[[കൊടുന്തമിഴ്]] പരിണമിച്ചാണു [[മലയാളം|മലയാളഭാഷയുണ്ടായത്]] എന്ന വാദത്തെ സാധൂകരിക്കാനായി [[എ.ആർ. രാജരാജവർമ്മ]] അവതരിപ്പിച്ച [[ആറു നയങ്ങൾ|ആറു നയങ്ങളിൽ]] ഒന്നാണ് '''പുരുഷഭേദനിരാസം'''. [[തമിഴ്|തമിഴിൽ]] `കാലവാചകങ്ങളായ [[ആഖ്യാതങ്ങൾ|ആഖ്യാതങ്ങളോടു]] കൂടി, കർത്താവിനോടുള്ള പൊരുത്തത്തിനു വേണ്ടി [[ലിംഗപ്രത്യയം|ലിംഗം]], [[പുരുഷപ്രത്യയം|പുരുഷൻ]], [[വചനപ്രത്യം|വചനം]] എന്നിവയെക്കുറിക്കുന്ന [[പ്രത്യയം]] ചേർക്കാറുണ്ട്. മലയാളഭാഷ ഇതെല്ലാം ഒന്നോടെ ഉപേക്ഷിച്ചു. ഇതിനെയാണു പുരുഷഭേദനിരാസം എന്നു പറയുന്നത`പറയുന്നത്. തമിഴിൽ അവൻ വന്താൻ, അവൾ വന്താൾ, അവർ വന്താർ, നീ വന്തായ്, നാൻ വന്തേൻ എന്നു പ്രയോഗിക്കുമ്പോൾ മലയാളത്തിൽ അവൻ, അവൾ, അവർ, നീ, ഞാൻ എന്നിങ്ങനെ എല്ലാ നാമങ്ങളോടും വന്നു എന്ന ഒരൊറ്റക്രിയാരൂപമാണു ചേർക്കുന്നത്`.മലയാളത്തിൽ [[കർത്താവ്]] മാറുമ്പോഴും, [[ക്രിയ|ക്രിയക്കു]] മാറ്റമൊന്നും സംഭവിക്കുന്നില്ല. ആവർത്തനമായതിനാൽ ക്രിയാവസാനത്തിലെ പ്രത്യയപ്രയോഗം മലയാളഭാഷ തള്ളിക്കളഞ്ഞു എന്നാണ് ഏ ആറിന്റെ വാദം. [[സംഖ്യാവിശേഷണം]] ചേർക്കുന്നപക്ഷം [[നപുംസകനാമം|നപുംസകനാമങ്ങൾനപുംസകനാമങ്ങൾക്ക്]]ക്ക് ബഹുവചനം വേണ്ട എന്ന് തീർച്ചപ്പെടുത്തിയിട്ടുള്ള [[ദ്രാവിഡഭാഷ|ദ്രാവിഡഭാഷയ്ക്ക്]] ഈ ആവർത്തനം ഒട്ടും യോജിക്കുന്നതല്ലെന്ന യുക്തി കരുതിയാണ് മലയാളികൾ പുരുഷഭേദത്തെ നിശ്ശേഷം ഉപേക്ഷിച്ചതെന്ന് ഏ ആർ പറയുന്നു <ref>എ.ആർ.രാജരാജവർമ്മ .കേരളപാണിനീയം (1968) പുറം 51-2 എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895 </ref>