[[പ്രമാണം:Ms subbulakshmi.jpg|thumb|right|എം എസ് സുബ്ബുലക്ഷ്മിസുബ്ബലക്ഷ്മി]]
'''എം എസ് സുബ്ബുലക്ഷ്മിസുബ്ബലക്ഷ്മി''' ([[സെപ്റ്റംബർ 16]], 1916 - [[ഡിസംബർ 11]], 2004) നിരന്തരമായ സാധനകൊണ്ട് [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീതത്തിന്റെ]] ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. ''വെങ്കിടേശ്വര സുപ്രഭാതം'' എന്ന കീർത്തനത്തിലൂടെ [[ഇന്ത്യ|ഇന്ത്യക്കാരുടെ]] പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സുബ്ബുലക്ഷ്മിസുബലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ് ഗാന്ധി]] ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്.
വിലക്കപ്പെട്ട സമൂഹമായ [[ദേവദാസി|ദേവദാസികളുടെ]] ഇടയിൽനിന്ന് സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ് സുബ്ബുലക്ഷ്മിയുടേത്‌സുബ്ബലക്ഷ്മിയുടേത്. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക് സധൈര്യം കടന്നുവന്ന് സംഗീതശുദ്ധികൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്.
== ജീവിതരേഖ ==
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തിൽ 1916 സെപ്റ്റംബർ 16-നാണ് സുബ്ബുലക്ഷ്മിസുബ്ബലക്ഷ്മി ജനിച്ചത്. അമ്മ ഷൺമുഖവടിവുവിൽനിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പിന്നീട് മധുരൈ ശ്രീനിവാസ അയ്യങ്കാർ, [[ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ]] എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസിൽ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബുലക്ഷ്മിസുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച വളർച്ചയുടെ പടവുകൾ ചവിട്ടി. പണ്ഡിറ്റ് നാരായണ റാവു വ്യാസിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയിൽ വശമാക്കിയിരുന്നു.
പതിനേഴാം വയസിൽ മദ്രാസ് സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബുലക്ഷ്മിസുബ്ബലക്ഷ്മി പൊതുരംഗത്ത് അറിയപ്പെടാൻ തുടങ്ങി. ഇവിടന്നങ്ങോട്ട് [[ഹിന്ദി]], [[ബംഗാളി]], [[ഗുജറാത്തി]], [[തമിഴ്]], [[മലയാളം]], [[തെലുങ്ക്]], [[സംസ്കൃതം]], [[കന്നഡ]] തുടങ്ങിയ എല്ലാ ഭാഷകളിലും അവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.