"പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രവും ജനസംഖ്യയും മറ്റു വിവരങ്ങളും കൂട്ടിച്ചേർത്തു ~~~
വരി 16:
|TelephoneCode = +91 0475
|പ്രധാന ആകർഷണങ്ങൾ = പുനലൂർ തൂക്കുപാലം|}}
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു പട്ടണം ആണ് '''പുനലൂർ'''. [[കൊല്ലം]] ജില്ലയിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും [[തിരുവനന്തപുരം]] ജില്ലയിൽ നിന്നും 75 കിലോമീറ്റർ വടക്കും ആണ് പുനലൂർ. അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. കടൽനിരപ്പിൽ നിന്ന് 3456 മീറ്റർ ഉയരത്തിൽ ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെപുനലൂർ പ്രധാനഇന്ന് സന്ദർശന[http://www.punalurmunicipality.in/ സ്ഥലങ്ങൾമുനിസിപ്പൽ പുനലൂർഭരണത്തിൻ] പേപ്പർകീഴിലാണ്. മിൽ‍സ്കൊല്ലം (1888ൽജില്ലയിൽ ഒരുഗ്രാമീണസൗന്ദര്യമുള്ള ബ്രിട്ടീഷുകാരൻനഗരമാണ്‌ സ്ഥാപിച്ചത്,പുനലൂർ. ഇന്ന്തമിഴ്‌നാടുമായി ഡാൽമിയപുരാതനകാലം ഗ്രൂപ്പിന്റെമുതൽ നിയന്ത്രണത്തിൽ),തന്നെ കല്ലടയാറിനുപുനലൂരിന്‌ കുറുകെദൃഢമായ ഉള്ള പുനലൂർ തൂക്കുപാലം എന്നിവയാണ്വാണിജ്യബന്ധമുണ്ടായിരുന്നു. പുനലൂർനഗരഹൃദയത്തിലൂടെയൊഴുകുന്ന ഇന്ന്കല്ലടയാർ മുനിസിപ്പൽപുനലൂരിന്റെ ഭരണത്തിൻജീവനാഡിയാണ്‌. കീഴിലാണ്.
 
[[പത്തനാപുരം താലൂക്ക്|പത്തനാപുരം താലൂക്കിന്റെ]] ആസ്ഥാനം ആണ് പുനലൂർ.
 
== ചരിത്രം ==
ഇന്നത്തെ പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന പല പ്രദേശങ്ങളിലും സിന്ധൂനദീതട സംസ്കാരത്തേകാൾ പഴക്കമേറിയ പുരാതന ശിലായുഗ കാലഘട്ടത്തിൽ തന്നെ ജനവാസമുണ്ടായിരുന്നു എന്ന്‌ തെന്മലയിൽ നടന്ന ഗവേഷണങ്ങളിൽ വെളിവായിട്ടുണ്ട്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയ നദീതടസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ തെന്മല ചേന്തുരുണിയിൽ കണ്ടെത്തിയതോടെ ഇവിടം ചിരപുരാതനമായ ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നുവെന്നു വെളിപ്പെട്ടു.
