"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124:
 
==അക്ബറിനെപ്പറ്റി അവർ==
 
* കഥാകാരനെന്ന നിലയിൽ അക്ബറുടെ ഭാഷയ്ക്കുള്ള അസാധാരണമായ ഭംഗിയും ശക്തിയും അകൃത്രിമതയും കാണാതിരിക്കാനാവില്ല....കഥാസങ്കേതത്തിൽ നിന്ന് വികസ്വരമാവുന്ന പ്രതിഭാദീപ്തചക്രവാളവും അതിൽ പ്രകാശിക്കുന്ന ജീവിതവിദൂരരഹസ്യങ്ങളും ഞാൻ ശ്ലാഘിക്കുന്നു.
 
- ''ജി ശങ്കരക്കുറുപ്പ്''
 
* നിന്റെ ശമീല ഫഹ്‌മി- നിന്റെ ഭാര്യ- ഓ സോറി, നിന്റെ ഭാര്യയെ കട്ടുകൊണ്ടു പോയവൾ- എന്തു സുന്ദരി! നീ ഇനിയും എന്തൊക്കെ അദ്ഭുതങ്ങൾ സൃഷ്ടിക്കും?
 
- ''വൈക്കം മുഹമ്മദ് ബഷീർ''
 
* മറവിയുടെ ശൂന്യതയിൽ വിലയം പ്രാപിക്കാത്ത ഏതാനും മികച്ച ചെറുകഥകൾ കൊണ്ട് നേരത്തേ എന്റെ ശ്രദ്ധയാകർഷിച്ച കാഥികനാണ് അക്ബർ.
 
- ''എം ടി വാസുദേവൻ നായർ''
 
* പുതിയ തലമുറയിലെ കഥാകൃത്തുകളിൽ ഒരു പ്രമുഖസ്ഥാനമാണ് അക്ബറിന് എന്റെ മനസ്സിലുള്ളത്. ഇത് എന്റെ കാരൂർ സ്മാരക പ്രഭാഷണത്തിൽ ഞാൻ സൂചിപ്പിക്കുകയുണ്ടായി. അക്ബർ ഒന്നാംതരം കഥകൾ എഴുതിയിട്ടുണ്ട്, എഴുതുന്നുണ്ട് എന്നതു തന്നെയാണിതിനു കാരണം. പ്രതിപാദ്യത്തിനനുസരിച്ച് വളരെ ഗൌരവാവഹമായും ചിലപ്പോൾ നിശിതമായ ആക്ഷേപഹാസ്യരൂപത്തിലും മാറിമാറി എഴുതാൻ ഒരു പ്രത്യേക കഴിവ് അക്ബർക്കുണ്ട്. ഇത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. പ്രശംസാർഹമാണ് ഈ മിടുക്ക്. ഗൌരവപൂർണ്ണമായ കഥകളാണ് അക്ബറിനെ എനിക്കു കൂടുതൽ പ്രിയങ്കരനാക്കുന്നത്. അക്ബർ നമ്മുടെ കഥാ-നോവൽ സാഹിത്യത്തിന് ഒരു സമ്പത്താണ് എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല.
- ''ടി പദ്മനാഭൻ''
 
- ''ടി പദ്‌മനാഭൻ''
* അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുക ഏതു കലയിലെയും മൌലികമായ പ്രശ്നമാണ്. ബോധിവൃക്ഷത്തിന്റെ ഒരില ശാന്തിയുടെ ചിഹ്നമാകുന്നതങ്ങനെയാണ്. പ്രാവും ഒലീവുചില്ലയും സമാധാനത്തിന്റെ മൂർത്തബിംബങ്ങളാവുന്നതുമങ്ങനെയാണ്... കലാകാരനെ ഈ ബിംബകൽ‌പ്പനകൾ, അമൂർത്ത സൂക്ഷ്മഭാവളെ മറ്റൊരാൾക്ക് അനുഭവേദ്യമാക്കാൻ സഹായിക്കുന്നു. ചില ഭാവങ്ഗൾ സൂക്ഷ്മമെന്നതുപോലെ സങ്കീർണ്ണവുമാകുമ്പോൾ ബിംബവൽക്കരണം അനായാസമാവുകയില്ല.... ഇവിടെയാണ് ആധുനികരായ എഴുത്തുകാർ - ജെയിംസ് ജോയ്സും കസാൻ‌ദ് സാഖീസും മുതൽ നമ്മുടെ അൿബർ കക്കട്ടിൽ വരെ - യവനമോ ഭാരതീയമോ ആയ ഇതിഹാസങ്ങളിലേയ്ക്ക് കടക്കുന്നത്.
 
