"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
തുടക്കകാലങ്ങളിൽ ബൽസാകിന്റെ രചനകൾ പൊതുവെ നഷ്ടബോധവും, നിരാശയും നിഴലിക്കുന്നവ ആയിരുന്നു. 1831 ൽ എഴുതിയ ലപ്പൊ ദി ഷഗ്രി (La Peau de chagrin) (en:The Wild Ass's Skin; ml:കാട്ടു കഴുതയുടെ തോൽ) ഇതിന് ഉദാഹരണമാണ്. ഈ നോവലിൽ ബൽസാക് ഫാന്റസിയും (Fantasy), യഥാർഥ ജീവിതത്തിലെ ദുരന്തങ്ങളും വിദഗ്ദ്ധമായി ഇടകലർത്തി കഥ നെയ്യുന്നു. ഈ നോവൽ മൂന്ൻ ഭാഗങ്ങൾ ആയി ആണ് എഴുതിയിരിക്കുന്നത്. ലെ ടെലിസ്മാ (Le Talisman) (en: The Talisman; ml:മാന്ത്രിക തോൽ), ലാ ഫെമം സാങ് കേർ (La Femme sans cœur) (en:The woman without a heart;ml: ഹൃദയം ഇല്ലാത്ത പെണ്ണ്), ലാഗൊണീ (L'Agonie) (en:The Agony; ml: പ്രാണവേദന) എന്നിവ ആണ്. ലെ ടെലിസ്മായുടെ പ്രഥമ രംഗം പ്രധാന കഥാപാത്രമായ റാഫേൽ ഡി വലന്റി (Raphael de Valentin) തന്റെ അവസാന സ്വർണ നാണയവും ചൂതാടി നഷ്ടപ്പെട്ട് സീൻ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോവുന്നതാണ്. കസീനോയുടെ രംഗ വിവരണത്തിൽ തന്നെ ബൽസാക് നിരാശയുടെ നിറം ചാലിക്കുന്നത് കാണാം. "മതിലിൽ അഴുക്കു പിടിച്ച വാൾപേപ്പർ അല്ലാതെ തൂങ്ങിച്ചാവാൻ ഒരു ആണി പോലും ഇല്ലായിരുന്നു" എന്ന് ബൽസാക് എഴുതുമ്പോൾ റാഫേലിന്റെ മാനസിക നിലയെപ്പറ്റി ഒരു ഏകദേശരൂപം അനുവാചകന് ലഭിക്കുന്നു. [[ആത്മഹത്യ]] ചെയ്യാൻ പറ്റിയ ഒരു സ്ഥലം തേടി പോവുന്ന രാഫേൽ, വഴിയിൽ കണ്ട ഒരു പുരാവസ്തു വില്പനശാലയിൽ (antique shop) കയറുന്നു. അവിടെ [[സംസ്കൃതഭാഷ|സംസ്കൃതത്തിൽ]] എന്തോ എഴുതിയ ഒരു കഷണം കഴുതത്തോൽ റാഫേലിനെ വൃദ്ധനായ കടക്കാരൻ കാണിച്ചു. ആഗ്രഹിക്കുന്നതെല്ലാം നേടിത്തരാനുള്ള മാന്ത്രിക ശക്തി അതിനുണ്ടെന്നും വേണമെങ്കിൽ അതു റാഫേലിനു വെറുതെ കൊടുക്കാമെന്നും പറഞ്ഞ വൃദ്ധൻ, പക്ഷെ ഈ അതു സ്വീകരിക്കാതിരിക്കുന്നതാവും നല്ലതെന്നും പറയുന്നു. സ്വത്തും പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന റഫേൽ വൃദ്ധന്റെ മുന്നറിയിപ്പ് അവഗണിച്ച് റാഫേൽ കഴുതത്തോൽ വാങ്ങി. കഴുതത്തോൽ റാഫേലിന്റെ ജീവിതം മാറ്റിമറിക്കുന്നെങ്കിലും ഓരോ ആഗ്രഹം സാധിച്ചു കിട്ടുമ്പോഴും തോൽ അല്പം ചുരുങ്ങുന്നു, അതിനൊപ്പം റാഫേലിന്റെ ആയുസ്സും.