എ.ഡി ഒന്നാം നൂറ്റാണ്ടിലെ ആയ്‌ [[http://en.wikipedia.org/wiki/Ay_kingdom|ആയ്‌]] രാജവംശത്തിന്റെ ഭരണകാലത്തുതന്നെ താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച്‌ പുനലുരിലും പരിസരഗ്രാമങ്ങൾക്കു ചുറ്റും ഭൂരിഭാഗവും ഘോരവനങ്ങളായിരുന്നെങ്കിലും ജനവാസമുണ്ടായിരുന്നു. ഇന്ന്‌ വനങ്ങളും എസ്‌റ്റേറ്റുകളുമയിട്ടുള്ള പല സ്‌ഥലങ്ങളും അന്ന്‌ ജനപഥങ്ങളുമായിരുന്നതായി കാണാം. നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്രാനന്ദപുരം, വള്ളായണി തുടങ്ങിയ ശാസനങ്ങളിൽ പുനലൂരിലേയും പട്ടാഴിയിലേയും നാട്ടുരാജാക്കന്മാരെക്കുറിച്ചുള്ള സൂചനകളുണ്ട്‌. 1734 വരെ പുനലൂരും സമീപപ്രദേശങ്ങളും ഭരിച്ചിരുന്നത്‌ ഇളയിടത്തു സ്വരൂപം ആയിരുന്നു. അധികാരപരിധി “താലൂക്ക്‌” എന്നതിനു പകരം “മണ്ഡപത്തും വാതുക്കൽ” എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. താലൂക്ക്‌ കേന്ദ്രം പിൽക്കാലത്ത്‌ പത്തനാപുരത്തുനിന്നും പുനലൂരിലേക്ക്‌ മാറ്റുകയുണ്ടായി. മഹാരാജാവിനും റാണിക്കും എഴുന്നള്ളി കുളിക്കുവാനായി ഇവിടെ രണ്ട്‌ സ്നാനഘട്ടങ്ങൾ ഉണ്ടായിരുന്നു. “കൊട്ടാരം കുളിക്കടവ്‌” എന്നറിയപ്പെട്ടിരുന്ന പ്രസ്തുത സ്നാനഘട്ടങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം.
വേണാട്ടിലെ [[http://en.wikipedia.org/wiki/Venad|വേണാട്ടിലെ]] ആദ്യത്തെ നാടുവാഴി അയ്യനടികൾ ആയിരുന്നു. തരിസാപ്പള്ളി ശാസനത്തിൽ നിന്നും കൊല്ലവർഷം ഇരുപത്തിനാലാമാണ്ട്‌ (AD 848) അയ്യനടികൾ കേരളചക്രവർത്തി സ്ഥാണുരവിവർമയുടെ (AD 844-885) സാമന്തനായി വേണാട്‌ വാണിരുന്നതായി കാണാം. അതിനുശേഷം അന്ന്‌ ഇളംകൂർ വാഴുകയായിരുന്ന രാമതിരുവടി (രാമവർമ കുലശേഖരൻ AD 885-917) ഭരണമേറ്റു. രാമതിരുവടിക്കു ശേഷം വേണാടിന്റെ ചരിത്രത്തെക്കുറിച്ച്‌ ഒരുനുറ്റാണ്ടോളം രേഖകൾ ലഭ്യമല്ല. കൊല്ലവർഷം 149-ലെ (AD 973) മാമ്പള്ളിശാസനത്തിൽ ശ്രീവല്ലഭൻ കോതവർമ്മയെപ്പറ്റിയും പുനലൂർക്കാരൻ ഇരവിപരന്തരവനെക്കുറിച്ച്‌ അറിയാൻ കഴിയും. മാമ്പള്ളിശാസനത്തിൽ തന്നെ കൊല്ലവർഷത്തെപ്പറ്റിയും പുനലൂർ, ചെങ്ങന്നൂർ മുതലായ പ്രദേശങ്ങൾ വേണാട്ടിൽ ഉൾപ്പെട്ടിരുന്നുവെന്നും മനസ്സിലാക്കാം.
 
== വ്യവസായികപ്രാധാന്യം ==
1552-ൽ നടന്ന ഒരു സംഭവം ഈ പ്രദേശത്തിന്റെ വണിജ്യ പ്രാധാന്യത്തെ ഓർമ്മപ്പെടുതുന്നു. കൊല്ലത്ത്‌ ആസ്ഥാനമുറപ്പിക്കാൻ ശ്രമിച്ച [[http://en.wikipedia.org/wiki/4th_Portuguese_India_Armada_(Gama,_1502)|പോർതുഗീസ്‌ ക്യാപ്റ്റൻ റോഢ്ഡ്രിഗ്സ്]] കൃഷിക്കാരിൽ നിന്നും മൊത്തമായി കുരുമുളകു വാങ്ങുവാൻ ശ്രമിക്കുകയുണ്ടായി. കച്ചവടത്തിനു വിസമ്മതിച്ച വ്യാപാരികൾ അഞ്ഞൂറോളം കാളവണ്ടികളിലായി കുരുമുളകു നിറച്ച്‌ തമിഴ്‌നാട്ടിലേക്ക്‌ പുറപ്പെടുകയും അവരെ റോഢ്ഡ്രിഗ്സിന്റെ പടയാളികൾ ആക്രമിക്കുകയും പല വ്യാപരികളുടേയും തലവെട്ടിയെടുത്ത്‌ കവർച്ച ചെയ്ത കുരുമുളകിനോപ്പം റോഢ്ഡ്രിഗ്സിനു സമർപ്പിച്ചു. വെട്ടീയെടുത്ത ഓരോ തലയ്ക്കും റോഢ്ഡ്രിഗ്സ് വൻതുക പാരിതോഷികമായി കൊടുക്കുകയും ചെയ്തു.
