1988 ജൂലൈ 10 ന് മരണമടഞ്ഞു.
<ref>ചന്ദ്രിക വാരാന്തപ്പതിപ്പ്, 1988 ജൂലായ് 16</ref>
==അനുസ്മരണം==
<ref> ചന്ദ്രിക വാരാന്തപ്പതിപ്പ്, 1988 ജൂലായ് 30 </ref>
<ref> വിവേകം, 1988 ആഗസ്റ്റ് 1-15 </ref>
ഓരേ ദിവസം അന്തരിച്ച മലയാളത്തിലെ പ്രമുഖ സാഹിത്യപണ്ഡിതരായിരുന്ന എൻ. കൃഷ്ണപ്പിള്ളയെയും ടി.മുഹമ്മദിനെയും താരതമ്യം ചെയ്തു കൊണ്ട് പ്രശസ്ത സാഹിത്യ നിരൂപകൻ [[ഇബ്രാഹിം ബേവിഞ്ച]] എഴുതുന്നു.
<ref> ചന്ദ്രിക 1988 ജൂലായ് 14 </ref><ref> [http://www.jihkerala.org/books/munnilnadannavar/tmuhammed.htm മുന്നിൽ നടന്നവർ]|ശൈഖ് മുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്</ref>
''അറിവിന്റെ വെളിച്ചം ചൊരിഞ്ഞുനിന്ന രണ്ടു പ്രകാശഗോപുരങ്ങളാണ് ഈയാഴ്ച പൊലിഞ്ഞുപോയത്. അനിതരസാധാരണമായ ഉൾക്കാഴ്ചയും അതിസൂക്ഷ്മമായ ആവിഷ്കാരരീതിയും ഈ രണ്ട് എഴുത്തുകാരുടെയും സവിശേഷതയായിരുന്നു. മലയാള സാഹിത്യത്തിന്റെ വിവിധ മുഖങ്ങളെ അത്യധികം സമ്പന്നമാക്കിയ എൻ. കൃഷ്ണപ്പിള്ളയും, ഭാരതീയ സംസ്കാരത്തിന്റെ പ്രകാശവത്തായ ഒരു ധാരയെ ഇന്ത്യയിലെ മറ്റൊരു എഴുത്തുകാരനും കാണാനാവാത്തവിധം കണ്ട ടി. മുഹമ്മദുമാണ് മരണത്തിനുശേഷവും പ്രകാശം പൊഴിച്ചുകൊണ്ടിരിക്കുന്ന ഈ ദീപസ്തംഭങ്ങൾ.'' <ref>ചന്ദ്രിക വാരാന്തപ്പതിപ്പ്, 1988 ജൂലായ് 16</ref>
[[അബ്ദുസ്സമദ് സമദാനി]] എഴുതുന്നു:
''ടി. മുഹമ്മദ് സാഹിബ് പരലോക യാത്രയായെന്നറിഞ്ഞപ്പോൾ ഒരു ധന്യ ജീവിതത്തിന്റെ തേജോമയമായ സന്ദർഭങ്ങളിൽ കുതിർന്ന ഓർമകൾ വിഷാദച്ഛായ കലർന്ന മോഹന കാവ്യത്തിന്റെ ഈരടികളായി മനസ്സിൽ മുഴങ്ങി. ക്ലിഷ്ടമായ ഗവേഷണ പ്രക്രിയയിലൂടെ ധിഷണാപരമായ ഏകാന്തതയുടെ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയ ഒരു സാധാരണക്കാരന്റെ ധ്വനിമധുരമായ വാക്കും മൗനവും ഇന്ന് ഹൃദയങ്ങളുടെ വേദനയായിരിക്കുന്നു.''<ref> ചന്ദ്രിക വാരാന്തപ്പതിപ്പ്, 1988 ജൂലായ് 30 </ref><br />
പ്രഫ. [[പി. കോയ]] അനുസ്മരിക്കുന്നു:
''ഭൗതിക പ്രലോഭനങ്ങൾ ഏറെയുണ്ടായിട്ടും അവയോട് ദുർമുഖം കാണിച്ച്, ഏതാണ്ടൊരു ദുർവാശിയോടെ പുസ്തകങ്ങളുടെ ലോകത്ത് കഴിയുകയായിരുന്നു ടി.എം. അസാധാരണമായ സ്നേഹവായ്പോടെ, ആശ്ചര്യത്തിന്റെ തിളക്കമുള്ള കണ്ണുകളോടെയാണ് പലരും അദ്ദേഹത്തെ നോക്കിക്കണ്ടിരുന്നത്. ഒരു കസേരയിൽ, ഒരു നൂറ് പുസ്തകങ്ങൾക്കിടയിൽ, ദിനരാത്രങ്ങളുടെ ഗതാഗതത്തിൽ താൽപര്യമില്ലാതെ ജോലിയെടുക്കുന്ന ഒരു സൂഫിയുടെ ചിത്രം അദ്ദേഹത്തെ അറിയുന്നവരുടെ മനസ്സിലുണ്ട്.''<ref> വിവേകം, 1988 ആഗസ്റ്റ് 1-15 </ref>
കമ്മ്യൂണിസ്റ്റ് എഴുത്തുകാരൻ കെ. ദാമോദരനുമായി താരതമ്യം ചെയ്ത് [[റഹീം മേച്ചേരി]] എഴുതുന്നു:
''കേരളത്തിലെ കമ്യൂണിസ്റ്റ് എഴുത്തുകാരിൽ കെ. ദാമോദരനുള്ള സ്ഥാനമാണ് ടി. മുഹമ്മദ് സാഹിബിന് ഇസ്‌ലാമിക സമൂഹത്തിലുള്ളതെന്ന് പറയാം. ഭാരതീയ തത്ത്വചിന്തയുടെ അന്തരാത്മാവിലേക്കിറങ്ങിച്ചെന്ന കമ്യൂണിസ്റ്റ് ചിന്തകനായിരുന്നു കേരള മാർക്സ് എന്ന പേരിൽ വിശ്രുതനായ കെ. ദാമോദരൻ. ഭാരതീയ ദർശനത്തിന്റെ അടിയൊഴുക്കുകൾ അന്വേഷിക്കാൻ വർഷങ്ങൾ നീണ്ട തപസ്സനുഷ്ഠിച്ച ടി. മുഹമ്മദ് അഗാധ കയങ്ങളിലും തൗഹീദിന്റെ മുത്തുകൾ കണ്ടെത്തി സ്വയം സായൂജ്യമടഞ്ഞു.'' <ref> ചന്ദ്രിക 1988 ജൂലായ് 14 </ref><ref> http://www.jihkerala.org/books/munnilnadannavar/tmuhammed.htm </ref>
==കൃതികൾ==
|