- ''ഓ എൻ വി കുറുപ്പ് ''
* അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുക ഏതു കലയിലെയും മൌലികമായ പ്രശ്നമാണ്. ബോധിവൃക്ഷത്തിന്റെ ഒരില ശാന്തിയുടെ ചിഹ്നമാകുന്നതങ്ങനെയാണ്. പ്രാവും ഒലീവുചില്ലയും സമാധാനത്തിന്റെ മൂർത്തബിംബങ്ങളാവുന്നതുമങ്ങനെയാണ്... കലാകാരനെ ഈ ബിംബകൽ‌പ്പനകൾ, അമൂർത്ത സൂക്ഷ്മഭാവളെസൂക്ഷ്മഭാവങ്ങളെ മറ്റൊരാൾക്ക് അനുഭവേദ്യമാക്കാൻ സഹായിക്കുന്നു. ചില ഭാവങ്ഗൾഭാവങ്ങൾ സൂക്ഷ്മമെന്നതുപോലെ സങ്കീർണ്ണവുമാകുമ്പോൾ ബിംബവൽക്കരണം അനായാസമാവുകയില്ല.... ഇവിടെയാണ് ആധുനികരായ എഴുത്തുകാർ - ജെയിംസ് ജോയ്സും കസാൻ‌ദ് സാഖീസുംകസാൻ‌ദ്സാഖീസും മുതൽ നമ്മുടെ അൿബർ കക്കട്ടിൽ വരെ - യവനമോ ഭാരതീയമോ ആയ ഇതിഹാസങ്ങളിലേയ്ക്ക് കടക്കുന്നത്.
 
- '' എൻ വി കുറുപ്പ് ''
 
* കഥയെഴുത്തുകാരന് നോവെലെഴുത്തുകാരനെപ്പോലെ കഥാപാത്രത്തെ വളർത്തിയെടുക്കാൻ സമയമില്ലെന്നും അതിനാൽ വളർന്ന കഥാപാത്രത്തെയാണ് അയാൾ എപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും ഒരു വാദമുണ്ട്. കഥാകാരനും തനിക്കനുവദിച്ചുകിട്ടിയ പരിമിതമായ ഭൂമികയ്ക്കകത്തു തന്നെ കഥാപാത്രത്തെ വളർത്താൻ സാധിക്കും. ശ്രദ്ധിച്ചാൽ .. കക്കട്ടിലിന്റെ ‘ ഇന്നു നമുക്കു റഷീദയെക്കുറിച്ചു ചിന്തിക്കാം’ എന്ന കഥയിലെ റഷീദ ഒരു കൂസലില്ലാത്ത കുസൃതി കുടുക്കയാണല്ലോ. സ്കൂളിൽ പഠിക്കുന്ന കാലത്തും അവൾ അങ്ങനെയായിരുന്നു. അവളുടെ മാസ്റ്ററെ സിനിമാതിയേറ്ററിലെ ക്യൂവിൽ കണ്ടപ്പോൾ ടിക്കറ്റെടുത്തു കൊടുക്കാമെന്നു പറഞ്ഞ് ടിക്കറ്റെടുക്കുന്നതുവരെ അവൾ അങ്ങനെ തന്നെ പെരുമാറുന്നു. എന്നാൽ കൌണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റുമായി മടങ്ങി വന്ന് ‘മാഷ് പോയിക്കാണ്’ എന്നു പറഞ്ഞ് ആ ടിക്കറ്റ് ഏൽ‌പ്പിച്ച ശേഷം അതേ കൂസലില്ലായ്മയോടെ നടന്നു പോകുമ്പോൾ റഷീദയ്ക്ക് എന്തൊരു വളർച്ചയാണുണ്ടായത്.
"https://ml.wikipedia.org/wiki/അക്‌ബർ_കക്കട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്