ദുർഘടമായ വണിജ്യപാതയിൽ നടന്ന ആക്രമണം പുനലൂരിന്റെ ചരിത്രസാക്ഷ്യമായി തലമുറകൾ പങ്കിടുന്നു. പശ്ചിമഘട്ടത്തിലെ ചുരങ്ങളിൽ കൂടിയാണ്‌ അന്ന്‌ തമിഴരുമായി വ്യാപാരം നടന്നിരുന്നത്‌. ചരക്കുഗതാഗതത്തിന്‌ കാളവണ്ടികളും പൊതിക്കാളകളും ഉപയോഗിക്കപ്പെട്ടിരുന്നു.
ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്താണ്‌ ആദ്യമായി ഈ പാതയിൽ പാലം നിർമ്മിക്കപ്പെടുന്നത്‌. 1877-ൽ പണികഴിച്ച പുനലൂർ തൂക്കുപാലത്തിനു ഗതാഗതത്തിനു പുറമെ വന്യമൃഗങ്ങളിൽനിന്നും നഗരത്തെയും ജനങ്ങളെയും രക്ഷിക്കനുതകുന്നതയിരുന്നു. 1888-ൽ പേപ്പർമില്ലും 1901-ൽ റയിൽവേസ്റ്റേഷനും പുനലൂരിൽ സ്ഥാപിക്കപ്പെട്ടു. 1904-ൽ പുനലൂർ വഴി കൊല്ലം-തിരുനെൽവേലി തീവണ്ടി ഗതാഗതമരംഭിച്ചു. ശ്രീമൂലംതിരുനാൾ തുടങ്ങിവെച്ച ശ്രീരാമപുരം കമ്പോളം (ഇന്നത്തെ പുനലൂർ മാർക്കറ്റ്) ഈ പ്രദേശത്തെ പ്രധാന വാണിജ്യകേന്ദ്രമായി മാറിയിരുന്നു. കൃഷിഫലങ്ങളും മലഞ്ചരക്കുകളും വനദ്രവ്യങ്ങളും മേൽത്തരം കാട്ടുതടികളും തടിയുത്പന്നങ്ങളും ദൂരദേശങ്ങളിലേക്കു കയറ്റിയയക്കുന്നതിൽ റയിൽവെ സ്റ്റേഷന്റെ സംവിധാനം അഭിനന്ദനീയമായിരുന്നു. വണിജ്യസമൃദ്ധിയുടെ കോലാഹലങ്ങളും തീവണ്ടിയുടെ ചൂളംവിളികളും പേപ്പർമില്ലിന്റെ സൈറൺവിളിയും പുനലൂരിന്റെ നാഡീസ്പന്ദനങ്ങളായി മാറി. 1943-ൽ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ്‌ ട്രാവകൂർ പ്ലൈവുഡ്‌ ഫാക്ടറി സ്ഥാപിച്ചു.
