"ആത്മോപദേശശതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 422:
തുടർന്നുള്ള ശ്ലോകങ്ങളിൽ ബ്രഹ്മവും ആത്മാവും രണ്ടല്ലെന്നും പ്രപഞ്ചത്തിലുള്ള സകലവും ഈശ്വരന്റെ ഭിന്നരൂപങ്ങൾ മാത്രമാണെന്നുമുള്ള [[അദ്വൈത സിദ്ധാന്തം|അദ്വൈത തത്വം]] വെളിപ്പെടുത്തുന്നതോടൊപ്പം ഈ നിർവ്വികാര രൂപനായ ഈശ്വരനെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ താല്പര്യമില്ലായ്മയെപ്പറ്റി ഗുരു ആറാം ശ്ലോകത്തിൽ ഇപ്രകാരം പരിതപിക്കുന്നു.
{{Cquote|ഉണരണ,മിന്നിയുറങ്ങേണം,ഭുജിച്ചീ- <br /> ടണമശനം,പുണരേണ,മെന്നിവ്വണ്ണം <br /> അണയുമനേകവികൽപ,മാകയാലാ-<br /> രുണരുവതുള്ളൊരു നിർവികാരരൂപം? <br /> }}
എന്നാൽ ആത്മ ജ്ഞാനിയായവൻ ഇനി ഉറങ്ങരുത്, ലൗകിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുത് ,ബ്രഹ്മജ്ഞാനം പ്രാപിച്ചു ബോധപൂർവ്വം കഴിയുകയാണ് വേണ്ടത് എന്നു ഉദ്ബോദിപ്പിക്കുന്നഉദ്ബോധിപ്പിക്കുന്ന ഗുരു, ഒരോ വ്യക്തിയും, താനും മറ്റുള്ളവരും പരബ്രഹ്മത്തിന്റെ ഭിന്നരൂപങ്ങൾ മാത്രമെന്ന് മനസ്സിലാക്കുവാനുംമനസ്സിലാക്കാൻ ആവശ്യപ്പെടുന്നു. 22 മുതൽ 26 വരെയുള്ള ശ്ലോകങ്ങളിൽ മാനവ സമത്വത്തിന്റെയും പരോപകാരത്തിന്റെയും ആവശ്യകതയും പ്രാധാന്യവും ശ്രീനാരായണഗുരു ഊന്നിപ്പറയുന്നുണ്ട്.ഇതിൽ 24-മതു ശ്ലോകം ഇങ്ങനെയാണ്.
{{Cquote|അവനിവനെന്നറിയുന്നതൊക്കെയോർത്താ- <br /> ലവനിയിലാദിമമായൊരാത്മരൂപം; <br /> അവനവനാത്മസുഖത്തിനാചരിക്കു-<br /> ന്നവയപരന്നു സുഖത്തിനായ് വരേണം. <br /> }}
ഈ ശ്ലോകത്തിലെ അവസാന ഈരടികൾ പരസ്പര സ്നേഹത്തെപ്പറ്റിയുള്ള പ്രഭാഷണങ്ങളിലെല്ലാം തന്നെ ഉദ്ധരിക്കപ്പെടുന്നവയാണ്.
"https://ml.wikipedia.org/wiki/ആത്മോപദേശശതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്