summary |
||
വരി 11:
ഒരിക്കല്‍ ഒരു സ്ത്രീ കിന്നരി, മനോഹരി എന്നീ സുന്ദരിമാരായ പുത്രിമാരോടൊപ്പം കൊട്ടാരത്തിലെത്തി. അതിഥിയായ ആ മാതാവിന്റെ അനേകം പരീക്ഷണങ്ങളില്‍ വിജയിയായ നാഗകുമാരന് അവര്‍ തന്റെ പുത്രിമാരെ വിവാഹം ചെയ്തു നല്കി. വ്യാളന്‍ (മഹാവ്യാളന്‍) എന്ന ധീരനായ ഒരു വ്യക്തി നാഗകുമാരന്റെ അനുചരനായി വന്നു.ആരെ കാണുമ്പോഴാണോ മൂന്നുകണ്ണുള്ള ഇയാളുടെ മൂന്നാമത്തെ കണ്ണു മാഞ്ഞുപോകുന്നത് അയാളുടെ അനുചരനായിരിക്കണം എന്ന ഉപദേശമായിരുന്നു വ്യാളന്‍ അനുചരനായി വരാന്‍ കാരണം. നാഗകുമാരന്റെ ഈ സൗഭാഗ്യങ്ങളില്‍ അസൂയാലുവായ ശ്രീധരന്‍ നാഗകുമാരനെ വധിക്കാന്‍ പല രീതിയില്‍ ശ്രമിച്ചെങ്കിലും വ്യാളന്റെ സാമര്‍ഥ്യത്താല്‍ അതു നിഷ്ഫലമായിത്തീര്‍ന്നു. പുത്രന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പിതാവ് ആഗ്രഹിച്ചു. പിതാവിന്റെ അനുജ്ഞയോടെ നാഗകുമാരന്‍ മറ്റു രാജ്യങ്ങളില്‍ സൗഹൃദപര്യടനത്തിനു പുറപ്പെടുകയും ആ രാജ്യങ്ങളിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കി രാജാക്കന്മാരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. പല രാജാക്കന്മാരും തങ്ങളുടെ പുത്രിമാരെ നാഗകുമാരനു വിവാഹം ചെയ്തു നല്കി. മധുര, കാശ്മീരം, രമ്യാകം, ഗിരിനഗരം, അനന്തപുരം, ഉജ്ജയിനി, രക്ഷസ്സുകളുടേയും മഹാരക്ഷസ്സുകളുടേയും രാജ്യം, ദന്തീപുരം, ത്രിഭുവനതിലകം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച നാഗകുമാരന്‍ അവിടമെല്ലാം തന്റെ വിശിഷ്ട വ്യക്തിപ്രഭാവത്താല്‍ ശത്രുരഹിതവും ഐശ്വര്യപൂര്‍ണവുമാക്കി മാറ്റി. ത്രിഭുവനവതി, ലക്ഷ്മീവതി, മദനമഞ്ജുഷ തുടങ്ങിയവരായിരുന്നു പത്നിമാരില്‍ പ്രമുഖര്‍. യാത്രയുടെ സമാപ്തിയോടെ പിതാവിന്റെ ആഗ്രഹപ്രകാരം കനകപുരത്തില്‍ തിരിച്ചെത്തി രാജ്യഭാരം ഏറ്റെടുക്കുകയും ഉത്തമരാജാവായി ഭരണം നിര്‍വഹിക്കുകയും ചെയ്തു.
[[വിഭാഗം:ജൈനമതം]]
[[വിഭാഗം:അപഭ്രംശ കൃതികള്‍]]
[[വിഭാഗം:സാഹിത്യം]]
ഒരിക്കല്‍ കൊട്ടാരത്തില്‍ പിഹിതാശ്രവന്‍ എന്ന ജൈനഭിക്ഷു വന്നെത്തി. അദ്ദേഹത്തെ സത്കരിച്ച് സന്തുഷ്ടനാക്കിയ രാജാവ് ലൗകികജീവിതത്തിലുള്ള തന്റെ അമിത താത്പര്യത്തെപ്പറ്റി ഭിക്ഷുവിനോടു പറഞ്ഞു. ഇതിനു പരിഹാരമെന്ന നിലയില്‍ പിഹിതാശ്രവന്‍ രാജാവിന്റെ പൂര്‍വജന്മം വിശദീകരിച്ചു.
|