കൊല്ലം ജില്ലയിൽ ആദ്യമായി ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആരംഭിച്ചത്‌ പുനലൂരിലാണ്‌. പൈനാപ്പിൾ (കൈതച്ചക്ക) കൃഷിക്ക്‌ പണ്ടുമുതലേ പുനലൂർ പ്രസിദ്ധമാണ്‌. ക്യു (കെ. ഇ. ഡബ്ള്യു.) എന്ന മുള്ളില്ലാത്തയിനം പൈനാപ്പിൾ ലറ്റിൻ അമേരിക്ക, വെസ്റ്റ് ഇൻഡീസ്‌ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചൈയ്ത്‌ ആദ്യമായി കൃഷി തുടങ്ങിയതും പുനലൂരിലാണ്‌. വാണിജ്യസാദ്ധ്യത വിപുലീകരിക്കാനായി കേന്ദ്ര-കേരളസർക്കാർ ഉടമസ്തതയിൽ കേരളാ ഫ്രൂട്ട് പ്രൊടക്ട്സ് എന്ന ഫാക്ടറിയും പുനലൂരിൽ സ്ഥാപിതമായി.
== സാമൂഹിക പ്രാധാന്യം ==
ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലും പുനലൂർ പങ്കുവഹിച്ചിട്ടുണ്ട്‌. വിദേശഭരണത്തിനെതിരെ സഘടിച്ച ദേശാഭിമാനികൾ തിരുനൽവേലി കളക്ടറായിരുന്ന ഹാഷ് എന്ന വെള്ളക്കാരനെ വെടിവെച്ചുകൊല്ലുവാൻ പദ്ധതി തയ്യാറാക്കിയപ്പോൾ കൃത്യനിർവ്വഹണം ഏറ്റെടുത്തത്‌ ചെങ്കോട്ട വാഞ്ചിനാഥൻ എന്ന രാജ്യസ്നേഹി ആയിരുന്നു. കൃത്യം നടത്തിയശേഷം രക്ഷപെടാനാവാതെ വാഞ്ചിനാഥൻ സ്വയം വെടിവെച്ചു രൿതസാക്ഷിയായി. അദ്ദേഹത്തിന്റെ മൃതശരീരത്തിനൊപ്പം കണ്ടെത്തിയ കമ്മ്യുണിക്കേഷൻകാർഡിലെ കോഡ്‌ വാക്കുകളിൽ നിന്നും പോലീസിനു ലഭിച്ച വിവരങ്ങൾ പുനലൂർവരെ കൊണ്ടെത്തിച്ചു. തുടർന്നുള്ള റെയ്ഡിൽ പുനലൂരിനു സപീപത്തുള്ള ചെങ്കുളത്തെ വെടിവെപ്പു പരിശീലനകേന്ദ്രം പോലീസ്‌ കണ്ടുപിടിക്കുകയും സഘത്തിലെ പല വ്യക്തികളേയും തടവിലാക്കുകയും ചെയ്തു. റയിൽവേ പാലത്തിനു സപീപം കോൺഗ്രസ്‌ ഓഫീസായി പ്രവർത്തിച്ചിരുന്നന്നത്‌ കുമാരസ്വാമി എന്നറിയപ്പെടുന്ന വാസുപിള്ളയുടെ രണ്ടുനില കെട്ടിടത്തിലായിരുന്നു. അന്വേഷണസഘം അവിടെയെത്തി റിക്കാർഡുകൾ സീലു ചെയ്യുകയും ഇതിനൊരു സാക്ഷിയെ കൊല്ലം പേഷ്ക്കാർ കണ്ടുപിടിച്ചെങ്കിലും തെളിവില്ലാത്തതിന്റെ പേരിൽ കേസ്‌ തള്ളുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു. ചരിത്രം ഉറങ്ങുന്ന ഒരു രണ്ടുനില കെട്ടിടം ഇന്നും നിലവിലുണ്ട്‌.
