അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെ പ്രവർത്തനത്തിൻറെ ഭാഗമായിഏജൻസിയുടെയും അവരുടെ ചാരശൃംഖലയായ [[സി.ഐ.എയ്ക്ക്എ.|സി.ഐ.എ വേണ്ടിയുടെയും]] പ്രവർത്തനങ്ങളിൽ ടെക്നിക്കൽ അസിസ്ടന്റ്റ് ആയി ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ധനാണ് '''എഡ്വേർഡ് സ്നോഡൻ'''. ഇന്റർനെറ്റിൽ നിന്നും പൌരന്മാരുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ സർക്കാരിന് വേണ്ടി ചോർത്തുന്ന പ്രിസം എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കിയതിലൂടെ ഇദ്ദേഹം ശ്രദ്ധേയനായിത്തീർന്നു.
2003 മുതൽ 2009വരെയുള്ള കാലയളവിലാണ് അദ്ദേഹം സി.ഐ.എയ്ക്ക് വേണ്ടി ജോലി ചെയ്തത്. ദേശീയ സുരക്ഷാ ഏജൻസി നടത്തി വരുന്ന പ്രിസം എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഇൻറർനെറ്റിലെ [[മൈക്രോസോഫ്റ്റ്]], ഗൂഗിൾ, ഫേസ്ബുക്ക്, യാഹു, പാൽടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കമുള്ള വിവിധ കമ്പനികളുടെ സെർവറിൽ നിന്നും മെയിലുകൾ, ചിത്രങ്ങൾ, ഓഡിയോ-വീഡിയോ ചാറ്റുകൾ എന്നിവയടക്കം പൌരന്മാരുടെ സ്വകാര്യ വിവരങ്ങൾ അവരുടെ അറിവില്ലാതെ, ദേശീയ സുരക്ഷാ ഏജൻസിക്കുവേണ്ടി ചോർത്തുന്ന പദ്ധതിയുടെപദ്ധതിയായിരുന്നു പ്രിസം പദ്ധതി. ഇതിന്റെ ഭാഗമായി അദ്ദേഹം സ്നോഡൻ പ്രവർത്തിച്ചിരുന്നു. പൌരസ്വാതന്ത്ര്യത്തിന് മേലെയുള്ള ഭരണകൂടത്തിൻറെ കടന്നുകയറ്റമായി വിശേഷിപ്പിക്കപ്പെട്ട ഈ നടപടി വൻവിവാദമാകുകയും ചെയ്തു. ഈ രഹസ്യം വാഷിംഗ്‌ടൺ പോസ്റ്റ്, ദി ഗാർഡിയൻ എന്നീ പത്രങ്ങളിലൂടെ പുറത്ത് വിട്ട അദ്ദേഹം സ്വരക്ഷയ്ക്ക് വേണ്ടി ഹോങ്ങ്കോങ്ങിൽ രാഷ്ട്രീയാഭയം തേടുകയായിരുന്നു.