"ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം പുതുക്കി
കാലഹരണപ്പെട്ട വിവരങ്ങൾ പുതുക്കി
വരി 6:
ഡൽഹി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ലൈംഗികാതിക്രമങ്ങൾക്കെതിരായ വ്യവസ്ഥകൾ കർശനമാക്കുക എന്നലക്ഷ്യത്തോടെ കേന്ദ്രസർക്കാർ മുൻകൈയ്യെടുത്ത് 2013 ഫെബ്രുവരി 3 ന് രാഷ്ട്രപതി അംഗീകാരത്തോടെ ഒരു ഓർഡിനൻസിന് രൂപം നൽകിയിരുന്നു. കേന്ദ്രമന്ത്രിസഭയിലും പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ ഓർഡിനൻസ് 2013 ഏപ്രിൽ 2 ന് നിയമമാക്കി പാസ്സാക്കുകയുണ്ടായി. <ref name="oneindia"> {{cite news|title=hപ്രണബ് ഗിവ്‌സ് അസ്സന്റ് റ്റു ക്രിമിനൽ ലോ ബിൽ|url= http://videos.oneindia.in/watch/79538/pranab-gives-assent-to-criminal-law-bill-2013.html|accessdate=06-04-2013|newspaper=|date=}}</ref> <ref name="decan"> {{cite news|title=ലോ വെൽക്കം ബട്ട് വിമൻ യെറ്റ് റ്റു ഫീൽ സേഫ്|url=http://www.deccanchronicle.com/130405/news-current-affairs/article/law-welcome-women-yet-feel-safe|accessdate=06-04-2013|newspaper=|date=}}</ref>
 
2012 ഡിസംബർ 16 ന് ഡൽഹിയിൽ ഒരു ഫിസിയോത്തെറാപ്പി വിദ്യാർത്ഥിനി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാകുകയും മരണപ്പെടുകയുംചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ - സാർവ്വദേശീയ തലത്തിൽ വിവിധ സംഘടനകളും വ്യക്തികളും സ്ത്രീപീഡനത്തിനെതിരായ ഇന്ത്യയിലെ നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.<ref>{{cite news|title= കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ മരണത്തിൽ അനുശോചിച്ചു.|location= ന്യൂ ഡൽഹി|agency= [[Press Trust of India|PTI]]|publisher= Zee ന്യൂസ്.കോം|date= {{date|2012-12-29}}|url= http://zeenews.india.com/news/delhi/iap-condoles-death-of-delhi-gang-rape-victim_819606.html|archiveurl= |deadurl=no|archivedate= |accessdate= {{date|2013-02-07}}}}</ref> ഡൽഹിയിൽ യുവാക്കളും പൊതുജനങ്ങളും ഇതേ അവശ്യമുന്നയിച്ച് പ്രക്ഷോഭവും നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നിയമരംഗത്തെ പരിഷ്കാരങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ജസ്റ്റിസ് ജെ.എസ്. വർമ്മ കമ്മീഷനെ കേന്ദ്ര സർക്കാർ നിയോഗിച്ചു. വർമ്മ കമ്മീഷൻ റിപ്പോർട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആവശ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു ഓർഡിനൻസിന്നിയമത്തിന് രൂപം നൽകിയത്. <ref name="ndtv">{{Cite web|title=എൻ.ഡി.ടിവി.കോം '''(നിയമത്തിന്റെ പൂർണ്ണരൂപം ഈ ലിങ്കിൽ ലഭ്യമാണ്)'''|url=http://www.ndtv.com/article/india/new-anti-rape-legislation-criminal-law-amendment-ordinance-2013-326240|accessdate=07-02-2013 }}</ref> വർമ്മ കമ്മീഷൻ ശുപാർശകളിൽ തൊണ്ണൂറ് ശതമാനം കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ ഭേഗഗതിയെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി അശ്വനി കുമാറിന്റെ അവകാശപ്പെടുന്നു. <ref>{{cite news|title=ഞങ്ങൾ തൊണ്ണൂറ് ശതമാനം നിർദ്ദേശങ്ങളും അംഗീകരിച്ചു:നിയമമന്ത്രി|url=http://www.ndtv.com/article/india/we-have-accepted-90-of-justice-verma-panel-s-recommendations-law-minister-to-ndtv-325775|accessdate=08-02-2013|newspaper=എൻ.ഡി.ടി.വി|date=3 ഫെബ്രുവരി 2013}}</ref>
 
==പ്രധാന വ്യവസ്ഥകൾ==
===പുതിയ കുറ്റകൃത്യങ്ങൾ===
ഓർഡിനൻസിലൂടെഭേദഗതി നിയമത്തിലൂടെ ചില പുതിയതരം കുറ്റകൃത്യങ്ങൾ അഥവാ മറ്റ് തരത്തിൽ കുറ്റകരമായിരുന്ന ചില കൃത്യങ്ങൾ കൃത്യമായ നിർവ്വചനത്തോടെ, ഇന്ത്യൻ ശിക്ഷാ നിമയത്തിലെ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തപ്പെട്ടു. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പുറകേനടക്കൽ തുടങ്ങിയവയാണ് ഇപ്രകാരം ഇന്ത്യൻ ശിക്ഷാനിയമത്തിൽ പുതുതായി ഉൾപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങൾ.
{| class="wikitable"
വരി 44:
 
