"നല്ല ശമരിയാക്കാരന്റെ ഉപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[സുവിശേഷങ്ങൾ|സുവിശേഷത്തിലെ]] അതിന്റെ പാഠമനുസരിച്ച്, [[യെരുശലേം|യെരുശലേമിൽ]] നിന്നു യെറീക്കോയിലേക്കു യാത്ര ചെയ്യുകയായിരുന്ന ഒരു മനുഷ്യൻ കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. അയാളെ അവർ കവർച്ച ചെയ്തശേഷം മൃതപ്രായനായി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു. താമസിയായെ ഒരു പുരോഹിതനും, ദേവാലയശുശ്രൂഷികളുടെ ഗണത്തിൽ പെട്ട ലേവായനും ആ വഴി വന്നെങ്കിലും അവർ അയാളെ കാണാത്തമട്ടിൽ കടന്നു പോകുന്നു. ഒടുവിൽ, [[യഹൂദർ]] പൊതുവേ താഴ്ന്നവരായി കണക്കാക്കിയിരുന്ന [[ശമരിയർ|ശമരിയാക്കാരിൽ]] പെട്ട ഒരുവൻ ആ വഴി വന്നു. നിസ്സഹായാവസ്ഥയിൽ കിടന്നിരുന്ന ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ ശമരിയാക്കാരൻ എണ്ണയും [[വീഞ്ഞ്|വീഞ്ഞുമൊഴിച്ച്]] അയാളുടെ മുറിവുകൾ വച്ചുകെട്ടുകയും സ്വന്തം [[കഴുത|കഴുതപ്പുറത്തു]] കയറ്റി സത്രത്തിൽ കൊണ്ടു ചെന്നാക്കി പരിചരിക്കുകയും ചെയ്യുന്നു. അടുത്ത ദിവസം യാത്ര തുടരേണ്ടി വന്നപ്പോൾ അയാൾ, "ഇവന്റെ കാര്യം നോക്കിക്കൊള്ളുക; കൂടുതലായി എന്തെങ്കിലും ചെലവായാൽ ഞാൻ തിരികെ വരുമ്പോൾ തന്നു കൊള്ളാം" എന്നു പറഞ്ഞ് സത്രം സൂക്ഷിപ്പുകാരനെ രണ്ടു ദിനാറ ഏല്പിച്ചു പോകുന്നു.<ref>[[ലൂക്കാ എഴുതിയ സുവിശേഷം]] 10:25-37</ref>
 
[[തനക്ക്|എബ്രായബൈബിളിൽ]] [[ലേവ്യർ|ലേവ്യരുടെ പുസ്തകത്തിലെ]] "നിന്നപ്പോലെ നിന്റെ അയൽക്കാരയേയും സ്നേഹിക്കുക" എന്ന പ്രബോധനത്തിന്റെ പശ്ചാത്തലത്തിൽ, "ആരാണ് എന്റെ അയൽക്കാരൻ?" എന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് [[യേശുക്രിസ്തു|യേശു]] പ്രസിദ്ധമായ ഈ ഉപമ പറഞ്ഞത്. യാഥാസ്ഥിതികയഹൂദർ അവജ്ഞയോടെ വീക്ഷിച്ചിരുന്ന [[ശമരിയർ|ശമരിയാക്കാരനെശമരിയാക്കാരിൽ]] ഒരുവനെ ഈവിധം നന്മസ്വരൂപനായി ചിത്രീകരിച്ചത് [[യേശുക്രിസ്തു|യേശുവിന്റെ]] യഹൂദശ്രോതാക്കളെ അമ്പരപ്പിച്ചിരിക്കണം. വ്യവസ്ഥാപിതമായ പ്രതീക്ഷകളെ തകിടം മറിക്കുംവിധമുള്ള യേശുവിന്റെ പ്രകോപനപരമായ പ്രബോധനശൈലിയുടെ ഉദാഹരണമാണ് ഈ അന്യാപദേശം. ഹിപ്പോയിലെ [[അഗസ്റ്റിൻ|അഗസ്റ്റിനെപ്പോലുള്ള]] വ്യാഖ്യാതാക്കൾ, പാപാവസ്ഥയിൽ [[മരണം|മരണത്തോടടുത്ത]] [[ആത്മാവ്|ആത്മാവിനെ]] രക്ഷിക്കുന്ന [[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] പ്രതിരൂപമായി നല്ല ശമരിയാക്കാരനെ കാണുന്നു. എന്നാൽ ഈ വ്യാഖ്യാനം അന്യാപദേശത്തിന്റെ ഉദ്ദിഷ്ടാർത്ഥവുമായി ബന്ധമില്ലാത്തതാണെന്നും താൻ അവതരിപ്പിച്ച നവസാന്മാർഗ്ഗികത പിന്തുടരേണ്ടതെങ്ങനെ എന്നു വിശദീകരിക്കുകയായിരുന്നു [[യേശുക്രിസ്തു|യേശു]] ഇതിലെന്നും മറ്റുള്ളവർ കരുതുന്നു.
 
ഈ കഥയുടെ ലാളിത്യവും [[സൗന്ദര്യം|സൗന്ദര്യവും]] നൂറ്റാണ്ടുകളിലൂടെ ചിത്രകാരന്മാരേയും, ശില്പികളേയും, കവികളേയും ആകർഷിച്ചിട്ടുണ്ട്. അപരിചതനെ സഹായിക്കുന്നവൻ എന്ന അർത്ഥമുള്ള "നല്ല ശമരിയാക്കാരൻ" എന്ന പ്രയോഗത്തിന്റെ സ്രോതസ്സ് ഈ കഥയാണ്. ആശുപത്രികൾക്കും, ജീവകാരുണ്യസ്ഥാപനങ്ങൾക്കും നല്ല ശമരിയാക്കാരന്റെ പേരിടുക പതിവാണ്.
"https://ml.wikipedia.org/wiki/നല്ല_ശമരിയാക്കാരന്റെ_ഉപമ" എന്ന താളിൽനിന്ന് ശേഖരിച്ചത്