"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 6:
നിസ്സാരനും ഹീനപാപിയുമായ മനുഷ്യന്റെ സത്പ്രവൃത്തികളൊന്നും സ്വർഗ്ഗസമ്മാനം നേടാൻ പര്യാപ്തമല്ലെന്നു [[ജോൺ കാൽവിൻ|കാൽവിൻ]] കരുതി. ദൈവത്തിന്റെ നീതി പാപത്താൽ കളങ്കപ്പെട്ട മുഴുവൻ മനുഷ്യവർഗ്ഗത്തിന്റേയും നാശമാണ് ആവശ്യപ്പെടുന്നത്. എങ്കിലും അവന്റെ കരുണ, ചുരുക്കം ചിലരെ രക്ഷയ്ക്കും നിത്യസമ്മാനത്തിനുമായി തെരഞ്ഞെടുത്തിരിക്കുന്നു. അപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവൻ, ക്രിസ്തുവിലൂടെയുള്ള രക്ഷയിൽ വിശ്വാസം നൽകുന്നു. അർഹതയുടെ അടിസ്ഥാനത്തിലല്ലാതെ [[ദൈവം]], ചുരുക്കം ചിലരെ നിത്യസമ്മാനത്തിനും അവശേഷിക്കുന്നവരെ നിത്യശിക്ഷയ്ക്കുമായി അനാദിയിലേ തെരഞ്ഞെടുത്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷ ദൈവത്തിന്റെ കരുണയേയും, അഭിശപ്തരുടെ ശിക്ഷ അവന്റെ നീതിയേയും പ്രഘോഷിക്കുന്നു. ആദിമാതാപിതാക്കളുടെ പതനം പോലും ദൈവികജ്ഞാനത്താൽ പൂർവനിശ്ചിതമായിരുന്നു എന്നു കാൽവിൻ കരുതി.
അനാദിയിലേ ദൈവനിശ്ചിതമായ അവരുടെ അന്തിമവിധി മാറ്റൻ എന്തെങ്കിലും ചെയ്യാൻ മനുഷ്യവ്യക്തികൾക്കു കഴിയില്ലെന്നു കാൽവിൽ കരുതി. ഇക്കാര്യത്തിൽ മനുഷ്യപ്രയത്നവും സൽപ്രവർത്തികളും നിഷ്‌പ്രയോജനമാണ്. രക്ഷിക്കപ്പെടാനായി ജനിച്ചയാൾ ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ വിളി കേൾക്കുന്നു; വിനാശത്തിനു വിധിക്കപ്പെട്ടവർക്ക് അതു കേൾക്കാനാവില്ല.<ref name ="radha">എസ് രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും (പുറങ്ങൾ 281-82)</ref>
മനുഷ്യന്റെ അധമാവസ്ഥയിലുള്ള വിശ്വാസം ലൗകികജീവിതത്തെ തന്നെ അസ്വാഭാവികമായി കരുതാൻ കാൽവിനെ പ്രേരിപ്പിച്ചു. "സ്വർഗ്ഗമാണു നമ്മുടെ രാജ്യമെങ്കിൽ, ഭൂമി നമുക്കു പ്രവാസസ്ഥാനമല്ലാതെ മറ്റെന്താണ്? ഈ ലോകത്തിൽ നിന്നുള്ള വിടവാങ്ങൽ ജീവിനിലേക്കുള്ള പ്രവേശനമാണെന്നിരിക്കെ, ലോകം നമുക്ക് ശവകുടീരമല്ലാതെ മറ്റെന്താണ്? ലോകത്തിലെ തുടർച്ച മരണത്തിലുള്ള അലിഞ്ഞുചേരലല്ലാതെ മറ്റെന്താണ്? പാപത്തിന്റെ തടവുകാരാകാതിരിക്കാനായി, നാം ലൗകികജീവിതത്തെ വെറുക്കാൻ പഠിക്കണം" എന്നു കാൽവിൻ വാദിച്ചു.<ref>[[ജോൺ കാൽവിൻ]] രചിച്ച [http://www.ccel.org/ccel/calvin/institutes.v.x.html "ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ" (ഇൻസ്റ്റിട്യൂട്ടുകൾ) പുസ്തകം III - 9:4]</ref>
|