"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 38:
സദാശിവവുമായുള്ള ബന്ധം [[മഹാത്മാഗാന്ധി|ഗാന്ധിജി]], [[ജവഹർലാൽ നെഹ്റു|നെഹ്റു]] തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ''ഹരി തും ഹരോ ജാൻ കി ഭീർ'' എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ് ഗാന്ധിജി ആശ്വസിപ്പിച്ചത്.
ഗാന്ധിജിയുടെ ആഗ്രഹം നിറവേറ്റാനായി അവർ ആ ഭജൻ പഠിച്ചു. അത് സുബ്ബലക്ഷ്മി തന്നെ ശബ്ദലേഖനം ചെയ്ത് അയച്ചുകൊടുക്കണമെന്ന് ആകാശവാണി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ 1947 സെപ്തംബർ 30ന് രാത്രി 2 മണിക്കാണ് ഏറെ സമയമെടുത്ത് ഭജന്റെ റെക്കാർഡിങ്ങ് തീർത്തത്. ആ ഡിസ്ക് വിമാനത്തിൽ ദൽഹിക്ക് കൊടുത്തയച്ചു. അതേ വർഷം ഒക്ടോബർ 2-ന് തന്റെ പിറന്നാളിന് ഗാന്ധിജി ആ ഭജൻ കേട്ടു. മൂന്നു മാസങ്ങൾക്ക് ശേഷം മഹാത്മജി രക്തസാക്ഷിത്വം വരിച്ച വാർത്ത പ്രക്ഷേപണം ചെയ്ത ആകാശവാണി പിന്നാലെ നൽകിയത് സുബ്ബലക്ഷ്മി ആലപിച്ച “ഹരിതുമാ ഹരോ” എന്ന ആ ഭജനായിരുന്നു.
1952 നവംബര് 29ന് [[ഡൽഹി|ഡൽഹിയിലെ]] രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്. " ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്?, വെറുമൊരു പ്രധാനമന്ത്രി".
== രാജ്യാന്തര വേദികളിൽ ==
|