"ഒഡീസ്സി (ഇതിഹാസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 9:
പത്തു വർഷം നീണ്ടുനിന്ന യുദ്ധത്തിനു ശേഷം ട്രോജൻ കുതിരയെന്ന ചതിപ്രയോഗത്തിലൂടെ വിജയം നേടിയെടുത്ത ഗ്രീക്കു സൈന്യം ട്രോയ് നഗരത്തെ ചുട്ടു ചാമ്പലാക്കി. അഥീനയുടെ ക്ഷേത്രത്തിൽ അഭയം തേടിയ [[കസ്സാൻഡ്ര| കസ്സാൻഡ്രയെ ]] ഗ്രീക്കു സൈനികനായ അജാക്സ് വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുവന്നു. ആരും അവളുടെ സഹായത്തിനെത്തിയില്ല. തന്റെ ഭക്തയുടെ നേരേയുളള ഗ്രീക്കുകാരുടെ നേരും നെറിയുമില്ലാത്ത പെരുമാറ്റം അഥീനയെ ക്രുദ്ധയാക്കി. അഥീന പൊസൈഡണിനോട് അഭ്യർത്ഥിച്ചു.കടൽ ക്ഷോഭിക്കണം ഗ്രീക്കുകാരുടെ മടക്കയാത്ര ദുഷ്ക്കരമാക്കിത്തീർക്കണം. കൊടുങ്കാറ്റിലും ചുഴലിയിലും പെട്ട് ഗ്രീക്കു ശവങ്ങൾ എല്ലാ തീരങ്ങളിലും അടിഞ്ഞു കൂടണം. മടക്കയാത്രയാരംഭിച്ച ഗ്രീക്കു കപ്പലുകളെ എതിരേറ്റത് പ്രക്ഷുബ്ധയായ കടലാണ്. ആഗമെംമ്നൺ മരിച്ചില്ലെങ്കിലും കപ്പലുകളെല്ലാം നാമാവശേഷമായി. അജാക്സ് മുങ്ങിമരിച്ചു. മെനിലോസിന്റെ കപ്പൽ ദിക്കറ്റ് ഈജിപ്തിലെത്തി. ഒഡീസിയസ് മരിച്ചില്ല, പക്ഷെ സഹിക്കേണ്ടിവന്ന ദുരിതങ്ങൾ കണക്കറ്റതായിരുന്നു. ശിശുവായ മകനോടൊപ്പം ഇത്തക്കയിലെ ഭർത്തൃഗ്രഹത്തിൽ താമസിച്ചിരുന്ന പെനിലോപ്പിനെ വിവാഹാർത്ഥികൾ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.
=== കഥാസംഗ്രഹം===
ആദ്യം കടൽക്കൊളളക്കാരുടെ ആക്രമണം, പിന്നെ കൊടുങ്കാറ്റ്. ഇതു കഴിഞ്ഞാണ് ഒഡീസിയസ്സും അനുയായികളും അലസന്മാരുടെ ദ്വീപിലെത്തുന്നത്വാസസ്ഥലമായ താമരദ്വീപിലെത്തുന്നത്. അവിടത്തെ പഴങ്ങൾപഴങ്ങളും പൂക്കളും കഴിച്ച് കുറച്ചു നാളത്തേക്ക് ഓർമ്മ നഷ്ടപ്പെടുന്നു. ഓർമ്മ വീണ്ടുകിട്ടിയശേഷം നാട്ടിലേക്കു തിരിക്കവേ പൊസൈസോണിന്റെ പ്രിയപുത്രൻ ഒറ്റക്കണ്ണൻ പോളിഫെമിസ്നെ കൈയിലകപ്പെടുന്നു. പിടിവിടുവിക്കാനായിഒരുപാടു കപ്പലുകളും ഒട്ടനവധി അനുചരന്മാരും ഒഡീസിയസ്സിനു നഷ്ടമാകുന്നു. രക്ഷപ്പെടാനായി ഒഡീസിയസ്സ് മരക്കഷണം കൊണ്ടു കുത്തി പോളിഫെമിസിനെ അന്ധനാക്കുന്നു. സമുദ്രദേവനായ പൊസൈസോണിന്റെ രോഷം ആളിക്കത്തുന്നു. പത്തു കൊല്ലം കടലിൽ അലഞ്ഞു തിരിയാനായി ശപിക്കുന്നു.
കാലിപ്സോ എന്ന ജലദേവതയുടെ തടവുകാരനായി ഒഗൈഗിവ എന്ന ദ്വീപിൽ പിന്നീട് ഒഡീസിയസിന് ഏഴുകൊല്ലം കഴിയേണ്ടി വന്നു. ഒഡീസിയസ്സിഒഡീസിയസ്സിൽ അനുരക്തയായിരുന്നു കാലിപ്സോ. ഒടുവിൽ ദേവഗണങ്ങളുടെ ഇടപെടൽ മൂലം കാലിപ്സോ ഒഡീസിയസ്സിനെ സ്വതന്ത്രനാക്കുന്നു. പക്ഷെ പൊസൈഡോണിന്റെ ക്രോധം തണുത്തിരുന്നില്ല. കടൽ ക്ഷോഭം കാരണം ഒഡീസിയസ്സിന്റെ വളളം തകർന്നടിയുന്നു. ഒഡീസിയസ്സ് ഷെറി ദ്വീപിലേക്ക് നീന്തി രക്ഷപ്പെടുന്നു. അവിടെ ഏതാനും ദിവസം അൽക്കിനേസ്, അരേറ്റ് ദമ്പതിമാരുടെരാജദമ്പതികളുടെ അതിഥിയായിക്കഴിയുന്നു. യഥാർത്ഥത്തിൽ അവിടെവെച്ചാണ് ഒഡീസിയസ്സ് തന്റെ, അതു വരേയുളള സാഹസികയാത്രയുടെ കഥ പറയുന്നത്. അവിടെ നിന്ന് പുറപ്പെട്ട് ഒഡീസിയസ് കാറ്റുകളുടെ രാജ്യത്തെത്തുന്നു. അവിടത്തെ രാജാവ് അയോലസിനെയാണ് [[സ്യൂസ് ]] കാറ്റുകളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചിരുന്നത്. അയോലസിന് കാറ്റുകളെ അഴിച്ചു വിടാനും പിടിച്ചു കെട്ടാനുമുളള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വിട പറയുമ്പോ അയോലെസ് ഒരു കിഴി ഒഡീസിയസ്സിനു സമ്മാനമായി നല്കി. എല്ലാ കൊടുങ്കാറ്റുകളേയും ഭദ്രമായി അതിലടക്കിയിരുന്നു. ഒഡീസിയസിസ്ന് ഇനിയുളള യാത്രയി ഒരു ബുദ്ധിമുട്ടും വരാതിരിക്കാനായിരുന്നു അയോലെസ് ഇങ്ങനെ ചെയ്തത്. പക്ഷെ ൊഡീസിയസ്സിന്റെ അനുചരന്മാർ കിഴിക്കകത്ത് സ്വ ണ്ണമായിരിക്കുമെന്ന് കരുതി, കിഴി തുറന്നു. തുടർന്നുണ്ടായ അതിഭയങ്കരമായ കൊടുങ്കാറ്റിൽ ദിക്കറ്റ അവർ ചെന്നടിഞ്ഞത് മനുഷ്യഭോജികളുടെ ദ്വീപിലായിരുന്നു.
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ഒഡീസ്സി_(ഇതിഹാസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്