"ബാല്യകാലസഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →സിനിമ |
|||
വരി 6:
ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരത്തിൽ]] ആവേശം കൊണ്ട് നാട്‌വിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ [[കൽക്കത്ത|കൽക്കത്തയിലായിരിയ്ക്കുന്ന]] കാലം. താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്നും അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ,ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു.
ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.
മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി. എന്നാൽ ഇത് മാത്രമല്ല ബാല്യകാലസഖി എന്നതാണ് ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധർമ്മം കൂടി വഹിക്കുന്നുണ്ട് ബാല്യകാലസഖി. കൂടെ മലയാള സാഹിത്യത്തിനു ഏറെയൊന്നും പരിജിതമല്ലാത്ത ഒരു സംസ്‌കാരവും നമുക്ക് മുന്നിൽ അനാവൃതമാകുന്നു.
ഒരു സുഹൃത്ത് പറഞ്ഞത് ഞാൻ ഇവിടെ ഓർക്കുന്നു, "ബാല്യകാലസഖി വായിക്കുമ്പോൾ ക്രമേണ ഞാൻ മജീദ് ആവുകയും സുഹറയോട് പ്രണയം തോന്നുകയും ചെയ്‌തു."
ഇത് ഈ പുസ്‌തകത്തിന്റെ മാത്രം അല്ല എല്ലാ ബഷീർ രചനകളുടെയും മാന്ത്രികതയാണ്. വായനക്കാർ കഥാപാത്രങ്ങളെ തങ്ങളിലേക്ക് ആവാഹിക്കുന്ന പതിവ് വിദ്യയിൽ നിന്നും മാറി, കഥാപാത്രങ്ങൾ വായനക്കാരനെ അങ്ങോട്ട് ആവാഹിക്കുന്നു ബാല്യകാലസഖിയിൽ. അതുകൊണ്ടുതന്നെ, ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന ഈ പുസ്‌തകം വായിച്ചു കഴിയുമ്പോൾ നമ്മുടെ മനസ്സാകെ കലുഷിതമാകുന്നു. ഈയൊരു അവസ്ഥയ്‌ക്ക് കാരണം മറ്റൊന്നുമല്ല, അതിശയോക്തി ഒട്ടും കലരാതെ, യഥാർത്ഥ്യത്തോട് പരമാവതി ചേർന്ന് നിന്നുകൊണ്ടാണ് ഗ്രന്ഥകർത്താവ് ബാല്യകാലസഖിയെ നമുക്ക് സമ്മാനിച്ചത്.
അവതാരികയിൽ ശരി. എംപി പോൾ പറഞ്ഞപോലെ "ബാല്യകാലസഖി ജീവിതത്തിൽ നിന്നും വലിച്ചു ചീന്തി എടുത്ത ഒരേടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു." ജീവിതമെപ്പോഴും അങ്ങനെയാണെന്നല്ല. എന്നാൽ ഏറിയ പങ്കും അങ്ങനെയാണ് താനും. ഒരേയൊരു കാര്യം, ഈ യഥാർത്ഥ്യം അംഗീകരിക്കാം നമ്മൾ തയ്യാറല്ല എന്നതാണ്.
ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ചോർക്കുമ്പോയൊക്കെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് മജീദിന്റെയും സുഹറയുടെയും ബാല്യകാല സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും, അവരുടെ പ്രണയത്തിന്റെ സ്‌മാരകമായ ചെമ്പരത്തി ചെടിയും, അവരുടെ വിരഹത്തിന്റെ മൂക സാക്ഷിയായ രാത്രികളുമാണ്. ഹോട്ടലിലെ പത്രം കഴുകൽ കഴിഞ്ഞു മജീദ് സുഹറയെ ഓർത്തുകൊണ്ട് കഴിഞ്ഞ രാത്രികൾ.
നക്ഷത്രങ്ങൾ നിറഞ്ഞ നീലാകാശത്തിനു താഴെ ടെറസിൽ ചിരിച്ചുകൊണ്ട് ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവിൽ കയറു കട്ടിലിൽ സുഹറയെ ഓർത്തുകൊണ്ട് കിടക്കുന്ന മജീദ്. ഇങ്ങനെയൊരു ചിത്രം ബഷീർ സങ്കല്‌പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാൽ ബാല്യകലസഖിക്കൊപ്പം ഞാൻ ഓർക്കുന്ന ആദ്യ ചിത്രം ഈ രാത്രിയുടെതാണ്.
വളരെ ചെറുപ്പത്തിൽ തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു. എനാൽ അതിനു മുമ്പ്‌് അവർ ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്തിന് നഖക്ഷതങ്ങളുടെ എരിവും മാമ്പഴതിന്റെ മധുരവും ഉണ്ടായിരുന്നു.
കഥ തുടങ്ങുമ്പോൾ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്. എന്നാൽ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീർ ചെയ്‌തിരിക്കുന്നത്. മറിച്ച് ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. അങ്ങനെ ബാല്യത്തിൽ തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയം കീഴടക്കുന്നു. അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു.
