"ഫ്രാൻസിസ് സേവ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 28:
ഫ്രാൻസിസ് സേവ്യർ കിഴക്കൻ ദേശങ്ങളിൽ നിന്ന് യൂറോപ്പിലേക്കയച്ച കത്തുകൾ സൃഷ്ടിച്ച സുവിശേഷാവേശം, ഒട്ടേറെ യുവാക്കളെ വേദപ്രചാരവേലയിലേക്ക് ആകർഷിച്ചു. മരണശേഷം കിഴക്കും പടിഞ്ഞാറും അദ്ദേഹത്തിന്റെ കീർത്തി പരക്കുകയും ചെയ്തു. എങ്കിലും സേവ്യറുടെ അസാമാന്യമായ യശ്ശസ്സിനൊപ്പമെത്തുന്നതല്ല വേദപ്രചാരകനെന്ന നിലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ. വ്യക്തിപരമായ ഒട്ടേറെ പരിമിതികൾ അദ്ദേഹത്തിനുണ്ടായിരുന്നു. താൻ എത്തിച്ചേർന്ന ദേശങ്ങളിലെ സംസ്കാരങ്ങൾ അദ്ദേഹത്തിൽ ഒരു കൗതുകവും ഉണർത്തിയില്ല. ജീവിച്ച നൂറ്റാണ്ടിന്റെ മാനദണ്ഡങ്ങൾ വച്ചു നോക്കിയാൽ തന്നെ സേവ്യറുടെ പ്രബോധനശൈലി അസംസ്കൃതമായിരുന്നു. മുക്കുവന്മാരെ ഞായറാഴ്ച കടലിൽ പോകുന്നതിൽ നിന്നു വിലക്കിയ അദ്ദേഹം വെള്ളിയാഴ്ച പിടിക്കുന്ന മീനിന്റെ പങ്ക് പള്ളിക്കു ദാനം ചെയ്യാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്തു.<ref>വിവിയൻ ഗ്രീൻ, "എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറം 180)</ref>
സേവ്യറെ വിശുദ്ധപദവിയിലേക്കുയർത്തുന്നതിനെ സംബന്ധിച്ച [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] പ്രഖ്യാപനം അദ്ദേഹം [[ഭാഷാവരം]] ഉള്ളവനായിരുന്നു എന്നു പറയുന്നു. എന്നാൽ ഭാഷകളുടെ പഠനത്തിലും പ്രയോഗത്തിലുമുള്ള കഴിവുകേടായിരുന്നു വേദപ്രചാരണത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരിമിതി. [[തമിഴ്]], [[മലയൻ]], ജപ്പാനീഷ് ഭാഷകളിൽ പ്രാർത്ഥനകളും മറ്റും മനഃപാഠമാക്കാൻ സേവ്യർ കണക്കില്ലാത്ത സമയം ചിലവഴിച്ചു. ഇതര മത വിശ്വാസികളെ സാത്താൻ സേവകരായിട്ടാണ് അദ്ദേഹം കരുതിയിരുന്നത്. താൻ മത പരിവർത്തനം നടത്തിയ ജനത
ഗോവയിലെ മതപീഡനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന് കേൾക്കുന്ന പേരുകളിലൊന്നാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റേത്{{തെളിവ്}}. ഗോവയിലും സമീപ പ്രദേശങ്ങളിലുമുണ്ടായിരുന്ന ഹിന്ദു ഭൂരിപക്ഷ ജനതയെ അദ്ദേഹം നിർബന്ധിത മതപരിവർത്തനം നടത്തിയിരുന്നതായും, തദ്ദേശീയരുടെ ആരാധാനലായങ്ങൾ നേതൃത്വം നൽകി നശിപ്പിച്ചതായും ചില ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. അന്യമതസ്തരേയും മുക്കുവരേയും പോർച്ച്ഗീസ് പിന്തുണയോട് കൂടി ക്രൂരമായ മതശിക്ഷാ നടപടികൾക്ക് വിധേയരാക്കിയിരുന്നതായും ചില രേഖകളിൽ കാണാം{{തെളിവ്}}.
|