"റോസിന്റെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
റോസിന്റെ പേര് വായന എളുപ്പമുള്ള പുസ്തകമല്ല. കഥയുടെ സങ്കീർണതക്കുപുറമേ, അതിൽ ഇടക്കിടെ അർത്ഥം സൂചിപ്പിക്കാതെ ലത്തീൻ ഭാഷയിൽ കൊടുത്തിരിക്കുന്ന ഭാഗങ്ങളും വായനക്കാരെ അകറ്റാൻ പോന്നതാണ്. അത് നിറയെ തത്ത്വചിന്തയുമാണ്. ഇതെല്ലാം കൊണ്ട്, പുസ്തകം പരമാവധി മുപ്പതിനായിരം പ്രതികൾ വിൽക്കുമെന്നാണ് പ്രസാധകർ കരുതിയതത്രെ. എന്നാൽ ഇതിനകം അതിന്റെ ഒരുകോടിയിലേറെ പ്രതികൾ വിറ്റിരിക്കുന്നു. അതിന്റെ സിനിമാരൂപവും വലിയ ജനപ്രീതി നേടിയെങ്കിലും നോവൽ സിനിമയാക്കാൻ അനുമതി നൽകിയതിൽ എക്കോ പിന്നീട് പശ്ചാത്തപിച്ചു. നോവൽ വായിച്ചവരിൽ ഒട്ടേറെപ്പേർ ചലച്ചിത്രം കണ്ടശേഷമാണ് വായനയിലേക്കു വന്നതെന്നും, നോവലിലെ കഥാപാത്രങ്ങളെയും സംഭവങ്ങളേയും ചലച്ചിത്രത്തിന്റെ കണ്ണാടിയിൽ കൂടിയാണ് അത്തരം വായനക്കാർ കാണുകയെന്നും തന്റെ കഥ വായനക്കാരനോട് ആദ്യം പറയുന്നത് മറ്റൊരാളാവുകയെന്നത് എഴുത്തുകാരന് സംതൃപ്തി നൽകാത്ത അനുഭവമാണെന്നും അദ്ദേഹം പറയുന്നു. <ref>"I am a Professor who writes novels on Sundays". - 2005 ഒക്ടോബർ 23-ൽ ഹിന്ദു ദിനപ്പത്രത്തിന്റെ ഡെൽഹി പതിപ്പിൽ വന്ന അഭിമുഖം - http://www.hindu.com/2005/10/23/stories/2005102305241000.htm</ref>
 
== മറ്റു നോവലുകൾ ==
"https://ml.wikipedia.org/wiki/റോസിന്റെ_പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്