സ്റ്റേറ്റ്‌ കോൺഗ്രസ്സിലെ ഗർജ്ജിക്കുന്നസിംഹം എന്നറിയപ്പെട്ടിരുന്ന സി. കേശവന്റെ രാഷ്ട്രീയ താവളമായിരുന്നു പുനലുർ. ടി. ബി. ജംഗ്‌ഷനിൽ ഉണ്ടായിരുന്ന മുതിരവിള വൈദ്യരുടെ (രാമങ്കേശവൻ) വൈദ്യശാലയിൽ അദ്ദേഹം പതിവായി വരുകയും സംഘടനാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഫ്യൂഡലിസവും ജന്മിത്വവും നിലനിന്നുരുന്ന ഒരു പ്രദേശമായിരുന്നു പുനലൂർ. പാട്ടവും പാതിവാര വ്യവസ്ഥയും ഉണ്ടായിരുന്നു. കുത്തകപ്പാട്ടഭൂമിയും, ദേവസ്വഭൂമിയും കൈവശം വച്ചിരുന്ന കൃഷിക്കാരും കുറവല്ലായിരുന്നു. കുത്തകപ്പാട്ടഭൂമിക്ക്‌ അടിസ്ഥാന നികുതിക്കു പുറമെ തെങ്ങിന്‌ രണ്ടു രൂപയും കമുക്‌, പ്ളാവ്‌, മാവ്‌, പുളി, പറങ്കിമാവ്‌, കുരുമുളക്‌കൊടി എന്നിവയ്ക്ക്‌ ഓരോ രൂപ വീതവും വൃക്ഷക്കരം ഈടാക്കിയിരുന്നു. കൃഷിക്കാർ സംഘടിച്ച്‌ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളുടെ ഫലമായി അശാസ്ത്രീയവും അന്യായവുമായ കുത്തകപ്പാട്ടക്കരം നിർത്തലാക്കി. കേരളത്തിൽ തൊഴിലാളിവർഗ്ഗ പ്രസ്താനത്തിന്‌ ബീജാവാപം നൽകിയ പ്രദേശങ്ങളിൽ ഒന്നാണ്‌ പുനലുർ. 1888-ൽ സ്ഥാപിക്കപ്പെട്ട പേപ്പർമില്ലിലെ ജീവനക്കാരാണ്‌ കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളിവർഗ്ഗം. കേരളത്തിൽ രണ്ടാമതായി രജിസ്റ്റർ ചെയ്ത യൂനിയനാണ്‌ പുനലൂർ പേപ്പർമിൽ വർക്കേഴ്സ് യൂണിയൻ. ഐതിഹാസികങ്ങളായ എണ്ണമറ്റ സമരങ്ങൾ ഇവർ നടത്തിയിട്ടുണ്ട്‌. രാജവാഴ്ചയ്ക്കും സർ സി. പി. രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരായി പേപ്പർമില്ലിലെ ധീരന്മാരായ തൊഴിലാളികൾ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ അസംബ്ളിക്കകത്തു കടന്ന്‌ മുദ്രാവക്യം വിളിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തത്‌ കേരളത്തിന്റെ വിപ്ളവചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമാണ്‌. തൊഴിലാളി സമരത്തിന്റെ വീരഗാഥ പുനലൂരിൽ നിന്നും ദേശത്തിന്റെ മുക്കിനും മൂലയിലും അലയടിച്ചുയർന്നു.
കാലാകാലങ്ങളായി മുഴങ്ങിയ സമരകാഹളങ്ങളിൽ പുനലൂരിന്റെ സാമ്പത്തിക പുരോഗതിക്കു മുതൽക്കൂട്ടായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടപ്പെടുകയും ജീവിതം വഴിമുട്ടിയ പലരും നാടുവിട്ടുപോകുകയും ഗത്യന്തരമില്ലാതെ ആത്മഹത്യയിൽ ചെന്നൊടുങ്ങുകയും ചെയ്തു. മുതലാളിത്വത്തേയും സാമ്രാജ്യശക്തികളേയും നല്ലപാഠം പഠിപ്പിച്ച ധീരമായ തൊഴിലാളിസമരങ്ങൾ തകർത്ത ചില്ലുമേടകൾക്കൊപ്പം പുനലൂരിന്റെ സമൃദ്ധിയും സ്ഥംഭിച്ചു. പെട്ടെന്നുണ്ടായ സ്ഥംഭനം ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമായി രണ്ടു ദശകങ്ങൾ പിന്നിട്ടു; ഒത്തുതീർപ്പുയോഗങ്ങളും വിട്ടുവീഴ്ച്ച പദ്ധതികളുമായി തൊഴിലവസരങ്ങൾ വീണ്ടെടുക്കാൻ നട്ത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. തൊഴിലവസരങ്ങൾ നഷ്ടപ്പട്ട അദ്ധ്വാനശീലരായ ഉദ്യോഗാർത്തികൾ മറുനാടു തേടിപ്പോകുകയും കാത്തിരിക്കുന്ന കുടുംബാങ്ങൾക്കയി പണമയ്ക്കുന്ന രീതി നിലവിൽ വരുകയും ചെയ്തു. അനായാസം പണം കൈപ്പറ്റി ചിലവഴിക്കുന്ന പുതിയ ജീവിതശൈലി വ്യക്തികൾക്കൊപ്പം ദേശത്തിന്റെ തന്നെ സമ്പത്ഘടനയെ മാറ്റിയുലച്ചു. കൃഷിയിടങ്ങൾ തരിശുഭൂമിയാകുകയും നിത്യജീവിത്തിനാവശ്യമായ വസ്ത്തുക്കളെല്ലാം അയൽരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തസംസ്ക്കാരം നിലവിൽ വന്നു.
