[[മഹാഭാരതം|മഹാഭാരതത്തിലെ]] നിരവധി ഉപകഥകളിലൊന്നിലെ അപ്രധാനമായ കഥാപാത്രമാണ് വൈശാലി. ഒരു ദാസിയുടെ മകളായ വൈശാലി [[വാത്സ്യായനൻ|വാത്സ്യായനന്റെ]] [[കാമസൂത്രം]] പഠിച്ചവളാണ്. വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് ലോമപാദരാജ്യത്തിൽഅംഗ രാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലി നിയോഗിക്കപ്പെടുന്നു. സ്ത്രീസാമീപ്യമില്ലാതെ വളർത്തിയ ഋശ്യശൃംഗനു് വൈശാലി ഒരു പെണ്ണാണെന്നു് പോലും അറിയില്ലായിരുന്നു. വൈശാലിയാൽ ആകൃഷ്ടനായി ഋശ്യശൃംഗൻ ലോമപാദഅംഗ രാജ്യത്തെത്തുന്നു. ഇതിനകം ഋശ്യശൃംഗന്റെ നിഷ്കളങ്കതയിലും സ്നേഹത്തിലും അനുരക്തയായ വൈശാലിക്കു് തന്റെ ആഗ്രഹങ്ങൾ മൂല്യമില്ലാത്തതാണെന്ന തിരിച്ചറിവിൽ പിന്മാറേണ്ടിവരുന്നു. എന്നാൽ ചലച്ചിത്രത്തിൽ വൈശാലിയും ഋഷ്യശൃംഗനും അനുരക്തരായിരുന്നുവെങ്കിലും രാജഗുരുവിന്റെ ഉപദേശപ്രകാരം രാജാവായ ലോമപാദൻ തന്റെ സ്വന്തം മകളെ ഋഷ്യശൃംഗന് വിവാഹം ചെയ്ത് നൽകുന്നതായാണ് കാണിച്ചിരിക്കുന്നത്. ഋഷ്യശൃംഗൻ ഈ ചതി തിരിച്ചറിയുന്നില്ല.ഋഷ്യശൃംഗന്റെ യാഗത്തിനൊടുവിൽ മഴ പെയ്യുന്നതിനിടയിൽ ജനങ്ങൾ ആനന്ദനടനമാടുന്നു ഇതിനിടെ രാജകിങ്കരന്മാരാൽ ദൂരേക്ക് അകറ്റിമാറ്റപ്പെടുന്ന വൈശാലിയും, മാതാവും ജനത്തിരക്കിനിടയിൽപ്പെട്ട് മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.