"ചെറുക്കാ, ആ മുയുത്തത് രണ്ടും മുന്നം കണ്ടത് ഞാനാ", എന്ന് പറയുന്ന സുഹറയെ നമുക്ക് എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും! അതുപോലെ, "ഓ മിഷറ്‌് കടിക്കുവല്ലോ!" എന്ന പരിഹാസത്തിൽ ചവിട്ടി മാവിൽ കയറുന്ന മജീദിനെയും.
ഒരു സ്വപ്‌ന ജീവിയായ മജീദ് മരങ്ങളിൽ കയറി ഉച്ചിയിലിരുന്നു വിശാലമായ ലോകത്തെ നോക്കി കാണാൻ ശ്രമിക്കുമ്പോൾ മരത്തിന്റെ അടിയിൽ നിന്നും "മക്കം കാണാമോ ചെറുക്കാ?" എന്നു ചോദിക്കുമ്പോൾ നമ്മളും മരത്തിന്റെ ചോട്ടിലിരുന്നു മുകളിലേക്ക് നോക്കിപോകും.
സുഹറയും മജീദും വളരുന്നതിനനുസരിച്ച് അവരുടെ മനസ്സും വളരുന്നത് കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളർച്ചയിൽ ബാല്യകാല സുഹൃത്തുക്കൾ പ്രണയിനികളാകുമ്പോൾ നമ്മുടെ മനസ്സിൽ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരൻ വിജയിക്കുന്നു.
ലളിതമായ ഭാഷയിലാണ് ബഷീർ ജീവിതത്തിണ്ടേ സങ്കീർണതകളെ ഇവിടെ വരച്ചു കാട്ടുന്നത്. അതും വളരെ കുറച്ചു വാക്കുകളിലൂടെ.
മജീദ്, സുഹറ എന്നീ രണ്ടു കുട്ടികൾ. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികൾ വളരുന്നതിനനുസരിച്ച് അവരിലുണ്ടാകുന്ന മാറ്റങ്ങൾ. ഒരു ആൺക്കുട്ടിയുടെയും പെൺക്കുട്ടിയുടെയും ലോകങ്ങൾ തമ്മിലുള്ള വ്യത്യാസം. ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും. ഒരു മരണം ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തും. ജീവിത നിലവാരത്തിലെ ഉയർച്ച താഴ്‌ചകൾ. ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തിൽ ചുരുങ്ങിയ വാക്കുകളിൽ, എന്നാൽ ബ്രഹത്തായ അർത്ഥത്തിൽ പറയാൻ കഴിഞ്ഞു ബഷീറിന്. അതുപോലെ കാതുകുത്ത്, സുന്നത് കല്യാണം എന്നിവയൊക്കെ അന്ന് എങ്ങനെ ആഘോഷിച്ചു എന്നും വളരെ വിശദമായി തന്നെ ഇതിൽ പറയുന്നുണ്ട്.
അത്ര സൂക്ഷ്‌മമായി പരിശോധിചില്ലെങ്കിൽത്തന്നെയും, ഗ്രന്ഥകാരന്റെ ആത്മകഥാംശങ്ങൾ ബാല്യകാലസഖിയിൽ നിന്നും കണ്ടെത്താൻ കഴിയും. മജീദിനെ പോലെ ബഷീറും വീട് വിട്ടു ഒരുപാടൊരുപാട് അലഞ്ഞിട്ടുണ്ട്. പല പല വേഷത്തിൽ, പല ദേശങ്ങളിൽ അലഞ്ഞിട്ടുണ്ട്. എല്ലാതരം ജോലികളും ചെയ്‌തിട്ടുണ്ട്. മജീദിനെ പോലെ ബഷീറും അനുഭവങ്ങൾ മാത്രം സമ്പാദ്യമായി കൈയിൽ കരുതി നാട്ടിൽ തിരിചെത്തിയിട്ടുണ്ട്. മജീദിനെ പോലെ ബഷീറിനും പ്രതാപം നിറഞ്ഞ ബാല്യം ഉണ്ടായിരുന്നു. മജീദ് വീടിലെ ദാരിദ്ര്യം കണ്ട പോലെ ബഷീറിനും ഉണ്ടായിട്ടുണ്ട്.
മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനത, ചെടികളിലുള്ള താല്‌പര്യമാണ്. ബഷീരിന്റെ ജീവിതത്തിലും പുസ്‌തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നിൽക്കുന്നതാണ് ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം.
ബഷീർ എന്ന ബേപ്പൂർ സുൽത്താന്റെ നോവലുകളിൽ മലയാളിയെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരു കൃതി ആണ് ബാല്യകാലസഖി .ഒന്നും ഒന്നും ഇമ്മിണി ബല്ല്യ ഒന്ന് എന്നാ മജീദിന്റെ കണ്ടുപിടിത്തവും അതിന്നു മജീദ് നല്കുന്ന രണ്ടു പുഴകൾ ഒന്നാകുമ്പോൾ ഇമ്മിണി ബല്ല്യ ഒരു പുഴയാകുന്നു എന്നാ ന്യായീകരണവും മലയാളികളെ ചിരിപ്പിച്ചപ്പോൾ മജീദിന്റെയും സുഹരയുടെയും പ്രണയഭംഗവും ദുരന്തവും അവരെ ഈറനണിയിച്ചു
== സിനിമ ==
|