 
== ആരാധനാലയങ്ങൾ ==
മലദൈവങ്ങളേയും മരങ്ങളേയും ആരാധിക്കുന്ന പാരമ്പര്യം നിലനിന്നിരുന്ന ദേശത്ത്‌ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ക്ഷേത്രം വാഴമൺ ശിവക്ഷേത്രമാണ്‌. പുലയ വംശജനായ വഴമൺ വേലത്താനാണ്‌ ഈ ക്ഷേത്രം സ്ഥാപിച്ചത്‌. ഇദ്ദേഹം രാജാവിന്റെ പ്രതിനിധി ആയിരുന്നു. മറവന്മാരുമായുള്ള യുദ്ധത്തിൽ വേലത്താൻ മരിച്ചതിനെതുടർന്ന്‌ മൃതദേഹം കലയനാട്‌ അടിവയലിൽകാവ്‌ എന്ന സ്ഥലത്ത്‌ സംസ്കരിച്ചു. അപമൃത്യു വരിച്ച വേലത്താന്റെ കോപം ഉണ്ടാകാതിരിക്കാൻ ഈ കാവിൽ ആട്‌, കോഴി തുടങ്ങിയവയെ കുരുതി നടത്തിയിരുന്നുവെങ്കിലും പിൽക്കാലത്ത്‌ നിർത്തലാക്കപ്പെട്ടു.
തൃക്കോതേശ്വരം മഹാദേവർ ക്ഷേത്രം പുനലൂരിന്റെ വലിയ അമ്പലം എന്നറിയപ്പെടുന്നു. നാന്നൂറിലേറെ വർഷങ്ങൾക്കു മുൻപ്‌ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നദിക്കരയിൽനിന്നും എത്തിച്ച കരിങ്കല്ലുകൾ ഉപയോഗിച്ചാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. കല്ലുകളാൽ തീർത്ത ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമ്മത്തിന്‌ ആയിരത്തിയെട്ടു പറ പുഷ്പങ്ങൾ ഉപയോഗിച്ചിരുന്നു എന്ന വിവരം പാലി ഭാഷയിൽ രേഖപ്പെടുത്തിയ ശീവേലിക്കല്ല്‌ ക്ഷേത്രത്തിന്റെ മുൻഭാഗത്ത്‌ കാണാൻ സാധിക്കും. ഇളയിടത്തു രാജാവിന്റെ പടനായകൻ കോത എന്ന സ്ത്രീയുടെ ഭർത്താവയിരുന്നു. യുദ്ധത്തിൽ ഭർത്താവ്‌ മരിച്ചതോടെ വിധവയായ കോതയ്ക്ക്‌ ക്ഷേത്രം നില്ക്കുന്ന സ്ഥലത്തു നിന്ന്‌ നോക്കിയാൽ കാണാവുന്നത്ര സ്ഥലം രാജാവ്‌ ദാനമായിക്കൊടുക്കുകയും പില്ക്കാലത്ത്‌ കോതയാൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം തൃക്കോതേശ്വരം മഹാദേവർ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
വാഴമൺ ശിവക്ഷേത്രം, തൃക്കോതേശ്വരം മഹാദേവർ ക്ഷേത്രം, ഭരണിക്കാവ്‌ ക്ഷേത്രം, കൃഷ്ണൻ കോവിൽ, നെല്ലിപ്പള്ളി ശിവക്ഷേത്രം, അഷ്ഠമംഗലം വിഷ്ണു ക്ഷേത്രം, ആലഞ്ചേരി ജമാ-അത്ത്‌ പള്ളി, ഭരണിക്കാവിലെ മൊഹീയദ്ദീൻ പള്ളി, റോമൻ കത്തോലിക്കാ പള്ളി, വാളക്കോട്‌ യാക്കോബാ പള്ളി, തൊളിക്കോട്‌ മാർത്തോമാ പള്ളി, ചെമ്മന്തൂർ യക്കോബാ പള്ളി എന്നിവയാണ്‌ ഇവുടുത്തെ പ്രധാന ആരാധനാലയങ്ങൾ.
