"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) |
Apnarahman (സംവാദം | സംഭാവനകൾ) |
||
വരി 34:
മുൻകഴിഞ്ഞുപോയ സച്ചരിതരായ ജനങ്ങളുടെ മാർഗ്ഗമല്ല എന്നതിനാൽ, അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളും (അസ്മാഅ്) അതിന്റെ ഗുണങ്ങളും(സിഫാത്തുകൾ) മനസ്സിലാക്കുന്നതിന് ഇസ്ലാമിക തത്ത്വചിന്തയെ ആശ്രയിക്കുന്നതിനെ ഇബ്നു തൈമിയ്യ തള്ളിക്കളഞ്ഞു. [[മുഹമ്മദ് നബി|പ്രവാചകന്റെ]] അനുചരന്മാരും ആദ്യകാല തലമുറയും വിശുദ്ധനാമങ്ങളെയും അതിന്റെ ഗുണങ്ങളേയും മനസ്സിലാക്കുന്നതിനായി തത്ത്വചിന്തയെ ആശ്രയിച്ചിരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. മുൻകഴിഞ്ഞുപോയ സച്ചരിതർ ഇക്കാര്യത്തിൽ തത്ത്വചിന്തയെ അവലംബമാക്കുന്നതിൽ വല്ല നേട്ടവും കണ്ടിരുന്നങ്കിൽ തീർച്ചയായും അവരത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താൽ ഇബ്നു തൈമിയ്യയുടെ എതിരാളികൾ, അല്ലാഹുവിന്റെ നാമങ്ങൾക്കും വിശേഷണങ്ങൾക്കും ജന്തുരൂപങ്ങൾ(anthropomorphic) ചാർത്തിയ ആളാണ് ഇബ്നു തൈമിയ്യ എന്ന് ആരോപിക്കാറുണ്ട്.
യഥാർത്ഥത്തിൽ ഇബ്നു തൈമിയ്യ തന്റെ ഗ്രന്ഥമായ "കിതാബുൽ വാസിതിയ്യ" യിൽ മുഷബ്ബിഹ(സൃഷ്ടികളോട് അല്ലാഹുവെ താരതമ്യം ചെയ്യുക-anthropomorphism)യേയും അലീഗോറിക്കൽ/മെറ്റാഫോറിക്കൽ വ്യാഖ്യാനങ്ങളേയും തള്ളികളയുകയാണ്. അദ്ദേഹം പറയുന്നത്, സലഫികളുടെ മാർഗ്ഗം, ഒരു മധ്യനിലപാട് സ്വീകരിക്കുക എന്നതാണ്. സലഫുകൾ അല്ലാഹുവിന്റെ നാമങ്ങളേയും വിശേഷണങ്ങളേയും അംഗീകരിക്കുകയും അതോടൊപ്പം തഷ്‌ബിഹ് ,തക്‌യീഫ്,തഅതീൽ എന്നിവയെയല്ലാം
ഇമാം മാലികുമായി ബന്ധപ്പെട്ട പ്രസിദ്ധമായ സംഭവം ഇക്കാര്യത്തിൽ എടുത്തുകാട്ടാറുണ്ട്. ഒരിക്കൽ ഒരാൾ 'അല്ലാഹു അർശിൽ ഉപവിഷ്ടനായിരിക്കുന്നത് എങ്ങനെയാണ് എന്ന്' ചോദിച്ചു. മാലിക് ഇമാമിന്റെ മറുപടി "ഉപവിഷ്ടനായിരിക്കുന്നു എന്നത് അറിയാവുന്നതാണ്. പക്ഷേ 'എങ്ങനെ' എന്നത് മനസ്സിലായിട്ടില്ല" എന്നായിരുന്നു. അതിൽ വിശ്വസിക്കൽ നിർബന്ധമാണ് അതിനെ ചൊല്ലി കൂടുതൽ സംശയമുന്നയിക്കുന്നതും മറ്റും വെറുക്കപ്പെട്ട പുത്തൻ രീതികളാണ് (ബിദ്‌അത്ത്) എന്നും ഇമാം മാലിക് വ്യക്തമാക്കുന്നു. [[ഖുർആൻ|ഖുർആനിനേയോ]] [[ഹദീഥ്|ഹദീസിനേയോ]] പരിഗണിക്കാതെ മുൻകാല കർമ്മശാസ്ത്ര ഫത്‌വകളെ അന്ധമായി അനുകരിക്കുന്ന പണ്ഡിതന്മാരെയും അദ്ദേഹം എതിർത്തു. ഫത്‌വകൾക്കും വിധികൾക്കും പ്രാധാന്യമുണ്ടെങ്കിലും സന്ദർഭവും സാമൂഹ്യമാറ്റങ്ങളും പരിഗണിക്കാതെയും, ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ അവയെ വിലയിരുത്താതെയും അവക്ക് അംഗീകാരം നൽകുന്നത് അജ്ഞതയിലേക്കും ഇസ്ലാമിക നിയമത്തിന്റെ നിശ്ചലതയിലേക്കും നയിക്കും. തഖ്‌ലീദ്(കർമ്മശാസ്ത്രവിധികളിലും നിയമത്തിലുമുള്ള അന്ധമായ അനുകരണം) ജൂതന്മാർ തങ്ങളുടെ റബ്ബികളെ ദൈവങ്ങളായി പരിഗണിച്ചു വന്നതിനു തുല്യമാണ് എന്നാണ് ഇബ്നു തൈമിയ്യ പറയുന്നത്.
ഇബ്നു തൈമിയ്യ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കാരണം പലപ്രാവശ്യം ജയിൽവാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ മംഗോളിയരുടെ 1330 ലെ ഡമാസ്കസ് ആധിനിവേശത്തെ പ്രധിരോധിക്കുക മാത്രമല്ല ലെബനോനിലെ കസര്വാൻ [[ഷിയ]],രിഫാഇ സൂഫി പരമ്പര, ഇത്തിഹാദിയ്യ സരണി(ഇബ്നുൽ അറബിയുടെ ചിന്താപദ്ധതികൾ) എന്നീ ചിന്താധാരകൾക്കെതിരെ നിലകൊള്ളുകയും ചെയ്തു. 1306 ൽ ആന്ത്രോഫോമൊർഫിസം ആരോപിച്ച് പതിനെട്ട് മാസം ഇബ്നു തൈമിയ്യയെ തടവിലാക്കപ്പെടുകയുണ്ടായി. വീണ്ടും 1308 ൽ നിരവധി മാസം ജയിൽവാസമനുഭവിച്ചു ഈ പണ്ഡിതൻ.
|