===നിലവിലെ നിയമങ്ങളിലെ മാറ്റങ്ങൾ===
ഓർഡിനൻസ്ഭേദഗതി പ്രകാരംനിയമപ്രകാരം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 370 -ആം വകുപ്പ് പുതിയ വ്യവസ്ഥകളാൽ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. അടിമവ്യാപാരത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്ന ആ വകുപ്പ് ചൂഷണലക്ഷ്യത്തോടെയുള്ള ഒട്ടുമിക്ക മനുഷ്യവാണിഭത്തെക്കുറിച്ചും പ്രതിപാദിക്കുന്ന 370, 370 A എന്നീ വകുപ്പുകളായാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയോ, വ്യക്തികളോ ചേർന്ന് വേശ്യാവൃത്തിയ്കുവേണ്ടിയോ, അടിമജോലിക്കുവേണ്ടിയോ, അവയവതട്ടിപ്പിന് വേണ്ടിയോ (എ) തെരഞ്ഞെടുക്കുന്നത്, (ബി) കടത്തിക്കൊണ്ടുപോകുന്നത്, (സി) ഒളിപ്പിച്ചുവെയ്കുന്നത് (ഡി) കൈമാറുന്നത്, (ഇ) സ്വീകരിക്കുന്നത് തുടങ്ങിയവയൊക്കെ ഈ വകുപ്പു പ്രകാരം കുറ്റകരമാണ്. ബലപ്രയോഗം, ഭീഷണി, സമ്മർദ്ദം, ചതി, തട്ടിക്കൊണ്ടുപോകൽ, വഞ്ചന, അധികാരദുരുപയോഗം, പ്രലോഭനം മുതലായ ഏതുമാർഗ്ഗത്തിലൂടെയാണെങ്കിലും ഈ പ്രവൃർത്തി ചെയ്യുന്നയാളിനെ ഇരയാക്കപ്പെട്ട ആളുകളുടെ എണ്ണത്തിനനുസരിച്ച് കുറഞ്ഞത് 7 വർഷം മുതൽ ജീവിതാവസാനംവരെയുള്ള വിവിധ കാലയളവിലേക്കുള്ള ജയിൽ ശിക്ഷയ്ക്ക് വിധിക്കാവുന്നതാണ്. ഇത്തരത്തിൽ വാണിഭം നടത്തപ്പെടപ്പെട്ട വ്യക്തിയെ ജോലികൾക്കായി നിയോഗിക്കുന്നവരും കുറ്റക്കാരാണ്. <ref name="ReferenceA">വകുപ്പ് 7, ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013</ref>
 
ബലാത്സംഗത്തെക്കുറിച്ചുള്ള വകുപ്പിൽ വരുത്തിയ കാതലായ മാറ്റമാണ് ഈ ഭേദഗതിയിലെ സുപ്രധാനമായ ഇനം. വകുപ്പ് 375 ൽ വരുത്തിയ ഭേഗഗതിയിലൂടെ "ബലാത്സംഗം" എന്ന വാക്കിനുപകരം "ലൈംഗികാതിക്രമം "എന്ന വാക്കുപയോഗിച്ച് വിപുലമായ അർത്ഥത്തിലേക്ക് അതിന്റെ നിർവ്വചനത്തെ ഭേദഗതി ചെയ്തു. പുതിയ നിർവ്വചനം ഒരർത്ഥത്തിൽ ജെൻഡർ നിഷ്പക്ഷമായി. അതുപ്രകാരം, "ഉള്ളിൽക്കടത്തൽ" എന്നത് ലിഗത്തിന്റെ മാത്രമല്ല മറ്റെന്തും ഉള്ളിൽക്കടത്തിയുള്ള ലൈംഗിക അതിക്രമങ്ങൾ ഈ വകുപ്പുപ്രകാരം കുറ്റകരമായി. യോനി കൂടാതെ, വദനം, ഗുദം, മൂത്രനാളി തുടങ്ങിയവയിലേതിലൂടെയുമുള്ള ഇത്തരം ഉള്ളിൽക്കടത്തലുകളും സ്വകാര്യഭാഗങ്ങളിൽ സ്പർശിനംവഴി ഇപ്രകാരം ചെയ്യുന്നതുമൊക്കെ ലൈംഗികാതിക്രമം എന്ന കുറ്റത്തിന്റെ ഭാഗമായി. ഈ ഭേദഗതിപ്രകാരം കുറ്റം തെളിയിക്കുന്നതിന് ഏതുവരെ "ഉള്ളിൽക്കടന്നു" എന്നതും അതിക്രമത്തെ അതിക്രമത്തെചെറുക്കാൻചെറുക്കാൻ ശാരീരികമായ ചെറുത്തുനിൽപ്പ് ഉണ്ടായോ ഇല്ലയോ എന്നതുമൊന്നും പ്രസക്തമല്ലെന്നും പ്രഖ്യാപിക്കപ്പെട്ടു.
 
