"അയിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
 
== അയിത്തോച്ചാടനം ==
ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമിജി അയിത്തം പാപമാണെന്നു പറയാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്‌ ബ്രാഹ്മണർ മുതൽ പുലയർ വരെയുള്ളവർ ശിഷ്യരായുണ്ടായിരുന്നു. തൈപ്പൂയം തുടങ്ങിയ വിശേഷദിവസങ്ങളിൽ "പന്തിഭോജനം" നടത്തി വന്നതിൽ നാനാജാതിമതസ്ഥരും പങ്കെടുത്തിരുന്നു.ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുൻപ് തന്നെ ശ്രീ അയ്യാ സ്വാമി മനുഷ്യനെ മനുഷ്യനായി കാണാൻ ലോകരെ പഠിപ്പിച്ചു. ജാതിയുടേയോ മതത്തിൻറേയോ വരണ്ണവർഗ്ഗത്തിൻറേയോ പേരിൽ നടന്ന എല്ലാ ചൂഷണങ്ങളേയും അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത് സവർണ്ണരുടെ ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു. എന്തായാലും സ്വാമി സമാധിയാകുന്നതു വരെ അദ്ദേഹത്തെ എതൃക്കാനാർക്കും കഴിഞ്ഞില്ല. അയ്യാസ്വാമിയെ മേൽജാതിക്കാർ "പറയൻ,പാണ്ടിപ്പറയൻ" എന്നെല്ലാം വിളിച്ച് ആക്ഷേപിക്കുകയും ഇതിൽ വിഷമം തോന്നിയ മൂത്ത പുത്രൻ ലോകനാഥപണിക്കർ വിമർശിച്ചവരുടെ പേരിൽ കേസ്സു കോടുക്കുകയും മദ്രാസ്സിൽ നിന്നും ചെമ്പുപട്ടയം ഹാജരാക്കി തെളിവു നൽകി കോടതിയിൽ നിന്നു "വെള്ളാളർ" എന്നു വിധി വാങ്ങുകയും ചെയ്തു.എന്തായാലും എതിർത്ത ഒരു കുഞ്ഞു പോലും അവരുടെ ഒരു പിടി ചാമ്പൽ പോലും ഇന്നവശേഷിക്കുന്നില്ല. "ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ" എന്നുശിഷ്യരോട് അദ്ദേഹം പറയുമായിരുന്നു.സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിൻറെ വ്യാഖാനം എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.അദ്ദേഹം തൻറെ സിദ്ധാന്തം ശിഷ്യരിൽ കൂടിയും ലോകത്തെ പഠിപ്പിച്ചു. ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപണം" ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി പടപൊരുതി.കുളത്തൂർ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം ചെയ്തു. മേൽജാതിക്കാരിൽ നിന്നും കഠിനമായ എതിർപ്പുണ്ടായിട്ടും അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യർ ലോകരെ പഠിപ്പിച്ചു.സാധുജനപരിപാലനസംഘത്തിന്റെ സ്ഥാപകനും കേരള സാമൂഹിക ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായ [[അയ്യങ്കാളി|മഹാത്മാ അയ്യങ്കാളിയും]] അയിത്തത്തിനെതിരെ പൊരുതി
<ref>
൧൯൬൦} ൽ പുറത്തിറക്കിയ[ "ശിവരാജയോഗി അയ്യാ സ്വാമി തിരുവടികൾ"] http://4.bp.blogspot.com/_uCICegrJwgc/SLb24h-1vwI/AAAAAAAAAeQ/_sRIZwcP1og/s1600-h/inthaulakathile.jpgഎന്ന ഗ്രന്ഥത്തിലെ{൧൧൪-൧൧൫) പേജുകൾ. ൧൯൯൭ ലിറങ്ങിറങ്ങിയ അടുത്ത പതിപ്പിൽ ഈ അദ്ധ്യായം കാണുന്നില്ല.
"https://ml.wikipedia.org/wiki/അയിത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്