 
== കലാസാംസ്കാരിക രംഗം ==
കലാസംസ്കാരികരംഗത്തിന്റെ ചരിത്രത്തിൽ എന്നുമെന്നും ജീവിക്കുന്ന വ്യക്തികളാണ്‌ പുനലൂർ ബാലനും എൻ. രാജഗോപാലൻ നയരും. സാമൂഹിക പ്രതിബദ്ധത തെളിയിച്ച മഹാകവിയായിരുന്നു പുനലൂർ ബാലൻ. നാടകപ്രസ്ഥാനത്തിന്‌ ഒരു പുതിയ അവതരണ ശൈലി സംഭാവന ചെയ്തുകൊണ്ട്‌ സാമൂഹിക പരിവർത്തനത്തിന്‌ കളമൊരുക്കിയ കെ. പി. എ. സി. ക്ക്‌ ജന്മം കൊടുത്തത്‌ പുനലൂരാണ്‌. ഇതിന്റെ മുഖ്യശിൽപ്പികളായിരുന്നു എൻ. രാജഗോപാലൻ നായരും പുനലൂർ ബാലനും. പേപ്പർമിൽ തൊഴിലാളിയായിരുന്ന കെ. എസ്‌. ജോർജിനെ പ്രമുഖ വിപ്ളവഗായകനാക്കി വളർത്തിയതും ഈ പ്രദേശമാണ്‌.
 
== പേരിനു പിന്നിൽ ==
Line 33 ⟶ 55:
{{main|പുനലൂർ തൂക്കുപാലം}}
[[ചിത്രം:PunalurBridge2.jpg|thumb|250px|right]]
പുനലൂരിലെ [http://www.bridgemeister.com/bridge.php?bid=415 തൂക്കുപാലം] ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആൽബർട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ജിനിയർ 1877-ൽ [[കല്ലടയാറ്|കല്ലടയാറിനു]] കുറുകേ നിർമ്മിച്ച ഈ തൂക്കുപാലം 2 തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുൻപ് ഈ [[തൂക്കുപാലം]] ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിർമ്മാണം 6 വർഷം കൊണ്ടാണ് പൂർത്തിയായത്.