മുൻപുണ്ടായിരുന്ന 16 വയസ്സ് എന്നതിൽ നിന്നും വ്യത്യസ്തമായി, 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുമായി സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച നടത്തിയാലും ആയത് ബലാത്സംഗം എന്ന പ്രവൃത്തിയായി കണക്കാക്കപ്പെടും എന്ന ഭേദഗതിയും ഉണ്ടായി.
 
വകുപ്പ് 376 ൽ വരുത്തിയ ഭേദഗതി പ്രകാരം, ചില ഗുരുതരമായ സാഹചര്യങ്ങളിലൊഴിച്ച്, ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ എഴുവർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്തം തടവും പിഴയും ആയി ഭേദഗതി ചെയ്യപ്പെട്ടു. ഗുരുതരമായ സാഹചര്യങ്ങളിൽ, പത്തുവർഷത്തിൽ കുറയാത്തത് മുതൽ ജീവപര്യന്തം വരെ ദീർഘിപ്പിക്കാവുന്നതുമായ കഠിന തടവും പിഴയുമായിത്തീർന്നു.
Line 55 ⟶ 57:
ഇവയ്കനുസരണമായ ചിലമാറ്റങ്ങൾ ക്രമിനൽ നടപടി നിയമത്തിലും തെളിവ് നിയമത്തിലും വരുത്തിയിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തുന്ന പ്രക്രിയയും മറ്റും കൂടുതൽ ലളിതവും സ്ത്രീസൗഹാർദ്ദപരവുമാക്കുക, ഇരയുടെ സ്വഭാവവും ഭുതകാലവും പ്രസക്തമല്ലാതാക്കുക, സമ്മതത്തോടെയല്ലായിരുന്നു എന്ന് തെളിയിക്കുന്നത് സംബന്ധിച്ച ആനുമാനിക സാക്ഷ്യവും (presumption) സമ്മതമില്ലായിരുന്നവെന്ന് ഇര കോടതിയിൽ പ്രഖ്യാപിക്കണമെന്ന ബാദ്ധ്യതയും ഒഴിവാക്കുക തുടങ്ങിയവയാണവ.
==വിമർശനങ്ങൾ==
വർമ്മ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് പുറപ്പെടുവിച്ച ക്രിമിനൽ നിയമ ഭേദഗതി ഓർഡിനൻസ്നിയമം വ്യാപകമായ വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. വർമ്മ കമ്മീഷൻ നിർദ്ദേശങ്ങളിലെ സുപ്രധാന വ്യവസ്ഥകളായ വിവാഹബന്ധത്തിലെ ബലാത്സംഗം, സമ്മതത്തെ സംബന്ധിച്ച പ്രായം ഭേദഗതിചെയ്യൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രോസിക്യൂഷന് അനുവാദംവാങ്ങണമെന്നും മറ്റുമുള്ള സായുധസേനാ പ്രത്യകാധികാര നിയമത്തിലെ വ്യവസ്ഥകളുടെ ഭേഗതി, <ref>{{cite news|title=ഓർഡിനൻസ് Vs വർമ്മകമ്മീഷൻ ശുപാർശകൾ|url=http://www.ndtv.com/article/india/read-ordinance-vs-verma-commission-recommendations-325436|accessdate=25 ഫെബ്രുവരി 2013|newspaper=എൻ.ഡി.ടി.വി.NDTV|തീയചി=1 ഫെബ്രുവരി 2013}}</ref><ref>{{cite news|title=ക്രിമിനൽ നിയമ (ഭേദഗതി) നിയമം: ഷോക്കിംഗ്|url=http://kafila.org/2013/02/05/the-criminal-law-ordinance-2013-on-sexual-assault-cut-paste-and-shock-pratiksha-baxi/|accessdate=25 ഫെബ്രുവരി 2013|newspaper=കാഫില.ഓർഗ്|date=}}</ref> എന്നാൽ നിർദ്ദേശങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും വിവിധ തലങ്ങളിലെ ചർച്ചകൾക്കുശേശമാണ് ഓർഡിനൻസ് നടപ്പാക്കിയിട്ടുള്ളതെന്നും അതിനെത്തുടർന്നുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നിയമമാക്കിയപ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യകതമാക്കുകയുണ്ടായി.
 
 
"https://ml.wikipedia.org/wiki/ക്രിമിനൽ_നിയമ_(ഭേദഗതി)_നിയമം,_2013" എന്ന താളിൽനിന്ന് ശേഖരിച്ചത്