 
ലപ്പൊ ദി ഷഗ്രിയുടെ (La Peau de chagrin) രണ്ടാം ഭാഗത്തിൽ (La Femme sans cœur) ഒരു ഫ്ലാഷ് ബാക്കിലൂടെ റഫേൽ തന്നെ ആത്മാർത്ഥമായി സ്നേഹിച്ച പോളീൻ (Pauline) എന്ന പെൺകുട്ടിയെ മറന്ന് ഫെഡോറാ (Foedora) എന്ന സോഷ്യലൈറ്റ്(socialite) സുന്ദരിയുടെ പുറകെ പോവുന്നതും, ഫെഡോറാ റാഫേലിന്റെ സ്നേഹം തിരസ്കരിക്കുന്നതും, അവസാനം നിർദ്ധനനും, നിരാശനും ആയി നോവലിന്റെ തുടക്കത്തിൽ കാണുന്ന അവസ്ഥയിൽ എത്തുന്നതും വിവരിക്കുന്നു. മൂന്നാം ഭാഗം ആയ ലാഗൊണീയിൽ (L'Agonie) കഴുതത്തോലിന്റെ സഹായത്തോടെ തന്റെ ആഗ്രഹങ്ങളൊക്കെ നേടാൻ കഴിഞ്ഞെങ്കിലും അനാരോഗ്യവും മരണഭയവും റാഫേലിനെ വേട്ടയാടുന്നു. ഇതിനിടെ ഓരോ ആഗ്രഹം മനസ്സിൽ തോന്നുമ്പോഴും ചെറുതാവുന്ന ഈ കഴുതത്തോൽ ചുരുങ്ങി ചുരുങ്ങി ഒരു ചെറിയ [[നിത്യകല്യാണി]] ഇലയോളം ആയി. ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടാവാതിരിക്കാൻ വേണ്ടി തന്റെ ജീവിതം ചിട്ടപ്പെടുത്തി റാഫേൽ ഒരു വലിയ വീട്ടിൽ അടച്ചു പൂട്ടി കഴിയുന്നു. കൂട്ടിനു ഒരു വേലക്കാരൻ മാത്രം. ഈ അവസ്ഥയിൽ ആണ് പോളീൻ (Pauline) റാഫേലിനെ കാണാൻ വരുന്നത്. മാന്ത്രിക തോലിന്റെ കാര്യം പോളീൻ അറിയുമ്പോൾ റാഫേലിന്റെ മനസ്സിൽ താൻ കാരണം ഇനി എന്തെങ്കിലും ആഗ്രഹം ഉണ്ടാവുമോ എന്ന് ഭയന്നു, പോളീൻ അവിടെ നിന്നു ഓടി അടുത്ത മുറിയിൽ കയറി വാതിൽ അടച്ചു കുറ്റി ഇടുന്നു. പുറകെ ചെന്ന റാഫേൽ "പോളീൻ, പോളീൻ വാതിൽ തുറക്കൂ, എനിക്ക് നിന്റെ കൈകളിൽ കിടന്നു മരിക്കണം" എന്ന് അലറി വിളിച്ചു വാതിലിൽ മുട്ടുന്നു. ഒടുവിൽ അവസാന ശക്തിയും സംഭരിച്ച് വാതിൽ ചവിട്ടി പൊളിക്കുന്നു. ഇതിനിടയിൽ രാഫേലിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പോളീൻ സ്വന്തം കഴുത്തിൽ ഷാൾ മുറുക്കി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയും, സ്ഥാനഭ്രംശം വന്ന വസ്ത്രവും എല്ലാം കണ്ട് റാഫേലിന്റെ സകല നിയന്ത്രണങ്ങളും വിട്ടു പൊവുന്നു. ആ ഷാൾ പിടിച്ചു മാറ്റി ഒരു ദീന രോദനത്തോടെ രാഫേൽ പോളീന്റെ മാറിൽ പല്ലുകൾ അമർത്തി അന്ത്യശ്വാസം വലിക്കുന്നു.
 
===അവലംബം===
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്