[[കല്ലടയാറ്|കല്ലടയാറിനു]] കുറുകെ നിർമ്മിക്കപ്പെട്ടിട്ടുള്ള പുനലൂർ [http://www.bridgemeister.com/bridge.php?bid=415 തൂക്കുപാലം] ഒരു വിസ്മയമാണ്‌. ഈ നാടിന്റെ വികസനം ത്വരിതപ്പെടുത്തിക്കൊണ്ട്‌ നദിയുടെ മറുകരയിലേക്കു വ്യാപിച്ചതും, വാണിജ്യബന്ധങ്ങൾ വിപുലപ്പെട്ടതും [[തൂക്കുപാലം]] നിർമ്മിക്കപെട്ടതോടെയാണ്‌. ഒരു നൂറ്റാണ്ടുകാലം ഈ പാലത്തിലൂടെ ഗതാഗതം നിലനിന്നിരുന്നു. 1872-ൽ തിരുവിതാംകൂർ മഹാരാജാവ്‌ അനുമതി നൽകിയതോടെ ആൽബർട്ട്‌ ഹെൻട്രി എന്ന ബ്രിട്ടീഷ്‌ എഞ്ചിനീയറുടെ നേതൃത്വത്തിൽ, 2212 ദിവസങ്ങൾ (1872 മുതൽ 1877 വരെ) നീണ്ടുനിന്ന പാലം പണി ആരംഭിച്ചു. പ്രതിദിനം ഇരുന്നൂറിലേറെ തൊഴിലാളികൾ പണിയെടുത്തിരുന്നു. മൊത്തം ചിലവ്‌ മൂന്നു ലക്ഷം രൂപയായിരുന്നു. 400 അടി നീളമുള്ള പാലത്തിന്റെ പ്രധാന ആർച്ചുകൾക്കിടയിൽ 200 അടിയും ആർച്ചുകൾക്കിരുവശവും 100 അടി വീതവും ആയിരുന്നു രൂപകൽപന. പാലത്തിന്റെ ഉറപ്പ്‌ പരിശോധനക്കയി ഏഴാനകളെ ഒരുമിച്ചു നടത്തിയെന്നുള്ള യാതാർദ്ധ്യം ഒരു പഴംകഥപോലെ ഇന്നും നിലനിൽക്കുന്നു. ആനകൾ കാക്കാഴംബാവ (മുളകു രാജൻ) എന്ന വ്യാപരിയുടേതായിരുന്നു. അൻപത്തിമൂന്നു കണ്ണികൾ വീതമുള്ള രണ്ടു ചങ്ങലകളിലാണ്‌ പാലം തൂക്കിയിട്ടിരിക്കുന്നത്‌. വാഹനഗതാഗതത്തിന് മുൻപ് ഈ [[തൂക്കുപാലം]] ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു.
 
 
== തീവണ്ടിപ്പാത <ref>മാദ്ധ്യമം ദിനപത്രം 2010 സെപ്റ്റംബർ 13</ref>==
Line 46 ⟶ 68:
== എത്തിച്ചേരാനുള്ള വഴികൾ ==
ഏറ്റവും അടുത്തുള്ള വിമാനത്താവളം [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]] ആണ്. [[കൊല്ലം]]-[[ചെങ്കോട്ട]] റെയിൽ‌വേ പാതയിൽ ആണ് പുനലൂർ റെയിൽ‌വേ സ്റ്റേഷൻ.
കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265206 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് '''ദേശീയപാത 220744'. ഇത് കൊല്ലത് നിന്നും ആരംഭിച്ചു പുനലൂർ വഴി കടന്നു പോകുന്നു. ഇവിടെ നിന്നും പുനലൂർ - മൂവാറ്റുപുഴ ({SH-8}), പുനലൂർ - ആയൂർ ({SH-48}) കായംകുളം, കുളത്തൂപുഴ, തിരുവനന്തപുരം സംസ്ഥാന പാതകളും ഉണ്ട്.i
പുനലൂരിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങൾ [[കൊട്ടാരക്കര]], [[അഞ്ചൽ]], [[കുളത്തൂപ്പുഴ]], [[പത്തനാപുരം]], [[അടൂർ]]എന്നിവയാണ്.
 
Line 69 ⟶ 91:
== ജനസാന്ദ്രത ==
 
[[20012011]]-ലെ [[ഇന്ത്യ|ഇന്ത്യൻ]] [[കാനേഷുമാരി]] അനുസരിച്ച് പുനലൂരിന്റെ ജനസംഖ്യ 471,22601,251 ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളും ആണ്. പുനലൂരിന്റെ സാക്ഷരതാനിരക്ക് 84% ആണ്. (ദേശീയ സാക്ഷരതാനിരക്ക്: 84%). പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 85%-ഉം സ്ത്രീകളിൽ 82%-ഉം ആണ്. ജനസംഖ്യയിലെ 10% 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പുനലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്